Connect with us

More

ഐ ലീഗ്; ഗോളടിക്കാന്‍ ഗോകുലം കേരള എഫ്‌സി

Published

on

കോഴിക്കോട്: ക്യാപ്റ്റന്‍ സുശാന്ത് മാത്യുവിന്റെ പ്രതികരണമനുസരിച്ച്് ഗോളടിക്കലാണ് ഐ ലീഗില്‍ നാളെ ആദ്യമായി ഹോംഗ്രൗണ്ടിലിറങ്ങുന്ന ഗോകുലം കേരള എഫ്‌സി താരങ്ങളുടെ പ്രധാന ഉന്നം. ആദ്യ കളി തോറ്റെങ്കിലും ആത്മവിശ്വാസത്തോടെയാണ് ഗോകുലം കേരള എഫ്‌സി നാട്ടിലെ മത്സരത്തിനായി കോഴിക്കോട്ടെത്തിയിരിക്കുന്നതെന്ന് കോച്ച് ബിനോ ജോര്‍ജ് കോഴിക്കോട്ട് മീറ്റ് ദ പ്രസ് പരിപാടിയില്‍ പറഞ്ഞു.

ഇഎംഎസ് സ്‌റ്റേഡിയത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പരിശീലനം നടത്തിയ ടീം തിങ്കളാഴ്ച രാത്രി എട്ടിന് ചെന്നൈ സിറ്റി എഫ്‌സിയെ തറപറ്റിക്കാനുള്ള അടവുകളൊരുക്കുകയാണ്. ഗോകുലം ഷില്ലോങ്ങ് ലജോങ്ങിനോടു കൊടിയ തണുപ്പില്‍ കളിച്ചു തോറ്റാണ് ടീം തുടങ്ങിയത്. പൊരുതിനിന്ന ടീം ഒടുവില്‍ ഒരു ഗോളിന് കീഴടങ്ങുകയായിരുന്നു. തോല്‍വി ടീമിനെ ഒരുവിധത്തിലും ബാധിച്ചിട്ടില്ലെന്ന് പരിശീലകന്‍ ബിനോ ജോര്‍ജ് പറയുന്നു. ‘കാലാവസ്ഥയാണ് തിരിച്ചടിയായത്. രാത്രി കടുത്ത തണുപ്പിലായിരുന്നു കളി. അതും 10, 12 ഡിഗ്രി സെല്‍ഷ്യസില്‍. വിലപ്പെട്ട പോയിന്റാണ് നഷ്ടമായത്്. കോഴിക്കോട്ട് മികച്ച കളി പുറത്തെടുക്കാമെന്ന പ്രതീക്ഷയിലാണ് താരങ്ങള്‍. രണ്ട് മണിക്കൊക്കെ കോഴിക്കോട്ട് കളിക്കുന്നതിലും ആശങ്കയുണ്ട്്. കാണികളുടെ കാര്യത്തിലും താരങ്ങളുടെ പ്രകടനത്തിന്റെ കാര്യത്തിലും സമയക്രമം ബാധിക്കാനിടയുണ്ട്്്. പരിശീലകന്‍ പറഞ്ഞു.

കാല്‍പ്പന്തുകളി കളിയുടെ ഈറ്റില്ലമായ മലബാറില്‍നിന്നു കേരളത്തിന് പുതിയ പ്രതീക്ഷയായെത്തുന്ന ഫുട്‌ബോള്‍ ടീമിന് ഇവിടുത്തെ കാണികളുടെ കാര്യത്തിലും വലിയ പ്രതീക്ഷയാണുള്ളതെന്ന്് ക്ലബ് പ്രസിഡണ്ട് പ്രവീണ്‍ പറഞ്ഞു. ചുരുങ്ങിയ കാലംകൊണ്ട് രാജ്യത്തെ ശ്രദ്ധേയമായ ടീമായി മാറുകയാണ് ലക്ഷ്യമെന്നും ആദ്യ നാല് സ്ഥാനക്കാരില്‍ ഇടം നേടാനാണ് ശ്രമമെന്നും പ്രവീണ്‍ പറഞ്ഞു.

കേരളീയര്‍ക്ക് പുറമെ വിദേശികളും അടങ്ങുന്നതാണ് ടീം. തനിക്ക് കേരള താരങ്ങളെ ഉള്‍പെടുത്താനായിരുന്നു താല്‍പര്യമെന്നും എന്നാല്‍ റിസള്‍ട്ട് എന്താണെന്നതാണ് ടീമിന്റെ ‘ഭാവിക്കു മുന്നിലെ പ്രധാന ചോദ്യമെന്നതിനാല്‍ വിദേശ താരങ്ങളെയും പരിചയ സമ്പന്നരെയും ഉള്‍പെടുത്തുകയായിരുന്നുവെന്നും കോച്ച് പറയുന്നു. ടീമിന്റെ ക്യാപ്റ്റന്‍ മുന്‍ ഐഎസ്എല്‍ താരം സുശാന്ത് മാത്യുവിന്റെ കാര്യത്തില്‍ കോച്ചിന് വലിയ പ്രതീക്ഷയുണ്ട്്്. സുശാന്തിന്റെ പ്രായത്തിന്റെ കാര്യത്തില്‍ ചോദ്യങ്ങളുയര്‍ന്നെങ്കിലും പരിചയസമ്പത്തിനാണ് താന്‍ മുന്‍ഗണന നല്‍കിയതെന്ന് കോച്ച് പറഞ്ഞു.

മഹാരാഷ്ട്ര സന്തോഷ് ട്രോഫി താരമായ മലപ്പുറം തിരൂര്‍ ഇര്‍ഷാദ് തൈവളപ്പിലാണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍. ഇര്‍ഷാദിന്റെ പ്രകടനത്തിലും വലിയ പ്രതീക്ഷയുണ്ടെന്ന് കോച്ച് പറഞ്ഞു. മറ്റ് അംഗങ്ങള്‍ മുഹമ്മദ് റാഷിദ് (മുന്‍ എംജി യൂണിവേഴ്‌സിറ്റി ക്യാപ്റ്റന്‍), നിഖില്‍ ബര്‍ണാഡ് (മുന്‍ ബംഗളൂരു എഫ്്.സി), പ്രിയന്ത് സിങ് (മുന്‍ ചര്‍ച്ചില്‍ ബ്രദേഴ്‌സ് ), ബിലാല്‍ ഖാന്‍ (എഫ്.്‌സി പൂനെ സിറ്റി ), പി.എ. അജ്മല്‍ (കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ), എസ്. ഷിനു (ജൂനിയര്‍ ഇന്ത്യ), പവോട്ട് ലക്കോറ (ജൂനിയര്‍ ഇന്ത്യ), സന്ദു സിങ് (ബംഗാള്‍ സന്തോഷ് ട്രോഫി ), ഡാനിയല്‍ അഡോ (ഘാന ), ഇമ്മാനുവല്‍(നൈജീരിയ), ജി. സഞ്ജു (എംജി യൂണിവേഴ്‌സിറ്റി ), ഫ്രാന്‍സിസ് അംബാനേ (കാമറൂണ്‍ ), വിക്കി(മണിപ്പൂര്‍ ), ഉസ്മാന്‍ ആഷിഖ് (കേരള സന്തോഷ് ട്രോഫി താരം),ബായി കമോ സ്റ്റീഫന്‍ (അഫ്ഗാനിസ്താന്‍ ), ഫൈസല്‍ സയേസ്റ്റീഹ് ( മോഹന്‍ ബഗാന്‍ ), എംബെല്ലെ (കോംഗോ ), മമാ(മിസോറാം ), റോഹിത് മിര്‍സ ( മോഹന്‍ബഗാന്‍ ), ഷുഹൈബ് (ജൂനിയര്‍ ഇന്ത്യ), ആരിഫ് ഷെയ്ക്ക് (ഡിഎസ്‌കെ ശിവാജിയന്‍സ് ), ഉര്‍ണോവ ഗുലാം (ഉസ്‌ബെക്കിസതാന്‍ ), ഖാലിദ് അല്‍ സലൈഹ്. മികച്ച കളിക്കാരിലൂടെ കളി മികവുമായാണ് ഗോകുലം കേരള എഫ്‌സി കേരളത്തില്‍ സാന്നിധ്യമറിയിക്കുകയെന്ന് കോച്ച് പറഞ്ഞു.കേരളത്തിലെ മികച്ച താരങ്ങളെ കണ്ടെത്തി ടീമിന്റെ ‘ാഗമാക്കിയതിനൊപ്പം ദേശീയ, അന്തര്‍ദേശീയ തലത്തിലെ മികവുള്ള താരങ്ങളെയും ടീമിലെടുത്ത് കരുത്തു വര്‍ധിപ്പിച്ചിട്ടുണ്ട്.

തുടക്കം മുതല്‍ കേരളത്തിലെ മികച്ച ടീമും ദേശീയ തലത്തില്‍ രണ്ടു വര്‍ഷത്തിനകം മുന്‍നിര ടീമും ആയി മാറുക എന്നതാണ് ക്ലബ്ബിന്റെ ലക്ഷ്യം. ഫുട്‌ബോള്‍ അക്കാഡമി ഉള്‍പ്പെടെ കേരളത്തിന്റെ കളി സാധ്യതകളില്‍ മുഴുവന്‍ ഊന്നിയുള്ളതായിരിക്കും ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍. കളിമിടുക്കുള്ള കുട്ടികളെ കണ്ടെത്തി പരിശീലിപ്പിക്കുന്നതിനായി അക്കാദമി പ്രവര്‍ത്തിക്കും. കോച്ചുമാര്‍ക്ക് പരിമിതികളുണ്ട്്. നാളെ താരങ്ങള്‍ ഉണ്ടായെങ്കിലേ കളി മെച്ചപ്പെടുത്താനാവൂ. കോച്ച് പറഞ്ഞു. വിദേശ താരങ്ങളടക്കം എല്ലാവരും പരിക്കില്ലാതെ ആരോഗ്യ കാരങ്ങളിലും പൂര്‍ണ ഫിറ്റാണെന്ന് ടെക്‌നിക്കല്‍ ഡയറക്ടര്‍ സിഎം രഞ്ജിത് പറഞ്ഞു.

കോച്ചിന്റെ മികവില്‍ തങ്ങള്‍ക്ക് തികഞ്ഞ വിശ്വാസമാണെന്ന് സുശാന്ത് മാത്യു പറഞ്ഞു. ഐഎസ്എലിനോട് സമാനമായ എല്ലാ നിലവാരവും ഐലീഗിനുണ്ട്്്. എന്നാല്‍ ചില ഫൈവ് സ്റ്റാര്‍ സൗകര്യങ്ങളുടെ കാര്യത്തില്‍ മാത്രമാണ് വ്യത്യാസമുള്ളതെന്നും സുശാന്ത് പറഞ്ഞു.
മുഖാമുഖത്തില്‍ പ്രസ് ക്ലബ് പ്രസിഡണ്ട് കെ പ്രേമനാഥ്, സെക്രട്ടറി വിപുല്‍നാഥ്, കെസി റിയാസ് തുടങ്ങിയവരും സംസാരിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

മികച്ച സിനിമകളുമായി കൊടിയിറങ്ങാൻ ഐഎഫ്എഫ്‌കെ

മേളയുടെ സമാപന ചടങ്ങിന് ശേഷം സുവർണചകോരം നേടുന്ന ചിത്രത്തിന്റെ പ്രദർശനം നിശാഗന്ധിയിൽ നടക്കും.

Published

on

29ാമത് ഐഎഫ്എഫ്‌കെയുടെ അവസാനദിനത്തിൽ പ്രേക്ഷകരെ കാത്തിരിക്കുന്നത് ഒന്നിനൊന്ന് മികച്ച 11 സിനിമകൾ. മേളയുടെ സമാപന ചടങ്ങിന് ശേഷം സുവർണചകോരം നേടുന്ന ചിത്രത്തിന്റെ പ്രദർശനം നിശാഗന്ധിയിൽ നടക്കും.

യൂണിവേഴ്‌സൽ ലാംഗ്വേജ്

മാത്യു റങ്കിൻ സംവിധാനം ചെയ്ത യൂണിവേഴ്‌സൽ ലാംഗ്വേജ് മനുഷ്യബന്ധങ്ങളുടെയും സ്വത്വത്തിന്റെയും സാർവത്രികതയെ എടുത്തുകാട്ടുന്നു. ഐസിൽ പുതഞ്ഞ രീതിയിൽ പണം കണ്ടെത്തുന്ന രണ്ട് സ്ത്രീകൾ, വിനോദസഞ്ചാരികളുടെ സംഘത്തെ നയിക്കുന്ന ടൂർ ഗൈഡ്, അമ്മയെ സന്ദർശിക്കാനായി പുറപ്പെടുന്ന വ്യക്തി എന്നീ അപരിചിതരുടെ ജീവിതം പരസ്പരബന്ധിതമാകുന്നതാണ് കഥ. കൈരളി തിയേറ്ററിൽ രാവിലെ 11.30ന് ചിത്രം പ്രദർശിപ്പിക്കും.

മൂൺ

ശക്തമായ ആഖ്യാനരീതികൊണ്ടും ദൃശ്യഭാഷ കൊണ്ടും ആഗോളശ്രദ്ധ പിടിച്ചുപറ്റിയ ചിത്രമാണു കുർദ്വിൻ അയൂബ് സംവിധാനം ചെയ്ത മൂൺ. ധനിക കുടുംബത്തിലെ മൂന്നു സഹോദരിമാരെ ആയോധനകല പരിശീലിപ്പിക്കാൻ എത്തുന്ന സാറ നേരിടുന്ന ചോദ്യങ്ങളാണു സിനിമയുടെ ഇതിവൃത്തം. ചിത്രം ശ്രീ തിയേറ്ററിൽ രാവിലെ 9.15ന് പ്രദർശിപ്പിക്കും.

എയ്റ്റീൻ സ്പ്രിങ്‌സ്

ഇത്തവണത്തെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് ജേതാവ് ആൻ ഹുയിയുടെ ചിത്രമായ എയ്റ്റീൻ സ്പ്രിങ്‌സ് നിളാ തിയേറ്ററിലാണ് പ്രദർശിപ്പിക്കുന്നത്. 1930കളിലെ ഷാങ്ഹായ് നഗരത്തിന്റെ പശ്ചാത്തലത്തിൽ നഷ്ടപ്രണയത്തിന്റെ കഥ പറയുകയാണ് ഈ സിനിമ.

വെയ്റ്റ് അൺടിൽ സ്പ്രിംഗ്
ഛായാഗ്രാഹകനായി പേരെടുത്ത അഷ്‌കൻ അഷ്‌കാനിയുടെ ആദ്യ സംവിധാന സംരംഭമായ ഈ ചിത്രം ടാഗോർ തിയേറ്ററിൽ രാവിലെ 11.15ന് പ്രദർശിപ്പിക്കും. ഭർത്താവ് ആത്മഹത്യ ചെയ്തുവെന്ന യാഥാർഥ്യത്തോട് പൊരുത്തപ്പെടാൻ കഴിയാത്ത യുവതിയുടെ കഥയാണ് ചിത്രം പറയുന്നത്.

കൂടാതെ, ബ്ലാക് ഡോഗ്, ഗേറ്റ് ടു ഹെവൻ, ക്രോസിംഗ്, കിസ്സ് വാഗൺ, കിൽ ദ ജോക്കി, ലൈറ്റ് ഫാൾസ്, മിസെരികോർഡിയ തുടങ്ങി

Continue Reading

Film

അനുരാഗ് കശ്യപിന്റെ ആദ്യ മലയാള ചിത്രം; റൈഫിള്‍ ക്ലബ് തിയേറ്ററുകളില്‍

ദിലീഷ് പോത്തന്‍, അനുരാഗ് കശ്യപ്, വാണി വിശ്വനാഥ് തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രത്തിന്റെ ട്രെയ്ലറും ഗാനങ്ങളും അടുത്തിടെ പുറത്തിറങ്ങിയിരുന്നു.

Published

on

ഒരു കുടുംബത്തിലെ പല തലമുറകളുടെ തുപ്പാക്കി ചരിതത്തിന്റെ കഥയുമായി എത്തുന്ന ആഷിഖ് അബു ചിത്രം ‘റൈഫിള്‍ ക്ലബ്’. ശ്രീ ഗോകുലം മൂവീസ് ത്രു ഡ്രീം ബിഗ് ഫിലിംസ് വിതരണം ചെയ്യുന്ന ചിത്രം ഇന്ന് ലോകമെമ്പാടുമുള്ള തീയറ്ററുകളിലെത്തി.അതോടൊപ്പം പോസിറ്റീവ് അഭിപ്രായമാണ് പടത്തിനുള്ളത്. ദിലീഷ് പോത്തന്‍, അനുരാഗ് കശ്യപ്, വാണി വിശ്വനാഥ് തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രത്തിന്റെ ട്രെയ്ലറും ഗാനങ്ങളും അടുത്തിടെ പുറത്തിറങ്ങിയിരുന്നു.

തികച്ചും ഒരു റെട്രോ സ്‌റ്റൈല്‍ സിനിമയായാണ് ചിത്രം എത്തുന്നത്. ചിത്രത്തില്‍ സുപ്രധാന കഥാപാത്രമായെത്തുന്ന ഇട്ടിയാനമായി വാണി വിശ്വനാഥിന്റേയും ദയാനന്ദ് ബാരെ എന്ന കഥാപാത്രമായെത്തുന്ന ബോളിവുഡ് സംവിധായകനും അഭിനേതാവുമായ അനുരാഗ് കശ്യപിന്റേയും ദിലീഷ് പോത്തന്‍ അവതരിപ്പിക്കുന്ന സെക്രട്ടറി അവറാന്റേയുമൊക്കെ വേഷങ്ങള്‍ അടിമുടി വ്യത്യസ്തമായിരിക്കുമെന്നാണ് ചിത്രത്തിന്റെ ട്രെയ്ലര്‍ നല്‍കിയ സൂചനകള്‍.

ഒ.പി.എം. സിനിമാസിന്റെ ബാനറില്‍ ആഷിഖ് അബു, വിന്‍സന്റ് വടക്കന്‍, വിശാല്‍ വിന്‍സന്റ് ടോണി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്നതാണ് ചിത്രം. സിനിമയുടെ ഛായാഗ്രഹണവും ആഷിക്ക് അബു തന്നെയാണ് നിര്‍വഹിക്കുന്നത്. വിജയരാഘവന്‍, റാഫി, വിനീത് കുമാര്‍, സുരേഷ് കൃഷ്ണ, ഹനുമാന്‍ കൈന്‍ഡ്, സെന്ന ഹെഗ്ഡെ, വിഷ്ണു അഗസ്ത്യ, ദര്‍ശന രാജേന്ദ്രന്‍, ഉണ്ണിമായ പ്രസാദ്, സുരഭി ലക്ഷ്മി, പ്രശാന്ത് മുരളി, നടേഷ് ഹെഗ്ഡെ, പൊന്നമ്മ ബാബു, രാമു, വൈശാഖ് ശങ്കര്‍, നിയാസ് മുസലിയാര്‍, റംസാന്‍ മുഹമ്മദ്, നവനി ദേവാനന്ദ്, പരിമള്‍ ഷായ്‌സ്, സജീവ് കുമാര്‍, കിരണ്‍ പീതാംബരന്‍, ഉണ്ണി മുട്ടത്ത്, ബിബിന്‍ പെരുമ്പിള്ളി, ചിലമ്പന്‍, ഇന്ത്യന്‍ എന്നിവരടക്കമുള്ള വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

റൈഫിള്‍ ക്ലബ്ബിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ദിലീഷ് നായര്‍, ശ്യാം പുഷ്‌കരന്‍, സുഹാസ് എന്നിവര്‍ ചേര്‍ന്നാണ്. ‘മായാനദി’ക്ക് ശേഷം ആഷിക്ക് അബു, ശ്യാം പുഷ്‌കരന്‍, ദിലീഷ് നായര്‍ ടീം ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ‘മഞ്ഞുമ്മല്‍ ബോയ്സി’ലൂടെ ജനപ്രീതി നേടിയ അജയന്‍ ചാലിശ്ശേരിയാണ് റൈഫിള്‍ ക്ലബ്ബിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍.

Continue Reading

Film

‘സിഗ്‌നേച്ചര്‍ ഇന്‍ മോഷന്‍ ഫിലിംസ്’ വിഭാഗത്തിന് മികച്ച പ്രതികരണം; പ്രദര്‍ശിപ്പിക്കുന്നത് 3 ആനിമേഷന്‍ ചിത്രങ്ങള്‍

എ ബോട്ട് ഇന്‍ ദ ഗാര്‍ഡന്‍, ഷിര്‍ക്കോവ: ഇന്‍ ലൈസ് വി ട്രസ്റ്റ്, ചിക്കന്‍ ഫോര്‍ ലിന്‍ഡ എന്നിവയാണ് പ്രേക്ഷക ശ്രദ്ധയാകര്‍ഷിക്കുന്നത്

Published

on

29ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിലെ ‘സിഗ്‌നേച്ചര്‍ ഇന്‍ മോഷന്‍ ഫിലിംസ്’ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന മൂന്ന് ആനിമേഷന്‍ ചിത്രങ്ങള്‍ക്കും മികച്ച പ്രതികരണം. എ ബോട്ട് ഇന്‍ ദ ഗാര്‍ഡന്‍, ഷിര്‍ക്കോവ: ഇന്‍ ലൈസ് വി ട്രസ്റ്റ്, ചിക്കന്‍ ഫോര്‍ ലിന്‍ഡ എന്നിവയാണ് പ്രേക്ഷക ശ്രദ്ധയാകര്‍ഷിക്കുന്നത്. കഴിഞ്ഞ ഐഎഫ്എഫ്‌കെയിലാണ് ആനിമേഷന്‍ സിനിമകള്‍ മേളയില്‍ ഒരു പ്രത്യേക വിഭാഗമായി ആദ്യം അവതരിപ്പിച്ചത്.

ആനിമേഷന്‍ ചിത്രങ്ങള്‍ക്ക് കിട്ടുന്ന അംഗീകാരവും പ്രാധാന്യവും കേരളത്തിന്റെ ചലച്ചിത്ര സംസ്‌കാരത്തിലേക്കും കൊണ്ടുവരാനാണ് ‘സിഗ്‌നേച്ചര്‍ ഇന്‍ മോഷന്‍ ഫിലിംസ്’ വിഭാഗത്തിലൂടെ ശ്രമിക്കുന്നതെന്ന് ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ് പറഞ്ഞു. ആനിമേഷന്‍ സിനിമകളോട് പുതുതലമുറയ്ക്ക് ഏറെ പ്രിയമാണെന്നും മറ്റ് സിനിമകളെപ്പോലെ തന്നെ പ്രാധാന്യം നല്‍കേണ്ടതാണെന്നുമുള്ള വസ്തുത കൂടി കണക്കിലെടുത്താണ് ‘സിഗ്‌നേച്ചര്‍ ഇന്‍ മോഷന്‍ ഫിലിംസ്’ പാക്കേജ് ഒരുക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശിയാറാ മാള്‍ട്ടയും സെബാസ്റ്റ്യന്‍ ലോഡെന്‍ബാക്കും ചേര്‍ന്ന് സംവിധാനവും തിരക്കഥയും നിര്‍വഹിച്ച ചിത്രമാണ് ചിക്കന്‍ ഫോര്‍ ലിന്‍ഡ. പാചകമറിയാത്ത പോളിറ്റ്, മകള്‍ ലിന്‍ഡയെ അന്യായമായി ശിക്ഷിച്ചതിന് പ്രായശ്ചിത്തമായി ചിക്കന്‍ വിഭവം തയ്യാറാക്കാന്‍ നെട്ടോട്ടമോടുന്ന കഥയാണ് ചിത്രം പറയുന്നത്. 2023ലെ സെസാര്‍ പുരസ്‌കാരവും മാഞ്ചസ്റ്റര്‍ ആനിമേഷന്‍ ഫെസ്റ്റിവലില്‍ മികച്ച ആനിമേഷന്‍ ചിത്രത്തിനുമുള്ള പുരസ്‌കാരവും ലഭിച്ചിട്ടുണ്ട് ചിക്കന്‍ ഫോര്‍ ലിന്‍ഡയ്ക്ക്.

ജീന്‍ ഫ്രാന്‍സ്വ സംവിധാനം ചെയ്ത എ ബോട്ട് ഇന്‍ ദ ഗാര്‍ഡന്‍, സര്‍ഗാത്മക സ്വപ്നങ്ങള്‍ കാണുന്ന ഫ്രാന്‍സ്വ എന്ന കുട്ടിയുടെ കഥയാണ് പറയുന്നത്. കാന്‍ ചലച്ചിത്രമേള ഉള്‍പ്പെടെ വിവിധ അന്താരാഷ്ട്ര മേളകളില്‍ ചിത്രം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

പരസ്പര വ്യത്യാസം മറയ്ക്കാന്‍ തല കടലാസുസഞ്ചികള്‍ കൊണ്ട് മൂടിയ ഒരുജനതയുടെ കഥയാണ് ഇഷാന്‍ ശുക്ല സംവിധാനം ചെയ്ത ‘ഷിര്‍ക്കോവ: ഇന്‍ ലൈസ് വി ട്രസ്റ്റി’ല്‍ പറയുന്നത്. 2024ല്‍ റോട്ടര്‍ഡാം അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം സിനിമ സ്വന്തമാക്കിയിട്ടുണ്ട്.

Continue Reading

Trending