X

സംസ്ഥാനത്ത് പുതിയ ഇളവുകളും നിയന്ത്രണങ്ങളും നാളെ മുതല്‍

തിരുവനന്തപുരം: കോവിഡ് കേസുകള്‍ കുറയുന്നതില്‍ പ്രതീക്ഷിച്ച വേഗതയില്ലെന്ന് വിലയിരുത്തിയതിന്റെ അടിസ്ഥാനത്തില്‍ നിലവിലെ നിയന്ത്രണങ്ങള്‍ സംസ്ഥാനത്ത് തുടരാനാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗം തീരുമാനിച്ചത്. എന്നാല്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16 ശതമാനത്തില്‍ താഴെയുള്ള പ്രദേശങ്ങളില്‍ വ്യാഴാഴ്ച മുതല്‍ ആരാധനാലയങ്ങള്‍ തുറക്കുന്നത് ഉള്‍പ്പെടെയുള്ള ഇളവുകള്‍ നല്‍കും.

ഒരുസമയം പരമാവധി 15 പേര്‍ക്കായിരിക്കും ആരാധനാലയങ്ങളില്‍ പ്രവേശന അനുമതി. കോവിഡ് വ്യാപനം രൂക്ഷമാവുകയും ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുകയും ചെയ്തതിന് പിന്നാലെ ഒന്നരമാസത്തെ ഇടവേളക്ക് ശേഷമാണ് ആരാധനാലയങ്ങള്‍ തുറക്കുന്നത്. 16ല്‍ താഴെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള സ്ഥലങ്ങളിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് 50 ശതമാനം ജീവനക്കാരോടെ പ്രവര്‍ത്തിക്കാം.

ടിപിആര്‍ 16നും 24നും ഇടയിലുള്ള ഇടങ്ങളില്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ 25 ശതമാനം ജീവനക്കാരോടെ പ്രവര്‍ത്തിക്കും. ടെലിവിഷന്‍ പരമ്പരകള്‍ക്കും ഇന്‍ഡോര്‍ ഷൂട്ടിംഗുകള്‍ക്കും നിയന്ത്രണങ്ങളോടെ അനുമതി നല്‍കിട്ടുണ്ട്.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് എട്ട് ശതമാനത്തില്‍ താഴെയുള്ള 277 പ്രദേശങ്ങളാണ് സംസ്ഥാനത്തുള്ളത്. ഇവ എ വിഭാഗത്തില്‍ ഉള്‍പ്പെടും. ടിപിആര്‍ എട്ടിനും 16നും ഇടയിലുള്ള ബി വിഭാഗത്തില്‍ 575 പ്രദേശങ്ങളുണ്ട്. 16-24 ശതമാനത്തിന് ഇടയില്‍ ടിപിആറുള്ള 171 പ്രദേശങ്ങള്‍ സി വിഭാഗത്തിലും ഉള്‍പ്പെടും. 11 ഇടത്ത് ടിപിആര്‍ 24 ശതമാനത്തിന് മുകളിലാണ്. ഇവ ഡി വിഭാഗത്തില്‍ ഉള്‍പ്പെടും. പൊതുജനങ്ങള്‍ക്ക് പ്രവേശനം നല്‍കില്ലെന്ന നിബന്ധനയോടെ ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ ബാങ്കുകള്‍ക്ക് പ്രവര്‍ത്തിക്കാം

 

Test User: