X

ഗുജറാത്തിലെ പാഠനിൽ കോൺഗ്രസ് 18,000 വോട്ടുകൾക്ക് മുന്നിൽ

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ഗുജറാത്തില്‍ 24 സീറ്റില്‍ ബി.ജെ.പി മുന്നേറ്റം തുടരുകയാണ്. ഒരു സീറ്റില്‍ കോണ്‍ഗ്രസും ലീഡ് നില ഉയര്‍ത്തിയിരിക്കുകയാണ്. പാഠനിലാണ് കോണ്‍ഗ്രസ് മുന്നില്‍ നില്‍ക്കുന്നത്. 18,000 വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസ് മുന്നിലുള്ളത്. കോണ്‍ഗ്രസിന്റെ ചന്ദന്‍ജി ഠാക്കൂറാണ് ലീഡ് ചെയ്യുന്നത്. 137,539 വോട്ടുകളാണ് ഠാക്കൂര്‍ നേടിയത്. ബിജെപി സ്ഥാനാര്‍ഥിയായ ഭാരത്സിംഗ് ദാഭിയെക്കാള്‍ 18,956 വോട്ടുകള്‍ക്കാണ് ഇപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ലീഡ് ചെയ്യുന്നത്.

ബി.ജെ.പിയുടെ കോട്ടയെന്ന് പലരും വാഴ്ത്തുന്ന ഗുജറാത്തിലെ ഫലം ദേശീയ രാഷ്ട്രീയത്തില്‍ നിര്‍ണായകമാണ്. അതുകൊണ്ടുതന്നെ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ശ്രദ്ധാകേന്ദ്രം കൂടിയാണ് ഗുജറാത്ത്. കേന്ദ്ര ആഭ്യന്തരമന്ത്രി കൂടിയായ അമിത്ഷാ ഗാന്ധിനഗറില്‍ മുന്നിട്ട് നില്‍ക്കുകയാണ്. കഴിഞ്ഞ രണ്ടുതവണയും 26 സീറ്റുകളും തൂത്തുവാരിയാണ് ഗുജറാത്തില്‍ ബി.ജെ.പി അധികാരത്തിലെത്തിയത്.

ഇന്ത്യ-ടുഡേ ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍ പ്രകാരം ഗുജറാത്തില്‍ ബിജെപി 25-26 സീറ്റുകള്‍ നേടുമെന്നാണ് പ്രവചിച്ചിരുന്നത്. കോണ്‍ഗ്രസിന് കഷ്ടിച്ച് ഒരു സീറ്റ് ലഭിച്ചേക്കുമെന്ന് എക്‌സിറ്റ് പോള്‍ പറയുന്നു. സബര്‍കാന്തയും ബറൂച്ചുമാണ് കോണ്‍ഗ്രസിന് പ്രതീക്ഷയും ബിജെപിക്ക് കുറച്ച് വിയര്‍പ്പൊഴിക്കേണ്ട രണ്ട് സീറ്റുകള്‍.

എഎപിയും കോണ്‍ഗ്രസും ഇന്ത്യ മുന്നണിയും ബറൂച്ച്, ഭാവ്നഗര്‍ സീറ്റുകളില്‍ ഒരുമിച്ചാണ് മത്സരിക്കുന്നത്. രണ്ട് സീറ്റുകളില്‍ — ബറൂച്ച്, ഭാവ്നഗര്‍ എന്നീ രണ്ട് സീറ്റുകളില്‍ തെരഞ്ഞെടുപ്പിനെ നേരിടുന്നത് ശ്രദ്ധേയമാണ്. വോട്ട് വിഹിതത്തിന്റെ അടിസ്ഥാനത്തില്‍ ബിജെപിക്ക് 63 ശതമാനവും കോണ്‍ഗ്രസിന് 30 ശതമാനവും എഎപിക്ക് 3 ശതമാനവും വോട്ട് ലഭിച്ചേക്കും.

webdesk13: