More
മൂന്ന് ദിവസം കൊണ്ട് ഏഴ് ഗോളുകള്‍; സ്പാനിഷ് ലാലീഗയില്‍ അല്‍ഭുതമായി അന്റോണിയോ ഗ്രീസ്മാന്‍

മാഡ്രിഡ്: ലോക ഫുട്‌ബോള്‍ ചര്‍ച്ച ചെയ്യുന്ന മൂന്ന് മുന്‍നിരക്കാരുണ്ട്-കൃസ്റ്റിയാനോ റൊണാള്‍ഡോയും ലിയോ മെസിയും പിന്നെ നെയ്മറും. ഇവരുടെ സ്‌ക്കോറിംഗ് പാടവം പലപ്പോഴും വലിയ ചര്‍ച്ചയാവുമ്പോള്‍ അത്‌ലറ്റികോ മാഡ്രിഡ് എന്ന ക്ലബിന്റെ ഗോള്‍വേട്ടക്കാരനായ അന്റോണിയോ ഗ്രീസ്മാന്‍ എന്ന ഫ്രഞ്ചുകാരന്റെ കരുത്ത് ചര്‍ച്ച ചെയ്യപ്പെടാറില്ല. അവസരവാദത്തിന്റെയും ലക്ഷ്യബോധത്തിന്റെയും യൂറോപ്യന്‍ പ്രതിരൂപമായി നില്‍ക്കുന്ന ഗ്രീസ്മാന്‍ ഒരാഴ്ച്ചക്കിടെ സ്വന്തം ക്ലബിന് വേണ്ടി ഏഴ് ഗോളുകള്‍ സ്‌ക്കോര്‍ ചെയ്താണ് വാര്‍ത്താ തലക്കെട്ടുകളില്‍ ഇടം നേടിയിരിക്കുന്നത്. തുടര്‍ച്ചയായി രണ്ട് മല്‍സരങ്ങളില്‍ ഹാട്രിക്. ആദ്യം അത്‌ലറ്റിക്കോക്കെതിരെ മൂന്ന് ഗോളുകള്‍.
ഇന്നലെ ലീഗില്‍ നടന്ന മല്‍സരത്തിലവര്‍ ലഗാനസിനെ നാല് ഗോളിന് തരിപ്പണമാക്കി. ലഗാനസിനെതിരെ ടീം നേടിയ നാല് ഗോളുകളും ഗ്രീസ്മാന്റെ ബൂട്ടില്‍ നിന്നായിരുന്നു. ഈ വിജയത്തോടെ ലീഗില്‍ രണ്ടാം സ്ഥാനത്തുള്ള അത്‌ലറ്റികോ മാഡ്രിഡ് ഒന്നാം സ്ഥാനക്കാരായ ബാര്‍സിലോണക്ക് നാല് പോയിന്റ് അരികിലെത്തി. കഴിഞ്ഞ മല്‍സരത്തില്‍ എസ്പാനിയോളിന് മുന്നില്‍ ഒരു ഗോളിന് തല താഴ്ത്തിയ റയല്‍ മാഡ്രിഡ് മൂന്നാം സ്ഥാനം നിലനിര്‍ത്താന്‍ പൊരുതുമ്പോഴാണ് ഗ്രീസ്മാനും സംഘവും അത്യുഗ്രന്‍ ഫോമില്‍ കളിക്കുന്നത്. ഒരാഴ്ച്ചക്കിടെ രണ്ടാമത് ഹാട്രിക്കുമായി ഗ്രീസ്മാന്‍ തന്റെ മൂല്യം തെളിയിക്കുമ്പോള്‍ ചാമ്പ്യന്‍ഷിപ്പ് തന്നെയാണ് ടീമിന്റെ ലക്ഷ്യമെന്ന് ടീം മാനേജ്‌മെന്റും വിശദീകരിക്കുന്നു.ബാര്‍സയുടെ അരികിലെത്തിയ സന്തോഷമാണ് ഗ്രീസ്മാന്‍ പ്രകടിപ്പിക്കുന്നത്. സമീപ മല്‍സരങ്ങളില്‍ റയലിനെ പോലെ ബാര്‍സയും തപ്പിതടയുമ്പോള്‍ ഗ്രീസ്മാന്റെ ഫോം തന്നെയാണ് അത്‌ലറ്റികോ സംഘത്തിന് പ്രതീക്ഷ നല്‍കുന്നത്.
ഈ നൂറ്റാണ്ടില്‍ ആദ്യമായാണ് അത്‌ലറ്റികോയുടെ ഒരുതാരം തുടര്‍ച്ചയായ മല്‍സരങ്ങളില്‍ ഹാട്രിക് സ്വന്തമാക്കുന്നത്. 2014 ല്‍ കൊളംബിയക്കാരന്‍ റാഡിമല്‍ ഫല്‍ക്കാവോ ഒരു മല്‍സരത്തില്‍ നാല് ഗോളുകള്‍ സ്‌ക്കോര്‍ ചെയ്തതിന് ശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യ അത്‌ലറ്റികോ താരമെന്ന ബഹുമതിയും ഗ്രീസ്മാന്‍ സ്വന്തമാക്കി. 26,35,56,67 മിനുട്ടുകളിലായിരുന്നു ലഗാനസിനെതിരായ ഗോളുകള്‍. 35,033 ത്തിലധികം കാണികളെ സാക്ഷി നിര്‍ത്തി അക്ഷരാര്‍ത്ഥത്തില്‍ തകര്‍പ്പന്‍ ഗോള്‍ വേട്ടയായിരുന്നു അത്. വേഗതയും ലക്ഷ്യബോധവും പിന്നെ കൗശലവുമായപ്പോള്‍ ഗ്രീസ്മാന് മുന്നില്‍ ലഗാനസ് ഡിഫന്‍സും ഗോള്‍ക്കീപ്പറും തല താഴ്ത്തുകയായിരുന്നു.
ലഗാനസിനെതിരെ ഇരുപകുതികളിലായാണ് ഫ്രഞ്ച് മുന്‍നിരക്കാരന്‍ തന്റെ ഗോളുകള്‍ സ്‌ക്കോര്‍ ചെയ്തത്. മല്‍സരത്തിന് 26 മിനുട്ട് പ്രായമായപ്പോഴായിരുന്നു ഗ്രീസ്മാന്റെ ആദ്യ ഗോള്‍. അത്‌ലറ്റികോ താരം ജെറാര്‍ഡ് ഗുംബാവുനന്റെ ഷോട്ട് ഗോള്‍ക്കീപ്പര്‍ തടുത്തെങ്കിലും പന്ത് മറ്റൊരു അത്‌ലറ്റികോ താരം ഗബ്രിയേലിന്റെ കാലുകളിലേക്കായിരുന്നു. ആ ഷോട്ട് ഡിഫന്‍ഡര്‍ തടുത്തപ്പോള്‍ പന്ത് ഗ്രീസ്മാന്റെ അരികില്‍. അദ്ദേഹത്തിന്റെ ഷോട്ട് ആര്‍ക്കും തടുക്കാനായില്ല. രണ്ടാം ഗോള്‍ ഒമ്പത് മിനുട്ടിനകം അതിമനോഹരമായ ഫ്രീകിക്കില്‍ നിന്നായിരുന്നു. ഹെഡ്ഡറില്‍ നിന്ന് ഹാട്രിക് തികച്ചത് രണ്ടാം പകുതിയില്‍. പതിനൊന്ന് മിനുട്ടിന് ശേഷം ഹെഡ്ഡറില്‍ നിന്നും നാലാം ഗോള്‍. ലീഗില്‍ സിമയോണി സംഘത്തിന്റെ ഏഴാം തുടര്‍ച്ചയായ വിജയമാണിത്. അടുത്ത മല്‍സരത്തിലവര്‍ നേരിടുന്നത് ശക്തരായ ബാര്‍സിലോണയെയാണ്.
kerala
മെസി കേരളത്തിലേക്കില്ല; ഉത്തരവാദിത്തം സ്‌പോണ്‍സറുടെ തലയില്‍ചാരി കായിക മന്ത്രി

തിരുവനന്തപുരം: അര്‍ജന്റീന ഫുട്‌ബോള്‍ ടീമും ക്യാപ്റ്റന്‍ ലയണല്‍ മെസിയും കേരളത്തിലേയ്ക്ക് വരാത്തതിന്റെ പൂര്‍ണ ഉത്തരവാദിത്തം സ്‌പോണ്‍സര്‍ക്കെന്ന് കായിക മന്ത്രി അബ്ദുറഹിമാന്‍. മെസിയെ കൊണ്ടുവരുന്നത് സര്‍ക്കാരല്ല, സ്‌പോണ്‍സറാണെന്നും മന്ത്രി.
മെസിയെ കൊണ്ടുവരുമെന്ന് സ്പോണ്‍സര്‍ഷിപ്പ് ഏറ്റ റിപ്പോര്‍ട്ടര്‍ ടിവിയുടെ എംഡി പറഞ്ഞിരുന്നതായും പുറത്തുവരുന്ന വാര്‍ത്തകളെക്കുറിച്ച് തനിക്ക് കൂടുതലായി അറിയില്ലെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാരിന്റെ കയ്യില്‍ ഇത്രയധികം പണമില്ല. സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്ന് പിന്‍മാറിയോയെന്ന് ഔദ്യോഗികമായി അറിയിച്ചിട്ടില്ല. കരാറുണ്ടാക്കിയത് റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനിയുമായിട്ടാണെന്നും മന്ത്രി അബ്ദുറഹിമാന്‍ പറഞ്ഞു.
ഒക്ടോബറില്‍ മെസി കേരളത്തില്‍ എത്തുമെന്നാണ് കായിക മന്ത്രി വി അബ്ദുറഹിമാന്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഈ സമയം അര്‍ജന്‍റീന ടീം ചൈനയില്‍ ആയിരിക്കുമെന്ന് സ്ഥിരീകരണം ആയിട്ടുണ്ട്. മന്ത്രിയോ സര്‍ക്കാറോ കഴിഞ്ഞ കുറെ നാളുകളായി ഈ വിഷയത്തില്‍ പ്രതികരിക്കാറില്ലായിരുന്നു.
2011 ലാണ് ഇതിന് മുമ്പ് അര്‍ജന്റീന ഇന്ത്യയിലെത്തിയത്. അന്ന് മെസിയുടെ നേതൃത്വത്തിലിറങ്ങിയ ടീം കൊല്‍ക്കത്ത സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തില്‍ വെനസ്വേലയെ ആണ് നേരിട്ടത്. അന്ന് അര്‍ജന്റീന ഏകപക്ഷീയമായ ഒരു ഗോളിന് ജയിച്ചിരുന്നു. 2022ല്‍ ഖത്തറില്‍ നടന്ന ഫുട്ബോള്‍ ലോകകപ്പില്‍ കിരീടം നേടിയ അര്‍ജന്റീന ടീമിന് കേരളത്തില്‍ നിന്ന് ലഭിച്ച പിന്തുണക്ക് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍ നന്ദി പറഞ്ഞിരുന്നു.
kerala
നരഭോജി കടുവക്കായി വ്യാപക തിരച്ചില്‍; 50 ക്യാമറകള്‍ സ്ഥാപിച്ചിട്ടും കണ്ടെത്താനായില്ല

കാളികാവില്‍ ഒരാളെ കൊന്ന കടുവയെ പിടികൂടാനുള്ള ദൗത്യം തുടരുന്നു. പ്രദേശത്ത് 50 ക്യാമറകള്‍ സ്ഥാപിച്ചു. ഡ്രോണുകള്‍ ഉപയോഗിച്ചുള്ള പരിശോധനയും തുടരുകയാണ്. കടുവയെ പിടികൂടുന്നതിനായി രണ്ടുകൂടുകളും വെച്ചിട്ടുണ്ട്.
ആക്രമണമുണ്ടായ പ്രദേശത്തും കടുവ വെള്ളം കുടിക്കാൻ വരാൻ സാധ്യതയുള്ള മറ്റൊരു പ്രദേശത്തുമാണ് കൂട് സ്ഥാപിച്ചത്. 20 പേരടങ്ങുന്ന 3 സംഘമായാണ് തിരച്ചില്‍ നടത്തുന്നത്. തിരച്ചില്‍ നടത്താനായി 2 കുങ്കിയാനകളെയും സ്ഥലത്ത് എത്തിച്ചു. അതേസമയം ക്യാമറകളിലെ ദൃശ്യങ്ങളില്‍ കടുവയുടെ സാന്നിധ്യം ഇതുവരെ കണ്ടെത്താനായിട്ടില്ല.
വന്യജീവി പ്രശ്നം പരിഹരിക്കാൻ കഴിയുന്നില്ലെങ്കില്‍ സർക്കാർ രാജിവെച്ച് പുറത്ത് പോവണമെന്ന് വിവിധ പാർട്ടികൾ. മലമ്പുഴയില്‍ ഉറങ്ങിക്കിടന്ന കുഞ്ഞുങ്ങള്‍ക്ക് അരികിലാണ് പുലി എത്തിയത്. ഉദ്യോഗസ്ഥരുടെ അലംഭാവം വന്യജീവി പ്രശ്നത്തിന് കാരണമാണ്. സാധാരണ പൗരന്മാരുടെ ജീവന് ഭീഷണിയായ വന്യമൃഗങ്ങളെ വെടി വെച്ച് കൊല്ലണമന്ന് നാട്ടുകാർ.
india
‘കശ്മീരില്‍ ബോംബിട്ട് കൊണ്ടിരിക്കുമ്പോള്‍ സമാധാന ചര്‍ച്ച സാധ്യമല്ല’: ഒമര്‍ അബ്ദുള്ള

ശ്രീനഗര്‍: സമാധാന ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ പ്രസ്താവനയ്ക്കെതിരെ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. കശ്മീരില്‍ ബോംബിട്ട് കൊണ്ടിരിക്കുമ്പോള്‍ സമാധാന ചര്‍ച്ച സാധ്യമല്ലെന്ന് ഒമര്‍ അബ്ദുള്ള മാധ്യമങ്ങളോട് പറഞ്ഞു. പഹല്‍ഗാം ഭീകരാക്രമണം പോലെയുള്ള സംഭവങ്ങള്‍ക്കിടെ സമാധാന ചര്‍ച്ച നടത്തുന്നത് എങ്ങനെയെന്നും അദ്ദേഹം ചോദിച്ചു.
അതിര്‍ത്തി ശാന്തമാണെന്നും ഒമര്‍ അബ്ദുള്ള വ്യക്തമാക്കി. ‘അതിര്‍ത്തിയില്‍ ഇപ്പോള്‍ പാകിസ്താന്റെ വെടിനിര്‍ത്തല്‍ ലംഘനമില്ല. അതിര്‍ത്തിയില്‍ വന്‍തോതില്‍ നാശനഷ്ടം ഉണ്ടായി. നഷ്ടപരിഹാരത്തിന് പ്രത്യേക പാക്കേജ് തയ്യാറാക്കും’, അദ്ദേഹം പറഞ്ഞു. പാകിസ്താന്‍ സാധാരണക്കാരെ ലക്ഷ്യം വെക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്നും ഒമര്‍ അബ്ദുള്ള പറഞ്ഞു.
മലയാളികള്‍ ഭാഗ്യവാന്മാരാണെന്നും അദ്ദേഹം പറഞ്ഞു. കേരളം അതിര്‍ത്തിയില്‍ നിന്നും വളരെ അകലെയാണ്. തങ്ങള്‍ക്ക് ഉള്ളതുപോലെ ഒരു അയല്‍വാസി മലയാളികള്‍ക്ക് ഇല്ല. അവധി ആഘോഷിക്കാന്‍ മലയാളികള്‍ ജമ്മു കാശ്മീരിലേക്ക് ഇനിയും വരണമെന്നും ഒമര്‍ അബ്ദുള്ള ആവശ്യപ്പെട്ടു.
-
india3 days ago
സോഫിയ ഖുറേഷിക്കെതിരായ വിവാദ പരാമര്‍ശം; വനിതാ കമ്മിഷനില്‍ പരാതി നല്കി ദേശീയ വനിതാ ലീഗ്
-
india3 days ago
‘സോഫിയ ഖുറേഷിയെ തീവ്രവാദിയുടെ സഹോദരിയെന്ന് വിളിച്ചവർ ഒരു നിമിഷം പോലും പദവിയിൽ തുടരാൻ അർഹതയില്ല’: ഷാഫി പറമ്പില്‍
-
News2 days ago
ട്രംപ് ഭരണകൂടം തടവിലാക്കിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ മോചിപ്പിക്കാന്‍ ജഡ്ജി ഉത്തരവിട്ടു
-
kerala3 days ago
പള്ളിയിലെ കിടപ്പുമുറിയില്‍ വൈദികനെ മരിച്ച നിലയില്‍ കണ്ടെത്തി
-
india3 days ago
‘ഞങ്ങള്‍ രാഷ്ട്രത്തോടൊപ്പം നില്ക്കുന്നു’: ദേശീയ സുരക്ഷ ചൂണ്ടിക്കാട്ടി തുര്‍ക്കിയിലെ സര്‍വകലാശാലയുമായുള്ള കരാര്‍ റദ്ദാക്കി ജെഎന്‍യു
-
india3 days ago
കേണല്‍ സോഫിയ ഖുറേഷിക്കെതിരായ വിവാദ പരാമര്‍ശം; ബിജെപി മന്ത്രിക്കെതിരെ കേസെടുത്ത് മധ്യപ്രദേശ് ഹൈക്കോടതി
-
india2 days ago
രാഷ്ട്രപതിയും ഗവര്‍ണര്‍മാരും ബില്ലുകള്‍ അംഗീകരിക്കുന്നതിന് സുപ്രീം കോടതിക്ക് സമയപരിധി നിശ്ചയിക്കാന്‍ കഴിയുമോ?: ദ്രൗപതി മുര്‍മു
-
india3 days ago
മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ നാളെ ചെന്നൈയില്‍