Connect with us

Video Stories

റിലയന്‍സ് ജിയോ കുത്തക പിടിക്കുമോ?

Published

on

ranjith

മാർക് സുക്കർബർഗ് ഉറക്കത്തിൽ ഞെട്ടിയെഴുന്നേൽക്കുന്നുണ്ടെങ്കിൽ അതൊരൊറ്റ കാര്യം ആലോചിച്ചായിരിക്കും. അമേരിക്കയിലെ കുത്തക നിരോധന നിയമങ്ങളിൽ കുരുങ്ങി കമ്‌‌പനി വിഭജിച്ച് നൂറു കഷ്ണങ്ങളായി പോകുന്ന സ്വപ്നം കണ്ടായിരിക്കണം അത്. 1982 ൽ ടെലികോം രംഗത്തെ മൄഗീയ കുത്തകയായിരുന്ന ബെൽ ലാബ്‌‌സ്സിനെ ഫെഡറൽ ട്രേഡ് കമ്മീഷൻ 32 ചെറു കമ്പനികളാക്കി വിഭജിച്ചിരുന്നു. അതിനു ശേഷം പല കുത്തകളുടെ സാരഥികൾക്കും ആൻറി മൊണോപ്പളി നിയമങ്ങൾ പേടി സ്വപ്നം ആണ്.

ഈ പേടി സമർത്ഥമായി വിനയോഗിച്ച ഒരു മനുഷ്യനുണ്ട്. സ്‌‌റ്റീവ് ജോബ്സ്. ഒരു പക്ഷെ ബിസിനസ്സ് വാർ സ്‌‌റ്റോറികളിലെ ഏറ്റവും മനോഹരമായ ഏടുകളിൽ ഒന്നാണത്.

1998 ൽ സ്‌‌റ്റീവ് ജോബ്സ് ആപ്പിളിൽ തിരിച്ചെത്തിയ സമയം. കമ്പനി മൂന്നുമാസം ഓടിച്ചു കൊണ്ട് പോകാനുള്ള കാശെ ബാങ്കിലുള്ളു. സ്‌‌റ്റീവ് ജോബ്സ് തൻറെ ആജൻമ ശത്രുവായ ബിൽ ഗേറ്റ്‌‌സിനെ വിളിക്കുന്നു. കമ്പനി പൂട്ടേണ്ടി വരുമെന്ന കാര്യം അവതരിപ്പിച്ചു. ബിൽ ഗേറ്റ്‌‌സ് ഫെഡറൽ ട്രേഡ് കമ്മീഷൻറെയും, ജസ്‌‌റ്റിസ് ഡിപ്പാർട്‌‌മെൻറിൻറെയും അന്വേഷണം നേരിടുന്ന സമയമാണ്. കുത്തക നിരോധന നിയമങ്ങളിൽ കുരുങ്ങി മൈക്രോസോഫ്‌‌റ്റ് വിഭജിച്ചു പോകുമെന്ന പേടി കാരണം ഉറക്കം നഷ്ടപ്പെട്ടിരിക്കുന്ന സമയം. ബില്ലിനെ സമ്ബന്ധിച്ചിടത്തോളം ആകെ അവശേഷിക്കുന്ന ഒരു എതിരാളി ഇല്ലാതാകുക എന്നത് ആലോചിക്കാനെ പറ്റില്ല. ആപ്പിളിനെ ചൂണ്ടി തങ്ങൾക്ക് എതിരാളികളുണ്ടെന്ന് സമർത്ഥിച്ച് രക്ഷപെട്ട് നിൽക്കുന്ന സമയമാണ്. ആപ്പിൾ പൂട്ടിയാൽ മൈക്രോസോഫ്‌‌റ്റ് ഇല്ലാതാകും. ബിൽ ഗേറ്റ്‌‌സിൻറെ അവസ്ഥ കൄത്യമായി മനസ്സിലാക്കിയാണ് സ്‌‌റ്റീവ് ജോബ്സ് വിളിക്കുന്നത്. മൈക്രോസോഫ്‌‌റ്റ് ആപ്പിളിന് $150 മില്യണ് ഡോളർ കൊടുക്കാൻ ധാരണയായി. പകരം ആപ്പിൾ മാക്കിലെ ഡീഫോൾട്ട് ബ്രൌസർ ഇൻറർനെറ്റ് എക്സ്‌‌പ്ലോററും ആയിരിക്കും എന്നും ധാരണയായി. ആപ്പിൾ രക്ഷപെട്ടു. മൈക്രോസോഫ്‌‌റ്റിനെക്കാൾ വളർന്നു. ബിൽ ഗേറ്റ്സിൻറെ പേടി സമർത്ഥമായി വിനയോഗിച്ചതിൻറെ പരിണിത ഫലം.

കുത്തക നിവാരണം എന്നത് ക്യാപ്പിറ്റലിസത്തിൽ അന്തർലീനിയമായൊരു വ്യവസ്ഥയാണ്. പുതിയ ബിസിനസ്സ് സംരംഭങ്ങൾക്ക് മാർക്കെറ്റിൽ ഇറങ്ങാൻ അവസരമുണ്ടാക്കാനും, പുതിയ ഇന്നവേറ്റീവ് പ്രോഡക്ടുകൾ നിർമ്മിക്കാനും ഉതകുന്ന ഒരു എക്കോസിസ്‌‌റ്റം വളർത്താനായാണ് ക്യാപ്പിറ്റിലിസം കുത്തകളെ നിവാരണം ചെയ്യാൻ മുതിരുന്നുത്. ഒരു സംരംഭകന് മാർക്കെറ്റിൽ എത്താനുള്ള പ്രതിബന്ധം നീക്കുകയും, ഉപഭോക്താക്കൾക്ക് നീതിയുക്തമായൊരു വില ഉറപ്പാക്കുകു എന്നതുമാണ് കുത്തക നിവാരണ നിയമങ്ങളുടെ ലക്ഷ്യം. കമ്മ്യൂണിസ്‌‌റ്റുകളെ കാൾ കുത്തകകളെ പേടി ക്യാപ്പിറ്റിലിസ്‌‌റ്റിനാണ്.

അതിനാൽ ഫേസ്ബുക്, ഗൂഗിൾ പോലുള്ള കമ്പനികൾ തങ്ങളുടെ കുത്തക സാന്നിദ്ധ്യം കുറച്ചു കാണിക്കാൻ ശ്രമിക്കും. ഒരു പോംവഴി തങ്ങൾ അല്ലാത്തതെന്തൊ അതിനെ ഫോക്കസ് ചെയ്ത് അവതരിപ്പിക്കുക എന്നതാണ്. ഉദാഹരണം. ഗൂഗിൾ. ഗൂഗിൾ സേർച്ച് എഞ്ചിനിലെ കുത്തകയാണ്. 68% ആണ് അവരുടെ മാർക്കെറ്റ് ഷെയർ. മൈക്രോസോഫ്‌‌റ്റും, യാഹുവും 19% വും 10% വും വച്ചാണ്. ഈ കുത്തക നിവാരണ നിയമങ്ങളിൽ നിന്ന് രക്ഷപെടാൻ ഗൂഗിൾ സ്വയം അവതരിപ്പിക്കുന്നത് അവരൊരു ഓണ്‌‌ലൈൻ അഡ്വർട്ടൈസ്മെൻറ് കമ്പനി ആയിട്ടാണ്. തങ്ങൾ സേർച്ച് എഞ്ചിൻ കമ്പനിയാണെന്ന് അവകാശപ്പെട്ടാലല്ലെ കുത്തക നിയമം ബാധകമാകുകയുള്ളു. $450 ബില്യണ്ടെ മാർക്കെറ്റാണ് ഓണ്ലൈൻ അഡ്വർട്ടൈസിംഗിൻറെത് (ലോകം മൊത്തമെടുത്താൽ). ഗൂഗിൾ അതിൻറെ 3.4% മാത്രമേ ഉള്ളു. നീ കുത്തകയല്ലേ എന്ന് ചോദിച്ചു വരുന്നവരോട് ഫോക്കസ് അൽപം മാറ്റി അവതരിപ്പിക്കുമ്പോൾ അവർ തീരെ ചെറിയ കമ്പനി ആയത് കണ്ടൊ.? വേറൊരു പോംവഴി എതിരാളികളെ പർവ്വതീകരിച്ചു കാണിക്കുക എന്നതാണ്. ബിൽ ഗേറ്റ്സ് ആപ്പിളിനെ ചൂണ്ടി രക്ഷപെട്ട് നിന്നത് ഈ സ്‌‌ട്രാറ്റജി ഉപയോഗിച്ചാണ്. അല്ലെങ്കിൽ സ്വയം കാശു മുടക്കി കോംപറ്റീഷനെ മാർക്കെറ്റിൽ നില നിർത്തുക. മൈക്രോസോഫ്‌‌റ്റ് ആപ്പിളിന് കാശു കൊടുത്തതാണ് ഉദാഹരണം

ഇനി കുത്തക നിവാരണ നിയമങ്ങൾ ഇല്ലാത്ത രാജ്യങ്ങളിലെ സ്ഥിഥിഥി എന്താണ് ?

അതിന് ഉദാഹരണമാണ് കാർലോസ് സ്ലിം. ലോകത്തെ ഏറ്റവും വലിയ പണക്കാരുടെ ആദ്യ അഞ്ചു സ്ഥാനങ്ങളിൽ കാർലോസ് സ്ലിമ്മും ഉണ്ടാകും. ബിൽ ഗേറ്റ്‌‌സിനും, വാറൻ ബഫറ്റിനും ഒപ്പം തന്നെ. മെക്സിക്കൊയിൽ നിന്നുള്ള ബിസ്സിനസ്സ് കാരനാണ്. കാർലോസ് സ്ലിം കാശുണ്ടാക്കിയത് മെക്സിക്കോയുടെ ടെലിക്കോം കമ്പനിയായ Telemax (ഇൻഡ്യയിലെ BSNL ന് സമം) സ്വന്തമാക്കിയതോടെയാണ്. 1990 ൽ മെക്സിക്കൻ പ്രസിഡൻറ് ടെലിമാക്സ് പ്രൈവറ്റൈസ് ചെയ്യാൻ മുതിർന്നപ്പോളാണ് സ്ലിമ്മിന് ഇത് സാദ്ധ്യമായത്. ടെലിമാക്സിൻറെ 51% ഷെയർ ഒരു ചില്ലിക്കാശു മുടക്കാതെ സ്ലിമ്മിന് വാങ്ങിച്ചെടുക്കാനായി. ഈ വില ടെലിമാക്സിൻറെ ഷെയറുകളുടെ ഡിവഡൻറുകളിലൂടെ വർഷങ്ങളെടുത്ത് തിരിച്ചടച്ചാണ് വിൽക്കൽ സമയത്ത് കാശു കൊടുക്കാതെ രക്ഷപെട്ടത്. സ്ലിമ്മിന് പ്രസിഡൻറ് കാർലോസ്സുമായുള്ള വ്യക്തിപരമായ ബന്ധങ്ങളാണ് ഇത്തരം പരാക്രമങ്ങൾ സാദ്ധ്യമാക്കിയത്. Avantel എന്ന കമ്പനി കുത്തക നിവാരണ നിയമങ്ങളിലൂടെ സ്ലിമ്മിനെ കുടുക്കാൻ ശ്രമിച്ചപ്പോൾ “recurso de amparo” എന്നൊരു നിയമത്തിൻറെ പഴുതുപയോഗിച്ച് സ്ലിമ്മിന് രക്ഷപെടാനും സാധിച്ചു. recurso de amparo എന്ന് പേര് കേട്ടാൽ വലിയക്കാട്ടെ എന്തൊ നിയമം ആണെന്ന് തോന്നും. “ഇതെനിക്ക് ബാധകമല്ല” എന്നേ അർതഥമുള്ള. പണ്ട് സുഹൄത്തുക്കളൊന്നിച്ച് ക്രിക്കറ്റ് കളിക്കുമ്പോൾ ബാറ്റും ബോളും കൊണ്ട് വരുന്നവന് കളിയിലെ നിയമങ്ങളിൽ ചില അയവു നൽകിയിരുന്നു. അതു പോലൊരു ബാലിശമായ നിയമം ആണിത്.

ബിൽ ഗേറ്റ്സും, മാർക്ക് സുക്കർബർഗ്ഗും ഒക്കെ കാശുണ്ടാക്കിയത് ഇന്നൊവേറ്റീവായൊരു പ്രോഡക്ട് മാർക്കെറ്റിലെത്തിച്ചാണ്. കുത്തക നിവാരണ നിയമങ്ങളോട് മല്ലിട്ടാണ് അവർ കാശു കാരനായത്. കാർലോസ് സ്ലിമ്മിന് യാതൊരു വിധ ഇന്നവേഷൻ ബാദ്ധ്യതകളുമില്ല. ആരോ ഉണ്ടാക്കിയ സാധനം വെറും രാഷ്ട്രീയ സ്വാധീനമുപയോഗിച്ചു കൈക്കലാക്കിയാണ് കാർലോസ് കാശു കാരനായത്. ഇതിനാണ് ക്രോണി ക്യാപ്പിറ്റലിസം എന്ന് പറയുന്നത്.

ഇൻഡ്യ നിലവിൽ ഒരു അഗ്രിക്കൾച്ചറൽ സൊസൈറ്റിയിൽ നിന്ന് യന്ത്രവത്‌‌കൄത ക്യാപ്പിറ്റലിസ്‌‌റ്റ് സൊസൈറ്റിയിലേയ്‌‌ക്കുള്ള പ്രയാണത്തിൻറെ പ്രാരംഭ ഘട്ടത്തിലാണ്. കുത്തക നിവാരണ നിയമങ്ങൾ ഒന്നും കൄത്യമായി പരിണമിച്ചിട്ടില്ല. ചില ഫ്യൂഡൽ അംശങ്ങൾ ഇപ്പോഴും ഇക്കണോമിയിൽ നില നിൽക്കുന്നുണ്ട്. അതിനാൽ സുതാര്യമായൊരു ക്യാപ്പിറ്റലിസ്‌‌റ്റ് ഇക്കണോമിയെക്കാൾ ഒരുതരം ക്രോണി ക്യാപ്പിറ്റലിസത്തിൻറെ അംശങ്ങളുടെ ലക്ഷണം അവിടിവിടെ കാണാം. വിദേശ നിക്ഷേപകരിലും ഈ ആശങ്ക നിലവിലുണ്ട്. എന്നിരുന്നാലും ഇൻഡ്യയിൽ ജനാധിപത്യത്തിൻറെ വേരുകൾ വളരെ ആഴ്‌‌ന്നിറങ്ങിയിട്ടുണ്ട്. മെക്സിക്കോയിലെ അവസ്ഥ ഇൻഡ്യയിൽ ഉണ്ടാവില്ലെന്നുറപ്പാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

‘കശ്മീർ ഫയൽസും കേരള സ്റ്റോറിയും തുടങ്ങി നട്ടാൽ കിളിർക്കാത്ത നുണയും അപരമത വിദ്വേഷവുമായി ഇറങ്ങിയ സിനിമകളുടെ “ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്” വേണ്ടി വാദിച്ചവരാണ്‌ എമ്പുരാന് എതിരെ കടന്നു വന്നിരിക്കുന്നത്’

സംഘപരിവാറിന്റെ വിദ്വേഷത്തിന്റെ ഫാക്ടറിയിലെ വെറുപ്പ് മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിന് നേര്‍ക്ക് തുപ്പണ്ട.

Published

on

തിയറ്ററുകളില്‍ മോഹന്‍ലാല്‍ ചിത്രം എമ്പുരാന്‍ തരംഗം ആഞ്ഞടിക്കുന്നതിനിടെ സിനിമക്കും നടന്‍മാരായ മോഹന്‍ലാലിനും പൃഥ്വിരാജിനും മുരളി ഗോപിക്കുമെതിരെ സോഷ്യല്‍ മീഡിയയില്‍ വിദ്വേഷ പ്രസ്താവനകളും കമന്റുകളും വ്യാപിപ്പിക്കുകയാണ് സംഘ്പരിവാര്‍ അനുകൂലികള്‍. സംഘ്പരിവാര്‍ രാഷ്ട്രീയത്തിനെതിരായ സിനിമയിലെ വിമര്‍ശനമാണ് ഇവരുടെ പ്രകോപനം. എന്നാല്‍, നടക്കുന്ന ഹേറ്റ് കാമ്പയിന്‍ ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് തുറന്നടിക്കുകയാണ് പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തില്‍.

‘കശ്മീര്‍ ഫയല്‍സും കേരള സ്റ്റോറിയും തുടങ്ങി നട്ടാല്‍ കിളിര്‍ക്കാത്ത നുണയും അപരമത വിദ്വേഷവുമായി ഇറങ്ങിയ സിനിമകളുടെ ”ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്” വേണ്ടി വാദിച്ചവര്‍ തന്നെയാണ് എമ്പുരാന് എതിരെ കടന്നു വന്നിരിക്കുന്നത്. സംഘപരിവാറിന്റെ വിദ്വേഷത്തിന്റെ ഫാക്ടറിയിലെ വെറുപ്പ് മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിന് നേര്‍ക്ക് തുപ്പണ്ട. പുരികക്കൊടി തൊട്ട് വിരലുകള്‍ വരെ അഭിനയിക്കുന്ന മഹാപ്രതിഭ എന്ന് തെല്ലും അതിശയോക്തി കലര്‍ത്തി ഈ നടനെ വിശേഷിപ്പിക്കുന്നത് കഴിഞ്ഞ പല പതിറ്റാണ്ട് കാലത്തായി അദ്ദേഹം പകര്‍ന്നാടിയ വേഷങ്ങളുടെ അഭിനയത്തികവ് കൊണ്ടാണ്.

മലയാളത്തിന്റെ തലപ്പൊക്കമുള്ള രണ്ടു ബ്രാന്‍ഡുകളില്‍ ഒന്നാണ് മോഹന്‍ലാല്‍, the Big M’s. അതിനൊരു കോട്ടം വരുത്താനുള്ള കെല്‌പ്പൊന്നും ബജ്രംഗികള്‍ക്ക് വാളയാര്‍ അതിര്‍ത്തിക്കിപ്പുറം ഈ നാട് തന്നിട്ടില്ല തരുകയും ഇല്ല. സബര്‍മതി പുഴയിലൂടെ എത്ര വെള്ളം ഒഴുകി പോയാലും അതില്‍ നിങ്ങള്‍ എത്ര കഴുകിയാലും മായാത്ത കറയാണ് നിങ്ങളുടെ ചെയ്തികളിലൂടെ നിങ്ങളുടെ ശരീത്തിലുള്ളത് …. ആ അഴുക്കിന്റെ അഹങ്കാരത്തില്‍ മോഹന്‍ലാലിനും സിനിമക്കും നേരെ ചാടണ്ട, അത് കൊണ്ട് വിട്ടു പിടി, മോനെ അപ്പച്ചട്ടിയില്‍ അരി വറക്കരുതെ…. തൊട്രാ പാക്കലാം’ -രാഹുല്‍ ഫേസ്ബുക് കുറിപ്പില്‍ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഇന്നലെ തന്നെ എമ്പുരാന്‍ കണ്ടിരുന്നു.

KGFഉം പുഷ്പയും ഒക്കെ വന്നു മലയാളക്കര കീഴടക്കി പോയപ്പോള്‍ മലയാളി കൊട്ടും കുരവയുമായി ആര്‍ത്തുവിളിച്ചപ്പോഴും ഇങ്ങനെ ഒന്ന് നമുക്കില്ലല്ലോ എന്ന് തെല്ല് അസൂയ നമുക്കുണ്ടായിരുന്നു. കേരളത്തിന്റെ ആ പ്രദേശിക അഭിമാനബോധത്തിലേക്കാണ് പൃഥ്വിരാജ് എമ്പുരാനിലൂടെ സേഫ് ലാന്റ് ചെയ്തിരിക്കുന്നത്.

മേക്കിങ് കൊണ്ടും സാങ്കേതികത്തികവ് കൊണ്ടും മലയാളം പറയുന്ന ഒരു പാന്‍ ഇന്ത്യന്‍ സിനിമ തന്നെയാണ് എമ്പുരാന്‍. മോഹന്‍ലാലും മഞ്ജു വാര്യരും പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും ബൈജു സന്തോഷും തൊട്ട് പേര് അറിയാത്ത വിദേശ അഭിനേതാക്കള്‍ വരെ തകര്‍ത്തിട്ടുണ്ട്. ടിക്കറ്റ് എടുത്തവര്‍ക്ക് ഓരോ ഫ്രെയിമും മുതലാകുന്നുണ്ട് എന്ന് ചുരുക്കം.

എന്നാല്‍ സിനിമയില്‍ പറഞ്ഞിരിക്കുന്ന രാഷ്ട്രീയത്തിന്റെ പേരില്‍ മോഹന്‍ലാലിനും പൃഥ്വിരാജിനും മുരളി ഗോപിക്കുമെതിരെ നടക്കുന്ന ഹേറ്റ് ക്യാംപെയ്ന്‍ ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ല. കശ്മീര്‍ ഫയല്‍സും കേരള സ്റ്റോറിയും തുടങ്ങി നട്ടാല്‍ കിളിര്‍ക്കാത്ത നുണയും അപരമത വിദ്വേഷവുമായി ഇറങ്ങിയ സിനിമകളുടെ ”ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്” വേണ്ടി വാദിച്ചവര്‍ തന്നെയാണ് എമ്പുരാന് എതിരെ കടന്നു വന്നിരിക്കുന്നത്. ബജറംഗിയെന്ന് പറഞ്ഞപ്പോള്‍ തന്നെ അത് തങ്ങളാണെന്ന തിരിച്ചറിവിന് എന്തായാലും അഭിവാദ്യങ്ങള്‍. ആ തിരിച്ചറിവ് നാളെകളിലേക്കുള്ള തിരുത്തലിന്റെ കാരണമാകട്ടെ.

എന്തായാലും സംഘപരിവാറിന്റെ വിദ്വേഷത്തിന്റെ ഫാക്ടറിയിലെ വെറുപ്പ് മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിന് നേര്‍ക്ക് തുപ്പണ്ട. പുരികക്കൊടി തൊട്ട് വിരലുകള്‍ വരെ അഭിനയിക്കുന്ന മഹാപ്രതിഭ എന്ന് തെല്ലും അതിശയോക്തി കലര്‍ത്തി ഈ നടനെ വിശേഷിപ്പിക്കുന്നത് കഴിഞ്ഞ പല പതിറ്റാണ്ട് കാലത്തായി അദ്ദേഹം പകര്‍ന്നാടിയ വേഷങ്ങളുടെ അഭിനയത്തികവ് കൊണ്ടാണ്. മലയാളത്തിന്റെ തലപ്പൊക്കമുള്ള രണ്ടു ബ്രാന്‍ഡുകളില്‍ ഒന്നാണ് മോഹന്‍ലാല്‍ , the Big M’s. അതിനൊരു കോട്ടം വരുത്താനുള്ള കെല്‌പ്പൊന്നും ബജ്രംഗികള്‍ക്ക് വാളയാര്‍ അതിര്‍ത്തിക്കിപ്പുറം ഈ നാട് തന്നിട്ടില്ല തരുകയും ഇല്ല.

സബര്‍മതി പുഴയിലൂടെ എത്ര വെള്ളം ഒഴുകി പോയാലും അതില്‍ നിങ്ങള്‍ എത്ര കഴുകിയാലും മായാത്ത കറയാണ് നിങ്ങളുടെ ചെയ്തികളിലൂടെ നിങ്ങളുടെ ശരീത്തിലുള്ളത് …. ആ അഴുക്കിന്റെ അഹങ്കാരത്തില്‍ മോഹന്‍ലാലിനും സിനിമക്കും നേരെ ചാടണ്ട, അത് കൊണ്ട് വിട്ടു പിടി,

മോനെ അപ്പച്ചട്ടിയില്‍ അരി വറക്കരുതെ…. തൊട്രാ പാക്കലാം

Continue Reading

News

‘നിങ്ങളുടെ താല്‍പര്യത്തിനല്ല സഭ നടത്തുന്നത്’; ലോക്‌സഭയില്‍ പ്രതിപക്ഷത്തോട് കയര്‍ത്ത് സ്പീക്കര്‍

അതേസമയം തുറമുഖബില്‍ ലോക്‌സഭയില്‍ കോണ്‍ഗ്രസ് അവതരിപ്പിച്ചു.

Published

on

ലോക്‌സഭയില്‍ വീണ്ടും പ്രതിപക്ഷത്തോട് കയര്‍ത്ത് സ്പീക്കര്‍. വിവധ വിഷയങ്ങളിലെ അടിയന്തര പ്രമേയം തള്ളിയതില്‍ പ്രതിപക്ഷം പ്രതിഷേധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പ്രതിപക്ഷത്തോട് സ്പീക്കര്‍ കയര്‍ത്തത്. നിയമങ്ങളും ചട്ടങ്ങളും അനുസരിച്ചാണ് സഭാ നടപടികളെന്നും. നിങ്ങളുടെ താല്‍പര്യത്തിനല്ല സഭ നടത്തുന്നതെന്നുമാണ് സ്പീക്കര്‍ പറഞ്ഞത്.

അതേസമയം തുറമുഖബില്‍ ലോക്‌സഭയില്‍ കോണ്‍ഗ്രസ് അവതരിപ്പിച്ചു. കേന്ദ്ര മന്ത്രി അര്‍ജുന്‍ റാം മേഘ് വാളാണ് ബില്‍ അവതരിപ്പിച്ചത്. എന്നാല്‍ സ്പീക്കറുടെ നിലപാടില്‍ കോണ്‍ഗ്രസ് പ്രതിഷേധം തുടരുകയാണ്.

Continue Reading

News

ഇസ്രാഈല്‍ ഗസ്സയിലെ നാസര്‍ ഹോസ്പിറ്റലില്‍ ബോംബെറിഞ്ഞു; ഹമാസ് നേതാവ് കൊല്ലപ്പെട്ടു

ഗസ്സയ്ക്കെതിരായ ഇസ്രാഈല്‍ ആക്രമണത്തില്‍ 50,021 ഫലസ്തീനികള്‍ മരിക്കുകയും 113,274 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗസ്സയുടെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Published

on

ഇസ്രാഈല്‍ സൈന്യം ഗാസയിലെ നാസര്‍ ഹോസ്പിറ്റല്‍ ആക്രമിച്ചു, ഹമാസ് നേതാവ് ഇസ്മായില്‍ ബര്‍ഹൂം ഉള്‍പ്പെടെ രണ്ട് പേര്‍ കൊല്ലപ്പെട്ടു.
ഗസ്യയിലെ അല്‍-മവാസിയില്‍ ഇസ്രാഈല്‍ സൈന്യം ഒരു കൂടാരം ബോംബെറിഞ്ഞ് ഹമാസിന്റെ പൊളിറ്റിക്കല്‍ ബ്യൂറോയിലെ രണ്ടാമത്തെ അംഗമായ സലാ അല്‍-ബര്‍ദാവില്‍ കൊല്ലപ്പെട്ടതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് അദ്ദേഹത്തിന്റെ കൊലപാതകം.
തലസ്ഥാനമായ സനയിലെ ജനസാന്ദ്രതയുള്ള അയല്‍പ്രദേശം ഉള്‍പ്പെടെ യെമനിലെ രണ്ട് പ്രദേശങ്ങളില്‍ യുഎസ് വ്യോമാക്രമണം നടത്തി, കുറഞ്ഞത് ഒരാളെങ്കിലും കൊല്ലപ്പെടുകയും 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഗസ്സയ്ക്കെതിരായ ഇസ്രാഈല്‍ ആക്രമണത്തില്‍ 50,021 ഫലസ്തീനികള്‍ മരിക്കുകയും 113,274 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗസ്സയുടെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഗസ്സയുടെ ഗവണ്‍മെന്റ് മീഡിയ ഓഫീസ് അതിന്റെ മരണസംഖ്യ 61,700 ആയി അപ്ഡേറ്റ് ചെയ്തു, അവശിഷ്ടങ്ങള്‍ക്കടിയില്‍ കാണാതായ ആയിരക്കണക്കിന് ഫലസ്തീനികള്‍ മരിച്ചതായി അനുമാനിക്കുന്നു.
2023 ഒക്ടോബര്‍ 7-ന് ഹമാസിന്റെ നേതൃത്വത്തില്‍ നടന്ന ആക്രമണത്തില്‍ ഇസ്രാഈലില്‍ 1,139 പേര്‍ കൊല്ലപ്പെടുകയും 200-ലധികം പേരെ ബന്ദികളാക്കുകയും ചെയ്തു.

തെക്കന്‍ ഗാസയിലെ ആശുപത്രിക്ക് നേരെ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹമാസിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥനും 16 വയസ്സുള്ള ആണ്‍കുട്ടിയും ഉള്‍പ്പെടെ രണ്ട് പേര്‍ കൊല്ലപ്പെട്ടതായി ഹമാസും ആരോഗ്യ ഉദ്യോഗസ്ഥരും അറിയിച്ചു.

Continue Reading

Trending