Connect with us

Culture

പ്രതീക്ഷിക്കപ്പെട്ട രീതിയില്‍ ആയിരുന്നില്ല ഗ്രൂപ്പ് ബിയിലെ പോരാട്ടം

Published

on

ഇറാന്‍ 1 – പോര്‍ച്ചുഗല്‍ 1

#IRNPOR

സ്‌പെയിനിനും പോര്‍ച്ചുഗലിനും അനായാസം ജയിച്ചുകയറാം എന്നായിരിക്കണം ഞാന്‍ മാത്രമല്ല ഒട്ടുമിക്ക ആളുകളും ലോകകപ്പ് തുടങ്ങും മുമ്പുവരെ ഗ്രൂപ്പ് ബിയെപ്പറ്റി കരുതിയിട്ടുണ്ടാവുക. ഇന്നിപ്പോള്‍ ഗ്രൂപ്പിലെ മത്സരങ്ങളെല്ലാം തീര്‍ന്നപ്പോള്‍ പ്രതീക്ഷിക്കപ്പെട്ടതുപോലെ സ്‌പെയിന്‍ ജേതാക്കളായും പോര്‍ച്ചുഗല്‍ രണ്ടാം സ്ഥാനക്കാരായും മുന്നേറി; പക്ഷേ, പ്രതീക്ഷിക്കപ്പെട്ട രീതിയില്‍ ആയിരുന്നില്ലെന്നു മാത്രം. നിര്‍ണായക മത്സരത്തില്‍ ഒരു ആഫ്രിക്കന്‍ ടീമിനോട് സ്‌പെയിന്‍ രണ്ടുതവണ പിന്നിലാകുന്നതും ഒരു ഏഷ്യന്‍ ടീമിനെ പോര്‍ച്ചുഗല്‍ സമനിലയില്‍ തളക്കുന്നതും ഫുട്‌ബോള്‍ എന്ന ഗെയിമിന്റെ സുന്ദരമായ അനിശ്ചിതാവസ്ഥയുടെ സാക്ഷ്യമായി. രണ്ടാം റൗണ്ടിലേക്ക് മുന്നേറാന്‍ കഴിഞ്ഞില്ലെങ്കിലും പന്തുകളി പ്രേമികളുടെ മനസ്സ് നിറച്ചാണ് മൊറോക്കോയും ഇറാനും ലോകകപ്പില്‍ നിന്നു വിടവാങ്ങുന്നത്.

മത്സരഫലം ഗ്രൂപ്പ് സമവാക്യങ്ങളില്‍ നിര്‍ണായകമാകുമെന്നതിനാല്‍ ഇറാന്‍-പോര്‍ച്ചുഗല്‍ മത്സരമാണ് ഞാന്‍ കാഴ്ചക്ക് തെരഞ്ഞെടുത്തത്. മത്സരത്തിലുടനീളം പോര്‍ച്ചുഗലിനെ ആശങ്കപ്പെടുത്തിയ കളിയാണ് ഇറാന്‍ കെട്ടഴിച്ചത്. സര്‍ദാര്‍ അസ്മൂന്‍, അലിരെസ ജഹാന്‍ബഖ്ഷ് എന്നീ മുന്‍നിരക്കാരെ ഉപയോഗപ്പെടുത്തി അവര്‍ കളിച്ചപ്പോള്‍ മധ്യനിരയിലും പിന്‍നിരയിലും ഉറച്ചുനിന്ന് പോര്‍ച്ചുഗല്‍ സമനിലക്കായി കളിക്കുന്നതായി തോന്നി. പോര്‍ച്ചുഗലിനെ അപേക്ഷിച്ചു നോക്കുമ്പോള്‍ ഇറാന്റെ കൈവശം വിഭവം കുറവായിരുന്നു. അവരുടെ നീക്കങ്ങളില്‍ അത് വ്യക്തമായി പ്രതിഫലിക്കുകയും ചെയ്തിരുന്നു. എന്നാല്‍, അതൊന്നും കാര്യമാക്കാതെ ഗോള്‍ ലക്ഷ്യമാക്കിയുള്ള അവരുടെ മുന്നേറ്റങ്ങള്‍ കളി ആവേശകരമാക്കി മാറ്റി. ഇടതു സ്‌ട്രൈക്കറായാണ് തുടങ്ങിയതെങ്കിലും ക്രിസ്റ്റിയാനോ റൊാണാള്‍ഡോ മുന്‍നിരയില്‍ എല്ലായിടത്തുമുണ്ടായിരുന്നു. എങ്കിലും ഇന്നദ്ദേഹത്തിന് ഒരു മോശം ദിനമായിരുന്നു എന്നാണെനിക്ക് തോന്നിയത്. പെനാല്‍ട്ടി നഷ്ടപ്പെടുത്തിയെന്നു മാത്രമല്ല, ക്രിസ്റ്റ്യാനോയുടെ പാസുകള്‍ പലവതണ ഇറാന്‍കാര്‍ ബ്രേക്ക് ചെയ്യുന്നതും അദ്ദേഹത്തില്‍ നിന്ന് പന്ത് തട്ടിയെടുക്കുന്നതും കണ്ടു. എങ്കിലും ക്രിസ്റ്റ്യാനോ എന്ന സാന്നിധ്യത്തെപ്പറ്റിയുള്ള ഭയമാണ് ഓള്‍ഔട്ട് അറ്റാക്ക് നടത്തുന്നതില്‍ നിന്ന് ഇറാനെ മിക്കസമയത്തും പിടിച്ചുനിര്‍ത്തിയത്. എതിര്‍ഹാഫില്‍ ആവശ്യത്തിന് കളിക്കാരില്ലാത്തതിനാല്‍ മാത്രം അവരുടെ പല ആക്രമണങ്ങളുടെയും മൂര്‍ച്ച നഷ്ടപ്പെട്ടു.

ആദ്യപകുതിയുടെ അവസാന ഘട്ടത്തില്‍ റിക്കാര്‍ഡോ ക്വാറസ്മ നേടിയ ഗോള്‍ പോര്‍ച്ചുഗലിന് കുറച്ചൊന്നുമല്ല സഹായകമായത്. പോര്‍ച്ചുഗലിന്റെ കളിമികവിനേക്കാള്‍ ക്വാറസ്മയുടെ ബ്രില്ല്യന്‍സായിരുന്നു അത്. അതിനുമുമ്പ് ഇറാന്‍ കീപ്പര്‍ വരുത്തിയ രണ്ട് ബ്ലണ്ടറുകള്‍ മുതലെടുക്കാന്‍ പോര്‍ച്ചുഗലിനായിരുന്നില്ല. രണ്ടാംപകുതിയില്‍ കുറച്ചുകൂടി റിലാക്‌സ്ഡ് ആയി, ഇറാന്‍ കളിക്കാരിലെ തീ അണപ്പിക്കുന്ന രീതിയില്‍ കളിയുടെ വേഗം കുറക്കാനും രണ്ടാം ഗോള്‍ ആസൂത്രണം ചെയ്യുന്നതിനായി മധ്യനിരയില്‍ പന്ത് സൂക്ഷിക്കാനും ക്വാറസ്മയുടെ ഗോള്‍ സഹായകമായി. അതേസമയം കുഷ്യന്‍ ഗോളിനു വേണ്ടി ക്രിസ്റ്റിയാനോയെ ഉപയോഗിച്ച് ആക്രമിക്കാന്‍ അവര്‍ തയ്യാറാകാതിരുന്നത് ഫെര്‍ണാണ്ടോ സാന്റോസിന്റെ തന്ത്രങ്ങളിലെ മോശം കാര്യമായി അനുഭവപ്പെട്ടു.

പാരഗ്വേ റഫറി എന്റിക് കാസറസിന്റെ പ്രകടനം ശരാശരിക്കും താഴെയായിരുന്നു. അത് കൂടുതല്‍ ഗുണകരമായി ഭവിച്ചത് പോര്‍ച്ചുഗലിനായിരുന്നു. ക്രിസ്റ്റിയാനോ റൊണാള്‍ഡോ മഞ്ഞക്കാര്‍ഡ് കൊണ്ട് രക്ഷപ്പെട്ട സംഭവം ഉദാഹരണം. എതിര്‍താരത്തെ കൈകൊണ്ട് നേരിട്ടപ്പോള്‍ കൈകൊണ്ടത് മുഖത്തല്ല എന്നൊരു ന്യായം മാത്രമായിരിക്കണം ശിക്ഷ ലഘൂകരിക്കാന്‍ റഫറിയെ പ്രേരിപ്പിച്ചത്. സംഭവത്തിന്റെ വീഡിയോ പരിശോധിക്കാന്‍ റഫറി തീരുമാനിച്ചപ്പോള്‍ ക്രിസ്റ്റിയാനോ ശരിക്കും പേടിച്ചതായി അദ്ദേഹത്തിന്റെ മുഖഭാവത്തില്‍ നിന്നു വ്യക്തമായിരുന്നു.

രണ്ടാം ഇഞ്ച്വറി ടൈം ആറു മിനുട്ട് അനുവദിച്ചെങ്കിലും അതില്‍ രണ്ടുമിനുട്ടിലധികം പെനാല്‍ട്ടി തീരുമാനിക്കാന്‍ വേണ്ടി റഫറി ചെലവഴിച്ചു. ആന്ദ്രേ സില്‍വയുടെ സബ്സ്റ്റിറ്റിയൂഷനു വേണ്ടിയും ഒരു മിനുട്ടോളം ചെലവായി. നിര്‍ണായക ഘട്ടമായിട്ടും ഒരു മിനുട്ട് മാത്രമാണ് റഫറി അധികമായി ഇറാന് നല്‍കിയത്. സമനില ഗോള്‍ നേടിയതിനു ശേഷമുള്ള വീറും വാശിയും ഉപയോഗപ്പെടുത്താന്‍ ഇറാന് അവര്‍ അര്‍ഹിച്ച സമയം ലഭിച്ചില്ല. 95-ാം മിനുട്ടില്‍ ഗോളടിക്കാവുന്ന സുവര്‍ണാവസരമാണ് ഇറാന്‍ താരം നഷ്ടപ്പെടുത്തിയത്. പ്രതിരോധം പതറുകയും ഗോള്‍കീപ്പര്‍ സ്ഥാനംതെറ്റി നില്‍ക്കുകയും ചെയ്യുകയായിരുന്നിട്ടും പന്ത് സൈഡ് നെറ്റിലേക്കടിക്കാനേ അയാള്‍ക്കു കഴിഞ്ഞുള്ളൂവെന്നത് സന്ദര്‍ഭത്തിന്റെ കനത്ത സമ്മര്‍ദം കൊണ്ടുതന്നെയാവണം.

ഏതായാലും സ്‌പെയിന്‍ – റഷ്യ, പോര്‍ച്ചുഗല്‍ – ഉറുഗ്വേ എന്നിങ്ങനെയാണ് പ്രീക്വാര്‍ട്ടര്‍ ലൈനപ്പ് വന്നിരിക്കുന്നത്. ഗ്രൂപ്പ് ചാമ്പ്യന്മാരായത് സ്‌പെയിനിന് ഗുണകരമായി. ആദ്യറൗണ്ടില്‍ ഒരു ഗോള്‍പോലും വഴങ്ങാത്ത ഉറുഗ്വേയെ പ്രീക്വാര്‍ട്ടറില്‍ തോല്‍പ്പിക്കണമെങ്കില്‍ പോര്‍ച്ചുഗലിന് ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ വ്യക്തിഗത മികവിനെ തന്നെ അമിതമായി ആശ്രയിക്കേണ്ടി വരും. സ്‌പെയിനിനെതിരെ ഹാട്രിക്കടിക്കുകയും മൊറോക്കോക്കെതിരെ നിര്‍ണായക ഗോള്‍ നേടുകയും ചെയ്ത ക്രിസ്റ്റിയാനോ പ്രീക്വാര്‍ട്ടറിലും തിളങ്ങുമെന്നാവും ആരാധകരും കണക്കുകൂട്ടുക.

kerala

റിമാൻഡിലായ മകനെ കണ്ട് പുറത്തിറങ്ങിയ മാതാവ് കുഴഞ്ഞുവീണ് മരിച്ചു

പൊലീസ് ഉദ്യോഗസ്ഥരും സ്റ്റേഷനില്‍ വിവിധ ആവശ്യങ്ങള്‍ക്ക് വന്ന നാട്ടുകാരും ഉടന്‍ സൂസമ്മയെ പൊലീസ് ജീപ്പില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.

Published

on

വാറന്‍റ് കേസില്‍ കോടതി റിമാന്‍ഡ് ചെയ്ത മകനെ പൊലീസ് സ്റ്റേഷനില്‍ ചെന്ന് കണ്ട് പുറത്തേക്കിറങ്ങിയ മാതാവ് കുഴഞ്ഞുവീണ് മരിച്ചു. ഇലന്തൂര്‍ പൂക്കോട് പരിയാരം പുതിയത്ത് വീട്ടില്‍ കുഞ്ഞച്ചന്‍റെ ഭാര്യ സൂസമ്മയാണ് (60) മരിച്ചത്. ഇന്നലെ രാവിലെ 11.30 ന് പത്തനംതിട്ട പൊലീസ് സ്റ്റേഷന് മുന്നിലാണ് സംഭവം.

കോടതി റിമാന്‍ഡ് ചെയ്ത മകന്‍ ചെറിയാനെ (43) പൊലീസ് സ്റ്റേഷനില്‍ സന്ദര്‍ശിച്ചശേഷം പുറത്തിറങ്ങിയ സൂസമ്മ ട്രാഫിക് സ്റ്റേഷന് മുന്‍വശത്തെ കല്‍ക്കെട്ടില്‍ ഇരിക്കുമ്പോള്‍ കുഴഞ്ഞുവീഴുകയായിരുന്നു.

പൊലീസ് ഉദ്യോഗസ്ഥരും സ്റ്റേഷനില്‍ വിവിധ ആവശ്യങ്ങള്‍ക്ക് വന്ന നാട്ടുകാരും ഉടന്‍ സൂസമ്മയെ പൊലീസ് ജീപ്പില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. സൂസമ്മ ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. നേരത്തേ ഹൃദയവാല്‍വ് മാറ്റി വെക്കുകയും ചെയ്തിരുന്നു.

2022 ഒക്‌ടോബര്‍ 12ന് പത്തനംതിട്ട പൊലീസ് രജിസ്റ്റര്‍ ചെയ്ത പൊതുമുതല്‍ നശിപ്പിച്ചെന്ന കേസില്‍ പ്രതിയായ ചെറിയാനെതിരെ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വാറന്‍റ് പുറപ്പെടുവിച്ചിരുന്നു.

ചൊവ്വാഴ്ച രാവിലെ കോടതിയില്‍ നേരിട്ട് ഹാജരായ ചെറിയാനെ മജിസ്‌ട്രേറ്റ് റിമാന്‍ഡ് ചെയ്തു. തുടര്‍ നടപടികള്‍ക്കായി ചെറിയാനെ പൊലീസ് സ്റ്റേഷനില്‍ എത്തിച്ച വിവരം അറിഞ്ഞാണ് അമ്മ സൂസമ്മ കാണാനെത്തിയത്.

Continue Reading

kerala

‘പരിചരിച്ച എല്ലാവർക്കും നന്ദി’; കിഡ്നി മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് ശേഷം ഡിസ്ചാർജ് ആയി അബ്ദുൾ നാസർ

കിഡ്നി സംബന്ധമായ അസുഖങ്ങളെ തുടർന്ന് ഒരു വർഷമായി മെഡിക്കൽ ട്രസ്റ്റ്‌ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

Published

on

കിഡ്നി മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് ശേഷം പിഡിപി ചെയർമാൻ അബ്ദുന്നാസർ മഅ്ദനി ആശുപത്രി വിട്ടു. ഒരു മാസത്തെ ചികിത്സയ്ക്ക് ശേഷമാണ് അദ്ദേഹം ആശുപത്രി വിട്ടത്. കിഡ്നി സംബന്ധമായ അസുഖങ്ങളെ തുടർന്ന് ഒരു വർഷമായി മെഡിക്കൽ ട്രസ്റ്റ്‌ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഡോക്ടർ ഇക്ബാലിന്റെ നേതൃത്വത്തിൽ കിഡ്നി മാറ്റിവച്ച ശേഷമാണ് ഇപ്പോഴത്തെ മടക്കം.

ചികിത്സയുമായി ബന്ധപ്പെട്ട് എല്ലാവർക്കും നന്ദി അറിയിച്ച ശേഷമാണ് മഅ്ദനി ആശുപത്രി വിട്ടത്. നേരത്തെ രണ്ട് വട്ടം അത്യാസന്ന നിലയിൽ മഅ്ദനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർ ചികിത്സയ്ക്കായി മൂന്ന് മാസം മഅ്ദനിയും കുടുംബവും കൊച്ചിയിൽ തുടരും.

നേരത്തെ പേരിട്രേണിയൽ – ഹീമോ ഡയാലിസിസുകൾ സംയുക്തമായി ചെയ്തിട്ടും രക്തസമ്മർദ്ദം നിരന്തരം ഉയരുകയും താഴുകയും ചെയ്യുന്ന അതിസങ്കീർണമായ ശാരീരിക അവസ്ഥയെ വിവിധ സമയങ്ങളിൽ മഅ്ദനി അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. ശസ്ത്രക്രിയക്ക് ശേഷം അണുബാധ ഉണ്ടാകാതിരിക്കാനും സൂക്ഷ്മമായ ശാരീരിക നിരീക്ഷണവും ഒരു വർഷക്കാലത്തോളം ദീർഘമായി നീളുന്ന ആശുപത്രി സമാനമായ ജീവിത സാഹചര്യവും ആവശ്യമാണ്.

Continue Reading

india

ടൂറിസം മേഖലയിലെ പ്ലാസ്റ്റിക് മാലിന്യം തടയാന്‍ ചാക്രിക സമീപനം പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതായി കേന്ദ്ര ടൂറിസം മന്ത്രി സമദാനിയെ അറിയിച്ചു

പ്ലാസ്റ്റിക് വസ്തുക്കളെ റീസൈക്ലിങ്, പുനരുപയോഗം എന്നിവയിലൂടെ മാലിന്യമായി തള്ളുന്നത് തടയുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

Published

on

വിനോദ സഞ്ചാര മേഖലയിലെ പ്ലാസ്റ്റിക് മലിനീകരണം നിര്‍മാര്‍ജ്ജനം ചെയ്യാന്‍ ചാക്രിക സമീപനം (സര്‍ക്കുലര്‍ അപ്പ്രോച്ച്) പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതായി കേന്ദ്ര ടൂറിസം മന്ത്രി ഗജേന്ദ്ര സിംഗ് ശെഖാവത്ത് മുസ്‌ലിം ലീഗ് നേതാവ് ഡോ.എം.പി അബ്ദുസ്സമദ് സമദാനിയെ രേഖാമൂലം അറിയിച്ചു. പ്ലാസ്റ്റിക് വസ്തുക്കളെ റീസൈക്ലിങ്, പുനരുപയോഗം എന്നിവയിലൂടെ മാലിന്യമായി തള്ളുന്നത് തടയുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

ഇതിനായി റ്റുവാട്‌സ് സര്‍ക്കുലര്‍ ഇക്കോണമി ഓഫ് പ്ലാസ്റ്റിക്‌സ് ഇന്‍ ടൂറിസം ദി ഗ്ലോബല്‍ ടൂറിസം പ്ലാസ്റ്റിക് ഇനിഷ്യറ്റീവ് എന്ന പേരില്‍ യുണൈറ്റഡ് നേഷന്‍സ് എന്‍വയോണ്‍മെന്റല്‍ പ്രോഗ്രാമുമായും വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷനുമായും സഹകരിച്ച് 2023 ജൂണില്‍ ഗോവയില്‍ കേന്ദ്ര വിനോദ സഞ്ചാര വകുപ്പ് ഒരു പരിപാടി സംഘടിപ്പിച്ചിരുന്നതായി മന്ത്രി അറിയിച്ചു.

കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച സുസ്ഥിര വിനോദ സഞ്ചാരത്തിനുള്ള ദേശീയ പദ്ധതിയില്‍ പാരിസ്ഥിതിക സുസ്ഥിരത സുപ്രധന ഘടകമാണെന്ന് മന്ത്രി പ്രസ്താവിച്ചു. ഇതിനായി ട്രാവല്‍ ഫോര്‍ ലൈഫ് എന്ന പരിപാടി കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. സ്വദേശ് ദര്‍ശന്‍ 2.0 പദ്ധതിയിലും പാരിസ്ഥിക സുസ്ഥിരതയും ഉത്തരവാദിത്തത്തോടെയുള്ള വിനോദ സഞ്ചാരവുമാണ് ഉദ്ദേശിക്കുന്നത്. ഇക്കോ ടൂറിസം മേഖലയിലെ പ്ലാസ്റ്റിക് മാലിന്യം തടയുന്നത് സംബന്ധിച്ച് ലോക്‌സഭയില്‍ സമദാനി നല്‍കിയ ചോദ്യത്തിനാണ് മന്ത്രിയുടെ മറുപടി.

Continue Reading

Trending