Connect with us

Video Stories

പരിവര്‍ത്തനത്തിന്റെ കേന്ദ്ര ബിന്ദു

Published

on

പി.കെ. കുഞ്ഞാലിക്കുട്ടി

പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ എന്ന മഹാമനീഷി വിടവാങ്ങിയിട്ട് ഒമ്പത് വര്‍ഷം കഴിഞ്ഞിരിക്കുന്നു. കാലചക്രം അതിന്റെ വേഗവും ദൂരവും താണ്ടിയിട്ടും ശിഹാബ് തങ്ങള്‍ നമ്മുടെ കൂടെയില്ലെന്ന് വിശ്വസിക്കാനാവുന്നില്ല. തങ്ങളെ പരാമര്‍ശിക്കാതെ പൊതു പ്രവര്‍ത്തന ജീവിതത്തിലെ ഒരു ദിവസം പോലും കഴിഞ്ഞു പോയിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. തങ്ങളുടെ ഓര്‍മയുണരാതെ ഒരു മാതൃകാ പദ്ധതിക്കും ഇന്നേവരെ ശിലയിട്ടിട്ടില്ല. എല്ലാം ശിഹാബ് തങ്ങളെന്ന ചരിത്ര പുരുഷന്‍ പകര്‍ന്നു നല്‍കിയ ഊര്‍ജ്ജം കൊണ്ടും കരുത്തു കൊണ്ടും നേടിയെടുത്തതാണ്. അത് കാലങ്ങള്‍ അനവധി കഴിഞ്ഞാലും സമൂഹ മേധ്യ തെളിഞ്ഞു കത്തും.

വലിയ ചരിത്രം സൃഷ്ടിച്ചു കൊണ്ടാണ് ശിഹാബ് തങ്ങള്‍ നമ്മില്‍ നിന്നും വിടപറഞ്ഞത്. കാരുണ്യം കൊണ്ടും സാന്ത്വനം കൊണ്ടും കടലും തിരയുമായി തങ്ങള്‍ മനുഷ്യര്‍ക്കിടിയില്‍ ഓളം തീര്‍ത്തു. ആയിരമായിരം സ്മാരകങ്ങള്‍ ലക്ഷക്കണക്കിന് ജനങ്ങളുടെ ഹൃദയത്തില്‍ കൊത്തിവെച്ച് ശിഹാബ് തങ്ങള്‍ മരിക്കാത്ത ഓര്‍മയായി ജീവിക്കുകയാണ്. ബൈത്തുറഹ്മ പോലെ കാരുണ്യ ഭവനങ്ങളായും ആതുരാലയങ്ങളായും വിദ്യാഭ്യാസ സ്ഥാപനങ്ങളായും തങ്ങളുടെ സ്മരണ ജ്വലിച്ചു നില്‍ക്കുന്നു. ജനമനസ്സുകളെ സ്‌നേഹം കൊണ്ട് കീഴടക്കാനുള്ള മാസ്മരിക ശക്തി തങ്ങള്‍ക്കുണ്ടായിരുന്നു. ജന മനസ്സുകളില്‍ അത്രമാത്രം ഇടം നേടിയ ഒരു ആത്മീയ, രാഷ്ട്രീയ നേതാവ് ഈ നൂറ്റാണ്ടില്‍ ജീവിച്ചിരുന്നിട്ടില്ല. അത്രമാത്രമായിരുന്നു തങ്ങളുടെ സ്വാധീനം.
വര്‍ത്തമാന ഇന്ത്യയുടെ ഭീതിജനകമായ അന്തരീക്ഷത്തില്‍ ശിഹാബ് തങ്ങളുടെ സാന്നിധ്യം വല്ലാതെ ആഗ്രഹിച്ചു പോകുന്നു. ശിഹാബ് തങ്ങളെ പോലെ രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്ക് മാതൃകാ പരമായി നേതൃത്വം നല്‍കുന്ന ഒരു നേതാവിനെ കാണാന്‍ പ്രയാസമാണ്. സാമുദായിക സൗഹാര്‍ദത്തിന്റെ വിഷയം വരുമ്പോള്‍ കേരളം ആദ്യമോര്‍ക്കുന്നത് ശിഹാബ് തങ്ങളെയായിരിക്കും. എല്ലാ മതസ്ഥരും ഒരുപോലെ സ്‌നേഹിച്ച വ്യക്തിയായിരുന്നു തങ്ങള്‍.

ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട വേള ഓര്‍ക്കാതെ വയ്യ. വലിയ സംഘര്‍ഷമുണ്ടാവുമായിരുന്ന ഒരു സാഹചര്യത്തില്‍ തങ്ങളുടെ മിത ഭാഷിത്വം ഒരു കലാപം പടര്‍ന്നുപിടിക്കുന്നതില്‍ നിന്നും കേരളത്തെ രക്ഷിച്ചു. ഒന്നും നോക്കേണ്ട എല്ലാം തകര്‍ത്തെറിയണമെന്നായിരുന്നു ചിലരുടെ ആഹ്വാനം. ന്യൂനപക്ഷങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തുകയായിരുന്നു അവരുടെ ലക്ഷ്യം. എന്നാല്‍ തങ്ങള്‍ പക്വമായ നിലപാടിലുറച്ചു നിന്നു. പാര്‍ട്ടിക്കെതിരെ ശക്തമായ വിമര്‍ശനമുയര്‍ന്നപ്പോഴും തങ്ങളുടെ നിലപാടില്‍ മാറ്റമുണ്ടായില്ല. സാമുദായിക സൗഹാര്‍ദം നിലനിര്‍ത്തി ഭാവി തലമുറയെ സംരക്ഷിക്കുകയായിരുന്നു ലക്ഷ്യം. അതുപോലൊരു നേതാവ് വാസ്തവത്തില്‍ ഒരു സമൂഹത്തിന്റെ ഏറ്റവും വലിയ ഭാഗ്യമാണ്.

അഭ്യസ്തവിദ്യനും സാഹിത്യകാരനും എഴുത്തുകാരനും എല്ലാമായിരുന്നു തങ്ങള്‍. സൗമ്യമായ ഭാഷണം കൊണ്ട് തങ്ങള്‍ മാസ്മരിക വലയം തീര്‍ത്തു. വ്യക്തിപ്രഭാവം കൊണ്ടും തങ്ങള്‍ നിറഞ്ഞു നിന്നു. പാര്‍ട്ടി ലീഡര്‍ഷിപ്പില്‍ തങ്ങളുടെ പ്രഭാവം എത്ര മഹത്തരമായിരുന്നുവെന്നത് ഓര്‍ക്കുമ്പോള്‍ അഭിമാനമാണ്. ഹ്രസ്വമായ ജീവിതകാലത്ത് അദ്ദേഹം സമൂഹത്തിന് നല്‍കിയ സംഭാവനകള്‍ ഓര്‍ക്കുമ്പോള്‍ വല്ലാത്ത അത്ഭുതം തോന്നും. ഒരു സമൂഹത്തെ മുഴുവന്‍ മാറ്റി മറിക്കുന്നതില്‍ അദ്ദേഹത്തിന്റെ കഴിവ് ചരിത്രം ചികഞ്ഞാല്‍ കാണാം. മലബാര്‍ മേഖലയിലെ വിദ്യാഭ്യാസ മുന്നേറ്റത്തിന് തിരികൊളുത്തിയ നേതാവായിരുന്നു ശിഹാബ് തങ്ങള്‍. തങ്ങള്‍ നേതൃത്വം നല്‍കിയ പാര്‍ട്ടിയും തങ്ങളുടെ ജനസ്വാധീനവുമെല്ലാം ആ മുന്നേറ്റത്തിന്റെ വക്താക്കളാണ്. പിന്നാക്ക പ്രദേശങ്ങളിലും പിന്നാക്ക ന്യൂനപക്ഷ ജനവിഭാഗങ്ങളിലുമള്ളവര്‍ അഭ്യസ്തവിദ്യരും അതുപോലെ സമൂഹത്തില്‍ ഉന്നത സ്ഥാനീയരുമാവണമെന്ന വലിയ നിര്‍ബന്ധക്കാരനായിരുന്നു തങ്ങള്‍. റാങ്ക് നേടിയെത്തുന്ന കുട്ടികളെ കണ്ടാല്‍ അദ്ദേഹത്തിന്റെ മുഖത്ത് കാണുന്ന തിളക്കം ഇന്നും എന്റെ മനസ്സിലുണ്ട്. പഠിക്കുന്ന കുട്ടികളെ അദ്ദേഹം അങ്ങേയറ്റം സ്‌നേഹിച്ചിരുന്നു. അവരെ വളരെ രഹസ്യമായി സഹായിച്ചിരുന്നു. ഒരു സമൂഹത്തെ ഒന്നിച്ച് മാറ്റിയെടുക്കുക എന്നത് ഒരു പൊതു പ്രവര്‍ത്തകന് ചെയ്യാന്‍ കഴിയുന്ന ഏറ്റവും വലിയ സംഭാവനയാണ്. അങ്ങിനെ സംഭാവന നല്‍കിയ ഒരാളാണ് തങ്ങള്‍. ഈ സമൂഹത്തില്‍ രൂപം കൊണ്ട വലിയ പരിവര്‍ത്തനത്തിന്റെ കേന്ദ്ര ബിന്ദു തങ്ങളായിരുന്നു. അത് തലമുറകളോട് ചെയ്ത ഏറ്റവും വലിയ നീതിയാണ്.

