X

നെഹ്റു ട്രോഫി വള്ളംകളി; വിജയി കാരിച്ചാല്‍ ചുണ്ടന്‍ തന്നെ, വിധി നിര്‍ണയത്തില്‍ പിഴവില്ലെന്ന് അപ്പീല്‍ ജൂറി കമ്മിറ്റി

നെഹ്‌റു ട്രോഫി വള്ളംകളിയുടെ അന്തിമ ഫലത്തില്‍ മാറ്റമില്ല. കാരിച്ചാല്‍ ചുണ്ടന്‍ തന്നെയെന്ന് വിജയിച്ചതെന്ന് ജൂറി കമ്മിറ്റി വ്യക്തമാക്കി. 0.005 മൈക്രോ സെക്കന്റിന്റെ വ്യത്യാസത്തിലാണ് കാരിച്ചാല്‍ വീയപുരം ചുണ്ടനെ പരാജയപ്പെടുത്തിയതെന്ന് അപ്പീല്‍ ജൂറി കമ്മിറ്റി അറിയിച്ചു. വിധി നിര്‍ണയത്തില്‍ പിഴവ് വന്നിട്ടില്ലെന്ന് കമ്മിറ്റി അറിയിച്ചു. അപ്പീല്‍ തള്ളിയതോടെ ഹൈക്കോടതിയെ സമീപിക്കാനാണ് വീയപുരം ചുണ്ടന്റെ തീരുമാനം.

കുമരകം ടൗണ്‍ ബോട്ട് ക്ലബ് സ്റ്റാര്‍ട്ടിങ്ങില്‍ പിഴവ് ഉണ്ടായെന്നായിരുന്നു പരാതി. പരാതി പുനഃപരിശോധിക്കേണ്ടതില്ലെന്ന് അപ്പീല്‍ ജൂറി കമ്മിറ്റി വ്യക്തമാക്കി. വീയപുരം ചുണ്ടന്‍ തുഴഞ്ഞ വില്ലേജ് ബോട്ട് ക്ലബിന്റെ പരാതിയും അപ്പീല്‍ ജൂറി കമ്മിറ്റി തള്ളി. നടുഭാഗം തുഴഞ്ഞ കുമരകം ടൗണ്‍ ബോട്ട് ക്ലബിന്റെ പരാതി നിലനില്‍ക്കില്ലെന്നും അപ്പീല്‍ ജൂറി കമ്മിറ്റി അറിയിച്ചു.

തിടുക്കത്തില്‍ ഫലം പ്രഖ്യാപിച്ചുവെന്നായിരുന്നു വിബിസിയുടെ പരാതി. സ്റ്റാര്‍ട്ടിങ്ങിലെ പിഴവ് കാരണം ട്രോഫി നഷ്ടമായെന്നാണ് കുമരകം ടൗണ്‍ ബോട്ട് ക്ലബിന്റെ ആക്ഷേപം. കൈനകരി വില്ലേജ് ബോട്ട് ക്ലബ്, കുമരകം ടൗണ്‍ ബോട്ട് ക്ലബ് , ചുണ്ടന്‍വള്ള സമിതി പ്രതിനിധികള്‍ എന്നിവരില്‍ നിന്ന് അപ്പീല്‍ കമ്മിറ്റി പരാതിക്കാധാരമായ തെളിവുകളും ദൃശ്യങ്ങളും ശേഖരിച്ചു. അമ്പയര്‍മാര്‍, ജഡ്ജസ്, സ്റ്റാര്‍ട്ടര്‍മാര്‍, സംഘാടക സമിതി പ്രതിനിധികള്‍ എന്നിവരുടെ അഭിപ്രായങ്ങളും തേടി.

പരാതിക്കാരുടെ വാദം കേട്ടതിനൊപ്പം ഈ വിഡിയോ ദൃശ്യങ്ങളും പരിശോധിച്ച് വിശദ പരിശോധനയ്ക്കുശേഷമാണ് അന്തിമ തീരുമാനം പ്രഖ്യാപിച്ചത്.

 

webdesk17: