X

ദമ്പതികളുടെ കൊലപാതകം; ചെറുമകന്‍ അക്മല്‍ കുറ്റം സമ്മതിച്ചു; കൊലപാതകത്തിന് പിന്നില്‍ ലഹരിമരുന്നിന് പണം ആവശ്യപ്പെട്ടുണ്ടായ തര്‍ക്കമാകാമെന്ന് പ്രാഥമിക മൊഴി

തൃശൂരില്‍ ദമ്പതികളെ വെട്ടിക്കൊന്ന സംഭവത്തില്‍ ചെറുമകന്‍ അക്മല്‍ കുറ്റം സമ്മതിച്ചതായി പൊലീസ് വെളിപ്പെടുത്തല്‍. കഴുത്തു മുറിച്ചെന്നും പ്രതി കുറ്റം സമ്മതിച്ചു. കൊല്ലപ്പെട്ട ജമീലയുടേതെന്ന് കരുതുന്ന ആഭരണങ്ങള്‍ പ്രതിയുടെ കൈയ്യില്‍ നിന്നും പൊലീസ് കണ്ടെത്തി. എന്നാല്‍ കൊലപാതകം നടത്തിയ സമയത്തെക്കുറിച്ച് പ്രതി നല്‍കുന്നത് പരസ്പരവിരുദ്ധമായ മൊഴിയാണ്. പ്രതി അക്മലിനെ വിശദമായി ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.

മംഗലാപുരത്തു നിന്നും പിടികൂടിയ പ്രതിയെ പൊലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്. ലഹരിമരുന്നിന് പണം ആവശ്യപ്പെട്ടുണ്ടായ തര്‍ക്കമാകാം കൊലപാതകത്തിനു പിന്നിലെന്നാണ് പ്രാഥമിക മൊഴി. ഇരുവരുടെയും മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. പ്രതി അക്മലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. അബ്ദുള്ളകുട്ടിയെയും ജമീലയെയും കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെട്ട പ്രതിയെ മണിക്കൂറുകള്‍ക്കുള്ളില്‍ പൊലീസ് പിടികൂടിയിരുന്നു. തിരൂര്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികില്‍സയിലായിരുന്ന പ്രതി നാലു മാസം മുമ്പാണ് വീട്ടില്‍ തിരിച്ചെത്തിയിയത്.

webdesk14: