X

മൈനാഗപ്പള്ളിയില്‍ കാറിടിച്ച് യുവതി മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ അജ്മല്‍ പിടിയില്‍

മൈനാഗപ്പള്ളിയില്‍ കാറിടിച്ച് യുവതി മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ അജ്മല്‍ പിടിയിലായി. ശാസ്താംകോട്ട പതാരത്ത് നിന്ന് ഇന്ന് പുലര്‍ച്ചെയ്ക്കാണ് ഇയാള്‍ പിടിയിലായത്. അജ്മലും ഒപ്പമുണ്ടായിരുന്ന സ്വകാര്യ ആശുപത്രിയിലെ യുവ ഡോക്ടറായ ശ്രീക്കുട്ടിയും മദ്യപിച്ചിരുന്നെന്നാണ് പൊലീസ് നല്‍കുന്ന വിവരം. സുഹൃത്തിന്റെ വീട്ടില്‍ പാര്‍ട്ടി കഴിഞ്ഞ് വരുമ്പോഴാണ് അപകടമുണ്ടായതെന്നാണ് സൂചന. ഇക്കാര്യം വൈദ്യപരിശോധന ഫലം വന്നാല്‍ മാത്രമേ വ്യക്തമാകൂ.

ഇന്നലെ വൈകുന്നേരം 5.45ന് കൊല്ലം മൈനാഗപ്പള്ളി ആനൂര്‍ക്കാവിലാണ് അപകടമുണ്ടായത്. തെറ്റായ ദിശയിലൂടെ വന്ന കാര്‍ സ്‌കൂട്ടര്‍ യാത്രികയെ ഇടിക്കുകയായിരുന്നു. സ്‌കൂട്ടര്‍ യാത്രികരായ ഫൗസിയയും കുഞ്ഞുമോളും റോഡിലേക്ക് തെറിച്ചുവീണു.

ഉടന്‍ പിന്നോട്ടെടുത്ത കാര്‍ വീണ്ടും മുന്നോട്ടെടുത്ത് റോഡില്‍ വീണുകിടക്കുകയായിരുന്ന കുഞ്ഞുമോളുടെ ശരീരത്തിലൂടെ കയറ്റിറക്കി. സമീപത്തുണ്ടായിരുന്നവര്‍ വണ്ടി നിര്‍ത്താന്‍ പറഞ്ഞിട്ടും കാര്‍ കയറ്റിറക്കി പാഞ്ഞുപോയി. ഇക്കാര്യം സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്.

കാറിലണ്ടായിരുന്ന ഡോക്ടര്‍ ശ്രീക്കുട്ടിയാണ് ആദ്യം പൊലീസ് കസ്റ്റഡിയിലായത്. ഒളിവില്‍പോയ അജ്മലിനെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വഷണത്തില്‍ പിടിയിലായി. ഗുരുതര പരിക്കുകളോടെ ചികിത്സയിലായിരുന്ന കുഞ്ഞുമോള്‍ ഇന്നലെ രാത്രിയാണ് മരിച്ചത്.

webdesk13: