Connect with us

india

ബിഹാറില്‍ കലാപക്കൊടി ഉയര്‍ത്തി സുശീല്‍ മോദി; അമിത് ഷായെയും നദ്ദയെയും സ്വീകരിക്കാന്‍ എത്തിയില്ല

മുഖ്യമന്ത്രി നിതീഷ് കുമാറിനൊപ്പം 13 വര്‍ഷം ജോലി ചെയ്ത സുശീല്‍ മോദിയെ ഒതുക്കിയതാണ് എന്ന് ആക്ഷേപമുണ്ട്.

Published

on

പട്‌ന: ബിഹാറില്‍ പുതുതായി അധികാരമേല്‍ക്കുന്ന എന്‍ഡിഎ മന്ത്രിസഭയില്‍ ഇടംകിട്ടാത്തതില്‍ അതൃപ്തി പരസ്യമാക്കി മുന്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ സത്യപ്രതിജ്ഞയ്ക്കായി പട്‌നയിലെത്തിയ ആഭ്യന്തര മന്ത്രി അമിത് ഷായെയും ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയെയും കാണാന്‍ സുശീല്‍ മോദി പാര്‍ട്ടി ആസ്ഥാനത്ത് എത്തിയില്ല.

തര്‍കിഷോര്‍ പ്രസാദ്, രേണു ദേവി എന്നിവരാണ്‌ ഉപമുഖ്യമന്ത്രിമാര്‍. നിയമസഭയിലെ പാര്‍ട്ടി കക്ഷി നേതാവായും തര്‍കിഷോറിനെ തെരഞ്ഞെടുത്തിട്ടുണ്ട്. കതിഹാറില്‍ നിന്നാണ് ഇദ്ദേഹം സഭയിലെത്തിയത്. ബെട്ടിയ എംഎല്‍എ രേണു ദേവിയാണ് സഭയിലെ ഉപ നേതാവ്.

മുഖ്യമന്ത്രി നിതീഷ് കുമാറിനൊപ്പം 13 വര്‍ഷം ജോലി ചെയ്ത സുശീല്‍ മോദിയെ ഒതുക്കിയതാണ് എന്ന് ആക്ഷേപമുണ്ട്. അതേസമയം, ഇദ്ദേഹത്തെ കേന്ദ്രമന്ത്രിസഭയിലേക്ക് പരിഗണിക്കുന്നതായും ശ്രുതിയുണ്ട്.

243 അംഗ സഭയില്‍ 125 സീറ്റു നേടിയാണ് എന്‍ഡിഎ ബിഹാറില്‍ അധികാരം നിലനിര്‍ത്തിയത്. ബിജെപിക്ക് 74 ഉം ജെഡിയുവിന് 43 ഉം സീറ്റാണ് ലഭിച്ചത്. എന്നാല്‍ നേരത്തെ പ്രഖ്യാപിച്ചതു പോലെ നിതീഷിനെ മുഖ്യമന്ത്രിയാക്കുമെന്ന് ബിജെപി അറിയിക്കുകയായിരുന്നു.

നിതീഷ് കുമാറിനെ കൂടാതെ, ബിജെപി, ജെഡിയു, എച്ച്എഎം, വിഐപി പാര്‍ട്ടികളില്‍ നിന്ന് 15 പേര്‍ ആദ്യഘട്ടത്തില്‍ മന്ത്രിയുകുമെന്നാണ് റിപ്പോര്‍ട്ട്.

അതിനിടെ, സംസ്ഥാന മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ ഏഴാമതും അധികാരമേറ്റു. ഗവര്‍ണര്‍ ഫഗു ചൗഹാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

കേന്ദ്ര സർക്കാരിന്റെ സുരക്ഷാ വീഴ്ച്ച ചോദ്യം ചെയ്‌തു; ജമ്മുവിൽ മാധ്യമപ്രവർത്തകനെ ആക്രമിച്ച് ബി.ജെ.പി പ്രവർത്തകർ

Published

on

പഹൽ​ഗാമിലുണ്ടായ ആക്രമണത്തിൽ കേന്ദ്ര സർക്കാരിന്റെ ഭാ​ഗത്ത് നിന്നുണ്ടായ സുരക്ഷാ വീഴ്ചയെ ചോദ്യം ചെയ്തതിന് ജമ്മു കശ്മീരിലെ ദൈനിക് ജാ​ഗരൺ റിപ്പോർട്ടർ രാകേഷ് ശർമയെയാണ് ബി.ജെ.പി എം.എൽ.എ അടക്കമുള്ള സംഘം ആക്രമിച്ചത്.

ജമ്മു കശ്മീരിലെ സുരക്ഷ മേൽനോട്ടത്തി​ന്റെ പൂർണ ചുമതല കേന്ദ്ര സർക്കാറിനാണ്. പഹൽ​ഗാമിലെ ആക്രമണം സർക്കാറി​ന്റെ ഭാ​ഗത്ത് നിന്നുണ്ടായ സുരക്ഷ വീഴ്ചയല്ലേ എന്ന ചോദിച്ചതിനാണ് മാധ്യമപ്രവർത്തകനെ മർദിച്ചത്. പരിക്കേറ്റ മാധ്യമപ്രവർത്തകനെ ​ഗവൺമെ​ന്റ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

Continue Reading

india

അബദ്ധത്തില്‍ അതിര്‍ത്തി മുറിച്ചു കടന്ന ബിഎസ്എഫ് ജവാന്‍ പാകിസ്താന്‍ കസ്റ്റഡിയില്‍

ജവാനെ തിരികെയെത്തിക്കാൻ ഇരു അതിർത്തി രക്ഷാ സേനകൾക്കുമിടയിൽ സംഭാഷണം നടക്കുകയാണ്‌

Published

on

ന്യൂഡൽഹി: ബി.എസ്.എഫ് ജവാനെ പാക് സൈന്യം കസ്റ്റഡിയിലെടുത്തു. പഞ്ചാബിലെ ഫിറോസ്പൂർ അതിർത്തിയിൽ ബുധനാഴ്ച വൈകീട്ടാണ് സംഭവമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അബദ്ധത്തിൽ അന്താരാഷ്ട്ര അതിർത്തി കടന്ന ജവാനെ പാക് റേഞ്ചേഴ്സ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ബി.എസ്.എഫ് 182ാം ബറ്റാലിയനിലെ കോൺസ്റ്റബിളായ പി.കെ. സിങ്ങിനെയാണ് പാക് സൈന്യം കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. ഇന്ത്യ-പാക് അതിർത്തിയിൽ കാവലിലുണ്ടായിരുന്ന ജവാൻ പതിവ് പരിശോധനക്കിടെ അബദ്ധത്തിൽ അതിർത്തി കടക്കുകയായിരുന്നു.

യൂണിഫോമിലായിരുന്ന ജവാന്‍റെ കയ്യിൽ സർവിസ് റിവോൾവറുമുണ്ടായിരുന്നു. കർഷകരോടൊപ്പം പോകുമ്പോൾ തണലിൽ വിശ്രമിക്കാൻ ഇടംതേടിയപ്പോൾ അതിർത്തി കടക്കുകയായിരുന്നെന്നാണ് റിപ്പോർട്ടുകൾ. ജവാനെ തിരികെയെത്തിക്കാൻ ഇരു അതിർത്തി രക്ഷാ സേനകൾക്കുമിടയിൽ സംഭാഷണം നടക്കുകയാണ്‌.

Continue Reading

india

72 മണിക്കൂറിനുള്ളില്‍ പാകിസ്താന്‍ പൗരന്മാര്‍ ഇന്ത്യ വിടണം; വിസ നടപടികള്‍ നിര്‍ത്തിവെച്ചു; നടപടിയുമായി ഇന്ത്യയും

ചികിത്സക്കായി ഇന്ത്യയിലെത്തിയ പാകിസ്താനികള്‍ക്ക് നല്‍കിയ മെഡിക്കല്‍ വിസകൾ ഉൾപ്പെടെയാണ് റദ്ദാക്കിയത്

Published

on

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താനെതിരെ കൂടുതൽ നടപടികളുമായി ഇന്ത്യ. പാകിസ്താൻ പൗരന്മാർക്ക് അനുവദിച്ച എല്ലാ വിസകളും റദ്ദാക്കി. പുതുതായി ആർക്കും വിസ അനുവദിക്കില്ലെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. മെഡിക്കല്‍ വിസയിലെത്തിയവര്‍ ഏപ്രില്‍ 29നകം രാജ്യം വിടണം. അല്ലാത്തവര്‍ക്ക് 27 വരെ മാത്രമാണ് രാജ്യത്ത് തുടരാനാകുക. വിസക്കായുള്ള എല്ലാ അപേക്ഷകളും നിരസിക്കും.

വിസ റദ്ദാകുന്ന തീയതിക്കുള്ളില്‍ എല്ലാ പാകിസ്താന്‍ പൗരന്മാരും രാജ്യം വിടണമെന്നാണ് വിദേശകാര്യ മന്ത്രാലയം അറിയിച്ചത്. പാകിസ്താനിലുള്ള ഇന്ത്യക്കാരോട് എത്രയും വേഗം തിരികെ എത്താനും പാകിസ്താനിലേക്കുള്ള ഇന്ത്യക്കാരുടെ യാത്രയും ഒഴിവാക്കാനും നിർദേശം നൽകി. ഇന്ത്യയിലുള്ള പാകിസ്താനികൾ 72 മണിക്കൂറിനുള്ളിൽ രാജ്യം വിടണം.

ബുധനാഴ്ച വൈകീട്ട് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കാബിനറ്റ് സുരക്ഷ സമിതി യോഗത്തിലാണ് പാകിസ്താനെതിരെ കടുത്ത നടപടികൾ പ്രഖ്യാപിച്ചത്. പാകിസ്താനുമായി പതിറ്റാണ്ടുകളായി തുടരുന്ന സിന്ധു നദീജല കരാർ അനിശ്ചിത കാലത്തേക്ക് റദ്ദാക്കാനും പാകിസ്താൻ പൗരന്മാരുടെ സാർക്ക് വിസ റദ്ദാക്കാനും തീരുമാനിച്ചിരുന്നു. അട്ടാരിയിലെ ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റ് ഉടനടി അടച്ചുപൂട്ടും. ന്യൂഡൽഹിയിലെ പാകിസ്താൻ ഹൈകമീഷനിലെ പ്രതിരോധ, സൈനിക, നാവിക, വ്യോമ ഉപദേഷ്ടാക്കൾക്ക് ഇന്ത്യ വിടാൻ ഒരാഴ്ച സമയമനുവദിച്ചു. ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമീഷനിൽനിന്ന് ഇന്ത്യ ഉപദേഷ്ടാക്കളെ പിൻവലിക്കും. ഈ തസ്തികകൾ റദ്ദാക്കപ്പെട്ടതായി കണക്കാക്കും.

Continue Reading

Trending