X

തൃശൂരില്‍ എടിഎം കവര്‍ച്ച നടത്തിയത് ഹരിയാന സ്വദേശികള്‍

തൃശൂരില്‍ എടിഎം കവര്‍ച്ച നടത്തിയത് ഹരിയാന സ്വദേശികളാണെന്ന് പൊലീസ്. എടിഎമ്മുകള്‍ മാത്രം ലക്ഷ്യം വെച്ചിട്ടുള്ള കവര്‍ച്ച സംഘമാണ് ഇവരെന്ന് സേലം കാര്‍ഗോ ഡിഐജി ഉമ പറഞ്ഞു. ഒരു സംഘം കാറിലും മറ്റൊരു സംഘം ട്രക്കിലും സഞ്ചരിക്കുന്ന രീതിയില്‍ രണ്ട് ഗ്രൂപ്പുകളായാണ് സംഘം മോഷണം നടത്തുന്നത്. എടിഎമ്മുകള്‍ എവിടെയുണ്ടെന്ന് ഗൂഗിള്‍ മാപ്പ് വഴി കണ്ടെത്തിയതിനു ശേഷമാണ് സംഘം കവര്‍ച്ച നടത്തുന്നത്. വെല്‍ഡിംഗ് മെഷീന്‍ ഉപയോഗിച്ച് എടിഎം മെഷീനുകളെ പൊട്ടിച്ച ശേഷമാണ് പണം കവരുന്നതെന്നും ഡിഐജി പറഞ്ഞു.

തൃശൂരില്‍ മൂന്നിടങ്ങളിലായി എടിഎം കവര്‍ച്ച നടത്തിയ സംഘം തമിഴ്നാട്ടില്‍ നിന്നാണ് പിടിയിലായത്. ഹരിയാന പല്‍വാല്‍ സ്വദേശികളായ ഇര്‍ഫാന്‍, സൗക്കീന്‍ ഖാന്‍, സബീര്‍, മുബാറിക്, ബിസ്റു സ്വദേശികളായ മുഹമ്മദ് കുക്കാരം, അജാര്‍ അലി, മധ്യപ്രദേശ് സ്വദേശിയായ ജുമാമന്‍ദ്ദീന്‍ എന്നിവരാണ് കേസിലെ പ്രതികള്‍. ഇതില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ജുമാമന്‍ദ്ദീന്‍ ആണ് കൊല്ലപ്പെട്ടത്. പരിക്കേറ്റ അജാര്‍ അലി ആശുപത്രിയില്‍ ചികിത്സയിലാണ്.

ഇന്ന് പുലര്‍ച്ചെയാണ് സംഘം തൃശൂരില്‍ മൂന്നിടങ്ങളിലായി എടിഎമ്മുകളില്‍ കവര്‍ച്ച നടത്തിയത്. മാപ്രാണം, കോലഴി, ഷൊര്‍ണൂര്‍ റോഡ് എന്നിവിടങ്ങളിലെ എടിഎമ്മുകളിലാണ് കവര്‍ച്ച നടത്തിയത്. മൂന്ന് എടിഎമ്മുകളില്‍ നിന്നായി 65 ലക്ഷത്തോളം രൂപയാണ് സംഘം കവര്‍ന്നത്. കവര്‍ച്ചയ്ക്കു ശേഷം രക്ഷപ്പെടുന്നതിനിടെ തമിഴ്നാട്ടിലെ നാമക്കലില്‍ നിന്നാണ് സംഘം പൊലീസ് പിടിയിലായത്.

 

lubna sherin: