Connect with us

Video Stories

ഈ പ്രളയം ഉണ്ടാക്കിയത് അണക്കെട്ടുകളല്ല

Published

on

ജിതിന്‍ ദാസ്

കരികാലന്‍ ഓര്‍ത്തില്ല “പുഴയ്ക്ക് മഴ എന്നൊരു കാമുകന്‍ ഉണ്ടെന്ന് “…

അണകെട്ടുന്നത് നദിയുടെ സ്വാഭാവിക പരിസ്ഥിതിയില്‍ ഉള്ള കൈകടത്തല്‍ ആണ്. അതിനുമപ്പുറം അത് റിസര്‍വോയര്‍ എന്ന കൂറ്റന്‍ കൃത്രിമ വെള്ളക്കെട്ട് ഉണ്ടാക്കുന്നു. നമ്മുടെ അണക്കെട്ടുകള്‍ മിക്കതും പശ്ചിമഘട്ടത്തിലെ മഴക്കാടുകള്‍ നശിപ്പിച്ച റിസര്‍വോയറുകളുമായാണ് ഉണ്ടാക്കിയത്. പെരിയാറ്റിലെ ആദ്യ അണക്കെട്ടായ മുല്ലപ്പെരിയാറിന്റെ വെള്ളക്കെട്ടാണ് നമ്മള്‍ വിനോദസഞ്ചാര കേന്ദ്രമാക്കിയ തേക്കടി തടാകം. അണ കെട്ടുമ്പോള്‍ മഹ്‌സീര്‍ പോലെ പുഴയുടെ ആദ്യന്തം നീന്തി ജീവിക്കുന്ന വലിയ മീനുകളുടെ പ്രജനനത്തെപ്പോലും ബാധിക്കുന്നു. അണയ്ക്കു കീഴോട്ട് ചെളിയും എക്കലും ഒഴുകിയെത്തുന്നത് കുറഞ്ഞ് നദീതീരങ്ങളിലെ മണ്ണിന്റെ വിളവിനെ ബാധിക്കുന്നു. തര്‍ക്കമില്ലാതെ സമ്മതിക്കാവുന്ന കാര്യങ്ങളാണ്.

എന്നാല്‍ പുഴയില്‍ അണ കെട്ടി, അതിന്റെ ഫലമായി വെള്ളം തുറന്നു വിടേണ്ടി വന്നു, അതാണിപ്പോള്‍ വെള്ളപ്പൊക്കത്തില്‍ കലാശിച്ചത് എന്ന രീതിയില്‍ ആളുകള്‍ പറഞ്ഞുനടക്കുന്നത് ശുദ്ധവിവരക്കേടാണ്. കൊല്ലാകൊല്ലം പ്രളയമുണ്ടാവാതെ സംരക്ഷിക്കുന്നതില്‍ അണക്കെട്ടുകള്‍ക്ക് വളരെ വലിയ പങ്കുണ്ട്. കേരളത്തിലെ പ്രളയ ചരിത്രം അണ കെട്ടുന്നതിനു മുന്നേയുള്ളതും ശേഷമുള്ളതുമായി ആധികാരികമായ പുസ്തകങ്ങളൊന്നും എന്റെ പക്കലില്ല. പ്രളയത്തില്‍ ആണ് മുസിരിസ് നശിച്ചതെന്നും പെരിയാര്‍ വഴിമാറി ഒഴുകിയാണ് കൊച്ചി തുറമുഖമുണ്ടായതെന്നും കൊച്ചി തുറമുഖം ഒരിക്കല്‍ പെരിയാര്‍ മണ്ണിട്ടു മൂടിയപ്പോഴാണ് ജൂതരില്‍ ഭൂരിപക്ഷവും തിരികെ പോയതെന്നും മറ്റും ചരിത്രസത്യമെന്ന് ഉറപ്പിക്കാന്‍ കഴിയാത്ത ചില എഴുത്തുകള്‍ മാത്രമേയുള്ളൂ എന്റെ കയ്യില്‍.

‘ഓസ്റ്റ്രിയന്‍ ആല്പ്‌സ് പ്രദേശങ്ങളിലെ പ്രളയം ചെറുക്കലില്‍ ജലവൈദ്യുത ഡാമുകള്‍ വഹിക്കുന്ന പങ്ക്’ എന്ന തന്റെ ഗവേഷണപ്രബന്ധത്തില്‍ കേരളം പോലെ മലയില്‍ ഉത്ഭവിക്കുന്ന നദികളും അതിന്റെ ഗതിയില്‍ സമതലങ്ങളുമുള്ള ആ പ്രദേശത്ത് വന്‍ ജലവൈദ്യുത ഡാമുകള്‍ പണിതതിനു ശേഷം പ്രളയക്കെടുതികള്‍ 82% വരെ കുറഞ്ഞു എന്ന് ഡബ്ല്യൂ. പേര്‍ച്ചര്‍ അനുമാനിക്കുന്നു.

തിരികെ നാട്ടില്‍ വരാം. പെരിയാറിന്റെ ഡാമുകള്‍ക്ക് മൊത്തം ഒഴുക്കുവെള്ളത്തിന്റെ 25 ശതമാനത്തിലപ്പുറം ശേഖരിക്കാനും ചെറുതല്ലാത്ത ശതമാനം പുറത്തേക്ക് തിരിച്ചു വിടാനും കഴിയും എന്നതിനാല്‍ ചെറിയ മലവെള്ളപ്പാച്ചില്‍ ഇല്ലാതെയാക്കാനും വലിയ വെള്ളപ്പാച്ചിലിന്റെ ആഘാതം കുറയ്ക്കാനും കഴിയും. അതിനപ്പുറം മണ്ണും ചെളിയും മലവെള്ളത്തില്‍ നിന്ന് നല്ല തോതില്‍ ഒഴിവാക്കും. എന്നാല്‍ ഇതൊന്നുമല്ല ഏറ്റവും വലിയ പ്രയോജനം. പുഴയുടെ ഒഴുക്കിനെ അളക്കാനും നിയന്ത്രിക്കാനും നമുക്കുള്ള ഒരേ ഒരു മാര്‍ഗ്ഗം അണക്കെട്ടാണ്. നിഷിമങ്ങള്‍ കൊണ്ട് എല്ലാം കഴിയുന്ന സ്ഥിതിയില്‍ നിന്നും മലവെള്ളം നിയന്ത്രിച്ച് ഒഴുക്കാനും അതിനു ദിവസങ്ങള്‍ മുന്നേ തന്നെ ആളുകള്‍ക്ക് താക്കീതു നല്‍കി സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറാന്‍ അവസരം നല്‍കാനും അണക്കെട്ടില്ലാതെ കഴിയില്ല.

ചോഴമണ്ഡലത്തിലെ രാജാക്കന്മാരുടെ വിജയഗാഥയായ കലിംഗത്തുപരണിയില്‍ കരികാല ചോഴന്‍ കല്ലണൈ കെട്ടി തന്റെ തലസ്ഥാനത്തിനെ കൊല്ലാകൊല്ലം ഉപദ്രവിച്ചിരുന്ന കാവേരിയിലെ വെള്ളപ്പൊക്കത്തില്‍ നിന്നു രക്ഷിച്ചു എന്നാണ് ജയംകൊണ്ടാര്‍ എഴുതിക്കാണുന്നത്, അതായത് ഇറിഗേഷനല്ല, വൈദ്യുതിയുണ്ടാക്കാനല്ല, പ്രളയ നിയന്ത്രണത്തിനായിരുന്നു കരികാലന്‍ അണ കെട്ടിയത് എന്ന് ആയിരം വര്‍ഷം മുന്നേ ജീവിച്ചിരുന്ന കവിക്ക് കാര്യം മനസ്സിലാകും ശാസ്ത്രയുഗത്തില്‍ ജീവിക്കുന്ന വിദഗ്ദ്ധന്മാര്‍ പറയുന്നത് അണകെട്ടിയല്‍ വെള്ളപ്പൊക്കം ഉണ്ടാകുമെന്നാണ്.

News

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേക പ്രാര്‍ത്ഥന; ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ

അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു.

Published

on

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേകം പ്രാര്‍ത്ഥന നടത്താന്‍ ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ. ഭാരതത്തിനും, സൈനികര്‍ക്കും, അതിര്‍ത്തിയിലെ ജനസമൂഹത്തിനും വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു.

അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു. ഞായറാഴ്ച്ച വിശുദ്ധ കുര്‍ബാന മധ്യേ മലങ്കരസഭയിലെ മുഴുവന്‍ പള്ളികളിലും രാജ്യത്തിന് വേണ്ടി പ്രാര്‍ത്ഥന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഇന്ത്യയുടെ തിരിച്ചടിയില്‍ പാകിസ്താന് വന്‍ നാശനഷ്ടമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.

Continue Reading

kerala

താമരശ്ശേരി ഷഹബാസ് കൊലക്കേസ്: കുറ്റാരോപിതരായ വിദ്യാര്‍ത്ഥികളുടെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല

വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്.

Published

on

താമരശ്ശേരി ഷഹബാസ് കൊലക്കേസില്‍ കുറ്റാരോപിതരായ ആറ് വിദ്യാര്‍ത്ഥികളുടെയും എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല. വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്. അതേസമയം ഇവരുടെ ഫലം പ്രസിദ്ധീകരിക്കാത്തത് എന്തുകൊണ്ടെന്ന് അറിയില്ലെന്ന് താമരശ്ശേരി ജി വി എച്ച് എസ് എസ് അധികൃതര്‍ വ്യക്തമാക്കി.

കേസില്‍ കുറ്റാരോപിതരായ് വിദ്യാര്‍ത്ഥികള്‍ നിലവില്‍ വെള്ളിമാടുകുന്ന് ഒബ്‌സര്‍വേഷന്‍ ഹോമിലാണ്. വിദ്യാര്‍ത്ഥികളെ എസ്.എസ്.എല്‍.സി പരീക്ഷ എഴുതാന്‍ അനുവദിച്ചത് വലിയ വിവാദത്തിലേക്ക് നയിച്ചിരുന്നു. പരീക്ഷാ സെന്ററുകളിലേക്കടക്കം വിദ്യാര്‍ഥി -യുവജന സംഘടനകള്‍ കടുത്ത പ്രതിഷേധം നടത്തിയിരുന്നു.

എളേറ്റില്‍ വട്ടോളി എം.ജെ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു മരിച്ച മുഹമ്മദ് ഷഹബാസ്.

Continue Reading

Video Stories

പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു

Published

on

പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു. എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രണ്ട് റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡുകളും അഞ്ച് ഹാന്‍ഡ് ഗ്രനേഡുകളും ഉള്‍പ്പെടെ വെടിമരുന്ന് ശേഖരം കണ്ടെടുത്തതായി സംസ്ഥാന പോലീസ് മേധാവി ചൊവ്വാഴ്ച പറഞ്ഞു.

പഞ്ചാബിലെ സ്ലീപ്പര്‍ സെല്ലുകളെ പുനരുജ്ജീവിപ്പിക്കാന്‍ പാകിസ്ഥാനിലെ ഭീകരസംഘടനകള്‍ നടത്തിയ കോര്‍ഡിനേറ്റഡ് ഓപ്പറേഷനാണ് പ്രാഥമിക അന്വേഷണം സൂചിപ്പിക്കുന്നത്,” ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് ഗൗരവ് യാദവ് എക്സില്‍ ഒരു പോസ്റ്റില്‍ പറഞ്ഞു.

ഒരു കേന്ദ്ര ഏജന്‍സിയുമായി ചേര്‍ന്ന് നടത്തിയ സംയുക്ത ഓപ്പറേഷനില്‍, എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ഓപ്പറേഷനില്‍ പഞ്ചാബ് പോലീസ് തീവ്രവാദ ഹാര്‍ഡ്വെയര്‍ ശേഖരം കണ്ടെടുത്തു.

രണ്ട് ആര്‍പിജികള്‍, രണ്ട് ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസുകള്‍ (ഐഇഡി), അഞ്ച് ഹാന്‍ഡ് ഗ്രനേഡുകള്‍, ഒരു വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍ സെറ്റ് എന്നിവ കണ്ടെടുത്തതായി അദ്ദേഹം പറഞ്ഞു.

അമൃത്സറിലെ സ്റ്റേറ്റ് സ്പെഷ്യല്‍ ഓപ്പറേഷന്‍ സെല്ലിന്റെ പോലീസ് സ്റ്റേഷനില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Continue Reading

Trending