ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡിലും ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡിലും ഇടം നേടി ഹിഷാം അലി

മതഭൗതിക പഠനത്തോടൊപ്പം ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡിലും ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡിലും ഇടം നേടി വാഫി കോളേജ് വിദ്യാർഥിയായ ഹിഷാം. പുറമണ്ണൂർ വടക്കേപ്പാട്ട് തൊടി സൈനുദ്ദീൻ- സുഹറ ദമ്പതികളുടെ മകനാണ് ഈ കലാകാരൻ.18 സെക്കൻഡ് സമയം കൊണ്ട് പ്രമുഖ ആഗോള കവികളുടെ നാമം ഒറ്റ ശ്വാസത്തിൽ പറഞ്ഞുകൊണ്ടാണ് ഇരു റെക്കോർഡുകളിലും 2023 ൽ കരസ്ഥമാക്കിയത്.

മത ഭൗതിക പഠനത്തോടൊപ്പം ഒഴിവുസമയം കണ്ടെത്തി ചുരുങ്ങിയ ദിവസങ്ങൾ കൊണ്ടാണ് ഹിഷമിന്റെ പരിശ്രമങ്ങൾ. നിലവിൽ തൂത,പാറൽ ദാറുൽ ഉലൂം വാഫി കോളേജിൽ മത ഭൗതിക പഠനം നടത്തിക്കൊണ്ടിരിക്കുന്നു. ഹിഷാം നിരവധി ഗാനങ്ങളുടെ രചയിതാവ് കൂടിയാണ് ആറ്റൽ റസൂലിന് കണ്മണി എന്ന ഗാനം 2 ലക്ഷത്തിലധികം ജനം സ്വീകരിച്ചിട്ടുണ്ട് അത് പോലെ അനേകം ഗാനങ്ങളും. പ്രമുഖ ആഗോള കവികളുടെ നാമം ഒറ്റ ശ്വാസത്തിൽ ആൽഫബെറ്റ്സ് ഓർഡറിൽ 18 കൊണ്ട് പറഞ്ഞാണ് ഈ നേട്ടം കൈവരിച്ചത്.

webdesk14:
whatsapp
line