Video Stories
വീണ്ടുമൊരു ‘സിറിയ’ക്കഥ; കേരളം ഭരിക്കുന്നത് സംഘ് പരിവാറോ?

ഗുജറാത്തില്‍ താമസിക്കുന്ന പത്തനംതിട്ടക്കാരിയായ ഒരു പെണ്‍കുട്ടിയെ സിറിയയിലേക്ക് കടത്താന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ മാഹി പെരിങ്ങാട് സ്വദേശിയായ മുഹമ്മദ് റിയാസ് എന്ന ചെറുപ്പക്കാരന് ഉള്‍പ്പെടെ ഒമ്പതു പേര്‍ക്കെതിരെ പൊലീസ് യു.എ.പി.എ ചുമത്തി കേസെടുത്തിരിക്കുകയാണ്.
തീവ്രവാദ ബന്ധത്തിന് തെളിവൊന്നുമില്ലാത്ത ഈ കേസ് വെറുമൊരു പരാതിയുടെ അടിസ്ഥാനത്തിലാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടിരിക്കുന്നത് എന്നാണ് ടൈംസ് ഓഫ് ഇന്ത്യയുടെ ലേഖകന്‍ പ്രശാന്ത് എം.പിയുടെ റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമാകുന്നുത്.
ബാംഗ്ലൂരില്‍ പഠിക്കുമ്പോള്‍ പ്രണയിച്ച് വിവാഹിതയാവുകയും കോടതിയുടെ അനുമതിയോടെ സൗദി അറേബ്യയിലേക്ക് പോവുകയും ചെയ്ത പെണ്‍കുട്ടിയെ ഗുജറാത്തില്‍ ജോലി ചെയ്യുന്ന പിതാവ് തന്ത്രപൂര്‍വം നാട്ടിലെത്തിച്ച ശേഷമാണ് ഈ പരാതി നല്‍കിയിരിക്കുന്നത്.
ഐ.എസ് ബന്ധം, ലൈംഗിക അടിമയാക്കല്‍, വീട്ടുതടങ്കല്‍, നിര്‍ബന്ധിത മതപരിവര്‍ത്തനം, ലവ് ജിഹാദ് എന്നിങ്ങനെ ഒട്ടനേകം അപസര്‍പ്പക കഥകളുടെ അകമ്പടിയോടെ രജിസ്റ്റര്‍ ചെയ്യപ്പെട്ട ഈ കേസ് കെട്ടിച്ചമച്ചതാണെന്ന് റിപ്പോര്‍ട്ട് വായിക്കുമ്പോള്‍ ബോധ്യമാകുന്നു. ആരെങ്കിലും പരാതി നല്കുമ്പോഴേക്കും പ്രതിസ്ഥാനത്ത് മുസ്ലിമോ ദലിതനോ ആണെങ്കില്‍ കഥകളുണ്ടാക്കി അകത്തിടാന്‍ നിഷ്പ്രയാസം സാധിക്കുമെന്നത് ഒരിക്കല്‍ കൂടി തെളിയിക്കുകയാണ് ഈ കേസ്.
തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന യഥാര്‍ഥ കുറ്റവാളികള്‍ രക്ഷപ്പെടാന്‍ മാത്രമേ പോലീസിന്റെ ഈ അത്യുത്സാഹം സഹായകമാകൂ.
പിണറായി വിജയന്റെ പൊലീസ് എത്രമാത്രം ഇസ്ലാമോഫോബിക്കാണ് എന്ന് ഇത്തരം കേസുകള്‍ വെളിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്.
കള്ളക്കേസില്‍ കുടുക്കി കരിനിയമങ്ങള്‍ ചുമത്തി മുസ്ലിം, ദലിത് ചെറുപ്പക്കാരെ ജയിലിലടയ്ക്കുന്ന പണി ആഭ്യന്തര വകുപ്പ് അവസാനിപ്പിക്കണം.
സംസ്ഥാനം ഭരിക്കുന്നത് സംഘ്പരിവാറാണോ എന്നു പോലും സംശയിച്ചു പോകുന്ന വിധത്തിലാണ് ഇത്തരം കേസുകളുടെ പരിസരം.
വര്‍ഷങ്ങളേറെ ജയിലറകളില്‍ കിടന്ന ശേഷം നിരപരാധിയെന്നു കണ്ട് വിട്ടയക്കുന്ന പതിവു കലാപരിപാടികളിലൂടെ ഈ ചെറുപ്പക്കാര്‍ക്ക് രാജ്യം നല്കുന്ന സന്ദേശമെന്താണ്?
തീവ്രവാദ കേസുകള്‍ മുസ്ലിംകള്ക്ക് സംവരണം ചെയ്യുന്ന ഏര്‍പ്പാട് പുന:പരിശോധിച്ചില്ലെങ്കില്‍ വലിയ വിപത്തിലേക്കാണ് ചെന്നുചാടാന്‍ പോകുന്നത്.
ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് എന്ന നീതിവാക്യം ഈ സന്ദര്‍ഭങ്ങളില്‍ നമുക്ക് നേരെ കൊഞ്ഞനം കുത്തുന്നുണ്ട്. നിരപരാധികളെ വേട്ടയാടുന്നത് മുതലെടുത്ത് തീവ്രവാദത്തിന് വളം ചേര്‍ക്കാന്‍ ഒരു വിഭാഗം നാട്ടിലുണ്ട് എന്ന കാര്യം ആഭ്യന്തര വകുപ്പ് മറന്നു പോകരുത്. സംഘ്പരിവാര്‍ ബുദ്ധികേന്ദ്രങ്ങളില്‍നിന്നു വരുന്ന ഇത്തരം ഫാബ്രിക്കേറ്റഡ് സ്റ്റോറികളെ തിരക്കഥയാക്കി സൂപ്പര്‍ ഹിറ്റ് ഉണ്ടാക്കുന്നത് നിയമപാലകര്‍ക്കു ചേര്‍ന്ന പണിയല്ലെന്ന് ഇനിയെങ്കിലും മനസ്സിലാക്കിയേ പറ്റൂ.
നീതി നടപ്പാക്കണം.
നിരപരാധികള്‍ ശിക്ഷിക്കപ്പെടരുത്.
News
രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേക പ്രാര്‍ത്ഥന; ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്സ് സഭ
അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു.

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേകം പ്രാര്‍ത്ഥന നടത്താന്‍ ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്സ് സഭ. ഭാരതത്തിനും, സൈനികര്‍ക്കും, അതിര്‍ത്തിയിലെ ജനസമൂഹത്തിനും വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു.
അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു. ഞായറാഴ്ച്ച വിശുദ്ധ കുര്‍ബാന മധ്യേ മലങ്കരസഭയിലെ മുഴുവന്‍ പള്ളികളിലും രാജ്യത്തിന് വേണ്ടി പ്രാര്‍ത്ഥന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഇന്ത്യയുടെ തിരിച്ചടിയില്‍ പാകിസ്താന് വന്‍ നാശനഷ്ടമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.
kerala
താമരശ്ശേരി ഷഹബാസ് കൊലക്കേസ്: കുറ്റാരോപിതരായ വിദ്യാര്‍ത്ഥികളുടെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല
വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്.

താമരശ്ശേരി ഷഹബാസ് കൊലക്കേസില്‍ കുറ്റാരോപിതരായ ആറ് വിദ്യാര്‍ത്ഥികളുടെയും എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല. വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്. അതേസമയം ഇവരുടെ ഫലം പ്രസിദ്ധീകരിക്കാത്തത് എന്തുകൊണ്ടെന്ന് അറിയില്ലെന്ന് താമരശ്ശേരി ജി വി എച്ച് എസ് എസ് അധികൃതര്‍ വ്യക്തമാക്കി.
കേസില്‍ കുറ്റാരോപിതരായ് വിദ്യാര്‍ത്ഥികള്‍ നിലവില്‍ വെള്ളിമാടുകുന്ന് ഒബ്സര്‍വേഷന്‍ ഹോമിലാണ്. വിദ്യാര്‍ത്ഥികളെ എസ്.എസ്.എല്‍.സി പരീക്ഷ എഴുതാന്‍ അനുവദിച്ചത് വലിയ വിവാദത്തിലേക്ക് നയിച്ചിരുന്നു. പരീക്ഷാ സെന്ററുകളിലേക്കടക്കം വിദ്യാര്‍ഥി -യുവജന സംഘടനകള്‍ കടുത്ത പ്രതിഷേധം നടത്തിയിരുന്നു.
എളേറ്റില്‍ വട്ടോളി എം.ജെ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു മരിച്ച മുഹമ്മദ് ഷഹബാസ്.
Video Stories
പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു

പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു. എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രണ്ട് റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡുകളും അഞ്ച് ഹാന്‍ഡ് ഗ്രനേഡുകളും ഉള്‍പ്പെടെ വെടിമരുന്ന് ശേഖരം കണ്ടെടുത്തതായി സംസ്ഥാന പോലീസ് മേധാവി ചൊവ്വാഴ്ച പറഞ്ഞു.
പഞ്ചാബിലെ സ്ലീപ്പര്‍ സെല്ലുകളെ പുനരുജ്ജീവിപ്പിക്കാന്‍ പാകിസ്ഥാനിലെ ഭീകരസംഘടനകള്‍ നടത്തിയ കോര്‍ഡിനേറ്റഡ് ഓപ്പറേഷനാണ് പ്രാഥമിക അന്വേഷണം സൂചിപ്പിക്കുന്നത്,” ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് ഗൗരവ് യാദവ് എക്സില്‍ ഒരു പോസ്റ്റില്‍ പറഞ്ഞു.
ഒരു കേന്ദ്ര ഏജന്‍സിയുമായി ചേര്‍ന്ന് നടത്തിയ സംയുക്ത ഓപ്പറേഷനില്‍, എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ഓപ്പറേഷനില്‍ പഞ്ചാബ് പോലീസ് തീവ്രവാദ ഹാര്ഡ്വെയര് ശേഖരം കണ്ടെടുത്തു.
രണ്ട് ആര്‍പിജികള്‍, രണ്ട് ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസുകള്‍ (ഐഇഡി), അഞ്ച് ഹാന്‍ഡ് ഗ്രനേഡുകള്‍, ഒരു വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍ സെറ്റ് എന്നിവ കണ്ടെടുത്തതായി അദ്ദേഹം പറഞ്ഞു.
അമൃത്സറിലെ സ്റ്റേറ്റ് സ്പെഷ്യല്‍ ഓപ്പറേഷന് സെല്ലിന്റെ പോലീസ് സ്റ്റേഷനില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
-
india3 days ago
സുപ്രിംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇന്ന് വിരമിക്കും
-
kerala3 days ago
തിരൂര്‍ റെയില്‍വേ സ്റ്റേഷനിലെ റോഡ് അടച്ച നടപടി; കേന്ദ്ര മന്ത്രിക്ക് സന്ദേശമയച്ച് അബ്ദുസ്സമദ് സമദാനി എം.പി
-
local3 days ago
കളമശ്ശേരി ശിഹാബ് തങ്ങൾ ഹെൽത്ത് കെയർ ട്രസ്റ്റിന് ജുബൈൽ കെഎംസിസി ധനസഹായം നൽകി
-
india2 days ago
‘സോഫിയ ഖുറേഷിയെ തീവ്രവാദിയുടെ സഹോദരിയെന്ന് വിളിച്ചവർ ഒരു നിമിഷം പോലും പദവിയിൽ തുടരാൻ അർഹതയില്ല’: ഷാഫി പറമ്പില്‍
-
News21 hours ago
ട്രംപ് ഭരണകൂടം തടവിലാക്കിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ മോചിപ്പിക്കാന്‍ ജഡ്ജി ഉത്തരവിട്ടു
-
kerala2 days ago
പള്ളിയിലെ കിടപ്പുമുറിയില്‍ വൈദികനെ മരിച്ച നിലയില്‍ കണ്ടെത്തി
-
kerala2 days ago
‘കേരളത്തില്‍ ഷവര്‍മ കഴിച്ചു മരിച്ചവരില്‍ ഒരു മുഹമ്മദ് ഇല്ല പക്ഷെ വര്‍മ്മയുണ്ട്: വിദ്വേഷ പ്രസംഗവുമായി ആര്‍എസ്എസ് നേതാവ്
-
kerala3 days ago
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്