Connect with us

Culture

മൈ ടീം

Published

on

 

ചന്ദ്രിക ഓണ്‍ലൈനില്‍ ഇന്ന് മുതല്‍ പ്രത്യേക ലോകകപ്പ് കോളം ആരംഭിക്കുന്നു. ചന്ദ്രിക ചീഫ് ന്യൂസ് എഡിറ്റും പ്രമുഖ ഫുട്‌ബോള്‍ നിരുപകനുമായ കമാല്‍ വരദൂര്‍ റഷ്യയില്‍ നിന്നും നേരിട്ട്

 

റഷ്യയില്‍ കളി ഒരാഴ്ച്ച പിന്നിട്ടിരിക്കുന്നു. എല്ലാ ടീമുകളും ആദ്യ റൗണ്ടിലെ ആദ്യ മല്‍സരവും പൂര്‍ത്തിയാക്കിയിരിക്കുന്നു. മിക്ക മല്‍സരങ്ങളും നേരില്‍ കണ്ടപ്പോള്‍ മുന്നിലേക്ക് വരുന്നത് രണ്ട് ടീമുകളാണ്. രണ്ട് പേരും ലോകകപ്പിന് മുമ്പ് നമ്മുടെ ചിത്രത്തിലുണ്ടായിരുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. സൂപ്പര്‍ ടീമുകള്‍ക്കും സൂപ്പര്‍ താരങ്ങള്‍ക്കും പിറകെ ഫുട്‌ബോള്‍ ലോകം പതിവ് പോലെ സഞ്ചരിച്ചപ്പോള്‍ സ്വന്തം കരുത്തില്‍ വിശ്വാസമര്‍പ്പിച്ച് ആരോഗ്യ ഫുട്‌ബോളുമായി വന്നവരാണ് എന്റെ ഫേവറിറ്റുകള്‍. ആദ്യ റൗണ്ടിലെ ആദ്യ മല്‍സരങ്ങള്‍ക്ക് ശേഷം ഞാന്‍ മാര്‍ക്കിടുന്ന ആദ്യ ടീം സെനഗല്‍. പിന്നെ മെക്‌സിക്കോ….
ഫുട്‌ബോള്‍ ലോകം സെനഗലിനെ പിന്തുടരണം. അക്ഷരാര്‍ത്ഥത്തില്‍ അതിശയിപ്പിക്കുന്ന സുന്ദര പവര്‍ സോക്കറാണ് അവരുടെ സംഭാവന. മോസ്‌ക്കോയിലെ സ്പാര്‍ട്ടക്ക് സ്‌റ്റേഡിയത്തില്‍ അവരുടെ ആദ്യ മല്‍സരം കണ്ടപ്പോള്‍ 90 മിനുട്ടും പിന്നെ നാല് മിനുട്ട് അധികസമയത്തിലെയും ഒരു സെക്കന്‍ഡ് പോലും ബോറടിച്ചിരുന്നില്ല. സത്യം പറഞ്ഞാല്‍ പാക്ക്ഡ് പവര്‍ ഫുട്‌ബോള്‍. ഞാന്‍ അവരില്‍ കണ്ട പ്രത്യേകതകള്‍ പറയാം

1-ആത്മവിശ്വാസം- പ്രതിയോഗികള്‍ ശക്തന്മാരാവുമ്പോള്‍ തല താഴ്ത്തിയുളള പ്രകടനത്തിന്റെ ഇരകളാണ് ഈജിപ്തും ടുണീഷ്യയും കൊറിയയും സഊദി അറേബ്യയുമെല്ലാം. എന്തിന് നിങ്ങള്‍ പ്രതിയോഗികളെ പേടിക്കുന്നു…? സ്വന്തം ഗെയിമില്‍ വിശ്വസമര്‍പ്പിച്ച് കളിക്കുക. അതാണ് സെനഗലിന്റെ വഴി. പോളണ്ട്-യൂറോപ്പിലെ ശക്തന്മാരാണ്. റോബര്‍ട്ടോ ലെവന്‍ഡോവിസ്‌ക്കിയെ പോലുളള അതികായന്മാര്‍. പക്ഷേ കിക്കോഫ് മുതല്‍ സെനഗല്‍ കളിച്ചത് സ്വന്തം ഗെയിം. പോളിഷ് നിരയിലെ സൂപ്പര്‍ താരങ്ങളായിരുന്നില്ല അവരുടെ മുന്നില്‍. അവര്‍ക്ക് അവരായിരുന്നു വലുത്. അതാണ് ഗെയിം-അവിടെയാണ് മാര്‍ക്ക്

2-അത്‌ലറ്റിസിസം-ഉസൈന്‍ ബോള്‍ട്ട് 100 മീറ്റര്‍ പത്ത് സെക്കന്‍ഡില്‍ താഴെ നിരന്തരം ഓടാറുണ്ട്. ആ പത്ത് സെക്കന്‍ഡ് അദ്ദേഹത്തിന് ഒരു ദിവസം ഒരു തവണ മാത്രമേ പുറത്തെടുക്കാനാവു. പക്ഷേ സാദിയോ മാനേയും സംഘവും 94 മിനുട്ടും സ്പ്രിന്റ് മികവാണ് കാണിച്ചത്. തളരാതെയുള്ള ഓട്ടം. അത് പന്തിന് പിറകെയാണ്. പന്ത് നഷ്ടമാവരുത് എന്ന ദൃഢവിശ്വാസത്തിലുള്ള ഓട്ടം.

3-ശക്തി-യൂറോപ്യന്മാര്‍ സാധാരണ ആകാരത്തില്‍ നമ്പര്‍ വണ്‍ തന്നെ. പോളണ്ടുകാരും സ്വിഡന്‍കാരുമെല്ലാം പ്രത്യേകിച്ച്. അവരുടെ ഉയരമാണ് ഫ്രീകിക്ക് വേളകളില്‍, കോര്‍ണര്‍ കിക്ക് വേളകളില്‍ എല്ലാവരും പുറത്തെടുക്കാറുള്ളത്. മറഡോണയില്‍ ഫുട്‌ബോള്‍ ലോകം കണ്ട കുറവ് അദ്ദേഹത്തിന് ഹെഡ്ഡര്‍ സാധ്യമാവില്ല എന്നാണല്ലോ.. പക്ഷേ സെനഗല്‍ താരങ്ങള്‍ ഉയരക്കുറവിലും പവര്‍ ഉപയോഗിക്കുന്നു. അത്യുയരത്തില്‍ അവര്‍ ചാടുന്നു. ചാടിയിട്ടും പന്ത് കിട്ടാത്ത പക്ഷം പ്രതിയോഗിയെ ഓടിപിടിക്കുന്നു. ഇതിനെയാണ് ശക്തി എന്ന് വിശേഷിപ്പിക്കുന്നത്

4-ഏകവ്യക്തി കേന്ദ്രീകൃതമല്ല- പോളണ്ടിനെതിരായ മല്‍സരത്തിന് മുമ്പ് രാവിലെ മീഡിയാ സെന്ററില്‍ ഞാന്‍ സെനലല്‍ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിച്ചിരുന്നു. അവര്‍ വളരെ വ്യക്തമായി ടീമിനെ അപഗ്രഥിച്ചു. നിങ്ങള്‍ക്ക് അറിയാവുന്നത് സാദിയോ മാനേയെ മാത്രമാണ്. പക്ഷേ സെനഗല്‍ ടീമിലെ എല്ലാവരും മാനേകളാണ്. അതായത് തകര്‍പ്പന്‍ പ്രകടനക്കാര്‍. മല്‍സരം കണ്ടപ്പോള്‍ അത് വളരെ വ്യക്തമാവുകയും ചെയ്തു. ഗോള്‍ക്കീപ്പര്‍ ഖാദിം നിദായെ കിടിലന്‍ നിശ്ചയദാര്‍ഡ്യത്തിന്റെ പ്രതീകം. പ്രതിരോധത്തില്‍ ഖാലിദ് കോലിബാലി, ഇദ്രിസ് ഖാനെ ഗുയെ, സാലിഫ് സാനേ, മാമാ ദിയുഫ് എല്ലാവരും കേമന്മാര്‍. മധ്യനിരയില്‍ യൂസുഫ് സാബാലി, ആല്‍ഫ്രെഡ് നിദായെ, ഇസ്മായില്‍ സാര്‍, മുന്‍നിരയില്‍ എംബായേ നിയാംഗ്, മൂസ വാഗെ എല്ലാവരും മിടുക്കര്‍. റിസര്‍വ്വ് ബെഞ്ചിലുമുണ്ട് ഇതേ കരുത്ത്…..

ലോകകപ്പ് തുടങ്ങിയിട്ടേയുള്ളു. പക്ഷേ സെനഗല്‍ കസറി കളിക്കും. അവരാണ് ഈ ലോകകപ്പിലെ കറുത്ത കുതിരകള്‍. മെക്‌സിക്കോക്ക് നല്ല തുടക്കം ലഭിച്ചിരിക്കുന്നു. ജര്‍മനിയെ തോല്‍പ്പിച്ചു എന്ന ആത്മവിശ്വാസമാണ് അവരുടെ വലിയ ആയുധം. യൂറോപ്യന്‍ ടീമുകളില്‍ സര്‍പ്രൈസ് പാക്കേജ് തീര്‍ച്ചയായും റഷ്യ തന്നെ. അവര്‍ രണ്ടാം വിജയവുമായി പ്രി ക്വാര്‍ട്ടര്‍ ഉറപ്പിച്ചിരിക്കുന്നു. ഇംഗ്ലണ്ടും ഡെന്മാര്‍ക്കും ഫ്രാന്‍സും ബെല്‍ജിയവും നിലവാരം കാത്തു. ഐസ്‌ലാന്‍ഡും സ്വിറ്റ്‌സര്‍ലാന്‍ഡും കൊമ്പന്മാരെ സമനിലയില്‍ തളച്ചിരിക്കുന്നു. ഏഷ്യയുടെ ശക്തിയായിരിക്കുന്നു കൊളംബിയയെ തോല്‍പ്പിച്ചത് വഴി ജപ്പാന്‍. ലാറ്റിനമേരിക്കയുടെ കാര്യമാണ് കഷ്ടം. ബ്രസീലും അര്‍ജന്റീനയും വിയര്‍ക്കുന്നു. പെറുവും കൊളംബിയയും തോറ്റിരിക്കുന്നു. ആഫ്രിക്കയുടെ പ്രതിനിധികളില്‍ സെനഗലിനെ മാറ്റിനിര്‍ത്തിയാല്‍ എല്ലാവരും പരാജിതരാണ്.

Features

നാടിനുവെളിച്ചമായ അത്ഭുത പ്രതിഭ

വൈകല്യവും അര്‍ബുദവും ബാധിച്ചപ്പോഴും അതൊന്നും സാരമില്ലെന്ന് പറഞ്ഞ് സാമൂഹിക ജീവിത ശാക്തീകരണ പദ്ധതികള്‍ വിജയകമാരമായി നടപ്പാക്കിയാണ് വെള്ളിലക്കാട് എന്ന കുഗ്രാമത്തില്‍ നിന്ന് ലോകത്തോളം വളര്‍ന്ന റാബിയ കടന്നുപോയിരിക്കുന്നത്.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

