X
    Categories: indiaNews

ഗര്‍ഭിണിയായ മകളെ അച്ഛന്‍ കൊലപ്പെടുത്തിയ കേസ്; വധശിക്ഷ സുപ്രീം കോടതി ഇളവ് ചെയ്തു

ഗര്‍ഭിണിയായ മകളെ അച്ഛന്‍ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷ സുപ്രീം കോടതി ഇളവ് ചെയ്തു. 20 വര്‍ഷം കഠിനതടവായാണ് ഇളവ് ചെയ്തത്. മഹാരാഷ്ട്രയിലെ നാസിക് സ്വദേശി ഏക്നാഥ് കിസന്‍ കുഭര്‍കറുടെ വധശിക്ഷയാണ് കോടതി ഇളവ് ചെയ്തത്. ജസ്റ്റിസുമാരായ ബിആര്‍ ഗവായ്, അരവിന്ദ് കുമാര്‍, കെവി വിശ്വനാഥന്‍ എന്നിവരാണ് കേസില്‍ വിധി പറഞ്ഞത്.

2013 ജൂണ്‍ 28 നാണ് കൊലപാതകം നടന്നത്. മറ്റ് ജാതിയില്‍ പെടുന്ന യുവാവിനെ പ്രണയിച്ച് വിവാഹം കഴിച്ചതിനാണ് മകളെ ഏക്നാഥ് കൊലപ്പെടുത്തിയത്. ക്രൂരകൃത്യം അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് വിലയിരുത്തിയാണ് വിചാരണക്കോടതിയും പിന്നീട് ഹൈക്കോടതിയും കേസില്‍ പ്രതിയെ ശിക്ഷിച്ചത്.

എന്നാല്‍ സുപ്രീം കോടതി ഇത് അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസല്ലെന്ന് വിലയിരുത്തി. പ്രതി ദരിദ്ര സാഹചര്യത്തില്‍ നിന്നുള്ളയാളാണെന്നും മാതാപിതാക്കളില്‍ നിന്ന് മികച്ച പരിചരണം ലഭിക്കാതിരുന്ന ബാല്യമാണ് പ്രതിയുടേതെന്നതും കോടതി പരിഗണിച്ചു. പ്രതിക്ക് മാനസാന്തരപ്പെടാനുള്ള സമയം കഴിഞ്ഞതായി കണക്കാക്കാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

webdesk17: