നര്‍സിങ് കോളേജ് റാഗിങ് കേസ്; റാഗിങ് നടക്കുമ്പോള്‍ ഹൗസ് കീപ്പര്‍ കം സെക്യൂരിറ്റി ഹോസ്റ്റലില്‍ ഇടപ്പെട്ടില്ലെന്ന് വിവരം

കോട്ടയം ഗവ നര്‍സിങ് കോളേജില്‍ വിദ്യാര്‍ത്ഥിക്കെതിരെ ക്രൂരമായ റാഗിംഗ് നടക്കുമ്പോള്‍ ഹൗസ് കീപ്പര്‍ കം സെക്യൂരിറ്റി ഹോസ്റ്റലില്‍ ഉണ്ടായിരുന്നതായി വിവരം. വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ സെക്യൂരിറ്റിയെ വിവരം അറിയിച്ചിട്ടും ഇടപെട്ടിരുന്നില്ലെന്നും സൂചന. ഇതോടെ ഹൗസ് കീപ്പര്‍ കം സെക്യൂരിറ്റിസ്ഥാനത്ത് നിന്ന് ഇയാളെ മാറ്റി.

അതേസമയം, റാഗിംഗ് നടന്നത് അറിഞ്ഞില്ലെന്നും വിദ്യാര്‍ഥികളുടെ നിലവിളി കേട്ടില്ലെന്നുമാണ് ഹൗസ് കീപ്പര്‍ കം സെക്യൂരിറ്റി മൊഴി നല്‍കിയത്. എംഎസ്സി നഴ്സിംഗ് വിദ്യാര്‍ത്ഥികളും ഹോസ്റ്റലില്‍ അസ്വാഭാവികമായി ഒന്നും നടന്നതായി അറിയില്ലെന്നാണ് പൊലീസിന് മൊഴി നല്‍കിയത്. സംഭവത്തില്‍ വിദ്യാര്‍ത്ഥികളുടെ മൊഴിയെടുക്കുന്നത് തുടരും.

ഫെബ്രുവരി 9നാണ് കേസിനാസ്പദമായ സംഭവം. കേസില്‍ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളായ സാമുവല്‍ ജോണ്‍, രാഹുല്‍ രാജ്, റിജില്‍, വിവേക്, ജീവ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മൂന്ന് മാസത്തിലേറെ നീണ്ട അതിക്രൂരമായ റാഗിംഗാണ് ഗാന്ധിനഗര്‍ നഴ്‌സിംഗ് കോളേജില്‍ നടന്നത്.

webdesk18:
whatsapp
line