തീവ്രവാദ പ്രസംഗങ്ങള്‍ നടത്തി ജനങ്ങളെ കൊലക്ക് കൊടുക്കുന്ന ഒരു കാലമുണ്ടായിരുന്നു. രാഷട്രീയ മുതലെടുപ്പിന് വേണ്ടി സമുദായത്തെ ഭിന്നിപ്പിച്ച് വര്‍ഗീയ ചേരിതിരിവുണ്ടാക്കി കാര്യലാഭം നേടുകയായിരുന്നു ലക്ഷ്യം. എന്നാല്‍ അവിടെയെല്ലാം തങ്ങള്‍ സൗമ്യതയുടെ പ്രതിരൂപമായി നിന്നു. ഇങ്ങനെയല്ല രാഷ്ട്രീയമെന്നും സമൂഹത്തിന്റെ ഭാവി സാമുദായിക സൗഹാര്‍ദത്തിലൂടെയും ഐക്യത്തിലുടെയും മാത്രമേ യാഥാര്‍ത്ഥ്യമാവുകയുള്ളുവെന്നും തങ്ങള്‍ പറഞ്ഞു. ഇത്തരത്തില്‍ ദീര്‍ഘവീക്ഷണമുള്ള ഒരു നേതാവായിരുന്നു തങ്ങള്‍. സമാധാനത്തിലൂടെയും മതസൗഹാര്‍ദ്ദത്തിലൂടെയും രാഷ്ട്രീയ വിജയം നേടിയെടുത്ത നേതാവായിരുന്നു അദ്ദേഹം.

ജനങ്ങളുടെ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും പരിഹരിച്ചുകൊണ്ടാവണം പാര്‍ട്ടി പ്രവര്‍ത്തനമെന്ന് തങ്ങള്‍ എപ്പോഴും പറയും. പാര്‍ട്ടിയുടെ വളര്‍ച്ചയോടൊപ്പം രാജ്യത്തിന്റെ വളര്‍ച്ചയും വികസനവും തങ്ങള്‍ സ്വപ്‌നം കണ്ടു. ഒരോ മാറ്റങ്ങളേയും വിലയിരുത്തി ആമാറ്റങ്ങളെ ജനങ്ങളിലെത്തിച്ചു. മുസ്‌ലിംലീഗിന്റെ നേതൃത്വത്തില്‍ ഇന്നീ കാണുന്ന വികസന പ്രവര്‍ത്തനങ്ങളെല്ലാം ചെയ്തത് ശിഹാബ് തങ്ങളെന്ന തണലില്‍ നിന്നാണ്. അതുകൊണ്ട് മാത്രമാണ് പല വികസനങ്ങളും യാഥാര്‍ത്ഥ്യമായത്. എന്റെ ജീവിത യാത്രയില്‍ സ്രഷ്ടാവ് തന്ന ഏറ്റവും വലിയ അനുഗ്രഹമാണ് തങ്ങള്‍.

നിരവധി തവണ ജനപ്രതിനിധിയായ എന്റെ വിജയത്തിനും നടപ്പിലാക്കിയ വികസനത്തിനും പിന്നിലെല്ലാം ശിഹാബ് തങ്ങള്‍ നല്‍കിയ ഊര്‍ജ്ജമായിരുന്നു. നീതിപൂര്‍വം തീരുമാനം കൈക്കൊള്ളുക എന്നത് ഒരു നേതാവിന്റെ ഏറ്റവും വലിയ യോഗ്യതയാണ്. അങ്ങിനെ ഒരു നേതാവായിരുന്നു ശിഹാബ് തങ്ങള്‍. അതുകൊണ്ട് തന്നെ പാര്‍ട്ടിയിലെ ഒരോ ചര്‍ച്ചയുടേയും അന്തിമ തീരുമാനം തങ്ങളായിരുന്നു. കാരണം ആ തീരുമാനം നീതിയുടേതാവുമെന്നുറപ്പാണ്. പാവങ്ങള്‍ക്കൊപ്പാണ് തങ്ങള്‍ ഏറ്റവും കൂടുതല്‍ സമയം ചിലവഴിച്ചിരുന്നത്. അവരുടെ പ്രയാസങ്ങളും സങ്കടങ്ങളും തങ്ങളുടേത് കൂടിയായിരുന്നു. കൊടപ്പനക്കല്‍ തറവാട്ടിലും സാധാരണക്കാര്‍ക്ക് തന്നെയായിരുന്നു മുന്‍ഗണന. സുഖമില്ലാത്ത സമയത്തും ഒരു മാറ്റവും വന്നില്ല. മുഖം കടുപ്പിച്ച് ഒന്നും പറയാതെ ഇരുത്തി ചിന്തിപ്പിക്കുന്ന നര്‍മ്മം പങ്കിട്ടാണ് പലപ്പോഴും പ്രതികരിച്ചിരുന്നത്.

ലോക കാര്യങ്ങളില്‍ അദ്ദേഹത്തിനുണ്ടായിരുന്ന വിവരം ആരെയും അത്ഭുതപ്പെടുത്തും. വായനയിലൂടെ ലോക വിവരങ്ങളെ തങ്ങള്‍ പുതുക്കികൊണ്ടിരുന്നു. അബൂദാബിയില്‍ ലോക സാഹിത്യത്തിലെ പ്രമുഖര്‍ പങ്കെടുത്ത സഹിത്യ സമ്മേളത്തില്‍ അറബിക് കവിത അവതരിപ്പിച്ച് തിളങ്ങിയത് സാഹിത്യത്തില്‍ തങ്ങളുടെ അപാരമായ കഴിവിനെ സൂചിപ്പിക്കുന്നു. അവിടെ അവതരിപ്പിച്ചതില്‍ വെച്ച് ഏറ്റവും മികച്ച് നിന്നത് തങ്ങളുടേതായിരുന്നുവെന്ന് സദസ് പ്രശംസിച്ചപ്പോള്‍ ആ പുഞ്ചിരി മുഖത്തുണ്ടായിരുന്നു. അല്‍ അസ്ഹര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നടക്കം തങ്ങള്‍ നേടിയ ഉന്നത വിദ്യാഭ്യാസം ഇതിന് തുണയായി എന്നതാണ് സത്യം. ബഹുഭാഷാ പാണ്ഡിത്യം അദ്ദേഹത്തിന്റെ മികവായിരുന്നു. ഇംഗ്ലീഷും ഉറുദുവും അറബിയും അനായാസം കൈകാര്യം ചെയ്തു. ഇങ്ങനെയുള്ള ഒരാള്‍ സാധാരണക്കാരില്‍ സാധാരണക്കാരുമായി ഇടപഴകി അവരുടെ വികാരം ഉള്‍ക്കൊണ്ട് അവരുടെ ഭക്ഷണം കഴിച്ച് അവരെ ചേര്‍ത്തു പിടിച്ചു നടക്കാന്‍ മടിച്ചില്ല. അത് തങ്ങളുടെ മാത്രം പ്രത്യേകതയാണ്. തങ്ങള്‍ എന്നും പ്രചോദനമാണ്. വര്‍ഷങ്ങള്‍ അനവധി കഴിഞ്ഞാലും തങ്ങള്‍ ജനഹൃദയങ്ങളില്‍ പച്ച പടിച്ച് നില്‍ക്കും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

‘കശ്മീർ ഫയൽസും കേരള സ്റ്റോറിയും തുടങ്ങി നട്ടാൽ കിളിർക്കാത്ത നുണയും അപരമത വിദ്വേഷവുമായി ഇറങ്ങിയ സിനിമകളുടെ “ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്” വേണ്ടി വാദിച്ചവരാണ്‌ എമ്പുരാന് എതിരെ കടന്നു വന്നിരിക്കുന്നത്’

സംഘപരിവാറിന്റെ വിദ്വേഷത്തിന്റെ ഫാക്ടറിയിലെ വെറുപ്പ് മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിന് നേര്‍ക്ക് തുപ്പണ്ട.

Published

on

തിയറ്ററുകളില്‍ മോഹന്‍ലാല്‍ ചിത്രം എമ്പുരാന്‍ തരംഗം ആഞ്ഞടിക്കുന്നതിനിടെ സിനിമക്കും നടന്‍മാരായ മോഹന്‍ലാലിനും പൃഥ്വിരാജിനും മുരളി ഗോപിക്കുമെതിരെ സോഷ്യല്‍ മീഡിയയില്‍ വിദ്വേഷ പ്രസ്താവനകളും കമന്റുകളും വ്യാപിപ്പിക്കുകയാണ് സംഘ്പരിവാര്‍ അനുകൂലികള്‍. സംഘ്പരിവാര്‍ രാഷ്ട്രീയത്തിനെതിരായ സിനിമയിലെ വിമര്‍ശനമാണ് ഇവരുടെ പ്രകോപനം. എന്നാല്‍, നടക്കുന്ന ഹേറ്റ് കാമ്പയിന്‍ ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് തുറന്നടിക്കുകയാണ് പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തില്‍.

‘കശ്മീര്‍ ഫയല്‍സും കേരള സ്റ്റോറിയും തുടങ്ങി നട്ടാല്‍ കിളിര്‍ക്കാത്ത നുണയും അപരമത വിദ്വേഷവുമായി ഇറങ്ങിയ സിനിമകളുടെ ”ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്” വേണ്ടി വാദിച്ചവര്‍ തന്നെയാണ് എമ്പുരാന് എതിരെ കടന്നു വന്നിരിക്കുന്നത്. സംഘപരിവാറിന്റെ വിദ്വേഷത്തിന്റെ ഫാക്ടറിയിലെ വെറുപ്പ് മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിന് നേര്‍ക്ക് തുപ്പണ്ട. പുരികക്കൊടി തൊട്ട് വിരലുകള്‍ വരെ അഭിനയിക്കുന്ന മഹാപ്രതിഭ എന്ന് തെല്ലും അതിശയോക്തി കലര്‍ത്തി ഈ നടനെ വിശേഷിപ്പിക്കുന്നത് കഴിഞ്ഞ പല പതിറ്റാണ്ട് കാലത്തായി അദ്ദേഹം പകര്‍ന്നാടിയ വേഷങ്ങളുടെ അഭിനയത്തികവ് കൊണ്ടാണ്.

മലയാളത്തിന്റെ തലപ്പൊക്കമുള്ള രണ്ടു ബ്രാന്‍ഡുകളില്‍ ഒന്നാണ് മോഹന്‍ലാല്‍, the Big M’s. അതിനൊരു കോട്ടം വരുത്താനുള്ള കെല്‌പ്പൊന്നും ബജ്രംഗികള്‍ക്ക് വാളയാര്‍ അതിര്‍ത്തിക്കിപ്പുറം ഈ നാട് തന്നിട്ടില്ല തരുകയും ഇല്ല. സബര്‍മതി പുഴയിലൂടെ എത്ര വെള്ളം ഒഴുകി പോയാലും അതില്‍ നിങ്ങള്‍ എത്ര കഴുകിയാലും മായാത്ത കറയാണ് നിങ്ങളുടെ ചെയ്തികളിലൂടെ നിങ്ങളുടെ ശരീത്തിലുള്ളത് …. ആ അഴുക്കിന്റെ അഹങ്കാരത്തില്‍ മോഹന്‍ലാലിനും സിനിമക്കും നേരെ ചാടണ്ട, അത് കൊണ്ട് വിട്ടു പിടി, മോനെ അപ്പച്ചട്ടിയില്‍ അരി വറക്കരുതെ…. തൊട്രാ പാക്കലാം’ -രാഹുല്‍ ഫേസ്ബുക് കുറിപ്പില്‍ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഇന്നലെ തന്നെ എമ്പുരാന്‍ കണ്ടിരുന്നു.

KGFഉം പുഷ്പയും ഒക്കെ വന്നു മലയാളക്കര കീഴടക്കി പോയപ്പോള്‍ മലയാളി കൊട്ടും കുരവയുമായി ആര്‍ത്തുവിളിച്ചപ്പോഴും ഇങ്ങനെ ഒന്ന് നമുക്കില്ലല്ലോ എന്ന് തെല്ല് അസൂയ നമുക്കുണ്ടായിരുന്നു. കേരളത്തിന്റെ ആ പ്രദേശിക അഭിമാനബോധത്തിലേക്കാണ് പൃഥ്വിരാജ് എമ്പുരാനിലൂടെ സേഫ് ലാന്റ് ചെയ്തിരിക്കുന്നത്.

മേക്കിങ് കൊണ്ടും സാങ്കേതികത്തികവ് കൊണ്ടും മലയാളം പറയുന്ന ഒരു പാന്‍ ഇന്ത്യന്‍ സിനിമ തന്നെയാണ് എമ്പുരാന്‍. മോഹന്‍ലാലും മഞ്ജു വാര്യരും പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും ബൈജു സന്തോഷും തൊട്ട് പേര് അറിയാത്ത വിദേശ അഭിനേതാക്കള്‍ വരെ തകര്‍ത്തിട്ടുണ്ട്. ടിക്കറ്റ് എടുത്തവര്‍ക്ക് ഓരോ ഫ്രെയിമും മുതലാകുന്നുണ്ട് എന്ന് ചുരുക്കം.

എന്നാല്‍ സിനിമയില്‍ പറഞ്ഞിരിക്കുന്ന രാഷ്ട്രീയത്തിന്റെ പേരില്‍ മോഹന്‍ലാലിനും പൃഥ്വിരാജിനും മുരളി ഗോപിക്കുമെതിരെ നടക്കുന്ന ഹേറ്റ് ക്യാംപെയ്ന്‍ ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ല. കശ്മീര്‍ ഫയല്‍സും കേരള സ്റ്റോറിയും തുടങ്ങി നട്ടാല്‍ കിളിര്‍ക്കാത്ത നുണയും അപരമത വിദ്വേഷവുമായി ഇറങ്ങിയ സിനിമകളുടെ ”ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്” വേണ്ടി വാദിച്ചവര്‍ തന്നെയാണ് എമ്പുരാന് എതിരെ കടന്നു വന്നിരിക്കുന്നത്. ബജറംഗിയെന്ന് പറഞ്ഞപ്പോള്‍ തന്നെ അത് തങ്ങളാണെന്ന തിരിച്ചറിവിന് എന്തായാലും അഭിവാദ്യങ്ങള്‍. ആ തിരിച്ചറിവ് നാളെകളിലേക്കുള്ള തിരുത്തലിന്റെ കാരണമാകട്ടെ.

