X

മലപ്പുറം അതിഗംഭീരം

മലപ്പുറത്തിന്റെ ‘പവര്‍ ഗ്രൂപ്പി’ന് മുന്നില്‍ കൊച്ചിയുടെ പടയാളി കള്‍ക്ക്പിടിച്ചുനില്‍ക്കാനായില്ല. സൂപ്പര്‍ ലീഗ് കേരളയുടെ പ്രഥമ സീസണിലെ ആദ്യ ജയം മലപ്പു റം എഫ്‌സി സ്വന്തം പേരില്‍ കുറിച്ചു. ആതിഥേയരെന്ന ആനുകൂ ല്യവുമായി നെഹ്‌റു സ്റ്റേഡിയത്തിലിറങ്ങിയ ഫോഴ്‌സ് കൊച്ചി എഫ്.സിയെ മലപ്പുറംപട തകര്‍ത്തുവിട്ടത് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക്. നാലാം മിനിറ്റില്‍ സ്പാനിഷ് സ്‌ട്രൈക്കര്‍ പെഡ്രോ മാന്‍സിയും, 40-ാം മിനിറ്റില്‍ ഫസലുറഹ്മാന്‍ കൊച്ചിയുടെ വലയില്‍ നിറയൊഴിച്ചു. ഒപ്പമെ ത്താന്‍ നിരവധി അവസരങ്ങള്‍ കൊച്ചിക്കുണ്ടായി, നിര്‍ഭാഗ്യവും ഗോളി മിഥുന്റെ മികവും അവര്‍ ക്ക് മുന്നിലെ വിലങ്ങായി.

വര്‍ണാഭമായ കലാപരിപാടികളോടെയാ യിരുന്നു സീസണ്‍ തുടക്കം. 9ന് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ തൃശൂര്‍ എഫ്സിയും കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സിയും തമ്മിലാണ് ലീഗിലെ രണ്ടാം മത്സരം. 4-3-3 ശൈലിയിലാണ് മലപ്പു റത്തെ പരിശീലകന്‍ ജോണ്‍ ഗ്രിഗറി ആദ്യ അങ്കത്തിനിറക്കിയത്. ക്യാപ്റ്റന്‍ അനസ് എടത്തൊടിക യ്ക്കായിരുന്നു പ്രതിരോധ നിരയുടെയും ചുമതല. സ്പാനിഷ് താരം റൂബെന്‍ ഗാര്‍സ, ഗുര്‍ജിന്ദര്‍ കുമാര്‍, നന്ദുകൃഷ്ണ പി എന്നി വരും പ്രതിരോധക്കോട്ട കെട്ടി. സ്പാനിഷ് താരങ്ങളായ ജോസെ ബബെയറ്റിയ, അയ്‌തൊര്‍ അല്‍ ദലൂര്‍ എന്നിവര്‍ക്കൊപ്പം യുവ താരം അജയ് കൃഷ്ണനും മധ്യനിരയില്‍ അണിനിരന്നു. മുന്നില്‍ നിന്ന് കളിനയിക്കാന്‍ പെഡ്രോ മാന്‍സി,റിസ്ഖാന്‍ അലി,ഫസലുറഹ്മാന്‍ എന്നിവര്‍.

ഗോള്‍വലക്ക് കീഴില്‍ മിഥുന്‍ വി. അണ്ടര്‍ 23 താരം സാല്‍ അനസിനെ ഏകസ് ടൈക്കറാക്കിയാണ് ഫോഴ്‌സ കൊച്ചി സ്വന്തം തട്ടകത്തില്‍ ആദ്യ മത്സരത്തിനിറങ്ങിയത്. മധ്യനിര യില്‍ തുണീഷ്യന്‍ താരം സൈദ് മുഹമ്മദ് നിദാലിനൊപ്പം മലയാളി താരങ്ങളായ നിജോ ഗില്‍ബെര്‍ട്ട്, ആസിഫ് കോട്ടയില്‍, അര്‍ജുന്‍ ജ യരാജ്, ബ്രസീല്‍ താരം റാഫേല്‍ അഗസ്റ്റോ എന്നിവര്‍. നാലാം മി നിറ്റിലെ ആദ്യ ആക്രമണത്തില്‍ തന്നെ മലപ്പുറം ഗോള്‍ നേടി. മധ്യ നിരയില്‍ ഇടതുവിങിലേക്ക് പ ന്തെത്തി. കോര്‍ണറിന് തൊട്ടുസമീപത്ത് നിന്ന് ഫസലുറഹ്മാന്‍ പന്ത് ഉജ്വലമായി പെനാല്‍റ്റി ബോക്‌സിലേക്കിറക്കി. കാത്തുനിന്ന പെഡ്രോമാന്‍സി തല കൊണ്ട് ചെത്തിയിട്ട പന്ത് ഗ്രൗണ്ടില്‍ പതിച്ച് നേരെ വലയിലേക്ക്. ഫോഴ്‌സയുടെ സമനില നീക്കത്തിനിടെ മികവുറ്റൊരു ടീം ഗോളില്‍ മലപ്പുറം ലീഡുയര്‍ത്തി. 40-ാം മിനിറ്റില്‍ അയ്‌തൊര്‍ അല്‍ദലൂറിനെ സാല്‍ അ നസ് വീഴ്ത്തി, റഫറി മലപ്പുറത്തിന് ഫ്രീക്കിക്ക് നല്‍കി.

അവര്‍ തന്ത്രമൊരുക്കി, നേരിട്ടുള്ള കിക്കിന് പകരം അല്‍ദലൂര്‍ റൂബന്‍ ഗാര്‍സക്ക് പന്ത് മറിച്ചു. ബോക്‌സില്‍ പെഡ്രോയെ ലക്ഷ്യമാക്കി റൂബന്റെ പന്തെത്തി, പെഡ്രോ ഹെഡറിലൂടെ ഗോളിന് വഴിയൊരുക്കി, ഇരച്ചെത്തിയ ഫസലുറഹ്മാന്‍ പന്ത് കൃത്യം കാല്‍കൊരുത്ത് വലയിലെത്തിച്ചു. ആദ്യപകുതിക്ക് പിരിയും മുമ്പ്ഫ്രികിക്കിലൂടെ തന്നെ അക്കൗണ്ട് തുറക്കാന്‍ കൊച്ചിക്ക് മറ്റൊരു അവസരം കൂടി വന്നു. കൊച്ചിയുടെ ആദ്യ ശ്രമം സേവ് ചെയ്ത് മിഥുന് പന്ത് കയ്യിലൊതുക്കാനായില്ല, ക്ലോസ് റേഞ്ചില്‍ പന്ത് ലഭിച്ച ദിരി ഒംറാന്‍ വലകുലുക്കുമെന്ന് എല്ലാവരും കരുതി, പക്ഷേ ടുണീഷ്യക്കാരന് ഉ
ന്നംതെറ്റി.

webdesk13: