Connect with us

More

വ്രതത്തിന്റെ ആരോഗ്യകരമായ പ്രയോജനങ്ങള്‍ വിശദീകരിച്ച് എച്ച്.എം.സി

Published

on

ദോഹ: വ്രതമെടുക്കുന്നതിലൂടെ നിരവധി പ്രയോജനങ്ങളുണ്ടെന്ന് ആരോഗ്യവിദഗ്ദ്ധര്‍ വിശദീകരിക്കുന്നു. സുരക്ഷിതമായി വ്രതമെടുക്കുന്നവര്‍ക്ക് നിരവധി, സാമൂഹിക, ആത്മീയ മാനസിക, ആരോഗ്യ പ്രയോജനങ്ങളുണ്ടെന്ന് ദോഹയിലെ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനിലെ ഡയറ്റെറ്റിക്‌സ് ആന്റ് ന്യുട്രീഷന്‍ ഡയറക്ടര്‍ റീം അല്‍സാദി ചൂണ്ടിക്കാട്ടി.
സുരക്ഷിതമായി എങ്ങനെ വ്രതമെടുക്കാനം എന്നതിലും വ്രതത്തിന്റെ ആരോഗ്യപ്രയോജനങ്ങള്‍ ഉപയോഗപ്പെടുത്തേണ്ടത് എങ്ങനെയെന്ന് അറിയാനുമായി കഴിഞ്ഞവര്‍ഷം റമദാനില്‍ എച്ച്എംസി ന്യുട്രീഷന്‍ വകുപ്പിലേക്ക് റഫര്‍ ചെയ്തത് 1300ലധികം പേരെയായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഇഫ്താറിലും സുഹൂറിലും സമീകൃത ആഹാരം കഴിക്കുകയെന്നത് വ്രതത്തിന്റെ ആരോഗ്യ പ്രയോജനങ്ങള്‍ ഉപയോഗപ്പെടുത്തുന്നതില്‍ സുപ്രധാനമാണ്. പഞ്ചസാര, സോഡിയം, കൊഴുപ്പ് എന്നിവയടങ്ങിയ ഭക്ഷണം ധാരാളമായി കഴിക്കരുത്. ഇവയുടെ ഉപയോഗം പരിമിതപ്പെടുത്തണം. വ്രതസമയം ഒഴിച്ചുള്ള മണിക്കൂറുകളില്‍ ധാരാളമായി വെള്ളം കുടിക്കണം. വെള്ളം കൂടുതലായി കുടിക്കുന്നതിലൂടെ നിര്‍ജലീകരണം ഒഴിവാക്കാനാകും. പ്രതിരോധ സംവിധാനത്തെ സംരക്ഷിക്കുന്നതിനും വ്രതം സഹായകമാകുന്നുണ്ട്. രോഗപ്രതിരോധ കോശങ്ങളെ പുനരുജ്ജീവിപ്പിക്കാനും സഹായകമാകും. ഭക്ഷണമോ വെള്ളമോ ലഭിക്കാതെ വരുമ്പോള്‍ ശരീരം സ്വയം ഊര്‍ജം സംഭരിക്കാന്‍ തുടങ്ങും.

അനിവാര്യമല്ലാത്ത, പ്രത്യേകിച്ചും തകരാറിലായ നിരവധി പ്രതിരോധ കോശങ്ങളെ പുനരുപയോഗം ചെയ്ത് ശരീരത്തിനാവശ്യമായ ഊര്‍ജം സ്വായത്തമാക്കും.ദഹന സംവിധാനം മെച്ചപ്പെടുത്തുന്നതിനും ശരീരത്തിലെ വിഷവസ്തുക്കളെ നീക്കം ചെയ്യുന്നതിനും ദഹനസംവിധാനത്തില്‍ ഭക്ഷ്യസംബന്ധമായുള്ള അസുഖങ്ങള്‍ പ്രതിരോധിക്കുന്നതിനും ഉപവാസം സഹായകമാണ്. രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍ അളവ്, ഇന്‍സുലിന്‍ സംവേദനക്ഷമത എന്നിവ കാര്യക്ഷമമാക്കാനും വ്രതം സഹായിക്കുന്നുണ്ട്. ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ഹൃദയരോഗം, സ്‌ട്രോക്ക് എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കാനും സഹായകമാണെന്നും അല്‍സാദി ചൂണ്ടിക്കാട്ടി. ശരീരഭാരം കുറയ്ക്കുന്നതിനുള്ള വിജയമന്ത്രം കൂടിയാണ് വ്രതം നല്‍കുന്നത്.

വ്രതമെടുക്കുന്നതുകൊണ്ട് നിരവധി മാനസികാരോഗ്യ പ്രയോജനങ്ങളുമുണ്ടെന്ന് ഗവേഷണപഠനങ്ങള്‍ തെളിയിക്കുന്നുണ്ട്. ഉത്കണ്ഠയും വിഷാദവും പോലുള്ള മാനസികമായ പ്രശ്‌നനങ്ങളില്‍ പ്രതിരോധപരവും ചികിത്സാപരവുമായ പങ്കാളിത്തം ഉപവാസം വഹിക്കുന്നുണ്ട്.
ശ്രദ്ധയും കേന്ദ്രീകരണവും മെച്ചപ്പെടുത്താനും ഉപവാസം സഹായകമാകുമെന്നും റീം അല്‍സാദി പറഞ്ഞു. വ്രതം ആരോഗ്യത്തിന് ഗുണകരമാണെന്ന് മറ്റു ആരോഗ്യവിദഗ്ദ്ധരും ചൂണ്ടിക്കാട്ടുന്നു. വ്രതസമയത്ത് ഭക്ഷണത്തില്‍ നിന്നും ഊര്‍ജം സ്വീകരിക്കാന്‍ ശരീരത്തിന് കഴിയാത്ത സാഹചര്യമുണ്ടാകും.

ഇതോടെ കരളിലും പേശികളിലും സൂക്ഷിച്ചിരിക്കുന്ന ഗ്ലൂക്കോസില്‍ നിന്ന് ഊര്‍ജം ശേഖരിക്കും. കരളിലും പേശികളിലും സൂക്ഷിച്ചിരിക്കുന്ന ഗ്ലൂക്കോസ് പ്രവര്‍ത്തനസജ്ജമാകുമ്പോള്‍ ശരീരത്തിനാവശ്യമായ ഊര്‍ജം ലഭിക്കും. ഇത് ശരീരഭാരം കുറയാനും പേശികളെ സംരക്ഷിക്കാനും കൊളസ്‌ട്രോള്‍ അളവ് കുറക്കാനും കാരണമാകും.
പകല്‍ സമയങ്ങളില്‍ ചൂട് കാലാവസ്ഥയില്‍ നിന്ന് അകന്ന് നില്‍ക്കണം. കുറഞ്ഞ അളവിലുള്ള കൊളസ്‌ട്രോള്‍ ഹൃദ്രോഗസാധ്യത കുറക്കുകയും ഹൃദയാഘാതം, സ്‌ട്രോക്ക് എന്നിവ ഒഴിവാക്കാനും സഹായിക്കും.

ഏതെങ്കിലും തരത്തിലുള്ള വിഷാംശം ശരീരത്തിലെ കൊഴുപ്പില്‍ അടങ്ങിയിട്ടുണ്ടെങ്കില്‍ വ്രതമെടുക്കുമ്പോള്‍ ഇവ നിര്‍വീര്യമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ശരീരത്തിലുണ്ടാകും. വ്രതം തുടങ്ങി ഏതാനും ദിവസങ്ങള്‍ കഴിയുമ്പോഴേക്കും നല്ല ഹോര്‍മോണുകള്‍ ശരീരം ഉത്പാദിപ്പിക്കാന്‍ തുടങ്ങും. ഇതിലൂടെ ശരീരത്തിനും മനസ്സിനും ഗുണകരമായ പ്രതിഫലനങ്ങള്‍ ഉണ്ടാകുകയും സുഖകരമായ അവസ്ഥയിലെത്തുകയും ചെയ്യും.

kerala

യുവ അഭിഭാഷകയെ മര്‍ദിച്ച കേസ്; ബെയ്‌ലിന്‍ ദാസിന്റെ ജാമ്യാപേക്ഷയില്‍ വിധി തിങ്കളാഴ്ച

നേരത്തെ ബെയ്ലിൻ ദാസിനെ ഈ മാസം 27വരെ റിമാന്‍ഡ് ചെയ്തിരുന്നു

Published

on

വഞ്ചിയൂരിൽ യുവ അഭിഭാഷകയെ മർദിച്ച കേസിൽ അറസ്റ്റിലായ സീനിയർ അഭിഭാഷകൻ ബെയ്ലിന്‍ ദാസിൻ്റെ ജാമ്യാപേക്ഷയിൽ വിധി പറയൽ തിങ്കളഴ്ചയിലേക്ക് മാറ്റി. മജിസ്‌ട്രേറ്റ് കോടതി 12 ആണ് ജാമ്യ ഹർജി പരിഗണിച്ചത്. നേരത്തെ ബെയ്ലിൻ ദാസിനെ ഈ മാസം 27വരെ റിമാന്‍ഡ് ചെയ്തിരുന്നു.

ബെയ്ലിൻ ദാസിനു ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ ഇന്നലെ വാദം നടക്കുമ്പോൾ ശക്തമായി ആവശ്യപ്പെട്ടിരുന്നു.ഗൗരവമായ കുറ്റകൃത്യമാണ് ബെയ്ലിൻ ദാസ് നടത്തിയിരിക്കുന്നതെന്നായിരുന്നു പ്രോസിക്യൂഷൻ വാദം.എന്നാൽ പ്രകോപനമുണ്ടാക്കിയത് യുവ അഭിഭാഷകയെന്ന് പ്രതിഭാഗവും വാദിച്ചു. ബെയ്‌ലിന് മുഖത്ത് പരുക്കേറ്റിരുന്നുവെന്ന മെഡിക്കൽ റിപ്പോർട്ടും കോടതിയിൽ ഇന്നലെ ഹാജരാക്കിയിരുന്നു.

പ്രതിക്ക് നിയമത്തിൽ ധാരണയുണ്ടെന്നു പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. ഇരയുടെ രഹസ്യ മൊഴി ശേഖരിച്ചില്ല . അതുകൊണ്ടുതന്നെ ജാമ്യം ഇപ്പോൾ നൽകുന്നത് ശരിയാണോയെന്നത് കോടതി പരിഗണിക്കണമെന്നും പ്രോസിക്യൂഷൻ വാദിച്ചു. എന്നാൽ പ്രതിക്കും മർദനമേറ്റിട്ടുണ്ടെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ബെയ്‌ലിന്റെ മെഡിക്കൽ സർട്ടിഫിക്കറ്റും കോടതിയിൽ പ്രതിഭാഗം ഉയർത്തികാട്ടിയിരുന്നു. എന്നാൽ ഇരു ഭാഗങ്ങളുടേയും വാദം കേട്ട കോടതി ജാമ്യം 19ലേക്ക് മാറ്റുകയായിരുന്നു.

 

Continue Reading

kerala

ടെന്റ് തകര്‍ന്നുവീണ് യുവതി മരിച്ച സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

Published

on

മലപ്പുറം: ടെന്റ് തകര്‍ന്നുവീണ് യുവതി മരിച്ച സംഭവത്തില്‍ പ്രതികരണവുമായി നിഷ്മയുടെ അമ്മ ജെസീല. നിഷ്മയുടെ സുഹൃത്തുക്കള്‍ക്ക് ആര്‍ക്കും പരിക്ക് പറ്റിയില്ലെന്നും തന്റെ മകള്‍ മാത്രമാണ് അപകടത്തില്‍ പെട്ടതെന്നും അമ്മ പറഞ്ഞു. ഹട്ടില്‍ താമസിക്കാന്‍ പെര്‍മിറ്റ് ഉണ്ടായിരുന്നോ, എന്ത് കൊണ്ട് നിഷ്മക്ക് മാത്രം ഇത് സംഭവിച്ചു എന്നും ജസീല ചോദിച്ചു.

അപകടത്തിന്റെ വ്യക്തമായ കാരണം അറിയണമെന്നും നീതി കിട്ടണമെന്നും അമ്മ പറഞ്ഞു. യാത്ര പോയതിന് ശേഷം മൂന്ന് തവണ സംസാരിച്ചിരുന്നു പിന്നീട് റേഞ്ച് കിട്ടിയിരുന്നില്ല.എ ത്ര പേരാണ് കൂടെ പോയതെന്നോ ആരോക്കെ ഉണ്ടായിരുന്നെന്നോ അറയില്ല. മകള്‍ക്ക് എന്താണ് സംഭവിച്ചതെന്ന് കേസെടുത്ത് അന്വേഷണം നടത്തണമെന്നും ജെസീല ആവശ്യപ്പെട്ടു.

രണ്ടു ദിവസം മുമ്പാണ് ടെന്റ് തകര്‍ന്ന് യുവതി മരുച്ചത്. നിലമ്പൂര്‍ അകമ്പാടം സ്വദേശി നിഷ്മയാണ് മരിച്ചത്. മേപ്പാടി 900 കണ്ടിയിലാണ് സംഭവം. മൂന്ന്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 900 വെഞ്ചേഴ്സിന്റെ ടെന്റ് ഗ്രാമിലാണ് ്പകടം ഉണ്ടായത്. മരത്തടി കൊണ്ട് നിര്‍മ്മിച്ച പുല്ലുമേഞ്ഞ ടെന്റാണ് തകര്‍ന്നുവീണത്. മഴ പെയ്ത് മേല്‍ക്കുരക്ക് ഭാരം കൂടിയതാണ് അപകടകാരണമെന്ന് പ്രാഥമിക നിഗമനം.

 

Continue Reading

crime

മദ്യലഹരിയില്‍ സുഹൃത്ത് യുവാവിനെ കുത്തി കൊലപ്പെടുത്തി; രണ്ടുപേര്‍ അറസ്റ്റില്‍

Published

on

പത്തനംതിട്ട: പത്തനംതിട്ട വടശ്ശേരിക്കര പേങ്ങാട്ട് കടവിലെ യുവാവിന്റെ മരണം കൊലപാതകമെന്ന് പൊലീസ്. കൊല്ലപ്പെട്ട ജോബിയുടെ ബന്ധു റെജി, റെജിയുടെ സുഹൃത്ത് വിശാഖ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യലഹരിയില്‍ തുടര്‍ന്ന തര്‍ക്കം കൊലപാതകത്തില്‍ അവസാനിക്കുകയായിര്‍ന്നു.

കയ്യില്‍ കത്തിയുമായി റെജിയുടെ വീട്ടില്‍ എത്തിയ വിശാഖ് ജോബിയുടെ കൈത്തണ്ടയില്‍ കുത്തുകയായിരുന്നു. ആക്രമണത്തിന് ശേഷം കത്തി കഴുകി വൃത്തിയാക്കിതിന് ശേഷം സുഹൃത്തിനെ തിരികെ ഏല്‍പ്പിക്കുകയായിരുന്നു. ഇന്നലെയായിരുന്നു ജോബിയുടെ മൃതദേഹം വടശ്ശേരിക്കരയിലെ വീട്ടില്‍ പരിക്കുകളോടെ കണ്ടെത്തിയത്.

Continue Reading

Trending