X

ബാലഭാസ്‌കറിന്റേത് അപകടമരണം തന്നെ; തുടരന്വേഷണമില്ലെന്ന് കോടതി

തിരുവനന്തപുരം: വയലനിസ്റ്റ് ബാലഭാസ്‌കറിന്റേത് അപകട മരണമാണെന്നും അതിനാല്‍ തുടരന്വേഷണം നടത്തേണ്ടതില്ലെന്നും തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി. അപകടമരണമാണെന്ന സിബിഐ റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചു. മരണത്തില്‍ ദുരൂഹതയുണ്ടെന്നും തുടരന്വേഷണം വേണമെന്നുമാവശ്യപ്പെട്ട് ബാലഭാസ്‌കറിന്റെ പിതാവ് ഉണ്ണി നല്‍കിയ ഹര്‍ജി തള്ളിയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം കേസില്‍ ഏക പ്രതിയായ ഡ്രൈവര്‍ അര്‍ജുന്‍ ഒക്ടോബര്‍ ഒന്നിനു ഹാജരാകണമെന്നും കോടതി വ്യക്തമാക്കി. അര്‍ജുന്‍ അലക്ഷ്യമായി വാഹനമോടിച്ചതാണ് അപകട കാരണമെന്നാണ് സിബിഐ കണ്ടെത്തല്‍. കേസുമായി ബന്ധപ്പെട്ട് 69 രേഖകള്‍ കോടതി പരിശോധിച്ചു.
തിരുവനന്തപുരത്തേക്കുള്ള യാത്രയില്‍ പള്ളിപ്പുറം സിആര്‍പിഎഫ് ക്യാമ്പിനു സമീപത്ത് വെച്ച് 2019 സെപ്തംബര്‍ 25ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്. മകള്‍ സംഭവസ്ഥലത്തു വെച്ചും ബാലഭാസ്‌കര്‍ ചികിത്സയിലിരിക്കെയും മരിച്ചു. ഭാര്യ ലക്ഷ്മിക്കും ഡ്രൈവര്‍ അര്‍ജുനും അപകടത്തില്‍ പരിക്കേറ്റിരുന്നു.

Chandrika Web: