X

ജെസ്‌ന തിരോധാന കേസ്: മുൻ ലോഡ്ജ് ജീവനക്കാരിയെ നുണപരിശോധനക്ക് വിധേയമാക്കും

ജെസ്‌ന തിരോധാനക്കേസിൽ മുണ്ടക്കയത്തെ മുൻ ലോഡ്ജ് ജീവനക്കാരിയുടെ മൊഴിയെടുത്തതിന് പിന്നാലെ നുണപരിശോധനയ്ക്ക് വിധേയമാക്കാനൊരുങ്ങി സിബിഐ. കഴിഞ്ഞദിവസം ജീവനക്കാരിയെ കൂടാതെ ലോഡ്ജ് ഉടമയുടെയും മൊഴി സിബിഐ രേഖപ്പെടുത്തിയിരുന്നു. രണ്ടര മണിക്കൂർ സമയം എടുത്താണ് സിബിഐ ലോഡ്ജ് ജീവനക്കാരിയുടെ മൊഴി രേഖപ്പെടുത്തിയത്. കേസിൽ അന്വേഷണം തുടരുകയാണെന്നും സിബിഐ അറിയിച്ചു.

ലോഡ്ജ് ഉടമ പേടിപ്പിച്ചതുകൊണ്ടാണ് ഇതുവരെ ഒന്നും പറയാതിരുന്നത്. ലോഡ്ജ് ഉടമയുമായുള്ള പ്രശ്‌നങ്ങളാണ് കാര്യങ്ങൾ തുറന്നു പറയാൻ വൈകിയതെന്നും ജീവനക്കാരി പറഞ്ഞിരുന്നു. 2018ൽ പെൺകുട്ടിയെ കാണാതാകുന്നതിന് ദിവസങ്ങൾക്ക് മുമ്പ് മുണ്ടക്കയത്തെ ലോഡ്ജിൽ ജെസ്നയെ കണ്ടെന്ന് മുൻ ജീവനക്കാരിയുടെ വെളിപ്പെടുത്തലിനെത്തുടർന്നാണ് സിബിഐ സംഘം മൊഴിയെടുത്തത്.

പറയാനുള്ളതെല്ലാം സിബിഐയോട് പറഞ്ഞിട്ടുണ്ടെന്നും വെളിപ്പെടുത്തൽ നടത്താൻ വൈകിയതിൽ കുറ്റബോധമുണ്ടെന്നും ലോഡ്ജിലെ മുൻ ജീവനക്കാരി പ്രതികരിച്ചിരുന്നു. അതേസമയം, മൊഴിയിൽ അസ്വാഭാവികത കണ്ടെത്തിയാൽ ആവശ്യമെങ്കിൽ ലോഡ്ജ് ഉടമയെയും നുണപരിശോധനയ്ക്ക് സിബിഐ വിധേയമാക്കും.

webdesk14: