Connect with us

Video Stories

ആകാശത്തുണ

Published

on

 

കൊല്‍ക്കത്ത: ഇന്ത്യ ഇന്ത്യയായി-ഒന്നാം ടെസ്റ്റിന്റെ അഞ്ചാം ദിവസം…! പക്ഷേ ആദ്യ രണ്ട് ദിനങ്ങള്‍ മഴയില്‍ കുതിര്‍ന്ന മല്‍സരത്തിന്റെ അന്ത്യദിനത്തിലും പ്രകൃതി കനിഞ്ഞില്ല. വെളിച്ചക്കുറവ് കാരണം കളി നേരത്തെ അവസാനിപ്പിക്കുമ്പോള്‍ ശ്രീലങ്ക തോല്‍വിയുടെ വക്കത്തായിരുന്നു. ആകാശത്തോട് നന്ദി പറഞ്ഞ് അവര്‍ തട്ടിമുട്ടി മാനം കാത്തു. പോരാട്ടം സമനിലയിലായി. വിരാത് കോലിയെന്ന സൂപ്പര്‍ നായകന്റെ തട്ടുപൊളിപ്പന്‍ സെഞ്ച്വറി കരുത്തില്‍ ഇന്ത്യ രണ്ടാം ഇന്നിംഗ്‌സ് എട്ട് വിക്കറ്റിന് 352 റണ്‍സ് എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുമ്പോള്‍ സന്ദര്‍ശകരും വിജയവും തമ്മിലുള്ള അകലം 231 റണ്‍സായിരുന്നു. അര ദിവസത്തില്‍ തികച്ചും അപ്രാപ്യമായ സ്‌ക്കോര്‍. ദിനേശ് ചണ്ഡിമലിന്റെ സംഘം ആ ലക്ഷ്യത്തിലേക്ക് ബാറ്റേന്താന്‍ ശ്രമിച്ചില്ല. പകരം തട്ടിമുട്ടി സമയം കളയാനായിരുന്നു തീരുമാനം. പക്ഷേ ഭുവനേശ്വര്‍ കുമാറും മുഹമ്മദ് ഷമിയും ഉമേഷ് യാദവും പേസ് ബൗളിംഗിന്റെ സുന്ദരമായ തലങ്ങളിലുടെ ലങ്കന്‍ ബാറ്റ്‌സ്മാന്മാരെ വിറപ്പിച്ചു. ഒന്നിന് പിറകെ ഒന്നായി ഏഴ് വിക്കറ്റുകള്‍ നിലം പതിക്കുമ്പോള്‍ സ്‌ക്കോര്‍ ബോര്‍ഡില്‍ 75 റണ്‍സ് മാത്രം. നാടകീയമായി വിജയത്തിനരികിലേക്ക് ഇന്ത്യ നീങ്ങവെ ഭുവനേശ്വറും ഷമിയും ഉമേഷുമെല്ലാം അതിവേഗം സ്വന്തം ബൗളിംഗ് എന്‍ഡിലേക്ക് തിരിച്ചെത്തി അതിവേഗതയില്‍ പന്തെറിഞ്ഞു. പക്ഷേ ലങ്കക്കാര്‍ വിട്ടുകൊടുക്കാന്‍ ഭാമവില്ലാത്തത് പോലെ തട്ടിമുട്ടി സമയം കൊന്നു. പലവട്ടം അവര്‍ വെളിച്ചക്കുറവില്‍ അമ്പയര്‍മാരോട് പരാതി പറഞ്ഞു. അവസാനം 4-28ന് കളി നിര്‍ത്താന്‍ അമ്പയര്‍മാര്‍ തീരുമാനിക്കുമ്പോള്‍ നെടുവീര്‍പ്പിടുകയായിരുന്നു ലങ്കന്‍ ഡ്രസ്സിംഗ് റൂം. ചായക്ക് തൊട്ട് മുമ്പായിരുന്നു ലങ്ക രണ്ടാം ഇന്നിംഗ്‌സ് തുടങ്ങിയത്. ഓപ്പണര്‍മാരെ തുടക്കത്തില്‍ തന്നെ ഇന്ത്യ പുറത്താക്കി. രണ്ട് പേരും അനാവശ്യ വൈഡ് പന്തുകള്‍ക്ക് ബാറ്റ് വെച്ചു. ചായക്ക് ശേഷം ആദ്യ ഇന്നിംഗ്‌സിലെ അര്‍ധ സെഞ്ച്വറിക്കാരായ എയ്ഞ്ചലോ മാത്യൂസും തിരിമാനെയും പുറത്തായി. പിന്നെ വന്നത് അനുഭവം കുറഞ്ഞ മധ്യനിരയായിരുന്നു. ഇവരെ വിറപ്പിച്ചു ഷമിയും ഭുവിയും. നായകന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ കൂടി വീണപ്പോള്‍ ഇന്ത്യന്‍ ക്യാമ്പ് വിജയം മണത്തു. 11 ഓവര്‍ പന്തെറിഞ്ഞ ഭുവി എട്ട് റണ്‍സ് മാത്രം നല്‍കി നാല് വിക്കറ്റ് നേടിയപ്പോള്‍ 9.3 ഓവര്‍ എറിഞ്ഞ ഷമി 34 റണ്‍സിന് രണ്ട് പേരെ പുറത്താക്കി. ഉമേഷ് ഒരു വിക്കറ്റ് വീഴ്ത്തി.
രാവിലെ വിരാത് കോലിയുടെ ദിനമായിരുന്നു. ആദ്യ ഇന്നിംഗ്‌സില്‍ തകര്‍ന്ന നായകന്‍ സുന്ദരമായി കളിച്ചിു. 119 പന്തില്‍ 12 ബൗണ്ടറികളും രണ്ട് സിക്‌സറുകളുമായി കരിയറിലെ അമ്പതാമത്തെ സെഞ്ച്വറി. കെ.എല്‍ രാഹുല്‍ (79), ശിഖര്‍ ധവാന്‍ (94) ചേതേശ്വര്‍ പുജാര (22) എന്നിവരും കാര്യമായ പിന്തുണ നല്‍കി. ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യയെ തകര്‍ത്ത ലക്മാല്‍ 93 റണ്‍സിന് മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ഷനാകയും മൂന്ന് ഇന്ത്യന്‍ വിക്കറ്റുകള്‍ സ്വന്തം പേരില്‍ കുറിച്ചു. പരമ്പരയിലെ രണ്ടാം ടെസ്റ്റ് വെള്ളിയാഴ്ച്ച മുതല്‍ നാഗ്പ്പൂരില്‍.

