Connect with us

gulf

സഊദി അംഗീകരിച്ചു; കോവിഷിൽഡ് ആസ്ട്രാസെനെക തന്നെ

ഇന്ത്യയിൽ നൽകിവരുന്ന കോവിഷീൽഡ് വാക്‌സിൻ സഊദിയിൽ ലഭ്യമായ അസ്ട്രസെനക(Astra Zeneca) വാക്‌സിന് തുല്യമാണെന്ന് സഊദി വ്യക്തമാക്കി

Published

on

അഷ്‌റഫ്‌ വേങ്ങാട്ട്

റിയാദ് : ഇന്ത്യയിൽ നൽകിവരുന്ന കോവിഷീൽഡ് വാക്‌സിൻ സഊദിയിൽ ലഭ്യമായ അസ്ട്രസെനക(Astra Zeneca) വാക്‌സിന് തുല്യമാണെന്ന് സഊദി വ്യക്തമാക്കി. കോവിഡ് നിയന്ത്രണങ്ങളിൽ പെട്ട് നാട്ടിൽ കുടുങ്ങിയ  പ്രവാസികൾക്ക് വലിയ ആശ്വാസമാണ് സഊദി ആരോഗ്യമന്ത്രാലയത്തിന്റെ തീരുമാനം. ഇന്ത്യൻ എമ്പസിയുടെ ശ്രമഫലമായാണ് ഇക്കാര്യത്തിൽ നിലനിന്നിരുന്ന അവ്യക്തത നീങ്ങിയത്. നേരത്തെ കോവിഷീൽഡ് (covishield) വാക്‌സിൻ എടുത്ത് സഊദിയിലെത്തിയിരുന്ന നിരവധി പേർക്ക് ഇന്സ്ടിട്യൂഷനൽ ക്വറന്റൈൻ നിർബന്ധമാക്കിയിരുന്നു. അസ്ട്രസെനക(Astra Zeneca) വാക്‌സിന് തുല്യമായ വാക്സിൻ തന്നെയാണിതെന്ന് മന്ത്രാലയം അംഗീകരിച്ചതായി ഇന്ത്യൻ എംബസി ട്വിറ്ററിൽ അറിയിച്ചു. റിയാദ് : ഇന്ത്യയിൽ നൽകിവരുന്ന കോവിഷീൽഡ് വാക്‌സിൻ സഊദിയിൽ ലഭ്യമായ അസ്ട്രസെനക(Astra Zeneca) വാക്‌സിന് തുല്യമാണെന്ന് സഊദി വ്യക്തമാക്കി
കോവിഡ് നിയന്ത്രണങ്ങളിൽ പെട്ട് നാട്ടിൽ കുടുങ്ങിയ  പ്രവാസികൾക്ക് വലിയ ആശ്വാസമാണ് സഊദി ആരോഗ്യമന്ത്രാലയത്തിന്റെ തീരുമാനം. ഇന്ത്യൻ എമ്പസിയുടെ ശ്രമഫലമായാണ് ഇക്കാര്യത്തിൽ നിലനിന്നിരുന്ന അവ്യക്തത നീങ്ങിയത്. നേരത്തെ കോവിഷീൽഡ് (covishield) വാക്‌സിൻ എടുത്ത് സഊദിയിലെത്തിയിരുന്ന നിരവധി പേർക്ക് ഇന്സ്ടിട്യൂഷനൽ ക്വറന്റൈൻ നിർബന്ധമാക്കിയിരുന്നു. അസ്ട്രസെനക(Astra Zeneca) വാക്‌സിന് തുല്യമായ വാക്സിൻ തന്നെയാണിതെന്ന് മന്ത്രാലയം അംഗീകരിച്ചതായി ഇന്ത്യൻ എംബസി ട്വിറ്ററിൽ അറിയിച്ചു.

മിക്ക സംസ്ഥാനങ്ങളിലും വിതരണം ചെയ്യുന്ന കോവിഷീൽഡ് വാക്‌സിനാണ് സഊദിയിലേക്ക് മടങ്ങേണ്ട പ്രവാസികളിൽ നല്ലൊരു ശതമാനം സ്വീകരിച്ചത്. കോവിഷിൽഡ് രണ്ട് ഡോസ് സ്വീകരിച്ചവരെ ഒരുവേള ബഹ്‌റൈൻ വഴി ദമാം കോസ്‌വേയിലൂടെ അധികൃതർ കടത്തിവിട്ടിരുന്നു. എന്നാൽ ഒരു ഡോസ് എടുത്തവരെ തിരിച്ചയച്ചതും പിന്നീട് സംശയങ്ങൾ ഉയർന്നതും ഈ വാക്സിൻ സ്വീകരിച്ച് സഊദി യിലേക്ക് പോകാനിരുന്ന പ്രവാസികളെ ആശങ്കയിലാഴ്ത്തി.
പ്രവാസികളുടെ ദുരിതമകറ്റാൻ നയതന്ത്ര തലത്തിൽ ഇടപെട്ട് ഔദ്യോഗികമായ അനുമതി വാങ്ങണമെന്ന് സഊദി കെഎംസിസി ഉൾപ്പടെ പ്രവാസി സംഘടനകൾ എംബസിയോട് ആവശ്യപ്പെട്ടിരുന്നു. അംബാസഡറുടെ ശക്തമായ ഇടപെടലാണ് ഔദ്യോഗികമായ അംഗീകാരത്തിന് കാരണമായത്. അതോടൊപ്പം ഇന്ത്യയിലെ മറ്റൊരു വാക്സിനായ കോവാക്‌സിൻ സ്വീകരിച്ചവരുടെ കാര്യത്തിൽ ഇപ്പോഴും അവ്യക്തത തുടരുകയാണ് . കോവാക്‌സിൻ സംബന്ധിച്ച് ഇതേവരെ സഊദി തീരുമാനം കൈകൊണ്ടിട്ടില്ല. എംബസി ഇക്കാര്യത്തിലും ശക്തമായ ശ്രമം തുടരുന്നതായി വ്യക്തമാക്കിയിട്ടുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

gulf

അബ്ദുറഹീമിന്റെ മോചനം നീളും; ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

ഇന്ന് ഉച്ചക്ക് 12.30ന് റിയാദ് ക്രിമിനല്‍ കോടതിയില്‍ ചേരാന്‍ നിശ്ചയിച്ച സിറ്റിങ് സാങ്കേതിക കാരണങ്ങളാല്‍ മാറ്റി വെക്കുകയായിരുന്നു.

Published

on

സഊദി  ബാലന്‍ കൊല്ലപ്പെട്ട കേസില്‍ 18 വര്‍ഷമായി റിയാദിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുല്‍ റഹീമിന്റെ മോചനം ഇനിയും വൈകും. ഇന്ന് ഉച്ചക്ക് 12.30ന് റിയാദ് ക്രിമിനല്‍ കോടതിയില്‍ ചേരാന്‍ നിശ്ചയിച്ച സിറ്റിങ് സാങ്കേതിക കാരണങ്ങളാല്‍ മാറ്റി വെക്കുകയായിരുന്നു.

എല്ലാ കേസുകളുടെയും സിറ്റിങ് തീയതി മാറ്റിയിട്ടുണ്ട്. എന്നാല്‍, അടുത്ത സിറ്റിങ് തീയതി അറിവായിട്ടില്ല. മോചനവുമായി ബന്ധപ്പെട്ട തുടര്‍ച്ചയായി നാലാമത്തെ കോടതി സിറ്റിങ്ങാണ് ഇന്ന് നിശ്ചയിച്ചിരുന്നത്. അത് സാങ്കേതിക കാരണങ്ങളാല്‍ മുടങ്ങി.

34 കോടിയിലേറെ ഇന്ത്യന്‍ രൂപ ദിയാധനം നല്‍കുകയും കോടതി വധശിക്ഷ ഒഴിവാക്കുകയും ചെയ്‌തെങ്കിലും പബ്ലിക് റൈറ്റ് പ്രകാരമുള്ള കേസില്‍ തീര്‍പ്പുണ്ടാവാത്തതിനാല്‍ മോചന കാര്യത്തില്‍ അനിശ്ചിതത്വം തുടര്‍ന്നിരുന്നു. ഇതിനുവേണ്ടിയുള്ള ആദ്യ സിറ്റിങ് ഒക്‌ടോബര്‍ 21നാണ് നടന്നത്. എന്നാല്‍, ബെഞ്ച് മാറിയെന്നും വധശിക്ഷ ഒഴിവാക്കിയ ബെഞ്ച് തന്നെയാണ് മോചന കാര്യത്തിലും തീരുമാനമെടുക്കേണ്ടതെന്നും അറിയിച്ച് കോടതി കേസ് മാറ്റിവെക്കുകയായിരുന്നു.

തുടര്‍ന്ന് കഴിഞ്ഞ നവംബര്‍ 17 ന് വധശിക്ഷ ഒഴിവാക്കിയ അതേ ബെഞ്ച് കേസ് പരിഗണിച്ചു. എന്നാല്‍, വിഷയം സൂക്ഷ്മമായി പരിശോധിക്കേണ്ടതുള്ളതിനാല്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് കോടതി ഡിസംബര്‍ എട്ടിലേക്ക് മാറ്റി. ആ തീയതിയില്‍ നടന്ന സിറ്റിങ്ങിലും തീരുമാനമായില്ല. എന്നാല്‍, പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ട വിശദീകരണം പ്രതിഭാഗത്തിന് നല്‍കാനായി. അത് കൂടി പരിശോധിച്ച് വിധി പ്രഖ്യാപനം ഡിസംബര്‍ 12ലേക്ക് മാറ്റുകയായിരുന്നു. ഇന്ന് ചേരുന്ന കോടതിയില്‍നിന്ന് അന്തിമ വിധിയുണ്ടാകും എന്ന പ്രതീക്ഷയിലായിരുന്നു എല്ലാവരും.

 

Continue Reading

gulf

കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി വനിതാ വിങ് കമ്മിറ്റിയെ പ്രഖ്യാപിച്ചു

മണ്ഡലം കെ.എം.സി.സി പ്രസിഡൻറ് റസാഖ് ഓമാനൂർ അധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ല കെ.എം.സി.സി ട്രഷറർ മുനീർ വാഴക്കാട് ഉദ്ഘാടനം ചെയ്തു.

Published

on

കെ.എം.സി.സി കൊണ്ടോട്ടി മണ്ഡലം പ്രഥമ വനിതാ വിങ് കമ്മിറ്റിയെ ടി.വി. ഇബ്രാഹിം എം.എൽ.എ പ്രഖ്യാപിച്ചു. മലസ് അൽ മാസ് ഓഡിറ്റോറിയത്തിൽ ചേർന്ന കൗൺസിൽ മീറ്റിൽ പുതിയ കമ്മിറ്റിക്ക് യോഗം ഐക്യകണ്ഠേന രൂപം നൽകി. മണ്ഡലം കെ.എം.സി.സി പ്രസിഡൻറ് റസാഖ് ഓമാനൂർ അധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ല കെ.എം.സി.സി ട്രഷറർ മുനീർ വാഴക്കാട് ഉദ്ഘാടനം ചെയ്തു.

കെ.കെ. കോയാമു ഹാജി, ചെറുകാവ് പഞ്ചായത്ത് മുസ്ലിം ലീഗ് ട്രഷറർ ബദറു പേങ്ങാട്, ഷറഫു പുളിക്കൽ, ബഷീർ സിയാംകണ്ടം, ജലീൽ തുടങ്ങിയവർ സംസാരിച്ചു.

മണ്ഡലം വൈസ് പ്രസിഡൻറ് ബഷീർ വിരിപ്പാടം, എ.കെ. ലത്തീഫ്, ഫസലു കുമ്മാളി, മീരാൻ സാഹിബ്, മണ്ഡലം ട്രഷറർ ഫിറോസ് പള്ളിപ്പടി എന്നിവർ യോഗത്തിൽ പങ്കെടുത്തു. തമന്ന ഷറഫ് ഖിറാഅത്ത് നിർവഹിച്ചു. മണ്ഡലം വൈസ് പ്രസിഡൻറ് നിസാം പരതക്കാട് സ്വാഗതവും വനിത വിങ് വൈസ് പ്രസിഡൻറ് ഹുദാ നിബൽ നന്ദിയും പറഞ്ഞു.

ഭാരവാഹികൾ: റൈഹാന ഹുസൈൻ (ചെയർ.), നുസൈബ ഷറഫ് (പ്രസി.), സഹ്‌ല ഫസൽ (ജന. സെക്ര.), നബീല റിസ (ട്രഷ.), നബീല റിയാസ്, ഹിബ സയ്ദ്, ഹുദാ നിബൽ (വൈ. പ്രസി.), ദിൽഷ ബാസിൽ, ലബീബ ഷഫീഖ്, ജിൻഷ മുബാറക് (ജോ. സെക്ര.).

Continue Reading

gulf

അബ്ദുൽ റഹീമിന്‍റെ മോചന ഉത്തരവ് ഇന്നുമില്ല

റിയാദ് ക്രിമിനല്‍ കോടതിയില്‍ ഞായറാഴ്ച നടന്ന സിറ്റിങ്ങിനൊടുവില്‍ വിധി പറയാനായി മാറ്റി.

Published

on

സൗദി പൗരന്റെ മരണത്തെ തുടര്‍ന്ന് കഴിഞ്ഞ 18 വര്‍ഷമായി റിയാദിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുല്‍ റഹീമിന് ഇന്നും മോചന ഉത്തരവില്ല. റിയാദ് ക്രിമിനല്‍ കോടതിയില്‍ ഞായറാഴ്ച നടന്ന സിറ്റിങ്ങിനൊടുവില്‍ വിധി പറയാനായി മാറ്റി.

പബ്ലിക് പ്രോസ്‌ക്യൂഷന്‍ സമര്‍പ്പിച്ച വാദങ്ങള്‍ ഖണ്ഡിച്ച് സമര്‍പ്പിച്ച വിശദാംശങ്ങള്‍ ഫയലില്‍ സ്വീകരിച്ച് കൊണ്ടാണ് വിധിപറയാന്‍ കേസ് കോടതി മാറ്റിയത്. അടുത്ത സിറ്റിങ് തീയതി ഉടന്‍ ലഭിക്കുമെന്നും റിയാദ് സഹായ സമിതി അറിയിച്ചു. ഇന്ന് മോചന ഉത്തരവുണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ കോടതി വിധി പറയാന്‍ വേണ്ടി കേസ് മറ്റൊരു ദിവസത്തേക്ക് മാറ്റുകയായിരുന്നു.

കഴിഞ്ഞ തവണ കേസ് പരിഗണിച്ച കോടതി അപ്രതീക്ഷിതമായി കേസ് മാറ്റി വെച്ചിരുന്നു. കഴിഞ്ഞ നവംബര്‍ 17ന് മോചനമുണ്ടായേക്കുമെന്നാണ് കരുതിയിരുന്നത്. പക്ഷെ അപ്രതീക്ഷിതമായി കോടതി കേസ് നീട്ടിവെക്കുകയായിരുന്നു. ഓണ്‍ലൈനായി നടന്ന സിറ്റിങ്ങില്‍ ജയിലില്‍നിന്ന് റഹീമും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ഒസാമ അല്‍ അമ്പര്‍, ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥന്‍ യൂസഫ് കാക്കാഞ്ചേരി, കുടുംബ പ്രതിനിധി സിദ്ധീഖ് തുവ്വൂര്‍ എന്നിവരും പങ്കെടുത്തു. മോചനവുമായി ബന്ധപ്പെട്ട് മൂന്നാമത്തെ സിറ്റിങ്ങാണ് ഇന്ന് കോടതിയില്‍ നടന്നത്.

ദയാധനം സ്വീകരിച്ചതിന് ശേഷം കൊല്ലപ്പെട്ട സൗദി ബാലന്റെ കുടുംബം മാപ്പ് നല്‍കാന്‍ തയ്യാറാണെന്ന് റിയാദ് ക്രിമിനല്‍ കോടതിയെ അറിയിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് കഴിഞ്ഞ ജൂലൈ രണ്ടിനാണ് റഹീമിന്റെ വധശിക്ഷ റദ്ദാക്കി കൊണ്ടുള്ള കോടതി ഉത്തരവുണ്ടായത്. കോടതിയുടെ സ്വാഭാവികമായ നടപടികള്‍ പൂര്‍ത്തിയാക്കാനുള്ളതിനാലാണ് അബ്ദുല്‍ റഹീമിന്റെ മോചനം നീളുന്നത്.

2006 നവംബര്‍ 28ന് 26-ാം വയസ്സിലാണ് കോഴിക്കോട് ജില്ലയിലെ ഫറോക്ക് മച്ചിലകത്ത് പീടിയേക്കല്‍ വീട്ടില്‍ അബ്ദുല്‍ റഹീം ഹൗസ് ഡ്രൈവ് വിസയില്‍ റിയാദിലെത്തിയത്. സ്പോണ്‍സര്‍ ഫായിസ് അബ്ദുല്ല അബ്ദുറഹ്മാന്‍ അല്‍ശഹ്രിയുടെ മകന്‍ അനസിനെ പരിചരിക്കലായിരുന്നു ജോലി. കഴുത്തിന് താഴെ ചലനശേഷിയില്ലാത്ത അവസ്ഥയിലായിരുന്നു അനസ്. ഭക്ഷണവും വെള്ളവുമെല്ലാം നല്‍കിയിരുന്നത് കഴുത്തില്‍ പ്രത്യേകമായി ഘടിപ്പിച്ച ഉപകരണം വഴിയായിരുന്നു.

സംഭവത്തിനു പിന്നാലെ സൗദി പൊലീസ് റഹീമിനെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. റിയാദ് കോടതി വധശിക്ഷ വിധിക്കുകയും ചെയ്തു. ഇതിനുശേഷം യുവാവിന്റെ മോചനത്തിനായി ഉന്നതതലത്തില്‍ പലതവണ ഇടപെടലുണ്ടായെങ്കിലും കുടുംബം മാപ്പുനല്‍കാന്‍ തയാറായിരുന്നില്ല. നിരന്തര പരിശ്രമങ്ങള്‍ക്കൊടുവിലാണ് 34 കോടി രൂപയുടെ ബ്ലഡ് മണി(ദയാധനം) എന്ന ഉപാധിയില്‍ മാപ്പുനല്‍കാന്‍ ഫായിസിന്റെ കുടുംബം സമ്മതിച്ചത്.

ആദ്യം റഹീമിന് വധശിക്ഷ നല്‍കണം എന്ന തീരുമാനത്തില്‍ ഉറച്ചു നിന്നിരുന്ന സൗദി ബാലന്റെ കുടുംബത്തിന്റെ വക്കീലുമാരുമായി നടത്തിയ മധ്യസ്ഥ ശ്രമത്തിനൊടുവിലാണ് പിന്നീട് ദയാ ധനം സ്വീകരിച്ച് മാപ്പ് നല്‍കാന്‍ തയ്യാറായത്. അബ്ദുല്‍ റഹീമിന്റെ മോചനത്തിന് മരിച്ച സൗദി പൗരന്റെ കുടുംബം ആവശ്യപ്പെട്ടത് 15 മില്യന്‍ റിയാലായിരുന്നു.

റിയാദിലെ അബ്ദുല്‍ റഹീം നിയമസഹായ സമിതിയുടെ കഴിഞ്ഞ 17 വര്‍ഷത്തിലധികമായി നടത്തി വരുന്ന നിയമ പോരാട്ടത്തിനൊടുവിലാണ് ദയ ധനം നല്‍കിയാല്‍ അബ്ദുല്‍ റഹീമിനു ജയില്‍ മോചനം നല്‍കാന്‍ സമ്മതിച്ചത്. റിയാദ് നിയമസഹായ സമിതിയുടെ നിര്‍ദേശ പ്രകാരം 2021-ല്‍ നാട്ടില്‍ ട്രസ്റ്റ് കമ്മിറ്റി രൂപീകരിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നില്‍നിന്നുള്ളവര്‍ പണം സംഭാവന ചെയ്തു.

പ്രത്യേക ആപ്പ് വഴിയാണ് ഫണ്ട് സമാഹരണം കഴിഞ്ഞ മാര്‍ച്ച് പത്തിന് ആരംഭിച്ചത്. ദയാധനം സ്വീകരിച്ചതിന് ശേഷം കൊല്ലപ്പെട്ട സൗദി ബാലന്റെ കുടുംബം മാപ്പ് നല്‍കാന്‍ തയ്യാറാണെന്ന് റിയാദ് ക്രിമിനല്‍ കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് റഹീമിന്റെ വധശിക്ഷ റദ്ദാക്കി കൊണ്ടുള്ള കോടതി ഉത്തരവുണ്ടായത്.

Continue Reading

Trending