X

14 അമേരിക്കക്കാർ ഇസ്രായേലിൽ കൊല്ലപ്പെട്ടതായി ബൈഡൻ; യുദ്ധക്കപ്പൽ എത്തി

ഇസ്രയേലിൽ ഹമാസ് പോരാളികൾ നടത്തിയ ആക്രമണത്തിൽ 14 അമേരിക്കൻ പൗരന്മാർ കൊല്ലപ്പെട്ടതായി യുഎസ് പ്രസിഡൻറ് ജോബൈഡൻ അറിയിച്ചു. കടുത്ത തിന്മയാണ് ഹമാസ് ആക്രമണമെന്ന് പറഞ്ഞ ബൈടൺ എല്ലാവിധ സൈനിക സഹായവും ചെയ്യുമെന്ന് വൈറ്റ് ഹൗസിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ പ്രഖ്യാപിച്ചു.

ജെറാൾഡ് എന്ന യുദ്ധക്കപ്പൽ എത്തിയിട്ടുണ്ട് .ആണവാക്രമണശേഷിയുള്ള യുദ്ധക്കപ്പ ൽആണിത്. അതിനിടെ പ്രതിരോധ സെക്രട്ടറി ആൻ്റണി ബ്ലിങ്കൽ ഇcസാഈൽ സന്ദർശിക്കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. കാര്യങ്ങൾ നേരിട്ട് വിലയിരുത്താനാണ് ബ്രിങ്കൻ എത്തുന്നത്. സന്ദർശനത്തെ അതീവ ഗൗരവത്തോടെയാണ് അന്താരാഷ്ട്ര സമൂഹം കാണുന്നത് .ഇസ്രയേലിനെ പരമാവധി സഹായിക്കുകയാണ് അമേരിക്കയുടെ ലക്ഷ്യം.

ഫലസ്തീനിതരായ ആക്രമണങ്ങളിൽ ഇത് ശക്തികൂട്ടും. ആയിരത്തോളം ഫലസ്തീനികൾ കൊല്ലപ്പെട്ടതായാണ് വിവരം. 1500 ഹമാസ് പോരാളികളും കൊല്ലപ്പെട്ടതായി വിവരമുണ്ട്. അമേരിക്കക്കാര് ഉൾപ്പെടെ നൂറിലധികം പേരെയാണ് ബന്ദിയാക്കിയിട്ടുള്ളത്. ഇന്നലെ വൈകിട്ട് നടന്ന ആക്രമണത്തിൽ ഗസയിലെ മന്ത്രി അടക്കം കൊല്ലപ്പെടുകയുണ്ടായി. ആക്രമണം തുടർന്നാൽ സ്ഥിതിഗതികൾ രൂക്ഷമാകും.

അറബ് രാജ്യങ്ങളും അറബ് ലീഗും ഫലസ്തീന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. റഷ്യ അമേരിക്ക വിമർശിക്കുകയും ചെയ്തു. ചൈനയും മറ്റും നിഷ്പക്ഷ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത് .ഇന്ത്യ ഇസ്രായേലിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് പശ്ചാത്യ ശക്തികൾക്ക് ഒപ്പമാണ്. ജപ്പാൻ, കൊറിയ തുടങ്ങിയ രാജ്യങ്ങൾ നിഷ്പക്ഷ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത് .ലോകം രണ്ടു ചേരിയിലേക്ക് ഇതോടെ മാറിയിരിക്കുന്നതായാണ് നിരീക്ഷകർ വിലയിരുത്തുന്നത്.

webdesk14: