Connect with us

More

ഓഖി ദുരന്തമേഖല സന്ദര്‍ശനം; പ്രധാനമന്ത്രി നരേന്ദ്ര മോദി ലക്ഷ ദ്വീപില്‍

Published

on

കവരത്തി: ഓഖി ദുരന്തമേഖല സന്ദര്‍ശിക്കാനായി ഇന്നു തലസ്ഥാനത്തെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ദുരിത ബാധിത സ്ഥലങ്ങള്‍ നേരില്‍ക്കണ്ടു സ്ഥിതി വിലയിരുത്താന്‍ ലക്ഷ ദ്വീപിലേക്ക് പുറപ്പെട്ടു. ഇന്നലെ അര്‍ധരാത്രിയോടെ മംഗളൂരുവിലെത്തിയ പ്രധാനമന്ത്രി രാവിലെ എട്ടു മണിയോടെയാണ് ഹെലികോപ്റ്ററില്‍ ലക്ഷദ്വീപിലേക്ക് തിരിച്ചത്.

ലക്ഷദ്വീപിലെ ദുരിതബാധിത മേഖലകള്‍ സന്ദര്‍ശിച്ച ശേഷം ഉച്ചയ്ക്ക് 1.50തോടെ മോദി തിരുവനന്തപുരത്ത് എത്തും. തുടര്‍ന്ന് കന്യാകുമാരിയിലേക്കാണ് പ്രധാനമന്ത്രി ആദ്യം പോകുക. നാലരയോടെയാവും തിരുവനന്തപുരത്തു തിരച്ചെത്തുക. തുടര്‍ന്ന്, പൂന്തുറയില്‍ അദ്ദേഹം ദുരിതബാധിതരെ കാണും. പൂന്തുറയിലേക്കു പോകുന്ന അദ്ദേഹം സെന്റ് തോമസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് ഓഖി ദുരന്തബാധിതരെ കാണുക.

ദുരന്തബാധിതരെ നേരിട്ടു കാണണമെന്ന ആവശ്യം ഉയര്‍ന്നതോടെയാണ് പൂന്തുറയില്‍ പ്രധാനമന്ത്രിയുടമായി കൂടിക്കാഴ്ച ഒരുങ്ങുന്നത്.
തുടര്‍ന്ന് അവലോകന യോഗത്തിലും മോദി സംബന്ധിക്കും. അതിനിടെ അവലോകന യോഗം ഔപചാരിക ചടങ്ങുകള്‍ മാത്രം നടക്കുന്ന രാജ്ഭവനില്‍നിന്നും തൈക്കാട് ഗവ. ഗെസ്റ്റ് ഹൗസിലേക്കു മാറ്റി. ദുരന്തബാധിതരെ നേരിട്ടു കാണുന്നതിനെ തുടര്‍ന്നാണ് ഈ മാറ്റം.

യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ആമുഖത്തിനു ശേഷം ചീഫ് സെക്രട്ടറി കെ.എം.ഏബ്രഹാം ഓഖി വിഷയത്തില്‍ പ്രത്യേക അവതരണം നടത്തും. മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കും. യോഗത്തില്‍ ദുരന്തത്തിന്റെ തീവ്രത പ്രധാനമന്ത്രിയെ നേരിട്ട് അറിയിക്കാനാണ് സര്‍ക്കാറിന്റെ ശ്രമം. വൈകി ആറരയോടെയാണ് പ്രധാനമന്ത്രി മടങ്ങുക.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Article

ലഹരി വിപത്തിനൊപ്പം എയ്ഡ്സ് കൂടി

EDITORIAL

Published

on

മദ്യ, മയക്കുമരുന്ന്, ലഹരി വ്യാപനത്തിന്റെ പ്രത്യാഘാതങ്ങള്‍ ആവോളം അനുഭവിച്ചുകൊണ്ടിരിക്കുകയാണ് നമ്മുടെ സംസ്ഥാനം. ഓരോ ദിനവും പുറത്തുവരുന്ന വാര്‍ത്തകള്‍ ഭയപ്പെടുത്തുന്നതാണ്. ഈ ഭയപ്പാടുകള്‍ക്കിടയില്‍തന്നെ മറ്റൊരു ദുരന്തവും കൂടി സംസ്ഥാനത്ത് പതുക്കെ തലപൊക്കുന്നുണ്ട് എന്ന വിവരമാണ് പുറത്തുവരുന്നത്. സംസ്ഥാനത്ത് ലഹരി ഉപയോഗത്തിലൂടെ എയ്ഡ്സ് വ്യാപിക്കുന്നുവെന്ന അത്യന്തം ഞെട്ടിക്കുന്ന വാര്‍ത്തയാണ് ഇന്നലെ അധികൃതര്‍ പങ്കുവെച്ചത്.

മലപ്പുറം വളാഞ്ചേരിയില്‍ ലഹരി സംഘത്തിലെ പത്ത് പേര്‍ക്കാണ് എച്ച്.ഐ.വി ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. രണ്ട് മാസം മുമ്പ് കേരള എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റി ഒരു സര്‍വേ നടത്തിയിരുന്നു. ലൈംഗിക തൊഴിലാളികള്‍, മയക്കുമരുന്ന് ഉപയോഗിക്കുന്ന സംഘങ്ങള്‍ എന്നിവര്‍ക്കിടയിലായിരുന്നു സര്‍വേ നടത്തിയത്. സര്‍വേയുടെ വിശദാംശങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്. സര്‍വേയില്‍ ആദ്യം വളാഞ്ചേരിയില്‍ നിന്നുള്ള ഒരു വ്യക്തിക്ക് എച്ച്.ഐ.വി സ്ഥിരീകരിക്കുകയും പിന്നീട് അയാളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഈ വ്യക്തിയടക്കം ഉള്‍പ്പെട്ടിരിക്കുന്ന വലിയൊരു ലഹരി സംഘത്തിലേക്ക് എത്തുകയുമായിരുന്നു.

തുടര്‍ന്ന് ബാക്കിയുള്ളവര്‍ക്കും രോഗബാധയുള്ളതായി കണ്ടെത്തി. എച്ച്.ഐ.വി സ്ഥിരീകരിച്ച സംഘത്തിലെ മൂന്ന് പേര്‍ ഇതര സംസ്ഥാന തൊഴിലാളികളാണ്. ബാക്കിയുള്ളവര്‍ മലയാളികളാണ്. ഒരേ സിറിഞ്ച് ഉപയോഗിച്ച് ഇവര്‍ ലഹരി കുത്തി വെച്ചതാണ് രോഗ ബാധക്ക് കാരണമെന്ന് ഡി.എം.ഒ അറിയിച്ചു. കൂടുതല്‍ പേര്‍ക്ക് രോഗബാധയുണ്ടാകാം എന്നാണ് സംശയിക്കുന്നത്.

രോഗം സ്ഥിരീകരിച്ച ഒന്‍പത് പേരും സുഹൃത്തുക്കളാണ്. ഇവരില്‍ പലരും വിവാഹിതരുമാണ്. കുത്തിവെക്കുന്ന ലഹരി ഉപയോഗത്തിലൂടെ സംസ്ഥാനത്ത് ഓരോ മാസവും ശരാശരി പത്തിലധികം പേര്‍ക്ക് എച്ച്.ഐ.വി സ്ഥിരീകരിക്കുന്നുണ്ട് എന്ന വാര്‍ത്ത വളരെ ഗൗരവതരമാണ്. വളാഞ്ചേരിയില്‍ മാത്രമല്ല, ജില്ലയിലേയും സംസ്ഥാനത്തേയും മറ്റിടങ്ങളിലും സമാനമായ രോഗ വ്യാപനത്തിന് സാധ്യതയുണ്ടെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. ഇതിനായി വ്യാപക പരിശോധന ആവശ്യമാണെന്നും ആരോഗ്യവകുപ്പ് പറയുന്നു.

കേരളത്തില്‍ 2021ന് ശേഷം യുവാക്കള്‍ക്കിടയില്‍ എച്ച്.ഐ.വി കൂടുന്നതായാണ് എയ്ഡ്സ് കണ്‍ട്രോള്‍ സെസൈറ്റിയുടെ കണക്ക്. വര്‍ഷം ശരാശരി 1200 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുമ്പോല്‍ 15 ശതമാനം പേരും 19-25 പ്രായക്കാരാണ്. ലഹരി കുത്തിവെപ്പാണ് ഇതിനു കാരണമായി വിലയിരുത്തുന്നത്. നേരത്തേ 43 വയസ്സുവരെയുള്ളവര്‍ക്കായിരുന്നു രോഗബാധ കൂടുതല്‍ കണ്ടിരുന്നത്. എച്ച്.ഐ.വി അണുബാധ സാന്ദ്രത താരതമ്യേന കുറഞ്ഞ സംസ്ഥാനമാണ് കേരളം.

പ്രായപൂര്‍ത്തിയായവരിലെ എച്ച്.ഐ.വി സാന്ദ്രത ഇന്ത്യയില്‍ 0.22 ആണെങ്കില്‍ കേരളത്തില്‍ 0.06 ആയിരുന്നു. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യം അനുസരിച്ച് 2030 ഓടുകൂടി പുതിയ എച്ച്.ഐ.വി അണുബാധ ഇല്ലാതാക്കുന്നതിനുള്ള ശ്രമ ത്തിലാണ് ലോക രാജ്യങ്ങള്‍. 2025 ആവുന്നതോടെ എച്ച്.ഐ.വി വിമുക്ത കേരളം സൃഷ്ടിക്കുന്നതിനുള്ള ഊര്‍ജിത പ്രവര്‍ത്തനങ്ങളായിരുന്നു നടന്നുവന്നിരുന്നത്. എന്നാലിപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ ആ പ്രതീക്ഷകളെല്ലാം തകര്‍ക്കുന്നതാണ്.

മയക്കുമരുന്ന് ഉപയോഗത്തില്‍ നിന്നും ഒരാളെ തിരികെ കൊണ്ടുവരാന്‍ ചികിത്സയുണ്ട്. എന്നാല്‍ എച്ച്.ഐ.വി ബാധിച്ചാല്‍ മരണത്തിലേക്കാണ് നടന്നടുക്കുന്നത്. മാത്രമല്ല, നിരപരാധികള്‍ക്കും അവര്‍ രോഗം പരത്തുന്നു എന്നതിനാല്‍ വലിയ സാമൂഹ്യ പ്രശ്നമാണ് ഇത് സൃഷ്ടിക്കുക. ഇത്തരത്തില്‍ രോഗ ബാധിതരായവര്‍ അറിയാതെ തന്നെ അവരുടെ ലൈംഗിക പങ്കാളികള്‍ക്കും സന്തതികള്‍ക്കും അപകടസാധ്യതകള്‍ സൃഷ്ടിക്കുന്നു. മയക്കുമരുന്നിന്റെ തിക്ത ഫലങ്ങള്‍ നുഭവിക്കേണ്ടിവരുന്നത് പലപ്പോഴും വീട്ടിലെ സ്ത്രീകളും കുട്ടികളുമാണ്.

ഇവിടെയും അവര്‍ തന്നെയാണ് ഒന്നുമറിയാതെ ഇരകളാകുന്നത്. മയക്കുമരുന്നു തന്നെ വലിയ സാമൂഹ്യ വിപത്താണ്. അക്കൂട്ടത്തില്‍ എയ്ഡ്സ് വ്യാപനത്തിനുകൂടി മയക്കുമരുന്ന് ഉപയോഗം കാരണമായി തീരുന്നുവെന്നറിയുമ്പോള്‍ വല്ലാത്ത നിരാശയാണ്. ലഹരി വില്‍പ്പനക്കാര്‍ സിറിഞ്ചില്‍ നിറച്ചാണ് ലഹരി നല്‍കുന്നത്. ലഹരി ഉപയോഗിക്കുന്ന എല്ലാവര്‍ക്കും ഇവര്‍ ഒരേ സിറിഞ്ച് തന്നെയാണ് നല്‍കുന്നത്. പല ആളുകള്‍ ഉപയോഗിച്ച ഇത്തരം സിറിഞ്ചുകളാണ് എയ്ഡ്‌സ് പരത്തുന്നത്.

സമൂഹത്തെ ബാധിച്ച ലഹരി വിപത്തിനെതിരെ പോരാടിക്കൊണ്ടിരിക്കുന്നതിനിടയില്‍ വന്ന വാര്‍ത്ത നിരാശാജനകമാണ്. ലഹരി ഉപയോഗിക്കുന്ന ഇത്രയധികം പേര്‍ക്ക് രണ്ട് മാസത്തിനിടെ എച്ച്.ഐ.വി സ്ഥിരീകരിച്ചത് ആശങ്ക ഉണ്ടാക്കുന്ന സംഭവമാണ്. എം.ഡി.എം.എക്ക് പണം നല്‍കാത്തതിനാല്‍ മാതാപിതാക്കളെ യുവാവ് ആക്രമിച്ച വാര്‍ത്തയും മലപ്പുറത്തു നിന്ന് ഇതേ ദിവസം റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ ജോലിക്ക് പോവുകയും വീട് നോക്കുകയും ചെയ്തിരുന്ന യുവാവാണ് ലഹരി മരുന്ന് ഉപയോഗിച്ചു തുടങ്ങുകയും അതിന് അടിമയാവുകയും ചെയ്തതോടെ ജോലിക്ക് പോകാതാവുകയും മയക്കുമരുന്ന് വാങ്ങാനായി വീട്ടില്‍ നിന്നും പണം ആവശ്യപ്പെടാനും തുടങ്ങുകയായിരുന്നു. നിരവധി തവണ മാതാവിനെ മര്‍ദിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം രാത്രി ബഹളം വെക്കുകയും വലിയ രീതിയില്‍ ആക്രമണം നടത്തുകയും ചെയ്തതോടെയാണ് നാട്ടുകാര്‍ ചേര്‍ന്ന് യുവാവിനെ പിടികൂടിയത്.

ആരോഗ്യമുള്ള സമൂഹമാണ് രാജ്യത്തിന്റെ സമ്പത്ത്. ലഹരിയിലൂടെയും എയ്ഡ്സിലൂടെയും അത് നശിക്കാന്‍ പാടില്ല. നാടിനെ പിടിമുറുക്കിയ വിപത്തിനെതിരെ ശക്തമായ നടപടി ഉണ്ടായോ പറ്റൂ.

Continue Reading

kerala

പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ് ആഘോഷിക്കാൻ മദ്യവുമായി എത്തി; പത്തനംതിട്ടയിൽ 4 വിദ്യാർഥികൾക്ക് കൗൺസിലിങ് നൽകും

ഒരാളുടെ ബാഗിൽന്നു മുത്തശ്ശിയുടെ മോതിരം മോഷ്ടിച്ച് വിറ്റ 10,000 രൂപയും കണ്ടെടുത്തു

Published

on

കോഴഞ്ചേരി: കോഴഞ്ചേരിയിൽ പത്താം ക്ലാസ് പരീക്ഷയ്ക്ക് മദ്യവുമായെത്തി വിദ്യാർഥികൾ. പരീക്ഷ കഴിഞ്ഞ് ആഘോഷിക്കാൻ വേണ്ടിയാണു പരീക്ഷയുടെ അവസാന ദിവസമായ ഇന്നലെ വിദ്യാർഥികൾ മദ്യവുമായി എത്തിയത്. ഒരാളുടെ ബാഗിൽന്നു മുത്തശ്ശിയുടെ മോതിരം മോഷ്ടിച്ച് വിറ്റ 10,000 രൂപയും കണ്ടെടുത്തു. നാല് വിദ്യാർഥികൾക്ക് സ്കൂൾ അധികൃതർ കൗൺസലിങ് നൽകിയതായാണ് വിവരം.

അധ്യാപകർക്ക് തോന്നിയ സംശയത്തെ തുടർന്നാണ് ബാഗുകൾ പരിശോധിച്ചത്. വിദ്യാർഥികൾക്ക് ആര് മദ്യം വാങ്ങി നൽകി എന്നതിലടക്കം വിശദമായ പൊലീസ് അന്വേഷണം ഉണ്ടാകും.

 

Continue Reading

More

വിട പറയുന്ന വിശുദ്ധ മാസം

Published

on

സഫാരി സൈനുല്‍ ആബിദീന്‍

എല്ലാ കാര്യത്തിലും ശുദ്ധിക്ക് പ്രധാന്യം നല്‍കുന്ന മതമാണ് ഇസ്ലാം. മനുഷ്യന്റെ ശരീരത്തിനും ഹൃദയത്തിനും ആത്മീവിനുമൊക്കെ ആ പരിശുദ്ധ കൊണ്ടുവരുന്നതില്‍ ഇസ്ലാം പ്രോത്സാഹിപ്പിക്കുന്നു. മനുഷ്യശരീരത്തിന്റെയും ആത്മാവിന്റെയും പരിശുദ്ധി വീണ്ടെടുക്കനുള്ള ആരാധന കൂടിയാണ് വിശുദ്ധ മാസത്തിലെ വ്രതം. അള്ളാഹുവിന്റെ സാമീപ്യം സിദ്ധിക്കാന്‍ നോമ്പിനോട് കിടപിടിക്കുന്ന മറ്റൊന്നില്ലെന്ന് പരിശുദ്ധ ഖുര്‍ആന്‍ നമ്മെ അറിയിക്കുന്നു. നോമ്പുകാലം ക്ഷമയുടെയും സഹിഷ്ണുതയുടെയും സാഹോദര്യത്തിന്റെയും അനുകമ്പയുടെയും സമാഹ്യ ബാധ്യതകളുടെയും കാലമായാണ് ലോക മുസ്ലിം സമൂഹം കാണുന്നത്. മുസ്ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളില്‍ ജീവിക്കുന്നവര്‍ക്ക് ഇത് ശരിക്കും മനസ്സിലാക്കാനാകും.

റമളാനിന്റെ അവസാന പത്തിലെ അവസാന ദിനങ്ങളിലൂടെ കടന്നു പോവുമ്പോള്‍ വിശ്വാസിയില്‍ നിന്ന് വിട പറയാമനൊരുങ്ങുകയാണ് വിശുദ്ധ റമളാന്‍. റജബിലും റമളാനിലും പ്രാര്‍ത്ഥിച്ച് നേടിയെടുത്ത പുണ്യങ്ങളുടെ മാസം വിട പറയുമ്പോള്‍ മനസ്സില്‍ വേദന അനുഭവപ്പെടുന്നവരായിരിക്കും വിശ്വാസികള്‍. വിണ്ണില്‍ നിന്ന് മണ്ണിലേക്ക് അനുഗ്രഹങ്ങളുടെയും നന്മകളുടെയും വസന്തങ്ങളിറങ്ങി വന്ന രാപകലുകളാല്‍ അനുഗ്രഹീതമായ മാസം വിട ചൊല്ലുമ്പോള്‍
ഏതൊരു വിശ്വാസിയുടെ ഹൃദയമാണ് നൊമ്പരപ്പെടുമെന്നത് തീര്‍ച്ച. ആയിരം മാസങ്ങളുടെ പുണ്യമുള്ള ലൈലതുല്‍ഖദ്റിന്റെ മാസം. അനുഗ്രഹത്തിന്റെയും പാപവിമുക്തിയുടെയും നരകമോചനത്തിന്റെയും ഓരോ പത്തുദിനങ്ങള്‍. റമളാനിന്റെ അനുഗ്രഹങ്ങള്‍ പറഞ്ഞാല്‍ തീരാത്തതാണ്.

അന്നപാനീയങ്ങളും വികാരവിചാരങ്ങളും തന്നെ സൃഷ്ടിച്ച് പരിപാലിക്കുന്നവാനായ സര്‍വ്വശക്തന് വേണ്ടി ത്യജിച്ച് വ്രതമനുഷ്ഠിച്ച്, ഖുര്‍ആന്‍ പാരായണത്തിലും ദാനധര്‍മങ്ങളിലുമായി കഴിഞ്ഞുകൂടി, നിദ്രാവിഹീനരായി തറാവീഹും പാതിരാ നമസ്‌കാരങ്ങളും നിര്‍വഹിച്ച് രക്ഷിതാവുമായുള്ള തന്റെ ബന്ധം ശക്തമാക്കിയ അടിമകള്‍ക്ക് അല്ലാഹു നല്‍കുന്ന സന്തോഷ നിമിഷങ്ങളെ വരവേല്‍ക്കലാണല്ലോ പെരുന്നാള്‍. പുത്തനുടയാടകളണിഞ്ഞ്, വയര്‍ നിറച്ച് ഭക്ഷിച്ച്, കുടുംബസന്ദര്‍ശനം നടത്തി ചെറിയപെരുന്നാള്‍ സാഘോഷം കൊണ്ടാടുവാന്‍ അല്ലാഹു നമ്മോട് കല്‍പ്പിക്കുന്നുണ്ട്. അതുകൊണ്ടാണ് അന്നേദിവസം നോമ്പെടുക്കല്‍ പോലും മതം വിലക്കിയത്. വിശ്വാസിയുടെ ജീവിതത്തിലെ സുപ്രധാന ആഘോഷദിനങ്ങളില്‍ ഒന്നാണ് ചെറിയപെരുന്നാള്‍.

റമദാനിനെ ഉപയോഗപ്പെടുത്തുന്നവര്‍ക്കുള്ള പവിത്രതകള്‍ക്ക് മൂല്യം നിശ്ചയിക്കാന്‍ സാധ്യമല്ല. പ്രവാചകന്‍ പറഞ്ഞതായി നമുക്ക് കാണാന്‍ സാധിക്കും ”വിശുദ്ധ ഖുര്‍ആനും നോമ്പും അല്ലാഹുവിന്റെ മുന്നില്‍ അടിമക്കുവേണ്ടി ജാമ്യം നില്‍ക്കും. നോമ്പ് പറയും അല്ലാഹുവേ, പകല്‍ നേരത്ത് ഞാന്‍ കാരണമാണ് അവര്‍ ഭക്ഷണത്തെയും വികാരങ്ങളെയും തടഞ്ഞത്, അതിനാല്‍ ഞാന്‍ അവര്‍ക്ക് ജാമ്യമാണ്. ഖുര്‍ആന്‍ പറയും. രാത്രികാലത്ത് ഞാനാണവരുടെ ഉറക്കം നഷ്ടപ്പെടാനുള്ള കാരണം. ഞാനും അവര്‍ക്ക് ജാമ്യമാണ്. നോമ്പും ഖുര്‍ആനും ഒരു വ്യക്തിക്കുവേണ്ടി ശിപാര്‍ശ ചെയ്താല്‍ അവ സ്വീകരിക്കപ്പെടും, ഫലത്തില്‍ അവര്‍ സ്വര്‍ഗം ഉറപ്പിക്കും.

അസൂയ, അഹങ്കാരം, അപര വിദ്വേഷം, ഏഷണി, ലോകമാന്യം, പൊങ്ങച്ചം, സ്വാര്‍ഥത തുടങ്ങി മനസ്സിനെ ദുഷിപ്പിക്കുന്ന മുഴുവന്‍ രോഗങ്ങള്‍ക്കും റമദാനിലൂടെ പ്രതിരോധശേഷി ആര്‍ജിച്ചെടുക്കാനാവും. വിശുദ്ധ റമദാനെ കൃത്യമായി ഉപയോഗിക്കുകയും ജീവിതത്തില്‍ മാറ്റങ്ങളെ ഉള്‍ക്കൊള്ളുകയും ചെയ്ത ഒരു വ്യക്തി റമദാനുശേഷമുള്ള ജീവിതത്തിലും ഈ നല്ല സ്വഭാവഗുണങ്ങളെ പകര്‍ത്തും. അതിലൂടെ സന്തോഷകരവും മാതൃകായോഗ്യവുമായ വ്യക്തിത്വത്തിന് ഉടമകളാകാന്‍ നമുക്ക് സാധിക്കും.

നോമ്പുകളില്‍ വന്ന പിഴവുകള്‍ നികത്താന്‍ ഫിത്വ്റ് സകാത്ത് കൊടുത്താണ് സത്യവിശ്വാസികള്‍ പെരുന്നാളാഘോഷങ്ങളിലേക്ക് പ്രവേശിക്കുന്നത്. മുപ്പത് ദിനങ്ങളില്‍ തനിക്ക് വേണ്ടി വ്രതമനുഷ്ഠിച്ച്, തറാവീഹ് നിസ്‌കരിച്ച്, ദാനധര്‍മ്മങ്ങള്‍ നല്‍കി, അവസാനം പാവങ്ങള്‍ക്ക് ഫിത്വ്റ് സകാത്തും നല്‍കിയ സച്ചരിതരായ അടിമകള്‍ക്ക് ഞാന്‍ പൊറുത്തു കൊടുത്തിരിക്കുന്നു. അതിന് നിങ്ങള്‍ സാക്ഷികളാവണമെന്ന് മലക്കുകളോട് സസന്തോഷം അല്ലാഹു പറയുന്ന സുദിനമാണ് ചെറിയപെരുന്നാള്‍ ദിനം.

Continue Reading

Trending