X

എംഎസ്എഫ് മുന്നേറ്റത്തില്‍ വിറളിപൂണ്ട് കൊയിലാണ്ടിയില്‍ എസ്എഫ്‌ഐക്കാരുടെ കൊലവിളി മുദ്രാവാക്യം

‘ഓർമ്മയില്ലേ ഷുക്കൂറിനെ… ഞങ്ങളെ നേരെ വന്നപ്പോൾ….. ഇല്ലാതായത് ഓർക്കുന്നില്ലേ… കയ്യും കാലും കൊത്തിയെടുത്ത്….. പാണക്കാട്ടെ തറവാട്ടിലേക്ക്…. പാഴ്‌സൽ അയച്ചു കളയും കേട്ടോ’ കൊയിലാണ്ടി മുചുകുന്ന് ബാഫഖി തങ്ങൾ ഗവ:കോളേജിൽ യൂത്ത്‌ലീഗ്,യൂത്ത്‌കോൺഗ്രസ്, എം.എസ്.എഫ്, കെ.എസ്.യു നേതാക്കൾക്കെതിരെ എസ്.എഫ്.ഐക്കാരും ഡി.വൈ.എഫ്.ഐക്കാരും പോലീസിന്റെ സാന്നിധ്യത്തിൽ വിളിച്ച കൊലവിളി മുദ്രാവാക്യമാണിത്.

ഇന്നലെ എസ്.എഫ്.ഐയുടെ ചുകന്ന തുരുത്തായ മുചുക്കുന്ന് കോളേജിൽ 49 വർഷത്തിന് ശേഷം എം.എസ്.എഫ് യു.യു.സി ഉൾപ്പെടെയുള്ള സീറ്റുകളിൽ അട്ടിമറി വിജയം നേടിയതിൽ പ്രകോപിതരായാണ് എസ്.എഫ്.ഐക്കാർ കൊലവിളി മുദ്രാവാക്യവുമായി ഇറങ്ങിയത്. കൊലവിളി മുദ്രാവാക്യം മുഴക്കിയ ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ നേതാക്കൾക്കെതിരെ കൊയിലാണ്ടി പൊലീസിൽ നിയോജക മണ്ഡലം എം.എസ്.എഫ് കമ്മറ്റിയുടെ നേതൃത്വത്തിൽ പരാതി നൽകി.

webdesk17: