Connect with us

Culture

ഗുജറാത്ത്; വര്‍ഗീയത ഉയര്‍ത്തി കളം പിടിക്കാന്‍ വീണ്ടും ബി.ജെ.പി

Published

on

അഹമ്മദാബാദ്: 22 വര്‍ഷമായി ഗുജറാത്ത് ഭരിച്ചിട്ടും കഴിഞ്ഞ മൂന്ന് വര്‍ഷമായി രാജ്യം ഭരിച്ചിട്ടും ബി.ജെ.പിക്ക് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ പ്രചാരണത്തിന് മുഖ്യവിഷയം പതിവ് വര്‍ഗീയ ചേരുവകള്‍ തന്നെ. മോദിയുടെ വികസന മാതൃകയായ ഗുജറാത്തില്‍ മുസ്‌ലിംകളോ അവരുടെ പ്രശ്‌നങ്ങളോ ഒരു വിഷയമേ അല്ലാത്ത നിയമസഭാ തെരഞ്ഞെടുപ്പിന് ഭരണകക്ഷി ഇറക്കിയ പോസ്റ്ററാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന പോസ്റ്റ് ആര്‍.എസ്.എസിന്റെ പ്രാദേശിക യൂണിറ്റാണ് പുറത്തിറക്കിയിട്ടുള്ളത്. ഇതില്‍ മുഖ്യമന്ത്രി രൂപാണി, ദേശീയ അധ്യക്ഷന്‍ ഷാ, പ്രധാനമന്ത്രി മോദി എന്നിവരുടെ പേരിന്റെ ആദ്യാക്ഷരങ്ങള്‍ ചേര്‍ത്ത് വെച്ച് (ആര്‍.എ.എം) റാം എന്നും ഇതിന് നേരെ അയോധ്യയിലെ നിര്‍ദ്ദിഷ്ട ക്ഷേത്രത്തിന്റെ മാതൃകയും നല്‍കിയിട്ടുണ്ട്. കോണ്‍ഗ്രസിന്റെ സ്ഥാനത്ത് ഹര്‍ദിക്, അല്‍പേഷ്, ജിഗ്നേഷ് എന്നിവരുടെ ചിത്രവും ഇവരുടെ പേരിന്റെ ആദ്യാക്ഷരങ്ങള്‍ ചേര്‍ത്ത് വെച്ച് (എച്ച്.എ.ജെ) ഹാജ് എന്നും ഇതിന്റെ നേരെ കഅ്ബയുടെ ചിത്രവുമാണ് നല്‍കിയിരിക്കുന്നത്.

ഗുജറാത്ത് വികസന മാതൃകയുടെ പൊള്ളത്തരം കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ തുറന്നുകാട്ടാന്‍ തുടങ്ങിയതോടെയാണ് ഹിന്ദു വോട്ടുകള്‍ ഏകീകരിക്കുക എന്ന ലക്ഷ്യത്തോടെ വാട്‌സ് ആപ്പിലൂടെ പസംഗി തമാരി (നിങ്ങളുടെ തെരഞ്ഞെടുക്കല്‍) എന്ന പേരില്‍ റാം വേണോ ഹാജ് വേണോ എന്ന ചോദ്യവുമായി അതിവേഗം ഈ പോസ്റ്റര്‍ ഹിന്ദുത്വ ഗ്രൂപ്പുകള്‍ പ്രചരിപ്പിക്കുന്നത്. അഹമ്മദാബാദിലെ അമരൈവാഡി നഗറിലെ പ്രദേശിക ആര്‍.എസ്.എസ് വിഭാഗമാണ് പോസ്റ്ററിനു പിന്നിലെന്നാണ് ദേശീയ പോര്‍ട്ടലുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വര്‍ഗീയ കാര്‍ഡിറക്കി പ്രചരണം കൊഴുപ്പിക്കാനാണ് ബി.ജെ.പിയുടെ ശ്രമമെന്നതിന്റെ ആദ്യ സൂചനകള്‍ കഴിഞ്ഞ ആഴ്ച പുറത്തുവന്നിരുന്നു. കോണ്‍ഗ്രസ് രാജ്യസഭാ എം.പിയും സോണിയാ ഗാന്ധിയുടെ രാഷ്ട്രീയ ഉപദേശകനുമായ അഹമ്മദ് പട്ടേലിന് ഐ.എസ് തീവ്രവാദികളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് വിജയ് രൂപാണി രംഗത്തുവന്നിരുന്നു. അഹമ്മദ് പട്ടേല്‍ ട്രസ്റ്റിയായ ആസ്പത്രിയില്‍ നിന്നും ഐ.എസ് അംഗത്തെ പിടികൂടിയെന്നാരോപിച്ചാണ് ഈ ആരോപണം മുഖ്യമന്ത്രി ഉന്നയിച്ചത്.

അതേ സമയം ഇത്തരം പ്രകോപനങ്ങളില്‍ നിന്നും വിട്ടുനില്‍ക്കാനാണ് കോണ്‍ഗ്രസ് നേതൃത്വം നല്‍കിയിരിക്കുന്ന നിര്‍ദേശം. 2007ല്‍ കോണ്‍ഗ്രസ് അധ്യക്ഷ മോദിയെ മരണത്തിന്റെ വ്യാപാരി എന്നു വിശേഷിപ്പിച്ചത് വ്യാപകമായി പ്രചരിപ്പിച്ചായിരുന്നു പിന്നീട് ബി.ജെ.പി വോട്ടു പിടിച്ചത്. ദളിത് നേതാവ് ജിഗ്നേഷ് മേവാനി, പട്ടീദാര്‍ പ്രക്ഷോഭ നേതാവ് ഹര്‍ദിക് പട്ടേല്‍, ഒ.ബി.സി നേതാവ് അല്‍പേഷ് താക്കൂര്‍ എന്നിവരുടെ വരവ് ബി.ജെ.പിക്ക് ചെറുതല്ലാത്ത തലവേദനയാണ് സംസ്ഥാനത്തുണ്ടാക്കിയിട്ടുള്ളത്. ഈ സാഹചര്യത്തില്‍ വികസനത്തിലൂന്നി വോട്ടു പിടിക്കാനാവില്ലെന്ന് ബി.ജെ.പി നേതൃത്വം തന്നെ കണക്കുകൂട്ടുന്നുണ്ട്.

ഗുജറാത്തിലെ വോട്ടര്‍മാരില്‍ ദളിതുകള്‍ ഏഴു ശതമാനവും പട്ടീദാര്‍ വിഭാഗം 12 ശതമാനവും വരും. വടക്കന്‍ ഗുജറാത്തിലും തെക്കന്‍ ഗുജറാത്തിലും വോട്ടിങ് ക്രമത്തില്‍ ഇവരുടെ നിലപാട് കാര്യമായ മാറ്റം വരുത്തും. ഒ.ബി.സിക്കാരില്‍ പകുതിയോളം വരുന്ന താക്കൂര്‍ വിഭാഗക്കാര്‍ വടക്കന്‍ ഗുജറാത്തിലാണുള്ളത്. കിഴക്കന്‍ ഗുജറത്തിലെ ആദിവാസി മേഖലയിലെ 15 ശതമാനം വോട്ടുകളും എങ്ങോട്ടെന്നത് തെരഞ്ഞെടുപ്പ് ഫലം നിര്‍ണയിക്കുന്നതാണ്. നിലവിലെ സാഹചര്യത്തില്‍ ബി.ജെ.പിയും കോണ്‍ഗ്രസും ഒപ്പത്തിനൊപ്പമെന്ന നിലയിലാണ്. ബി.ജെ.പി 80 സീറ്റുകളില്‍ ഒതുങ്ങുമെന്ന ഊഹാപോഹവും പ്രചരിക്കുന്നുണ്ട്. 12 ശതമാനം വരുന്ന പട്ടേല്‍ വിഭാഗം തുണി, രത്‌ന വ്യാപാര മേഖലയും കൃഷി, വ്യവസായം എന്നിവയും നിയന്ത്രിക്കുന്ന സംസ്ഥാനത്തെ സ്വാധീന വിഭാഗമാണ്.

പരമ്പരാഗതമായി ബി.ജെ.പിയുടെ വോട്ടുബാങ്ക് കൂടിയാണിവര്‍. 45 മണ്ഡലങ്ങളാണ് 11 ജില്ലകള്‍ ഉള്‍ക്കൊള്ളുന്ന സൗരാഷ്ട്രയിലെ പട്ടേല്‍ മേഖലയിലുള്ളത്. 2012ല്‍ കേശുഭായ് പട്ടേലിന്റെ ഗുജറാത്ത് പരിവര്‍ത്തന്‍ പാര്‍ട്ടിയാണ് ബി.ജെ.പിയെ ഇവിടെ രക്ഷപ്പെടുത്തിയത്. കോണ്‍ഗ്രസ് വോട്ടുകളില്‍ കാര്യമായ വിള്ളലുണ്ടാക്കിയ കേശുഭായ് പട്ടേലിന്റെ പാര്‍ട്ടി രണ്ട് സീറ്റു നേടിയപ്പോള്‍ 13 ഇടത്ത് മാത്രമാണ് കോണ്‍ഗ്രസിന് ജയിക്കാനായത്.

32 സീറ്റുകളിലും ബി.ജെ.പിയാണ് വിജയിച്ചത്. ഏഴു ശതമാനത്തോളം വരുന്ന ദളിതുകള്‍ മുമ്പ് തങ്ങളുടെ ശബ്ദം ഉയര്‍ത്തിയിട്ടില്ലെങ്കിലും ഉനയില്‍ ദളിതുകളെ സവര്‍ണര്‍ പീഡിപ്പിച്ചതോടെയാണ് ജിഗ്നേഷ് മേവാനിയുടെ നേതൃത്വത്തില്‍ ആദ്യമായി രംഗത്തുവരുന്നത്. നേരത്തെ സ്വന്തം നേതാക്കന്‍മാരില്ലാത്തതിനാല്‍ ബി.ജെ.പിയെ പിന്തുണച്ചിരുന്ന ഇവര്‍ ഇത്തവണ പതിവ് രീതിയില്‍ നിന്നും മാറിയാണ് മുന്നോട്ടു പോകുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 13 എസ്.സി സംവരണ മണ്ഡലങ്ങളില്‍ 10 ഇടത്തും ബി.ജെ.പിയാണ് വിജയിച്ചത്. മൂന്നിടത്ത് മാത്രമായിരുന്നു കോണ്‍ഗ്രസിന് ജയിക്കാനായത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

gulf

പെരുന്നാളിനോടനുബന്ധിച്ച് 630 തടവുകാർക്ക് ഇളവ് പ്രഖ്യാപിച്ച് ഹമദ് രാജാവ്

എല്ലാ വർഷവും ഈദുൽ ഫിത്റിനോടനുബന്ധിച്ച് ഹമദ് രാജാവ് തടവുകാർക്ക് ഇളവ് നൽകാനുള്ള ഉത്തരവ് പുറപ്പെടുവിക്കാറുണ്ട്.

Published

on

ഈദുൽ ഫിത്ർ പ്രമാണിച്ച് 630 തടവുകാർക്ക് മാപ്പ് നൽകി രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ. വിവിധ കുറ്റകൃത്യങ്ങളിലുൾപ്പെട്ട് ശിക്ഷയുടെ ഒരു ഭാഗം അനുഭവിച്ചവർക്കും മറ്റു ചെറുകൃത്യങ്ങൾക്ക് പിടിക്കപ്പെട്ടവർക്കും, ബദൽ ശിക്ഷക്ക് വിധേയമായവർക്കുമാണ് മാപ്പിൽ ഇളവ് ലഭിക്കുക.

മാപ്പു ലഭിച്ചവർ വീണ്ടും സാമൂഹിക ജീവിതത്തിന്റെ ഭാഗമാവാനും രാജാവിന്റെ നേതൃത്വത്തിൽ ബഹ്റൈന്റെ സമഗ്ര വികസന പ്രക്രിയക്ക് സംഭാവന നൽകാനുമുള്ള രാജാവിന്റെ താൽപര്യമാണ് ഈ മാപ്പ് പ്രതിഫലിപ്പിക്കുന്നത്.

എല്ലാ വർഷവും ഈദുൽ ഫിത്റിനോടനുബന്ധിച്ച് ഹമദ് രാജാവ് തടവുകാർക്ക് ഇളവ് നൽകാനുള്ള ഉത്തരവ് പുറപ്പെടുവിക്കാറുണ്ട്.

Continue Reading

news

ഫലസ്തീന്‍ അനുകൂലയായ തുര്‍ക്കി വിദ്യാര്‍ത്ഥിയുടെ നാടുകടത്തല്‍ തടഞ്ഞ് അമേരിക്കന്‍ ഫെഡറല്‍ കോടതി

ടഫ്റ്റ്‌സ് സര്‍വകലാശാലയിലെ ഡോക്ടറല്‍ വിദ്യാര്‍ത്ഥിയായ റുമൈസ ഒസ്തുര്‍ക്കിനെ നാടുകടത്താനുള്ള ഉത്തരവാണ് മസാച്യുസെറ്റ്സിലെ ഫെഡറല്‍ ജഡ്ജി തടഞ്ഞത്. 

Published

on

ഫലസ്തീനെ പിന്തുണച്ചു എന്ന് ചൂണ്ടിക്കാട്ടി യു.എസ് നാടുകടത്താനിരുന്ന തുര്‍ക്കി വിദ്യാര്‍ത്ഥിക്കെതിരായ നടപടി തടഞ്ഞ് ഫെഡറല്‍ കോടതി. ടഫ്റ്റ്‌സ് സര്‍വകലാശാലയിലെ ഡോക്ടറല്‍ വിദ്യാര്‍ത്ഥിയായ റുമൈസ ഒസ്തുര്‍ക്കിനെ നാടുകടത്താനുള്ള ഉത്തരവാണ് മസാച്യുസെറ്റ്സിലെ ഫെഡറല്‍ ജഡ്ജി തടഞ്ഞത്.

ഹരജിയില്‍ തീരുമാനമെടുക്കുന്നതുവരെയോ ഇനിയൊരു കോടതി ഉത്തരവ് ഉണ്ടാകുന്നതുവരെയോ ഒസ്തുര്‍ക്കിനെ നീക്കം ചെയ്യരുതെന്നാണ് ജില്ല കോടതിയുടെ നിര്‍ദേശം.

കഴിഞ്ഞ ദിവസമാണ് യു.എസ് ഇമിഗ്രേഷന്‍ അധികൃതര്‍ മസാച്യുസെറ്റ്സിലെ അവരുടെ വീടിനടുത്ത്‌ വെച്ച് റുമൈസ ഒസ്തുര്‍ക്കിനെ കസ്റ്റഡിയിലെടുത്തത്. തൊട്ടുപിന്നാലെ യു.എസ് ഉദ്യോഗസ്ഥര്‍ ഇവരുടെ വിസ റദ്ദാക്കി.

അമേരിക്കന്‍ ഭീകര സംഘടനയായി കണക്കാക്കുന്ന ഹമാസിനെ പിന്തുണയ്ക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു എന്നാരോപിച്ചാണ് തെളിവുകള്‍ ഒന്നും നല്‍കാതെ ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പ് ഒസ്തുര്‍ക്കിനെതിരെ കുറ്റം ചുമത്തിയത്. ഫലസ്തീനെ പിന്തുണയ്ക്കുന്ന വിദേശ വിദ്യാര്‍ത്ഥികള്‍ക്കെതിരായ ട്രംപ് ഭരണകൂടത്തിന്റെ ഏറ്റവും പുതിയ നടപടിയായിരുന്നു ഇത്.

ഫുള്‍ബ്രൈറ്റ് സ്‌കോളര്‍ഷിപ്പ് വഴി യു.എസില്‍ ഉപരിപഠനത്തിനെത്തിയ ഒസ്തുര്‍ക്ക് ടഫ്റ്റ്സിലെ ചൈല്‍ഡ് സ്റ്റഡി ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്മെന്റ് ഡോക്ടറല്‍ പ്രോഗ്രാമിലെ വിദ്യാര്‍ത്ഥിയാണ്. എഫ്-1 വിസയിലാണ് ഇവര്‍ യു.എസില്‍ തങ്ങിയിരുന്നത്.

ഇസ്രാഈലി ബന്ധമുള്ള കമ്പനികളില്‍ നിന്ന് പിന്മാറാനും ഫലസ്തീനിലെ വംശഹത്യയെ അംഗീകരിക്കാനുമുള്ള വിദ്യാര്‍ത്ഥികളുടെ ആവശ്യത്തെ സര്‍വകലാശാല നിരാകരിച്ചതോടെ സര്‍വകലാശാലയുടെ നിലപാടിനെ വിമര്‍ശിച്ചുകൊണ്ട് ക്യാമ്പസ് പത്രമായ ടഫറ്റ്‌സ് ഡെയ്‌ലി ഒസ്തുര്‍ക്ക് ഒരു വര്‍ഷം മുമ്പ് ഒരു ഒപ്പീനിയന്‍ എഴുതിയിരുന്നു. ഇതാണ് അറസ്റ്റിലേക്ക് നയിച്ചതെന്നാണ് സൂചന.

അതേസമയം ഫലസ്തീനെ പിന്തുണച്ച് വിദേശവിദ്യാര്‍ത്ഥികള്‍ക്കെതിരെയുള്ള യു.എസ് ഭരണകൂടത്തിന്റെ നടപടി തുടരുകയാണ്. ഫലസ്തീന്‍ അനുകൂല പ്രതിഷേധവുമായി ബന്ധപ്പെട്ട് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് 300ലധികം വിസകള്‍ റദ്ദാക്കിയതായി സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ഇന്നലെ വ്യക്തമാക്കിയിരുന്നു.

കൊളംബിയ സര്‍വകലാശാലയില്‍ ഫലസ്തീന്‍ അനുകൂല പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയെന്നാരോപിച്ച് ഫലസ്തീന്‍ വിദ്യാര്‍ത്ഥിയായ മഹ്‌മൂദ് ഖലീലിനെ നാടുകടത്താന്‍ ട്രംപ് ഭരണകൂടം ഉത്തരവിട്ടതില്‍ നിന്നാണ് വിദേശ വിദ്യാര്‍ത്ഥികള്‍ക്കെതിരായ ട്രംപ് ഭരണകൂടത്തിന്റെ പ്രതികാര നടപടി ആരംഭിക്കുന്നത്. എന്നാല്‍ മഹ്‌മൂദ് ഖലീലിന്റെ നാടുകടത്തല്‍ ഫെഡറല്‍ കോടതി തടഞ്ഞു.

പിന്നീട് യു.എസിലെ ജോര്‍ജ് ടൗണ്‍ സര്‍വകലാശാലയിലെ ഇന്ത്യന്‍ വംശജനായ സ്‌കോളര്‍ ബദര്‍ ഖാന്‍ സുരിക്കെതിരേയും കൊളംബിയ യൂണിവേഴ്‌സിറ്റി പി.എച്ച്.ഡി സ്‌കോളര്‍ രഞ്ജിനി ശ്രീനിവാസനെതിരേയും സമാന നടപടിയുണ്ടായി. ഇതില്‍ സുരിക്കെതിരായ നാടുകടത്തല്‍ നീക്കം കോടതി തടഞ്ഞപ്പോള്‍ രഞ്ജിനി അറസ്റ്റില്‍ നിന്ന് രക്ഷപ്പെട്ട് കാനഡയിലേക്ക് മാറുകയും ചെയ്തു.

ഇതിന് പുറമെ അന്തരിച്ച ഹിസ്ബുല്ല നേതാവ് ഹസന്‍ നസറുല്ലയുടെ ഫോട്ടോകളും വീഡിയോകളും ഫോണില്‍ കണ്ടെത്തിയെന്ന് ആരോപിച്ച് ലെബനന്‍ പൗരയായ ബ്രൗണ്‍ യൂണിവേഴ്സിറ്റി അസി. പ്രൊഫസറെ അമേരിക്ക നാടുകടത്തിയിരുന്നു. ഡോക്ടര്‍ കൂടിയായ റാഷ അലവൈയെയാണ് ഹിസ്ബുല്ലയേയും നസറുല്ലയേയും പിന്തുണക്കുന്നു എന്ന് ചൂണ്ടിക്കാട്ടി യു.എസ് നാടുകടത്തിയത്.

Continue Reading

News

ഇന്ത്യയുമായുള്ള തീരുവ തര്‍ക്കം: മോദി ബുദ്ധിമാന്‍, ചര്‍ച്ചകളില്‍ പുരോഗതിയുണ്ടാകുമെന്ന് പ്രതീക്ഷ: ട്രംപ്‌

നേരത്തെ അധിക തീരുവയില്‍ ഇന്ത്യയെ രൂക്ഷമായി വിമര്‍ശിച്ച് ട്രംപ് രംഗത്തെത്തിയിരുന്നു.

Published

on

ഇന്ത്യയുമായുളള തീരുവ തര്‍ക്കം പരിഹരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. നരേന്ദ്ര മോദി നല്ല സുഹൃത്താണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ഏപ്രില്‍ മുതല്‍ ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങള്‍ക്കുമേല്‍ അധിക തീരുവ ചുമത്തുമെന്ന് യു.എസ് അറിയിച്ചിരുന്നു. ഇതിനിടെയാണ് ട്രംപിന്റെ പരാമര്‍ശം.

മോദി ബുദ്ധിമാനായ ആളാണ്. ഞങ്ങള്‍ ഇരുവരും നല്ല സൃഹൃത്തുക്കളുമാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ തീരുവ ചുമത്തുന്ന രാജ്യമാണ് ഇന്ത്യ. അവര്‍ മിടുക്കരാണ്. എന്നാല്‍, ഈ അധിക തീരുവയില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഇക്കാര്യത്തില്‍ പോസിറ്റീവായ ഫലമുണ്ടാകുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും ട്രംപ് പറഞ്ഞു.

നേരത്തെ അധിക തീരുവയില്‍ ഇന്ത്യയെ രൂക്ഷമായി വിമര്‍ശിച്ച് ട്രംപ് രംഗത്തെത്തിയിരുന്നു. ഇന്ത്യയുമായി നല്ല ബന്ധമാണ് നിലവിലുള്ളത്. എന്നാല്‍, ഒരു പ്രശ്‌നം മാത്രമാണ് തനിക്ക് അവരുമായി ഉള്ളത്. ലോകത്ത് ഏറ്റവും കൂടുതല്‍ തീരുവ ചുമത്തുന്ന രാജ്യമാണ് ഇന്ത്യ. അവര്‍ തീരുവ കുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയില്‍ ഒന്നും വില്‍ക്കാനാവില്ല. എല്ലായിടത്തും നിയന്ത്രണമാണ്. ഇന്ത്യയുടെ അമിത തീരുവ തുറന്നുകാട്ടാന്‍ നമുക്ക് സാധിച്ചിട്ടുണ്ട്. അവര്‍ തീരുവ കുറക്കാമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ട്രംപ് പറഞ്ഞിരുന്നു.

Continue Reading

Trending