News

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേക പ്രാര്‍ത്ഥന; ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ

അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു.

Published

on

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേകം പ്രാര്‍ത്ഥന നടത്താന്‍ ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ. ഭാരതത്തിനും, സൈനികര്‍ക്കും, അതിര്‍ത്തിയിലെ ജനസമൂഹത്തിനും വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു.

അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു. ഞായറാഴ്ച്ച വിശുദ്ധ കുര്‍ബാന മധ്യേ മലങ്കരസഭയിലെ മുഴുവന്‍ പള്ളികളിലും രാജ്യത്തിന് വേണ്ടി പ്രാര്‍ത്ഥന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഇന്ത്യയുടെ തിരിച്ചടിയില്‍ പാകിസ്താന് വന്‍ നാശനഷ്ടമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.

Continue Reading

kerala

താമരശ്ശേരി ഷഹബാസ് കൊലക്കേസ്: കുറ്റാരോപിതരായ വിദ്യാര്‍ത്ഥികളുടെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല

വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്.

Published

on

താമരശ്ശേരി ഷഹബാസ് കൊലക്കേസില്‍ കുറ്റാരോപിതരായ ആറ് വിദ്യാര്‍ത്ഥികളുടെയും എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല. വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്. അതേസമയം ഇവരുടെ ഫലം പ്രസിദ്ധീകരിക്കാത്തത് എന്തുകൊണ്ടെന്ന് അറിയില്ലെന്ന് താമരശ്ശേരി ജി വി എച്ച് എസ് എസ് അധികൃതര്‍ വ്യക്തമാക്കി.

കേസില്‍ കുറ്റാരോപിതരായ് വിദ്യാര്‍ത്ഥികള്‍ നിലവില്‍ വെള്ളിമാടുകുന്ന് ഒബ്‌സര്‍വേഷന്‍ ഹോമിലാണ്. വിദ്യാര്‍ത്ഥികളെ എസ്.എസ്.എല്‍.സി പരീക്ഷ എഴുതാന്‍ അനുവദിച്ചത് വലിയ വിവാദത്തിലേക്ക് നയിച്ചിരുന്നു. പരീക്ഷാ സെന്ററുകളിലേക്കടക്കം വിദ്യാര്‍ഥി -യുവജന സംഘടനകള്‍ കടുത്ത പ്രതിഷേധം നടത്തിയിരുന്നു.

എളേറ്റില്‍ വട്ടോളി എം.ജെ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു മരിച്ച മുഹമ്മദ് ഷഹബാസ്.

Continue Reading

Video Stories

പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു

Published

on

പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു. എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രണ്ട് റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡുകളും അഞ്ച് ഹാന്‍ഡ് ഗ്രനേഡുകളും ഉള്‍പ്പെടെ വെടിമരുന്ന് ശേഖരം കണ്ടെടുത്തതായി സംസ്ഥാന പോലീസ് മേധാവി ചൊവ്വാഴ്ച പറഞ്ഞു.

പഞ്ചാബിലെ സ്ലീപ്പര്‍ സെല്ലുകളെ പുനരുജ്ജീവിപ്പിക്കാന്‍ പാകിസ്ഥാനിലെ ഭീകരസംഘടനകള്‍ നടത്തിയ കോര്‍ഡിനേറ്റഡ് ഓപ്പറേഷനാണ് പ്രാഥമിക അന്വേഷണം സൂചിപ്പിക്കുന്നത്,” ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് ഗൗരവ് യാദവ് എക്സില്‍ ഒരു പോസ്റ്റില്‍ പറഞ്ഞു.

ഒരു കേന്ദ്ര ഏജന്‍സിയുമായി ചേര്‍ന്ന് നടത്തിയ സംയുക്ത ഓപ്പറേഷനില്‍, എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ഓപ്പറേഷനില്‍ പഞ്ചാബ് പോലീസ് തീവ്രവാദ ഹാര്‍ഡ്വെയര്‍ ശേഖരം കണ്ടെടുത്തു.

രണ്ട് ആര്‍പിജികള്‍, രണ്ട് ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസുകള്‍ (ഐഇഡി), അഞ്ച് ഹാന്‍ഡ് ഗ്രനേഡുകള്‍, ഒരു വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍ സെറ്റ് എന്നിവ കണ്ടെടുത്തതായി അദ്ദേഹം പറഞ്ഞു.

അമൃത്സറിലെ സ്റ്റേറ്റ് സ്പെഷ്യല്‍ ഓപ്പറേഷന്‍ സെല്ലിന്റെ പോലീസ് സ്റ്റേഷനില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Continue Reading

Trending