X

ബലാത്സംഗ കേസ് പ്രതി സിദ്ദിഖ് ചോദ്യം ചെയ്യലിന് ഹാജരായി

ബലാത്സംഗ കേസിൽ നടൻ സിദ്ധിഖ് (Siddique) പൊലീസിന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായി. തിരുവനന്തപുരം അസിസ്റ്റന്റ് കമ്മീഷണർക്ക് മുന്നിലാണ് സിദ്ധിഖ് ഹാജരായത്. നടനായ മകൻ ഷഹീൻ സിദ്ധിഖ് അദ്ദേഹത്തിന്റെ ഒപ്പമുണ്ടായിരുന്നു. പോലീസ് കമ്മീഷണറുടെ ഓഫീസിൽ രാവിലെ 11 മണിക്ക് ആരംഭിക്കുന്ന ചോദ്യം ചെയ്യൽ മൂന്ന് മുതൽ നാല് ദിവസം വരെ തുടരാനാണ് സാധ്യത.

ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ പശ്ചാത്തലത്തിൽ മലയാള സിനിമാ മേഖലയിലെ പ്രമുഖർക്കെതിരായ പരാതികൾ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് (എസ്ഐടി) മുമ്പാകെ സുപ്രീം കോടതി സിദ്ധിഖിന് രണ്ടാഴ്ചത്തേക്ക് അറസ്റ്റിൽ നിന്ന് ഇടക്കാല സംരക്ഷണം അനുവദിച്ചിരുന്നു.

2016-ൽ തിരുവനന്തപുരത്തെ ഒരു ഹോട്ടലിൽ വച്ച് തന്നെ ബലാത്സംഗം ചെയ്‌തെന്നാണ് നടിയുടെ പരാതി. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) 376 (ബലാത്സംഗം), 506 (ക്രിമിനൽ ഭീഷണിപ്പെടുത്തൽ) എന്നീ വകുപ്പുകൾ പ്രകാരമാണ് താരത്തിനെതിരെ കേസെടുത്തിരിക്കുന്നത്. കുറ്റാരോപിതനായ സിദ്ദിഖ്, പരാതിക്കാരി തന്നെ 2019 മുതൽ നീണ്ടുനിൽക്കുന്ന തെറ്റായ ആരോപണങ്ങൾക്കു വിധേയമാക്കിയിട്ടുണ്ടെന്ന് തൻ്റെ ജാമ്യാപേക്ഷാ ഹർജിയിൽ അവകാശപ്പെട്ടിരുന്നു.

സെപ്തംബർ 24 ന്, ബലാത്സംഗ കേസിൽ സിദ്ദിഖിൻ്റെ മുൻകൂർ ജാമ്യം കേരള ഹൈക്കോടതി നിഷേധിച്ചിരുന്നു. ആരോപണങ്ങളുടെ ഗൗരവം കണക്കിലെടുത്ത് ശരിയായ അന്വേഷണത്തിന് സിദ്ദിഖിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന് വ്യക്തമാക്കി. സെപ്തംബർ 24 ന് കേരള ഹൈക്കോടതി ഈ കേസിൽ മുൻകൂർ ജാമ്യം തള്ളിയതിനെ തുടർന്ന് സിദ്ധിഖ് ഒളിവിൽ പോവുകയായിരുന്നു. സെപ്തംബർ 30 ന് സുപ്രീം കോടതി മുൻകൂർ ജാമ്യം അനുവദിച്ചതിനെ തുടർന്ന് അദ്ദേഹം അഭിഭാഷകൻ്റെ ഓഫീസിൽ ഹാജരായി.

webdesk13: