Connect with us

More

പരിശീലക രംഗത്തെ ഇതിഹാസം ആഴ്‌സന്‍ വെംഗര്‍ വിരമിക്കുന്നു

Published

on

ലണ്ടന്‍: 2017-18 സീസണ്‍ അവസാനത്തില്‍ ക്ലബ്ബ് വിടുമെന്ന് ആര്‍സനല്‍ മാനേജര്‍ ആഴ്‌സന്‍ വെംഗര്‍ പ്രഖ്യാപിച്ചു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആറാം സ്ഥാനത്തുള്ള ആര്‍സനലിന് അടുത്ത സീസണില്‍ ചാമ്പ്യന്‍സ് ലീഗിന് നേരിട്ട് യോഗ്യത ലഭിക്കില്ലെന്നുറപ്പായ സാഹചര്യത്തിലാണ് 68-കാരനായ വെംഗറുടെ പടിയിറക്കം. കഴിഞ്ഞ സീസണില്‍ ഒപ്പുവെച്ച കരാറില്‍ ഒരു വര്‍ഷം കൂടി ബാക്കിയിരിക്കെയാണ് വെംഗറുടെ തീരുമാനം.

മൂന്ന് പ്രീമിയര്‍ ലീഗ് കിരീടവും ഏഴ് എഫ്.എ കപ്പുമടക്കം ആര്‍സനലിനെ 17 കിരീട നേട്ടങ്ങളിലേക്കു നയിച്ച വെംഗര്‍, സമീപകാലത്തെ ടീമിന്റെ പ്രകടനത്തിന്റെ പേരില്‍ ഏറെ പഴികേട്ടിരുന്നു. ആക്രമണാത്മക ഫുട്‌ബോള്‍ കളിച്ചിട്ടും പ്രീമിയര്‍ ലീഗിലും ചാമ്പ്യന്‍സ് ലീഗിലും കാര്യമായ നേട്ടമുണ്ടാക്കാന്‍ കഴിയാതിരുന്നതോടെ ആര്‍സനലിന്റെ മത്സരങ്ങള്‍ക്കിടെ ഗാലറിയില്‍ ‘വെംഗര്‍ ഔട്ട്’ ബാനറുകള്‍ പ്രത്യക്ഷപ്പെടുന്നത് പതിവായിരുന്നു.

‘നിരവധി അവിസ്മരണീയ വര്‍ഷങ്ങളില്‍ ഈ ക്ലബ്ബിനെ സേവിക്കാനുള്ള ബഹുമതി ലഭിച്ചതില്‍ ഞാന്‍ അനുഗൃഹീതനാണ്. പൂര്‍ണമായ സമര്‍പ്പണത്തോടെയും ആത്മാര്‍ത്ഥതയോടെയുമാണ് ഞാന്‍ ക്ലബ്ബിനെ പരിശീലിപ്പിച്ചത്. എല്ലാ ആര്‍സനല്‍ ആരാധകരോടും എനിക്ക് പറയാനുള്ളത്, ക്ലബ്ബിന്റെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുക എന്നാണ്.’ – വെംഗര്‍ പറഞ്ഞു. 68-കാരന് പകരക്കാരനെ ഉടന്‍ തീരുമാനിക്കുമെന്ന് ആര്‍സനല്‍ മാനേജ്‌മെന്റ് അറിയിച്ചു.

1996 ഒക്ടോബര്‍ ഒന്നിന് നിയമിതനായ വെംഗര്‍ പ്രീമിയര്‍ ലീഗില്‍ നിലവിലുള്ള കോച്ചുമാരില്‍ ഏറ്റവുമധികം കാലം ഒരു ടീമിനെ പരിശീലിപ്പയാളാണ്. 823 മത്സരങ്ങളില്‍ അദ്ദേഹം ആര്‍സനലിനെ പരിശീലിപ്പിച്ചു. കഴിഞ്ഞയാഴ്ച ലീഗില്‍ ന്യൂകാസിലിനോട് തോറ്റതോടെ അദ്ദേഹത്തെ പുറത്താക്കാനുള്ള മുറവിളി ശക്തമായിരുന്നു. വെംഗറുടെ കരിയറിലെ ഏറ്റവും മോശം സീസണാണിത്. വെംഗര്‍ ടീമിലെത്തിയ ശേഷം ഇതാദ്യമായിട്ടായിരിക്കും ടീം ആദ്യ നാലിനു പുറത്ത് ഫിനിഷ് ചെയ്യുന്നത്. 2003-04 ല്‍ വെംഗറുടെ കീഴില്‍ ആര്‍സനല്‍ സീസണ്‍ മുഴുവന്‍ അപരാജിതരായിരുന്നു. 1888-89 സീസണിനു ശേഷം ഇതാദ്യമായിട്ടായിരുന്നു ഒരു ടീം ഇംഗ്ലണ്ടില്‍ തോല്‍ക്കാതെ സീസണ്‍ പൂര്‍ത്തിയാക്കിയത്. തുടര്‍ച്ചയായി 49 മത്സരങ്ങള്‍ തോല്‍ക്കാതെ മുന്നേറിയ ശേഷമാണ് അന്ന് ആര്‍സനല്‍ ഒരു പരാജയമറിഞ്ഞത്.

ചുമതലയേറ്റതിനു ശേഷമുള്ള ആദ്യ എട്ട് വര്‍ഷങ്ങള്‍ക്കിടെയായിരുന്നു വെംഗര്‍ക്കു കീഴില്‍ ആര്‍സലിന്റെ മൂന്ന് പ്രീമിയര്‍ ലീഗ് കിരീടങ്ങളും. 1998, 2002, 2004 വര്‍ഷങ്ങളിലായിരുന്നു ഇത്. രണ്ടും മൂന്നും സ്ഥാനങ്ങളില്‍ ആറ് തവണ വീതം ടീം ഫിനിഷ് ചെയ്തു.
2005 എഫ്.എ കപ്പ് നേടിയതിനു ശേഷം അടുത്ത കിരീടത്തിന് ഒമ്പത് വര്‍ഷത്തോളം കാത്തിരിക്കേണ്ടി വന്നു. 2014-ല്‍ എഫ്.എ കപ്പ് നേടിയാണ് ആ ക്ഷാമം തീര്‍ത്തത്. തൊട്ടടുത്ത സീസണിലും ആര്‍സനല്‍ എഫ്.എ കപ്പ് നേടി. കഴിഞ്ഞ സീസണില്‍ ചെല്‍സിയെ തോല്‍പ്പിച്ച് എഫ്.എ കപ്പ് നേടിയെങ്കിലും ആരാധകരെ പൂര്‍ണമായി തൃപ്തിപ്പെടുത്താന്‍ കഴിഞ്ഞില്ല.ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റില്‍ പ്രധാന എതിര്‍ ടീമുകളേക്കാള്‍ കുറഞ്ഞ പണം ചെലവഴിച്ച് മികച്ച ടീം കെട്ടിപ്പടുക്കുന്നതില്‍ വിദഗ്ധനാണ് വെംഗര്‍. കഴിഞ്ഞ വേനലില്‍ ക്ലബ്ബിന്റെ ട്രാന്‍സ്ഫര്‍ റെക്കോര്‍ഡ് തകര്‍ത്ത് മികച്ച ടീമിലെത്തിച്ചിട്ടും പ്രതീക്ഷിച്ച ഫലം ഉണ്ടാക്കാന്‍ അദ്ദേഹത്തിനായില്ല.

Health

സംസ്ഥാനത്ത് വീണ്ടും നിപ; വൈറസ് ബാധ വളാഞ്ചേരി സ്വദേശിക്ക്

പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ ചികിത്സയിലാണ് ഇവര്‍

Published

on

മലപ്പുറം: കേരളത്തില്‍ വീണ്ടും നിപ സ്ഥിരീകരിച്ചു. വളാഞ്ചേരി സ്വദേശിയായ 42കാരിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ ചികിത്സയിലാണ് ഇവര്‍. കഴിഞ്ഞ നാലുദിവസമായി പനിയും ശ്വാസതടസ്സവും നേരിട്ടതിനെ തുടര്‍ന്നാണ് യുവതിയെ പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിപ ലക്ഷണങ്ങള്‍ കണ്ടതോടെ സ്രവം പരിശോധനയ്ക്കായി പുനെയിലേക്ക് അയക്കുകയായിരുന്നു. അവിടെ നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

ചികിത്സയില്‍ തുടരുന്ന യുവതിക്ക് കടുത്ത പനി തുടരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഒരുവര്‍ഷത്തിനിടെ മൂന്നാം തവണയാണ് മലപ്പുറത്ത് നിപ സ്ഥിരികരിച്ചത്. നേരത്തെ വണ്ടൂരില്‍ നിപ ബാധിച്ച് യുവാവ് മരിച്ചിരുന്നു.

Continue Reading

india

രാജ്യത്തിനെതിരായ ആക്രമണങ്ങളെ ഒറ്റക്കെട്ടായി നേരിടണം: മുസ്‌ലിം ലീഗ്‌

സര്‍വ കക്ഷി യോഗത്തില്‍ പിന്തുണയര്‍പ്പിച്ച് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി

Published

on

രാജ്യത്തിനെതിരെയുള്ള എല്ലാ വിധ ഭീകരവാദ പ്രവർത്തനങ്ങളെയും അതിന് നേതൃത്വം കൊടുക്കുന്ന സംഘങ്ങളെയും നേരിടുന്നതിന് രാജ്യം ഒറ്റക്കെട്ടായി നിൽക്കണമെന്നും അതിന് മുസ്ലിം ലീഗ് പാർട്ടിയുടെ എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്നും പ്രധാന മന്ത്രി വിളിച്ച് ചേർത്ത സർവ്വകക്ഷി യോഗത്തിൽ പങ്കെടുത്ത് മുസ്ലിം ലീഗ് പാർലമെന്ററി പാർട്ടി ലീഡറും ദേശീയ ഓർഗനൈസിംഗ് സെക്രട്ടറിയുമായ ഇ.ടി മുഹമ്മദ് ബഷീർ എംപി പറഞ്ഞു.

ഇത്തരം വിധ്വംസക പ്രവർത്തനങ്ങൾ ഉണ്ടാവുമ്പോൾ രാജ്യം ഒന്നിച്ച് നിന്ന് നേരിടണമെന്നും ന്യൂഡൽഹിയിൽ ചേർന്ന സർവ്വ കക്ഷി യോഗത്തിൽ പങ്കെടുത്ത് ഇ.ടി പറഞ്ഞു. അന്താരാഷ്ട്ര സമൂഹം ഇന്ത്യയെടുത്ത നിലപാടിനോട് അതി ശക്തമായ പിന്തുണയും യോജിപ്പും പ്രകടിപ്പിക്കുകയുണ്ടായി. 27 പേരുടെ ജീവൻ നഷ്ടമായ പഹൽഗാം ഭീകരാക്രമണത്തിന്റെ ഭീകരത സമൂഹത്തിൽ വലിയ പ്രയാസമാണ് സ്രഷ്ടിച്ചത്. ഇതിന് തിരിച്ചടിയായി ഓപ്പറേഷൻ സിന്ദൂരിന് നേതൃത്വം നൽകിയ സൈനികരെയും ഇ.ടി മുഹമ്മദ് ബഷീർ എംപി പ്രശംസിച്ചു.

Continue Reading

india

കൊടും ഭീകരനെ കൊലപ്പെടുത്തി ഇന്ത്യന്‍ സൈന്യം; കൊല്ലപ്പെട്ടത് അബ്ദുല്‍ റൗഫ് അസര്‍

ജെയ്ശെ മുഹമ്മദ് സുപ്രീം കമാൻഡറായ അബ്ദുൽ റൗഫ് അസ്ഹർ 1999ലെ കാണ്ഡഹാർ വിമാനം റാഞ്ചലിന്‍റെ സൂത്രധാരനാണ്

Published

on

ന്യൂഡൽഹി: ഓപറേഷൻ സിന്ദൂരിൽ ജയ്ശെ മുഹമ്മദ് തലവൻ മസ്ഊസ് അസ്ഹറിന്‍റെ സഹോദരന്‍ അബ്ദുൽ റൗഫ് അസ്ഹറും കൊല്ലപ്പെട്ടു. ജെയ്ശെ മുഹമ്മദ് സുപ്രീം കമാൻഡറായ അബ്ദുൽ റൗഫ് അസ്ഹർ 1999ലെ കാണ്ഡഹാർ വിമാനം റാഞ്ചലിന്‍റെ സൂത്രധാരനാണ്. ആക്രമണത്തിൽ പരിക്കേറ്റ ഇയാൾ പാകിസ്താനിലെ സൈനിക ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലുള്ള ബഹാവൽപുരിൽ ഇന്ത്യൻ നടത്തിയ ആക്രമണത്തിലാണ് അബ്ദുൽ റൗഫിന് ഗുരുതര പരിക്കേറ്റത്.

ബഹാവൽപുരിലെ ജാമിഅ മസ്ജിദ് സുബ്ഹാനല്ല ആക്രമണത്തിൽ തന്റെ കുടുംബത്തിലെ 10 അംഗങ്ങളും നാല് അടുത്ത കൂട്ടാളികളും കൊല്ലപ്പെട്ടതായി ജയ്‌ശെ മുഹമ്മദ് തലവനായ മസ്ഊദ് അസ്ഹർ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. മൂത്ത സഹോദരിയും ഭർത്താവും, അനന്തരവനും ഭാര്യയും, മറ്റൊരു മരുമകളും, കുടുംബത്തിലെ അഞ്ച് കുട്ടികളും ഉൾപ്പെടുന്നതായി അസ്ഹറിന്റേതായി അവകാശപ്പെടുന്ന പ്രസ്താവനയിൽ പറയുന്നു. ആക്രമണത്തിൽ അസ്ഹറിന്റെ അടുത്ത അനുയായിയും അമ്മയും മറ്റു രണ്ട് കൂട്ടാളികളും മരിച്ചു. ഈ ക്രൂരമായ പ്രവൃത്തി എല്ലാ അതിരുകളെയും ലംഘിച്ചു. ഇനി കരുണ പ്രതീക്ഷിക്കേണ്ടെന്നും തിരിച്ചടിക്കുമെന്നും പ്രസ്താവനയിലുണ്ട്.

1999ൽ വിമാനത്തിലെ തട്ടിക്കൊണ്ടുപോയ യാത്രക്കാരെ മോചിപ്പിക്കാനായി ഇന്ത്യ വിട്ടയച്ച ഭീകരനാണ് മസ്ഊദ് അസ്ഹർ. 2019ൽ, ഐക്യരാഷ്ട്രസഭ അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചിരുന്നു.

അതേസമയം പഹൽഗാം ഭീകരാക്രമണത്തിന്‍റെ തിരിച്ചടിയായി ഇന്ത്യൻ സെന നടത്തിയ പ്രത്യാക്രമണത്തിൽ നൂറിലേറെ ഭീകരർ കൊല്ലപ്പെട്ടെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് സർവകക്ഷി യോഗത്തിൽ പറഞ്ഞു. സ്ഥിതിഗതികൾ വഷളാക്കാൻ ഇന്ത്യ ആഗ്രഹിക്കുന്നില്ല. എന്നാൽ, പാകിസ്താൻ പ്രകോപിപ്പിച്ചാൽ തിരിച്ചടിക്കുമെന്നും സർവകക്ഷിയോഗത്തിൽ രാജ്നാഥ് സിങ് പറഞ്ഞു. പാക് അധീന കശ്മീരിലെയും പാകിസ്താനിലേയും ഒമ്പത് ഭീകര ക്യാമ്പുകളിലാണ് ‘ഓപറേഷൻ സിന്ദൂർ’ എന്ന പേരിൽ ആക്രമണം നടത്തിയത്.

Continue Reading

Trending