മൊബൈല്‍ വെളിച്ചത്തില്‍ സ്റ്റിച്ചിട്ട സംഭവം; നഴ്‌സിങ് അസിസ്റ്റന്റിനെ സസ്‌പെന്‍ഡ് ചെയ്തു

വൈക്കം താലൂക്ക് ആശുപത്രിയില്‍ മൊബൈല്‍ ഫോണിന്റെ വെളിച്ചത്തില്‍ പതിനൊന്നുകാരന്റെ തലയില്‍ സ്റ്റിച്ചിട്ട സംഭവത്തില്‍ നഴ്‌സിങ് അസിസ്റ്റന്റിനെ സസ്‌പെന്‍ഡ് ചെയ്തു. ബ്രഹ്‌മമംഗലം വാലേച്ചിറ വിസി ജയനെ(51)യാണ് സസ്‌പെന്‍ഡ് ചെയ്തത്. ആരോഗ്യവകുപ്പിന്റെ അന്വേഷണത്തിന് പിന്നാലെയാണ് നടപടി.

അന്വേഷണത്തിന്റെ ഭാഗമായി ജയന്റെയും കുട്ടിയുടെ മാതാപിതാക്കളുടെയും മൊഴിയെടുത്തിരുന്നു. ഡീസല്‍ ചെലവ് കാരണമാണ് ജനറേറ്റര്‍ പ്രവര്‍ത്തിപ്പാക്കത്തതെന്ന് ജയന്‍ കുട്ടിയുടെ അമ്മയെ തെറ്റിദ്ധരിപ്പിക്കുകയും സ്ഥാപനത്തെ പൊതുസമൂഹത്തില്‍ മോശമായി ചിത്രീകരിക്കുകയും ചെയ്‌തെന്നാണ് സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നത്.

കഴിഞ്ഞ ഒന്നാം തീയതി വൈകീട്ടായിരുന്നു സംഭവം. ചെമ്പ് മുറിഞ്ഞുപുഴ കൂമ്പേല്‍ സുജിത്ത്- സുരഭി ദമ്പതികളുടെ മകന്‍ എസ് ദേവതീര്‍ഥിനാണ് വീടിനുള്ളില്‍ വഴുക്കി വീണ് തലയുടെ വലതുവശത്ത് പരിക്കേറ്റത്. കുട്ടിയെ വൈക്കം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചതും അത്യാഹിത വിഭാഗത്തില്‍നിന്ന് മുറിവ് ഡ്രസ് ചെയ്യാനായി ഡ്രസ്സിങ് മുറിയിലേക്കയച്ചു.

എന്നാല്‍ മുറിക്കകത്ത് വൈദ്യുതിയില്ലെന്ന് പറഞ്ഞ് നഴ്സിങ് അസിസ്റ്റന്റ് കുട്ടിയെ ഒപി കൗണ്ടറിന്റ മുന്നിലിരുത്തി. മുറിവില്‍നിന്ന് രക്തം വന്നതോടെദേവതീര്‍ഥിനെ വീണ്ടും ഡ്രസിങ് മുറിയിലേക്ക് മാറ്റിയതും ‘ഇരുട്ടാണല്ലൊ വൈദ്യുതി ഇല്ലേ’ എന്ന മാതാപിതാക്കള്‍ ചോദിച്ചു. എന്നാല്‍ ജനറേറ്ററിന് ഡീസല്‍ ചെലവ് കൂടുതലാണെന്നായിരുന്നു അവരുടെ മറുപടി.

തുടര്‍ന്ന് ജനലിന്റെ അരികില്‍ കുട്ടിയെ ഇരുത്തി മൊബൈലിന്റെ വെളിച്ചത്തിലാണ് ഡോക്ടര്‍ തുന്നലിട്ടതെന്ന് കുട്ടിയുടെ മാതാപിതാക്കളുടെ ആരോപണം.

 

 

 

webdesk17:
whatsapp
line