എസ്എഫ്‌ഐക്ക് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി നഷ്ടപ്പെട്ടതാണ് ഡി സോണ്‍ സംഘര്‍ഷത്തിന് കാരണം: പി.കെ നവാസ്‌

കാലിക്കറ്റ് സര്‍വകലാശാലയിലെ യൂണിയന്‍ ഓഫീസ് ആക്രമിച്ച് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ അഞ്ചര ലക്ഷം രൂപ മോഷ്ടിച്ചെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ്. കാലിക്കറ്റ് സര്‍വകലാശാല രജിസ്ട്രാര്‍ എകെജി സെന്ററിലെ തൂപ്പുകാരന്റെ നിലവാരം കാണിക്കുന്നു. ഒരു പരാതിയിലും നടപടി എടുക്കുന്നില്ലെന്നും പി.കെ നവാസ് പറഞ്ഞു.

എസ്എഫ്‌ഐയുടെ കയ്യിലുണ്ടായിരുന്ന കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യു.ഡി.എസ്.എഫ് പിടിച്ചെടുത്തതിലെ ശത്രുതയാണ് ഡി സോണ്‍ സംഘര്‍ഷത്തിന് പിന്നിലെന്നും പി കെ നവാസ് പറഞ്ഞു. ആക്രമങ്ങള്‍ കലോത്സവ നഗരിയില്‍ സംഭവിക്കാന്‍ പാടില്ലാത്തതാണ്. കെ.എസ്.യു അധ്യക്ഷനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തത് വലിയ സംഭവമായി എസ്.എഫ്.ഐ ആഘോഷിക്കുന്നു. ഒറ്റ തിരിഞ്ഞ് കെ.എസ.്‌യുവിനെ ആക്രമിക്കാന്‍ സമ്മതിക്കില്ലെന്നും പി കെ നവാസ് പറഞ്ഞു.

സര്‍വകലാശാല യു.ഡി.എസ്.എഫ് പിടിച്ചെടുത്തതിന്റെ ശത്രുതയാണ് എസ്.എഫ്.ഐക്ക്. ഇതാണ് ആക്രമങ്ങള്‍ക്ക് കാരണം. സോണല്‍ കലോത്സവങ്ങളില്‍ എസ്എഫ്‌ഐ രക്തക്കറ പുരട്ടാന്‍ ശ്രമിക്കുന്നുവെന്നും പി കെ നവാസ് ആരോപിച്ചു. ഡി സോണ്‍ കലോത്സവം നല്ല രീതിയില്‍ നടക്കുന്നതില്‍ അവര്‍ക്ക് നല്ല അസൂയയുണ്ട്.

കലോത്സവം തകര്‍ക്കണമെന്ന് എസ്എഫ്‌ഐ സംസ്ഥാന നേതാവ് പറയുന്ന ഓഡിയോ തന്നെ ഉണ്ട്. തിരിച്ചടിക്കുമെന്ന് എസ്എഫ്‌ഐ സെക്രട്ടറി എഫ്ബി പോസ്റ്റ് ഇട്ടതിന് പിന്നാലെ വ്യാപക അക്രമം നടന്നുവെന്നും അദ്ദേഹം പറഞ്ഞു.

webdesk13:
whatsapp
line