തലസ്ഥാനത്തെ വിവിധ പ്രദേശങ്ങളില് ഇയാള്‍ സന്ദര്‍ശനം നടത്തി ആക്രമണത്തിന് ആസൂത്രണം നടത്തിയിട്ടുണ്ടെന്നും ഇതിനെക്കുറിച്ച് വിശദമായി അന്വേഷണം നടത്തുമെന്നും ഡല്‍ഹി ഡിസിപി പ്രമോദ് സിങ് കുശ്വാഹ പറഞ്ഞു. അറസ്റ്റിന് പിന്നാലെ എന്‍എസ്ജി കമാന്‍ഡോകളും ബോംബ് സ്‌ക്വാഡും വിവിധ പ്രദേശങ്ങളില് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.
]]>#WATCH Delhi: National Security Guard (NSG) commandos carry out search operation near Buddha Jayanti Park in Ridge Road area.
One ISIS operative was arrested from the site with Improvised Explosive Devices (IEDs), earlier today by Delhi Police Special Cell. pic.twitter.com/q1uodH5cYJ
— ANI (@ANI) August 22, 2020
ഇരുരാജ്യങ്ങളും നാറ്റോ അംഗങ്ങളാണ്. ട്രംപുമായുള്ള ഫോണ് സംഭാഷണം ക്രിയാത്മകമായിരുന്നുവെന്ന് ഉര്‍ദുഗാനും വ്യക്തമാക്കി. വ്യാപാര ബന്ധങ്ങള്, സിറിയ തുടങ്ങിയ വിഷയങ്ങളില് പരസ്പരം സഹകരം ശക്തമാക്കാന് തീരുമാനിച്ചതായി അദ്ദേഹം അറിയിച്ചു. സിറിയയില്‍നിന്ന് സൈന്യത്തെ പിന്‍വലിക്കാനുള്ള ഉത്തരവില്‍ ട്രംപ് ഒപ്പുവെച്ചതായി യു.എസ് സൈനിക വക്താവ് പറഞ്ഞു. ട്രംപിന്റെ അപ്രതീക്ഷിത തീരുമാനിത്തില് പ്രതിഷേധിച്ച് യു.എസ് പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ് രാജിവെച്ചിരുന്നു. നയപരമായ കാര്യങ്ങളില് പ്രസിഡന്റുമായുള്ള അഭിപ്രായ വ്യത്യാസമാണ് രാജിക്ക് കാരണമെന്ന് മാറ്റിസ് വെളിപ്പെടുത്തിയിട്ടുണ്ട്.
2014ലാണ് യു.എസ് സേന സിറിയയില്‍ വ്യോമാക്രമണം തുടങ്ങിയത്. ശേഷം ഐ.എസ് വിരുദ്ധ നീക്കത്തിന്റെ ഭാഗമായി സൈന്യത്തെ അയക്കുകയും ചെയ്തു. സിറിയയില്‍ കുര്‍ദിഷ് വിഘടനവാദികളുമായി യുദ്ധം ചെയ്യുന്ന തുര്‍ക്കിക്ക് ട്രംപിന്റെ പിന്തുണ ശക്തിപകരും. ഐ.എസുമായി പോരാടുന്ന കുര്‍ദിഷ് നേതൃത്വത്തിലുള്ള സിറിയന് ഡെമോക്രാറ്റിക് ഫോഴ്‌സിന്(എസ്.ഡി.എഫ്) അമേരിക്കയുടെ പിന്തുണയുണ്ടായിരുന്നു. സൈനിക പിന്മാറ്റത്തോടെ എസ്.ഡി.എഫ് ഒറ്റപ്പെടും.
]]>ബി.ജെ.പി സര്‍ക്കാര്‍ രാജ്യത്തെ ആദിവാസികളേയും ദളിത് വിഭാഗത്തേയും ന്യൂനപക്ഷങ്ങളേയും വികസന പ്രക്രിയയില് നിന്ന് മാറ്റി നിര്‍ത്തിയിരിക്കുകയാണ്. അത് അപകടകരമായ സാഹചര്യമാണെന്നും 21-ാം നൂറ്റാണ്ടില്‍ ജനങ്ങള്‍ക്ക് ഒരു കാഴ്ചപ്പാട് നല്‍കാന്‍ സാധച്ചില്ലെങ്കില്‍ മറ്റാരെങ്കിലും അത് നല്‍കിയെന്ന് വരുമെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.
ബി.ജെ.പി സര്‍ക്കാറിന്റെ വിവേചന നിലപാടിനെതിരെ തുറന്നടിച്ച് രാഹുല് ഗാന്ധി രാജ്യത്തിന്റെ വികസനപ്രക്രിയയില് നിന്ന് ന്യൂനപക്ഷങ്ങള്‍ ഉള്‍പ്പെടെ ഒരു വിഭാഗത്തെ ഒഴിവാക്കുന്ന മോദി സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ രാഹുല്‍ രൂക്ഷമായാണ് പ്രതികരിച്ചത്. സമൂഹത്തിലെ ഉയര്‍ന്ന തലത്തിലുള്ളവര്‍ക്ക് ലഭിക്കുന്ന സൗകര്യങ്ങള് രാജ്യത്തെ ഗോത്രസമൂഹവും പാവപ്പെട്ട കര്‍ഷകരും താഴ്ന്ന ജാതികളിലുള്ളവരും അനുഭവിക്കേണ്ടെന്ന നിലപാടാണ് ബി.ജെ.പി സര്‍ക്കാരിന്റെതെന്നും രാഹുല്‍ കുറ്റപ്പെടുത്തി.
വലിയ പ്രതിസന്ധിയിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. എന്നാല് പ്രധാനമന്ത്രി നരേന്ദ്ര മോദി അതു മനസിലാക്കാന് കൂട്ടാക്കുന്നില്ല. പ്രശ്നങ്ങള് അംഗീകരിച്ച് അതിനുള്ള പരിഹാരം കാണുകയാണു വേണ്ടത്. നോട്ട് നിരോധനവും ജി.എസ്.ടി നടപ്പാക്കിയതിലെ പ്രശ്‌നങ്ങളുമാണ് ഇന്ത്യയിലെ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്ക് കാരണമെന്നും രാഹുല് കുറ്റപ്പെടുത്തി.
നോട്ട് നിരോധനവും ജി.എസ്.ടി നടപ്പാക്കിയതിലെ പാളിച്ചകളും മൂലം രാജ്യത്തെ ചെറുകിട വ്യവസായങ്ങള്‍ തകര്‍ന്നു. ജനങ്ങള്‍ ഇതില് ആശങ്കയിലാണ്. ഇതേത്തുടര്‍ന്ന് രാജ്യത്ത് ഉടലെടുത്ത തൊഴിലില്ലായ്മയില് നിന്നുള്ള രോഷമാണ് ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്ക് ഇടയാക്കുന്നതെന്നും രാഹുല് ആരോപിച്ചു.
]]>ബാഗ്ദാദ്: ഇറാഖിലെ തടവറയില് കഴിയുന്ന തീവ്രവാദികളെ തൂക്കിലേറ്റാന് പ്രധാനമന്ത്രിയുടെ നിര്‍ദേശം. ഇവരുടെ കോടതി നടപടികള് എത്രയും വേഗം പൂര്‍ത്തിയാക്കാനും ശിക്ഷ വിധിക്കാനും പ്രധാനമന്ത്രി ഹൈദര് ആബാദി നിര്‍ദേശം നല്‍കി. ഇറാഖ് സുരക്ഷാ ഉദ്യോഗസ്ഥനെ തട്ടികൊണ്ടു പോകുകയും കൊലപ്പെടുത്തുകയും ചെയ്ത കേസിലാണ് 12 പേരെ അറസ്റ്റ് ചെയ്ത് ജയിലിലാക്കിയത്. ഇവരുടെ ശിക്ഷാ വിധികള് എത്രയും വേഗം പൂര്‍ത്തിയാക്കാനും അബാദി നിര്‍ദേശം നല്‍കി.
തീവ്രവാദികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമാണ് ശിക്ഷ ഉടന് നടപ്പാക്കാനുള്ള നീക്കം. അവസാന വിധി ന്യായം പുറപ്പെടുവിക്കാന്‍ നിര്‍ദേശം നല്‍കിയതായി ഭരണകൂട വക്താവ് അറിയിച്ചു. തൂക്കിലേറ്റുന്നവരുടെ വിശദ വിവരങ്ങള് ഭരണകൂടം പുറത്തു വിട്ടിട്ടില്ല. തടവില് കഴിയുന്ന തീവ്രവാദികളെ വിട്ടുകിട്ടാനായാണ് സുരക്ഷാ സൈനികരെ തട്ടികൊണ്ടു പോയത്. ഇവരെ ക്രൂരമായി അക്രമിച്ച ശേഷം കൊലപ്പെടുത്തിയ നിലയില് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് സൈന്യം നടത്തിയ തിരച്ചിലില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ തീവ്രവാദികള്‍ പിടിയിലായി. സൈനികരെ തട്ടിയെടുത്ത ശേഷം ഇവരുടെ വീഡിയോകള് തീവ്രവാദികള്‍ ഓണ്‍ലൈനില്‍ കൂടി പ്രചരിപ്പിച്ചിരുന്നു. പിടിയിലായ തീവ്രവാദികളെ വിട്ടു കിട്ടണമെന്നാവശ്യപ്പെട്ടാണ് സൈനികരെ തട്ടികൊണ്ടു പോയത്. എന്നാല്, ഭരണകൂടം വഴങ്ങിയില്ല. തീവ്രവാദികളുടെ വാദം പൊള്ളയാണെന്ന് സൈനിക വക്താവ് പറഞ്ഞു. ഇവരുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ശേഷം കൊന്നൊടുക്കിയതായും തടവില് കഴിയുന്നവരെ വിട്ടുകിട്ടണമെന്ന ആവശ്യത്തിന് ന്യായമില്ലെന്നും സൈനിക വക്താവ് അറിയിച്ചു. ദൃശ്യങ്ങള് പ്രചരിപ്പിച്ചത് ഐഎസിന്റെ തനതു ശൈലിയാണെന്ന് ഭരണകൂട വക്താക്കള് ചൂണ്ടിക്കാട്ടി. എന്നാല്, സൈനികരുടെ മൃതദേഹങ്ങള്‍ക്ക് ദിവസങ്ങളുടെ പഴക്കമുണ്ടെന്നും വിലപേശല് മാത്രമാണ് തീവ്രവാദികള് നടത്തിയതെന്നും വക്താവ് പറഞ്ഞു. ഡിസംബറില് രാജ്യം തീവ്രവാദികളില് നിന്നു മുക്തമായതായി അബാദി പ്രഖ്യാപിച്ചിരുന്നു. പിന്നാലെ തീവ്രവാദത്തിനെതിരെ ശക്തമായ നടപടികളാണ് ഭരണകൂടം നടത്തുന്നത്.
പത്തിലധികം പേരെ ഇറാഖില് തൂക്കിലേറ്റുന്നത് രാജ്യത്തെ ആദ്യസംഭവമല്ല. 2017 ഡിസംബറില് 38 ഐഎസ് ഭീകരരുടെ വധശിക്ഷ നടപ്പാക്കിയിരുന്നു. ഭീകര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതായി തെളിഞ്ഞതിനെ തുടര്‍ന്നാണ് ഇവരെ തൂക്കിലേറ്റിയത്. തെക്കന് ഇറാഖിലെ നസ്‌റിയ നഗരത്തില് തടവില് കഴിഞ്ഞവരായിരുന്നു ഇവര്. ഒരേ ദിവസമാണ് 38 പേരുടെയും ശിക്ഷ നടപ്പാക്കിയത്.
ഇറാഖില് നൂറുകണക്കിന് പേരാണ് തടവില് കഴിയുന്നത്. ഇവരില് ഏറെപേരും തീവ്രവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് വിചാരണ നേരിടുന്നവരാണ്. 700 വിദേശ വനിതകള് ഇറാഖില് വിചാരണ തടവുകാരായി കഴിയുന്നതായാണ് രേഖകള്. ഇതില് ഒരാളെ കഴിഞ്ഞ ജനുവരിയില് തൂക്കിലേറ്റിയിരുന്നു. വിചാരണ നടത്തുന്നതില് ഇറാഖ് ഏറെ പിന്നിലാണെന്ന് ഹ്യൂമന് റൈറ്റ്‌സ് വാച്ച് ഗവേഷക ബില്‍ക്കിസ് വില്ലെ വ്യക്തമാക്കി.
ഇതിനിടെ ഒരു വിഭാഗം തീവ്രവാദികള് സിറിയന്‍ അതിര്‍ത്തിയില്‍ തമ്പടിച്ചിരിക്കുന്നതായും ഇറാഖിന് നേരെ ആക്രമണം നടത്തുന്നതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇവര് പതുങ്ങിയിരുന്ന് ആക്രമണവും ബോംബ് വര്‍ഷവും നടത്തുന്നതായുമാണ് റിപ്പോര്‍ട്ടുകള്‍. അതിനിടെ തലസ്ഥാന നഗരമായ ബാഗ്ദാദില് സ്‌ഫോടനം ആസൂത്രണം ചെയ്ത സംഘത്തെ സൈന്യം പിടികൂടി.