എന്തായാലും സംഘപരിവാറിന്റെ വിദ്വേഷത്തിന്റെ ഫാക്ടറിയിലെ വെറുപ്പ് മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിന് നേര്‍ക്ക് തുപ്പണ്ട. പുരികക്കൊടി തൊട്ട് വിരലുകള്‍ വരെ അഭിനയിക്കുന്ന മഹാപ്രതിഭ എന്ന് തെല്ലും അതിശയോക്തി കലര്‍ത്തി ഈ നടനെ വിശേഷിപ്പിക്കുന്നത് കഴിഞ്ഞ പല പതിറ്റാണ്ട് കാലത്തായി അദ്ദേഹം പകര്‍ന്നാടിയ വേഷങ്ങളുടെ അഭിനയത്തികവ് കൊണ്ടാണ്. മലയാളത്തിന്റെ തലപ്പൊക്കമുള്ള രണ്ടു ബ്രാന്‍ഡുകളില്‍ ഒന്നാണ് മോഹന്‍ലാല്‍ , the Big M’s. അതിനൊരു കോട്ടം വരുത്താനുള്ള കെല്‌പ്പൊന്നും ബജ്രംഗികള്‍ക്ക് വാളയാര്‍ അതിര്‍ത്തിക്കിപ്പുറം ഈ നാട് തന്നിട്ടില്ല തരുകയും ഇല്ല.

സബര്‍മതി പുഴയിലൂടെ എത്ര വെള്ളം ഒഴുകി പോയാലും അതില്‍ നിങ്ങള്‍ എത്ര കഴുകിയാലും മായാത്ത കറയാണ് നിങ്ങളുടെ ചെയ്തികളിലൂടെ നിങ്ങളുടെ ശരീത്തിലുള്ളത് …. ആ അഴുക്കിന്റെ അഹങ്കാരത്തില്‍ മോഹന്‍ലാലിനും സിനിമക്കും നേരെ ചാടണ്ട, അത് കൊണ്ട് വിട്ടു പിടി,

മോനെ അപ്പച്ചട്ടിയില്‍ അരി വറക്കരുതെ…. തൊട്രാ പാക്കലാം

Continue Reading

News

‘നിങ്ങളുടെ താല്‍പര്യത്തിനല്ല സഭ നടത്തുന്നത്’; ലോക്‌സഭയില്‍ പ്രതിപക്ഷത്തോട് കയര്‍ത്ത് സ്പീക്കര്‍

അതേസമയം തുറമുഖബില്‍ ലോക്‌സഭയില്‍ കോണ്‍ഗ്രസ് അവതരിപ്പിച്ചു.

Published

on

ലോക്‌സഭയില്‍ വീണ്ടും പ്രതിപക്ഷത്തോട് കയര്‍ത്ത് സ്പീക്കര്‍. വിവധ വിഷയങ്ങളിലെ അടിയന്തര പ്രമേയം തള്ളിയതില്‍ പ്രതിപക്ഷം പ്രതിഷേധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പ്രതിപക്ഷത്തോട് സ്പീക്കര്‍ കയര്‍ത്തത്. നിയമങ്ങളും ചട്ടങ്ങളും അനുസരിച്ചാണ് സഭാ നടപടികളെന്നും. നിങ്ങളുടെ താല്‍പര്യത്തിനല്ല സഭ നടത്തുന്നതെന്നുമാണ് സ്പീക്കര്‍ പറഞ്ഞത്.

അതേസമയം തുറമുഖബില്‍ ലോക്‌സഭയില്‍ കോണ്‍ഗ്രസ് അവതരിപ്പിച്ചു. കേന്ദ്ര മന്ത്രി അര്‍ജുന്‍ റാം മേഘ് വാളാണ് ബില്‍ അവതരിപ്പിച്ചത്. എന്നാല്‍ സ്പീക്കറുടെ നിലപാടില്‍ കോണ്‍ഗ്രസ് പ്രതിഷേധം തുടരുകയാണ്.

Continue Reading

News

ഇസ്രാഈല്‍ ഗസ്സയിലെ നാസര്‍ ഹോസ്പിറ്റലില്‍ ബോംബെറിഞ്ഞു; ഹമാസ് നേതാവ് കൊല്ലപ്പെട്ടു

ഗസ്സയ്ക്കെതിരായ ഇസ്രാഈല്‍ ആക്രമണത്തില്‍ 50,021 ഫലസ്തീനികള്‍ മരിക്കുകയും 113,274 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗസ്സയുടെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Published

on

ഇസ്രാഈല്‍ സൈന്യം ഗാസയിലെ നാസര്‍ ഹോസ്പിറ്റല്‍ ആക്രമിച്ചു, ഹമാസ് നേതാവ് ഇസ്മായില്‍ ബര്‍ഹൂം ഉള്‍പ്പെടെ രണ്ട് പേര്‍ കൊല്ലപ്പെട്ടു.
ഗസ്യയിലെ അല്‍-മവാസിയില്‍ ഇസ്രാഈല്‍ സൈന്യം ഒരു കൂടാരം ബോംബെറിഞ്ഞ് ഹമാസിന്റെ പൊളിറ്റിക്കല്‍ ബ്യൂറോയിലെ രണ്ടാമത്തെ അംഗമായ സലാ അല്‍-ബര്‍ദാവില്‍ കൊല്ലപ്പെട്ടതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് അദ്ദേഹത്തിന്റെ കൊലപാതകം.
തലസ്ഥാനമായ സനയിലെ ജനസാന്ദ്രതയുള്ള അയല്‍പ്രദേശം ഉള്‍പ്പെടെ യെമനിലെ രണ്ട് പ്രദേശങ്ങളില്‍ യുഎസ് വ്യോമാക്രമണം നടത്തി, കുറഞ്ഞത് ഒരാളെങ്കിലും കൊല്ലപ്പെടുകയും 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഗസ്സയ്ക്കെതിരായ ഇസ്രാഈല്‍ ആക്രമണത്തില്‍ 50,021 ഫലസ്തീനികള്‍ മരിക്കുകയും 113,274 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗസ്സയുടെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഗസ്സയുടെ ഗവണ്‍മെന്റ് മീഡിയ ഓഫീസ് അതിന്റെ മരണസംഖ്യ 61,700 ആയി അപ്ഡേറ്റ് ചെയ്തു, അവശിഷ്ടങ്ങള്‍ക്കടിയില്‍ കാണാതായ ആയിരക്കണക്കിന് ഫലസ്തീനികള്‍ മരിച്ചതായി അനുമാനിക്കുന്നു.
2023 ഒക്ടോബര്‍ 7-ന് ഹമാസിന്റെ നേതൃത്വത്തില്‍ നടന്ന ആക്രമണത്തില്‍ ഇസ്രാഈലില്‍ 1,139 പേര്‍ കൊല്ലപ്പെടുകയും 200-ലധികം പേരെ ബന്ദികളാക്കുകയും ചെയ്തു.

തെക്കന്‍ ഗാസയിലെ ആശുപത്രിക്ക് നേരെ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹമാസിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥനും 16 വയസ്സുള്ള ആണ്‍കുട്ടിയും ഉള്‍പ്പെടെ രണ്ട് പേര്‍ കൊല്ലപ്പെട്ടതായി ഹമാസും ആരോഗ്യ ഉദ്യോഗസ്ഥരും അറിയിച്ചു.

Continue Reading

Trending