അക്ഷരങ്ങളെ ചേര്‍ത്തുവെച്ചു സമൂഹത്തിനു വെളിച്ചം പകര്‍ന്നാണ് പത്മശ്രീ കെ.വി റാബിയ വിടവാങ്ങിയിരിക്കുന്നത്. ജീവിതകാലം മുഴുവന്‍ തന്റെ ചുറ്റും ജ്ഞാനവും ആത്മവിശ്വാസവും പ്രതീക്ഷയും പകര്‍ന്നു നല്‍കി. സംഭവബഹുലമായ ജീവിതമായിരുന്നു അവരുടേത്. കുട്ടിക്കാലത്ത് ഓടിയും ചാടിയും നടന്ന റാബിയ സ്‌കൂള്‍ പഠനകാലത്താണ് പൊടുന്നനെ ശാരിരിക പ്രയാസത്തിലേക്ക് കടന്നത്. തിരൂരങ്ങാടിയിലെ പള്ളിപറമ്പ് നൂറുല്‍ ഹുദ മദ്രസയിലായിരുന്നു ആദ്യ പഠനം. ചന്തപ്പടിയിലെ ജി.എല്‍.പി സ്‌കൂളില്‍ നിന്നും സ്‌കൂള്‍ വിദ്യാഭ്യാസവും തുടങ്ങി. പിന്നീട് തിരുരങ്ങാടി ഗവ ഹൈസ്‌കുളിലായി പഠനം. സഹപാഠികള്‍ക്കൊപ്പം ഉച്ചയൂണിനു വീട്ടിലെത്തുമായിരുന്നു. ഏറെ ദൂരം നടന്നുവേണം വീട്ടി ലെത്താന്‍. ഇതിനിടെ കാലിനു ബാധിച്ച വൈകല്യം പതുക്കെ കുടികൊണ്ടിരുന്നു. അതോടെ ഉച്ചയൂണിനു വീട്ടലെത്താന്‍ കഴിയാതായി. ഉച്ചഭക്ഷണം സ്‌കുളിലേക്കു കൊണ്ടുപോവലായി. പഠിക്കാനുള്ള ആവേശവും ആഗ്രഹവും തിളച്ചുമറിയുന്ന ദിനങ്ങള്‍, എസ്എസ്എല്‍സി ക്ലാസി ലേക്കുള്ള ഒരുക്കത്തിനിടെ കാലിനു വീണ്ടും കലശാലയ വേദന. ഒരു ദിവസം ക്ലാസ് വിട്ടപ്പോള്‍ തിരെ നടക്കാന്‍ കഴിയുന്നില്ല. രണ്ടു കാലുകള്‍ തളര്‍ന്നിരിക്കുന്നു. സഹോദരികളുടെയും സഹപാഠികളുടെയും കഴുത്തിലൂടെ ഇരു കൈകളുമിട്ട് കിലോമീറ്ററോളം നിലം തൊടാതെയാണ് വി ട്ടിലെത്തിയത്.

നടക്കാന്‍ കഴിയാത്തത് റാബിയ വകവെച്ചില്ല. പിതൃസഹോദരന്റെ സഹായത്തോടെ സൈക്കിളിലായിരുന്നു പിന്നീട് സ്‌കൂളിലെത്തിയത്. എസ്എസ്എല്‍സി പരീക്ഷ നല്ല മാര്‍ക്കോടെ വിജയിച്ചു. തുടര്‍ന്ന് തിരൂരങ്ങാടി പി.എസ്.എം.ഒ കോളജില്‍ പ്രീഡിഗ്രി. സെക്കന്റ് ഗ്രൂപ്പ് എടുക്കാനായിരുന്നു റാബിയയുടെ ആഗ്രഹം. പക്ഷേ ലാബില്‍ എണീറ്റ് നില്‍ക്കാന്‍ കഴിയാത്തതിനാല്‍ തേര്‍ഡ് ഗ്രൂപ്പ് എടുത്തു. ഓട്ടോ റിക്ഷയിലായിരുന്നു കോളജില്‍ എത്തിയിരുന്നത്. മുകള്‍ നിലയിലേക്ക് കയറാന്‍ കഴിയാത്തതിനാല്‍ കോളജ് അധിക്യതര്‍ ക്ലാസ് താഴെയാക്കി കൊടുത്തു. എളാപ്പമാരുടെ സൈക്കിളിന്റെ സഹായത്തോടെയായി പിന്നെയും യാത്ര. പ്രീഡിഗ്രി പഠന കാലത്ത് കാലിന്റെ വേദനയും തളര്‍ച്ചയും താങ്ങാവുന്നതിലപ്പുറമായി. രണ്ടാം വര്‍ഷ പ്രീഡിഗ്രി പരീക്ഷ സാഹസപ്പെട്ട് എഴുതിയെങ്കിലും ഔപചാരിക വിദ്യാഭ്യാസത്തിന്റെ അവസാനത്തേത് കൂടിയായി അത്. കോളജില്‍ പഠിക്കാന്‍ മനസ്സ് കൊതിച്ചെങ്കിലും വൈകല്യം പ്രതിസന്ധി സൃഷ്ടിച്ചു.

റാബിയ വെറുതെയിരുന്നില്ല. ക്ലാസിലെ പഠനങ്ങള്‍ക്കപ്പുറത്തായി റാബിയയുടെ പഠനം. റാബിയ വായനയുടെ ചിറകിലേറി. മലയാളം, ഇംഗ്ലിഷ്, അറബി പുസ്തകങ്ങള്‍ റാബിയക്ക് സ്വന്തമായിരുന്നു. സാഹിത്യ, ചരിത്ര ഗവേഷണ പുസ്തകങ്ങള്‍ റാബിയ വായിച്ചുകൊണ്ടേയിരുന്നു. അറിവിന്റെ വലിയൊരു ലോകമായി റാബിയ വളര്‍ന്നത് ആരുമറിഞ്ഞില്ല. റേഷന്‍ കടയില്‍ നിന്ന് പിതാവിനു കിട്ടിയിരുന്ന തുച്ഛമായ വരുമാനം കൊണ്ടായിരുന്നു കുടുംബം കഴിഞ്ഞിരുന്നത്. പ്രാരാബ്ധങ്ങള്‍ക്ക് നടുവിലായിരുന്നു റാബിയ. തന്റെ അറിവ് കുട്ടികള്‍ക്ക് പകരാനായി റാബിയ
ട്യൂഷന്‍ തുടങ്ങി. സമീപത്തെ കുട്ടികളെല്ലാം റാബിയയെ തേടിയെത്തി. അപ്പോഴാണ് കേരളത്തില്‍ സാക്ഷരത യജ്ഞം തുടങ്ങുന്നത്. ഇതില്‍ റാബിയക്ക് ഏറെ താല്‍പ്പര്യം തോന്നി. 1990 ജൂണ്‍ 17ന് ഏഴ് പഠിതാക്കളുമായി റാബിയ സാക്ഷരത ക്ലാസ് തുടങ്ങി. റാബിയയുടെ ക്ലാസില്‍ ചേരാന്‍ പരിസരത്തെ പലരും എത്തി. വീല്‍ ചെയറിലിരുന്ന് അവരുടെ കൈപിടിച്ച് അക്ഷരങ്ങള്‍ ചേര്‍ത്തുവെച്ച് പഠിപ്പിച്ചു. അവരെല്ലാം നന്നായി പഠിച്ചു. അന്നത്തെ മലപ്പുറം ജില്ലാ കലക്ടര്‍ കുരുവിള ജോണ്‍ ഐ.എ.എസ് റാബിയയയുടെ സാക്ഷരത ക്ലാസ് കേട്ടറിഞ്ഞ് വെള്ളിലക്കാട് എത്തി. മികവുറ്റ ക്ലാസ് കണ്ട് കലക്ടര്‍ വിസ്മയം കൊണ്ടു. വെള്ളിലക്കാട് പ്രദേശത്തേക്ക് റോഡില്ലാതെ ഒറ്റപ്പെട്ട് കഴിയുന്നതിലെ പ്രയാസം കലക്ടര്‍ക്ക് മുന്നില്‍ റാബിയ നിരത്തി. തുടര്‍ന്ന് റോഡിനായുള്ള കൂട്ടായ്മ. ഒപ്പം വൈദ്യുതിയും. പ്രദേശത്തേക്ക് റോഡ് വന്നപ്പോള്‍ അതൊരു ആഘോഷമായിരുന്നു. അക്ഷര റോഡ് എന്ന പേരിലായിരുന്നു റോഡ് അറിയപ്പെട്ടതും രേഖയില്‍ സ്ഥാനം പിടിച്ചതും.

റാബിയയുടെ ക്ലാസുകളും വിശേഷങ്ങളും പുറത്തേക്കറിയാന്‍ തുടങ്ങി. മാതൃകാപരമായ സാക്ഷരതാ ക്ലാസ് നടക്കുന്ന തറിഞ്ഞ് കാണാനായി സാക്ഷരതാ ലോകം വന്നുകൊണ്ടിരുന്നു. പ്രദേശത്തുകാരെ പഠിക്കാന്‍ മാത്രമല്ല അവരെ ജീവിതം കരുപ്പിടിപ്പിക്കാന്‍ കുടി റാബിയ ചക്രം ഉന്തുകയായിരുന്നു. പാവപ്പെട്ട മണ്‍പാത്ര തൊഴിലാളികള്‍ നിറഞ്ഞ പ്രദേശമാണ് വെള്ളിലക്കാട്. അവര്‍ക്ക് അക്ഷര അഭ്യാസവും അവരുടെ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാനും റാബിയ അത്താണിയായി നിന്നു. അക്ഷര സംഘം, മഹിളാസമാജം, വികസന വേദി, വനിതാ വേദി. വിജ്ഞാന വേദി. വിനോദ വേദി, സംസ്‌കാര വേദി തുടങ്ങിയവ റാബിയയുടെ കരുത്തില്‍ പിറന്നു. മഹിളാ സമാജത്തിനു കിഴില്‍ കുടില്‍ വ്യവസായം തുടങ്ങി. തിരുരങ്ങാടി ബ്ലോക്കി ന്റെ സഹായത്തോടെ അക്ഷര കവര്‍ പാക്കേജ് നിര്‍മാണം. ആവശ്യമായ സ്ഥലവും കെട്ടിടം നിര്‍മിക്കാന്‍ തുക പിതാവ് നല്‍കി. മെഡിക്കല്‍ സ്റ്റോറിലേക്ക് ആവശ്യമായ ചെറിയ കവറുകള്‍ നല്‍കുന്ന സഹകരണ സംഘമായി രജിസ്റ്റര്‍ ചെയ്തു. സാക്ഷരതയിലൂടെ ദാരിദ്ര്യ ലഘുകരണവും നടപ്പാക്കി റാബിയ മാതൃക തീര്‍ത്തു. അന്ന് കുടില്‍ വ്യവസായത്തിനു റാബിയക്ക് താങ്ങായി നിന്നത് ചന്ദ്രിക ദിന പത്രമായിരുന്നുവെന്ന് റാബിയ ‘സ്വപ്നങ്ങള്‍ക്ക് ചിറകുകളുണ്ട്’ എന്ന ആത്മകഥയില്‍ എഴുതിയിട്ടുണ്ട്. കിലോ ഒന്നിനു രണ്ടു രൂപ വെച്ച് ചന്ദ്രിക വണ്‍സൈഡ് പ്രിന്റ് പേപ്പര്‍ തന്നു. ഈ സഹായമാണ് പേപ്പര്‍ കവര്‍ കുടില്‍ വ്യവസായത്തിന്റെ മുന്നോട്ടുള്ള പാത സുഗമമാക്കിയത് എന്ന് റാബിയ രേഖപ്പെടുത്തിയിരിക്കുന്നു.

വീടിനോട് ചേര്‍ന്ന് വുമണ്‍സ് ലൈബ്രറിയും തുടങ്ങി. തിരുരങ്ങാടി പഞ്ചായത്ത് ആവശ്യമായ പത്രങ്ങള്‍ നല്‍കി. ഒപ്പം ചലനം എന്ന കൂട്ടായ്മയും റാബിയ ശക്തിപ്പെടുത്തി. ഭിന്നശേഷിക്കാര്‍ക്ക് കരുത്തായി റാബിയ മുന്നില്‍ നിന്നു. ചലനത്തിലൂടെ പ്രസിദ്ധീകരണം ഉള്‍പ്പെടെ വൈവിധ്യ പദ്ധതികള്‍ നടപ്പാക്കി. മികവുറ്റ പ്രവര്‍ത്തനങ്ങള്‍ റാബിയയെ അംഗീകാരങ്ങളിലെത്തിച്ചു. ഡല്‍ഹിയില്‍ നിന്ന് 1994 ജനുവരി 3 ന് ദേശീയ യൂത്ത് അവാര്‍ഡ് റാബിയയെ തേടിയെത്തി. 1995ല്‍ നാലാം ക്ലാസ് പാഠ പുസ്തകത്തില്‍ ഒമ്പതാമത്തെ അധ്യായത്തില്‍ മാര്‍ഗദീപങ്ങള്‍ എന്ന പാഠഭാഗത്ത് റാബിയിയുടെ പേരും ഉള്‍പ്പെട്ടു. വൈകല്യവും അര്‍ബുദവും ബാധിച്ചപ്പോഴും അതൊന്നും സാരമില്ലെന്ന് പറഞ്ഞ് സാമൂഹിക ജീവിത ശാക്തീകരണ പദ്ധതികള്‍ വിജയകമാരമായി നടപ്പാക്കിയാണ് വെള്ളിലക്കാട് എന്ന കുഗ്രാമത്തില്‍ നിന്ന് ലോകത്തോളം വളര്‍ന്ന റാബിയ കടന്നുപോയിരിക്കുന്നത്.

Continue Reading

Film

മലയാളത്തിൽ വീണ്ടുമൊരു സോഷ്യൽ പൊളിറ്റിക്കൽ സറ്റയർ ചിത്രം ‘പിൻവാതിൽ’ ഫസ്റ്റ് ലുക്ക്

Published

on

കഞ്ചനതോപ്പിൽ ഫിലിം ഫാക്ടറിയുടെ ബാനറിൽ തിരക്കഥാകൃത്തും സംവിധായകനുമായ ജെ.സി. ജോർജ് സംവിധാനം ചെയ്യുന്ന ചിത്രം പിൻവാതിലിൻ്റെ (Pinvathil) ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ആയി. തമിഴ് താരം അജിത്ത് ജോർജ്, കന്നഡ താരം മിഹിറ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം സോഷ്യൽ പൊളിറ്റിക്കൽ സറ്റയർ ഡ്രാമയാണ്. ഇരുവരും മലയാളത്തിൽ ആദ്യമായാണ് അഭിനയിക്കുന്നത്. പഞ്ചവടി പാലം, സന്ദേശം, ലാൽസലാം, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, പടവെട്ട് എന്നീ ചിത്രങ്ങൾ സോഷ്യൽ പൊളിറ്റിക്കൽ സറ്റയർ എന്ന നിലയിൽ പ്രേക്ഷകർ സ്വീകരിച്ചിരുന്നു.
വർഷങ്ങൾക്കു മുമ്പ് ജെസി. ജോർജ്‌ കഥയും തിരക്കഥയും സംഭാഷണവും രചിച്ച ‘കരിമ്പന’യുടെ ഷൂട്ടിംഗ് നടന്നത് പാറശ്ശാലയിലും പരിസര പ്രദേശങ്ങളിലുമായാണ്. ദേശീയ പുരസ്കാര ജേതാക്കളായ ഛായാഗ്രാഹകൻ മധു അമ്പാട്ട്, എഡിറ്റർ ബി. ലെനിൻ, സൗണ്ട് എഞ്ചിനീയർ കൃഷ്ണനുണ്ണി എന്നിവർ ഈ പടത്തിൽ ഒരുമിച്ചതും ചിത്രത്തിന്റെ പ്രത്യേകതയാണ്.
അജിത്ത്, മിഹിറ എന്നിവരെ കൂടാതെ കുറവിലങ്ങാട് സുരേന്ദ്രൻ, കെ.പി.എ.സി. രാജേന്ദ്രൻ, സിബി വള്ളൂരാൻ, അനു ജോർജ്, ഷേർളി, അമൽ കൃഷ്ണൻ, അതിശ്വ മോഹൻ, പി.എൽ. ജോസ്, ഹരികുമാർ, ജാക്വലിൻ, ബിനീഷ്, ബിനു കോശി, മാത്യൂ ലാൽ എന്നിവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്.
സൗണ്ട് എഞ്ചിനീയറിംഗ് വിദ്യാർഥിയായ അദ്വൈതിന്റെ ബാൻഡ് ആയ എത്തെനിക് മ്യൂസിക് ആണ് ചിത്രത്തിൻ്റെ സംഗീതം നിർവഹിക്കുന്നത്. എത്തെനിക് മ്യൂസിക്കിൻ്റെ അരങ്ങേറ്റം ചിത്രമാണ് പിൻവാതിൽ. ശ്രീലങ്കൻ ഗായിക ജിഞ്ചർ പടത്തിന്റെ ടൈറ്റിലിനു വേണ്ടി ഒരു ഗാനം ആലപിച്ചിരിക്കുന്നു. സാരേഗമ മലയാളം ആണ് ചിത്രത്തിൻ്റെ മ്യൂസിക്കൽ റൈറ്റ്സ് കരസ്ഥമാക്കിയിരിക്കുന്നത്.
പ്രീതി ജോർജ്, ദീപു ജോർജ് കാഞ്ചനതോപ്പിൽ എന്നിവരാണ് ചിത്രത്തിൻ്റെ സഹനിർമ്മാതാക്കൾ. നിറം വിജയകുമാർ ആണ് കലാസംവിധാനം നിർവഹിച്ചിരിക്കുന്നത്. വെട്രി, പ്രീതി ജോർജ്, ജെ.സി ജോർജ് എന്നിവരുടെ വരികൾക്ക് ജിഞ്ചർ, ഗോവിന്ദ് പ്രസാദ്, ആദിൽ റഷീദ്, സഞ്ജയ് എ.ആർ.എസ്, തൻവി നായർ, ശ്രദ്ധ ഷൺമുഖൻ എന്നിവർ ആലപിച്ചിരിക്കുന്നു.

Continue Reading

GULF

ഖത്തർ കരാട്ടെ ചാമ്പ്യൻ ഷിപ്പിൽ അഭിമാന നേട്ടം കൊയ്ത് യുഎംഎഐ ഖത്തർ

ദോഹയിലെ വിവിധ ക്ലബ്ബുകളിൽ നിന്നായി ഇരുന്നൂറോളം മത്സരാർത്ഥികൾ പങ്കെടുത്ത ചാമ്പ്യൻ ഷിപ്പിലാണ് ഖത്തറിലെ യുഎംഎഐ കരാട്ടെ ടീം മികച്ച നേട്ടം കൊയ്തത്

Published

on

ദോഹയിൽ നടന്ന ഖത്തർ നാഷണൽ ഓപ്പൺ കരാട്ടെ ചാമ്പ്യൻ ഷിപ്പിൽ മികച്ച പ്രകടനം കാഴ്ച വെച്ച് യുണൈറ്റഡ് മാർഷ്യൽ ആർട്സ് അക്കാദമി ഇന്റർനാഷണൽ.

ജൂനിയർ വിഭാഗം പെൺകുട്ടികളുടെ മത്സരത്തിൽ മൊസെല്ലേ ഫെർണാണ്ടസ് വെള്ളി മെഡലും സീനിയർ വിഭാഗം ടീം ഇവന്റിൽ യു എം എ ഐ ഇൻസ്ട്രക്ടർമാരായ ഫാസിൽ കെ വി, അനസ് കെ ടി, മാസിൻ വി എന്നിവർ വെങ്കല മെഡലും കരസ്ഥമാക്കി.
ദോഹയിലെ വിവിധ ക്ലബ്ബുകളിൽ നിന്നായി ഇരുന്നൂറോളം മത്സരാർത്ഥികൾ പങ്കെടുത്ത ചാമ്പ്യൻ ഷിപ്പിലാണ് ഖത്തറിലെ യുഎംഎഐ കരാട്ടെ ടീം മികച്ച നേട്ടം കൊയ്തത്.

Continue Reading

Trending