ഐ.എസുമായി യാതൊരു ബന്ധവുമില്ല. ഖുര്‍ആന്‍ പഠിക്കുകയാണ് ലക്ഷ്യം. അന്വേഷണവുമായി ബന്ധപ്പെട്ട് പൊലീസ് ആവശ്യപ്പെട്ട എല്ലാ രേഖകളും അയച്ചുകൊടുത്തിട്ടുണ്ട്. വീട്ടുകാരുടെ അറിവോടുകൂടിയാണ് യെമനിലേക്ക് പോയതെന്നും സബാദ് പറയുന്നു. യെമനിലെ മതപാഠശാലകളില് നിരവധി മലയാളികള് പഠിക്കുന്നുണ്ട്. പക്ഷേ, അവരുമായി അടുത്ത് പരിചയപ്പെടുന്നതിന് ഇതുവരെ സാധിച്ചിട്ടില്ല. മതപഠനം ലക്ഷ്യമിട്ടാണ് യെമനില് എത്തിയത്. ഐ.എസുമായി ഒരു ബന്ധവും പുലര്‍ത്തുന്നില്ല. വിശ്വസിക്കുന്ന ആശയങ്ങള്‍ക്ക് വിരുദ്ധമായാണ് ഐ.എസിന്റെ നിലപാടെന്നും ഇതുമായി ബന്ധമുണ്ടെന്ന പ്രചാരണങ്ങളില് ഏറെ ദു:ഖമുണ്ടെന്നും സബാദ് പറയുന്നു.
പഠനം പൂര്‍ത്തിയാക്കിയ ശേഷം നാട്ടില് തിരിച്ചെത്തും. കാസര്‍കോഡ് അണങ്കൂര്‍ സ്വദേശി അന്‍സാറും കുടുംബവും യെമനിലെത്തിയത് തന്റെ നിര്‍ബന്ധം കൊണ്ടല്ലെന്നും സബാദ് പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. അതേസമയം, ജില്ലയില് നിന്ന് കാണാതായ പതിനൊന്നുപേരും യെമനില് എത്തിയെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇവരുടെ യാത്രയെക്കുറിച്ച് രഹസ്യാന്വേഷണ വിഭാഗം വിശദമായി അന്വേഷിച്ചുവരികയാണ്.
]]>ഇസ്്‌ലാമിക് സ്റ്റേറ്റ്(ഐ.എസ്) തീവ്രവാദികളെ തുരത്തിയെ ശേഷം ഇറാഖില് നടന്ന ആദ്യ തെരഞ്ഞെടുപ്പാണിത്. അമേരിക്കയുടെയും ഇറാന്റെയും ഉറ്റസുഹൃത്താണ് നിലവിലെ പ്രധാനമന്ത്രിയായ ഹൈദര് അല് അബാദി. അദ്ദേഹത്തിന്റെ ഭരണത്തെ വിലയിരുത്തുന്ന ഹിതപരിശോധന കൂടിയായാണ് തെരഞ്ഞെടുപ്പിനെ വിലയിരുത്തുന്നത്. 90 ശതമാനത്തിലേറെ വോട്ടുകളും എണ്ണിക്കഴിഞ്ഞിട്ടുണ്ട്.
അതേസമയം ശിയാ സഖ്യങ്ങളുടെ ബലപരീക്ഷണമാണ് ഇറാഖില് നടക്കുന്നത്. ഈ പാര്‍ട്ടികളെല്ലാം ഇറാനുമായി ഉറ്റബന്ധമുള്ളവരാണ്. ഇറാനുമായി ഇറാഖിനെ കൂടുതല് അടുപ്പിക്കാന് ആഗ്രഹിക്കുന്നത് അബാദിയെക്കാള് മറ്റു ശിയാ നേതാക്കളാണ്. എന്നാല് ഇറാനെ അകറ്റിനിര്‍ത്തി സ്വന്തം നിലപാടുകളിലൂടെ മുന്നോട്ടുപോകുന്ന സദ്‌റിന് യുവാക്കളുടെയും ദുര്‍ബല വിഭാഗങ്ങളുടെയും പിന്തുണുണ്ട്. കമ്യൂണിസ്റ്റുകളെയും മറ്റ് സ്വതന്ത്ര മതേതര പാര്‍ട്ടികളെയും കൂട്ടിയാണ് സദ്ര് സഖ്യമുണ്ടാക്കിയിരിക്കുന്നത്. നാലു വര്‍ഷം മുമ്പ് ഇറാഖില് ഐ.എസ് സ്വാധീനമുറപ്പിച്ച ശേഷമാണ് അബാദി അധികാരത്തില് വന്നത്. വീണ്ടും അബാദി പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടാല് അമേരിക്കയുമായും ഇറാനുമായും സമദൂരം പാലിച്ച് മുന്നോട്ടുപോകാന് അദ്ദേഹം നിര്‍ബന്ധിതനാകും. ഇറാന്‍ ആണവകരാറില്‍നിന്ന് അമേരിക്ക പിന്മാറിയതും ഉപരോധങ്ങള് ശക്തമാക്കിയതും അദ്ദേഹത്തിന് തിരിച്ചടിയാകും. എന്നാല് തെരഞ്ഞെടുപ്പില് സദ്‌റിനുണ്ടായ മുന്നേറ്റം എല്ലാംമാറ്റിമറിച്ചിരിക്കുകയാണ്.
]]>