Connect with us

More

നിപ്പ വൈറസ്; മെഡിക്കല്‍ കോളജില്‍ കൂടുതല്‍ സൗകര്യമൊരുക്കണമെന്ന് കോര്‍പ്പറേഷന്‍

Published

on

കോഴിക്കോട്: നിപ്പ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കോഴിക്കോട് വൈറോളജി ലാബും മെഡിക്കല്‍ കോളജില്‍ പ്രത്യേക ഐസലേഷന്‍ ബ്ലോക്കും തുടങ്ങണമെന്ന് കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.വി. ബാബുരാജ്, കൗണ്‍സിലര്‍മാരായ പി. കിഷന്‍ചന്ദ്, നമ്പിടി നാരായണന്‍ എന്നിവര്‍ അവതരിപ്പിച്ച ശ്രദ്ധക്ഷണിക്കല്‍ പ്രമേയമാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഈ ആവശ്യങ്ങള്‍ പ്രമേയമായി സംസ്ഥാനസര്‍ക്കാരിന് സമര്‍പ്പിക്കുമെന്ന് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍. നിപ്പ വലിയ ഭീതി ഉളവാക്കിയിട്ടുണ്ട്. ബസിലും റെയില്‍വേ സ്‌റ്റേഷനുകളിലും പോലും ആളില്ല. പരമാവധികാര്യങ്ങള്‍ സര്‍ക്കാരും നഗരസഭയും ചെയ്യുന്നുണ്ട്. കോര്‍പറേഷന്‍ ഹെല്‍ത്ത് ഓഫിസര്‍ ഡോ. ഗോപകുമാറിന്റെ മുഴുവന്‍ സമയപ്രവര്‍ത്തനം അഭിനന്ദനാര്‍ഹമാണ്. ജാഗ്രതാസമിതികള്‍ വിളിച്ച് ചേര്‍ത്ത് മാലിന്യ നിര്‍മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ ആവശ്യപ്പെട്ടതായും മേയര്‍.
നിപ്പ വൈറസ് ബാധയുമായി ബന്ധപ്പെട്ട സംസ്ഥാനസര്‍ക്കാര്‍ സുത്യര്‍ഹ്യമായ പ്രവര്‍ത്തനമാണ് നടത്തിയതെന്ന് കെ.വി ബാബുരാജ് പറഞ്ഞു. ഇത്തരം രോഗങ്ങളുടെ ചികിത്സക്കായി പ്രത്യേക ഐസലേഷന്‍ ആസ്പത്രി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നിപ്പ വൈറസ് ബാധയില്‍ ജനങ്ങള്‍ ഭയത്തിലാണെന്ന് പ്രതിപക്ഷ കൗണ്‍സലര്‍മാര്‍ പറഞ്ഞു. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ മാലിന്യം കുന്നുകൂടുന്ന പ്രശ്‌നത്തെ ഗൗരവമായി കാണണം. മീഞ്ചന്ത ആര്‍ട്‌സ് കോളജിന് സമീപം, രാമകൃഷ്ണ മിഷന്‍ സ്‌കൂളിന് സമീപം, ബൈപ്പാസ് എന്നിവിടങ്ങളിലെ മാലിന്യം നീക്കം ചെയ്യണം. വാര്‍ഡ് തലത്തില്‍ വ്യാപകമായി മാലിന്യം ഇല്ലാതാക്കാന്‍ ബോധവത്ക്കരണം നടത്തണമെന്നും കൗണ്‍സില്‍ യോഗത്തില്‍ ആവശ്യമുയര്‍ന്നു.
ജനങ്ങള്‍ ഭയാശങ്കയില്‍ കഴിയുന്ന സാഹചര്യത്തില്‍ പൊതു സംവിധാനങ്ങള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് സി അബ്ദുറഹിമാന്‍ പറഞ്ഞു. ജില്ലയെ ഒന്നാകെ ഭയങ്കര ഭീതിയിലാക്കിയിരിക്കുകയാണ് നിപ്പ വൈറസ് ബാധയെന്ന് പി. കിഷന്‍ചന്ദ് പറഞ്ഞു. ഇത്തരം വൈറസ് ബാധ ചികിത്സക്ക് പ്രത്യേക ആസ്പത്രി ഉത്തമമാണ്. നഗരത്തില്‍ എലിപ്പനിയും ജപ്പാന്‍ ജ്വരവും ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ഗൗരവമായി കാണണം.
മഴക്കാലത്ത് തെരുവ് കച്ചവടക്കാര്‍ വൃത്തിയില്ലാത്ത സാഹചര്യത്തില്‍ ഭക്ഷണവിതരണം നടത്തുന്നത് നിര്‍ത്തലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലൈസന്‍സില്ലാത്ത കച്ചവടക്കാര്‍ ഭക്ഷണവിതരണം നടത്തുന്നുണ്ടെങ്കില്‍ നിര്‍ത്തലാക്കുമെന്ന് മേയര്‍ പറഞ്ഞു. നിപ്പ വൈറസുമായി ബന്ധപ്പെട്ട വ്യാജപ്രചരണം വ്യാപാരമേഖലയെ തകര്‍ത്തതായും കൗണ്‍സിലര്‍മാര്‍ പറഞ്ഞു. മാലിന്യം ബീച്ചില്‍ കോര്‍പറേഷന്‍ മാലിന്യ തൊഴിലാളികള്‍ തന്നെ തള്ളുന്നതായി കൗണ്‍സിലര്‍ സി.കെ. സീനത്ത് പറഞ്ഞു. മാലിന്യം ബീച്ചില്‍ തള്ളിയ സംഭവത്തില്‍ അന്വേഷിച്ച് ശക്തമായി നടപടിയുണ്ടാകുമെന്ന് മേയര്‍. കൗണ്‍സിലര്‍മാരായ കെ.എം. റഫീഖ്, പി.കെ. ശാലിനി, കെ. നിര്‍മ്മല, വി. റാഹിയ, നിര്‍മ്മല, കെ.കെ. റഫീഖ്, എന്‍. സതീഷ് കുമാര്‍, മുഹമ്മദ് ഷമീല്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

Health

സംസ്ഥാനത്ത് വീണ്ടും നിപ; വൈറസ് ബാധ വളാഞ്ചേരി സ്വദേശിക്ക്

പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ ചികിത്സയിലാണ് ഇവര്‍

Published

on

മലപ്പുറം: കേരളത്തില്‍ വീണ്ടും നിപ സ്ഥിരീകരിച്ചു. വളാഞ്ചേരി സ്വദേശിയായ 42കാരിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ ചികിത്സയിലാണ് ഇവര്‍. കഴിഞ്ഞ നാലുദിവസമായി പനിയും ശ്വാസതടസ്സവും നേരിട്ടതിനെ തുടര്‍ന്നാണ് യുവതിയെ പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിപ ലക്ഷണങ്ങള്‍ കണ്ടതോടെ സ്രവം പരിശോധനയ്ക്കായി പുനെയിലേക്ക് അയക്കുകയായിരുന്നു. അവിടെ നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

ചികിത്സയില്‍ തുടരുന്ന യുവതിക്ക് കടുത്ത പനി തുടരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഒരുവര്‍ഷത്തിനിടെ മൂന്നാം തവണയാണ് മലപ്പുറത്ത് നിപ സ്ഥിരികരിച്ചത്. നേരത്തെ വണ്ടൂരില്‍ നിപ ബാധിച്ച് യുവാവ് മരിച്ചിരുന്നു.

Continue Reading

india

രാജ്യത്തിനെതിരായ ആക്രമണങ്ങളെ ഒറ്റക്കെട്ടായി നേരിടണം: മുസ്‌ലിം ലീഗ്‌

സര്‍വ കക്ഷി യോഗത്തില്‍ പിന്തുണയര്‍പ്പിച്ച് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി

Published

on

രാജ്യത്തിനെതിരെയുള്ള എല്ലാ വിധ ഭീകരവാദ പ്രവർത്തനങ്ങളെയും അതിന് നേതൃത്വം കൊടുക്കുന്ന സംഘങ്ങളെയും നേരിടുന്നതിന് രാജ്യം ഒറ്റക്കെട്ടായി നിൽക്കണമെന്നും അതിന് മുസ്ലിം ലീഗ് പാർട്ടിയുടെ എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്നും പ്രധാന മന്ത്രി വിളിച്ച് ചേർത്ത സർവ്വകക്ഷി യോഗത്തിൽ പങ്കെടുത്ത് മുസ്ലിം ലീഗ് പാർലമെന്ററി പാർട്ടി ലീഡറും ദേശീയ ഓർഗനൈസിംഗ് സെക്രട്ടറിയുമായ ഇ.ടി മുഹമ്മദ് ബഷീർ എംപി പറഞ്ഞു.

ഇത്തരം വിധ്വംസക പ്രവർത്തനങ്ങൾ ഉണ്ടാവുമ്പോൾ രാജ്യം ഒന്നിച്ച് നിന്ന് നേരിടണമെന്നും ന്യൂഡൽഹിയിൽ ചേർന്ന സർവ്വ കക്ഷി യോഗത്തിൽ പങ്കെടുത്ത് ഇ.ടി പറഞ്ഞു. അന്താരാഷ്ട്ര സമൂഹം ഇന്ത്യയെടുത്ത നിലപാടിനോട് അതി ശക്തമായ പിന്തുണയും യോജിപ്പും പ്രകടിപ്പിക്കുകയുണ്ടായി. 27 പേരുടെ ജീവൻ നഷ്ടമായ പഹൽഗാം ഭീകരാക്രമണത്തിന്റെ ഭീകരത സമൂഹത്തിൽ വലിയ പ്രയാസമാണ് സ്രഷ്ടിച്ചത്. ഇതിന് തിരിച്ചടിയായി ഓപ്പറേഷൻ സിന്ദൂരിന് നേതൃത്വം നൽകിയ സൈനികരെയും ഇ.ടി മുഹമ്മദ് ബഷീർ എംപി പ്രശംസിച്ചു.

Continue Reading

india

കൊടും ഭീകരനെ കൊലപ്പെടുത്തി ഇന്ത്യന്‍ സൈന്യം; കൊല്ലപ്പെട്ടത് അബ്ദുല്‍ റൗഫ് അസര്‍

ജെയ്ശെ മുഹമ്മദ് സുപ്രീം കമാൻഡറായ അബ്ദുൽ റൗഫ് അസ്ഹർ 1999ലെ കാണ്ഡഹാർ വിമാനം റാഞ്ചലിന്‍റെ സൂത്രധാരനാണ്

Published

on

ന്യൂഡൽഹി: ഓപറേഷൻ സിന്ദൂരിൽ ജയ്ശെ മുഹമ്മദ് തലവൻ മസ്ഊസ് അസ്ഹറിന്‍റെ സഹോദരന്‍ അബ്ദുൽ റൗഫ് അസ്ഹറും കൊല്ലപ്പെട്ടു. ജെയ്ശെ മുഹമ്മദ് സുപ്രീം കമാൻഡറായ അബ്ദുൽ റൗഫ് അസ്ഹർ 1999ലെ കാണ്ഡഹാർ വിമാനം റാഞ്ചലിന്‍റെ സൂത്രധാരനാണ്. ആക്രമണത്തിൽ പരിക്കേറ്റ ഇയാൾ പാകിസ്താനിലെ സൈനിക ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലുള്ള ബഹാവൽപുരിൽ ഇന്ത്യൻ നടത്തിയ ആക്രമണത്തിലാണ് അബ്ദുൽ റൗഫിന് ഗുരുതര പരിക്കേറ്റത്.

ബഹാവൽപുരിലെ ജാമിഅ മസ്ജിദ് സുബ്ഹാനല്ല ആക്രമണത്തിൽ തന്റെ കുടുംബത്തിലെ 10 അംഗങ്ങളും നാല് അടുത്ത കൂട്ടാളികളും കൊല്ലപ്പെട്ടതായി ജയ്‌ശെ മുഹമ്മദ് തലവനായ മസ്ഊദ് അസ്ഹർ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. മൂത്ത സഹോദരിയും ഭർത്താവും, അനന്തരവനും ഭാര്യയും, മറ്റൊരു മരുമകളും, കുടുംബത്തിലെ അഞ്ച് കുട്ടികളും ഉൾപ്പെടുന്നതായി അസ്ഹറിന്റേതായി അവകാശപ്പെടുന്ന പ്രസ്താവനയിൽ പറയുന്നു. ആക്രമണത്തിൽ അസ്ഹറിന്റെ അടുത്ത അനുയായിയും അമ്മയും മറ്റു രണ്ട് കൂട്ടാളികളും മരിച്ചു. ഈ ക്രൂരമായ പ്രവൃത്തി എല്ലാ അതിരുകളെയും ലംഘിച്ചു. ഇനി കരുണ പ്രതീക്ഷിക്കേണ്ടെന്നും തിരിച്ചടിക്കുമെന്നും പ്രസ്താവനയിലുണ്ട്.

1999ൽ വിമാനത്തിലെ തട്ടിക്കൊണ്ടുപോയ യാത്രക്കാരെ മോചിപ്പിക്കാനായി ഇന്ത്യ വിട്ടയച്ച ഭീകരനാണ് മസ്ഊദ് അസ്ഹർ. 2019ൽ, ഐക്യരാഷ്ട്രസഭ അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചിരുന്നു.

അതേസമയം പഹൽഗാം ഭീകരാക്രമണത്തിന്‍റെ തിരിച്ചടിയായി ഇന്ത്യൻ സെന നടത്തിയ പ്രത്യാക്രമണത്തിൽ നൂറിലേറെ ഭീകരർ കൊല്ലപ്പെട്ടെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് സർവകക്ഷി യോഗത്തിൽ പറഞ്ഞു. സ്ഥിതിഗതികൾ വഷളാക്കാൻ ഇന്ത്യ ആഗ്രഹിക്കുന്നില്ല. എന്നാൽ, പാകിസ്താൻ പ്രകോപിപ്പിച്ചാൽ തിരിച്ചടിക്കുമെന്നും സർവകക്ഷിയോഗത്തിൽ രാജ്നാഥ് സിങ് പറഞ്ഞു. പാക് അധീന കശ്മീരിലെയും പാകിസ്താനിലേയും ഒമ്പത് ഭീകര ക്യാമ്പുകളിലാണ് ‘ഓപറേഷൻ സിന്ദൂർ’ എന്ന പേരിൽ ആക്രമണം നടത്തിയത്.

Continue Reading

Trending