Connect with us

Culture

മുഖം മറച്ച ഹാദിയ; ‘മാതൃഭൂമി’ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

Published

on

കോഴിക്കോട്: ഹാദിയ കേസില്‍ സുപ്രീം കോടതി വിധി റിപ്പോര്‍ട്ട് ചെയ്ത ‘മാതൃഭൂമി’ ദിനപത്രം വാര്‍ത്തയ്‌ക്കൊപ്പം നല്‍കിയ ചിത്രം വിവാദമാകുന്നു. പാതിമറച്ച, ഒരു പകുതി ഇരുണ്ട നീലയും മറുപകുതി വെള്ളയും നിറത്തിലുള്ള സ്ത്രീമുഖമാണ് വാര്‍ത്തയ്‌ക്കൊപ്പം നല്‍കിയിരിക്കുന്നത്. മുഖം മറച്ച തരത്തിലുള്ള ഹാദിയയുടെ ഒരു ചിത്രം പോലും പുറത്തു വന്നിട്ടില്ലെന്നിരിക്കെ, ആസൂത്രിത ലക്ഷ്യത്തോടെയാണ് മാതൃഭൂമി ഒന്നാം പേജില്‍ തന്നെ ഈ ചിത്രം പ്രസിദ്ധീകരിച്ചത് എന്നാണ് സൂചന. ഇതിനെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമാവുകയാണ്.

മതനിഷ്ഠ പാലിക്കുന്ന മുസ്‌ലിം സ്ത്രീയുടേതെന്ന് തോന്നിക്കുന്ന ചിത്രം വികൃതമായ രീതിയില്‍ ഹാദിയയുമായി ബന്ധപ്പെട്ട വാര്‍ത്തയില്‍ നല്‍കുക വഴി, ഈ വിഷയത്തെ വര്‍ഗീയവല്‍ക്കരിക്കുകയാണ് ‘മാതൃഭൂമി’യുടെ ലക്ഷ്യം എന്നു കരുതുന്നു. ഹൈക്കോടതി വിധിയെ തുടര്‍ന്ന് വീട്ടുതടങ്കലിലായ ഹാദിയ കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ നേരിടുന്നു എന്ന നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് മാതൃഭൂമിയുടെ ഈ അതിവായന എന്നതാണ് വിചിത്രം. വീട്ടില്‍ അച്ഛന്റെ മര്‍ദനമേല്‍ക്കുന്നുണ്ടെന്നും താന്‍ കൊല്ലപ്പെട്ടേക്കാമെന്നും ഹാദിയ പറയുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചെങ്കിലും, അവരുടെ വിശ്വാസ സ്വാതന്ത്ര്യത്തെ പരിഹസിക്കുകയും പ്രതിക്കൂട്ടില്‍ നിര്‍ത്തുകയുമാണ് മാതൃഭൂമി ചെയ്യുന്നത്.

ന്യൂഡല്‍ഹിയില്‍ നിന്ന് ഷൈന്‍ മോഹന്‍ റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തയില്‍, നല്‍കിയ ചിത്രത്തിന് ആധാരമായ എന്തെങ്കിലും കാര്യങ്ങള്‍ പറയുന്നില്ല. സുപ്രീം കോടതിയില്‍ നിന്നുള്ള റിപ്പോര്‍ട്ട് തിങ്കളാഴ്ച വ്യവഹാരത്തിലെ സംഭവങ്ങളാണ് പ്രതിപാദിക്കുന്നത്. എന്നാല്‍, സ്വന്തം ഇഷ്ടപ്രകാരം ഇസ്‌ലാം മതം സ്വീകരിച്ച ഹാദിയ സുരക്ഷിതയല്ലെന്നും അടിച്ചമര്‍ത്തപ്പെടുന്നു എന്നുമുള്ള, സംഘ് പരിവാര്‍ പ്രചരിപ്പിക്കുന്ന പൊതുബോധമാണ് വിവാദ ചിത്രം നല്‍കുക വഴി മാതൃഭൂമി പ്രചരിപ്പിക്കുന്നത്.

പ്രവാചകനെ അപമാനിക്കുന്ന ഫേസ്ബുക്ക് പത്രത്തില്‍ പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്നുണ്ടായ വിവാദത്തില്‍, അത് ഒരു സബ് എഡിറ്ററുടെ കൈയബദ്ധം എന്നായിരുന്നു മാതൃഭൂമിയുടെ വിശദീകരണം. എന്നാല്‍ അതിനു ശേഷം മുസ്‌ലിംകളുമായി ബന്ധപ്പെട്ട നിരവധി വാര്‍ത്തകളില്‍ തെറ്റിദ്ധാരണാ ജനകമായ നിലപാടുകളാണ് മാതൃഭൂമി സ്വീകരിച്ചത്. അതിന്റെ തുടര്‍ച്ച മാത്രമാണ് ഹാദിയ വാര്‍ത്തയില്‍ പ്രകോപനപരമായ ചിത്രം നല്‍കിയത് എന്നു കരുതപ്പെടുന്നു.

kerala

എരുമയെ തിരഞ്ഞ് കാട്ടിലെത്തിയ വയോധികന്‍ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചു

കാലടി സ്വദേശി കാട്ടുകുടി ഏലിയാസ് (76) ആണ് മരിച്ചത്.

Published

on

കര്‍ണാടക ചിക്കമംഗളൂരുവില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മലയാളി വയോധികന്‍ മരിച്ചു. കാലടി സ്വദേശി കാട്ടുകുടി ഏലിയാസ് (76) ആണ് മരിച്ചത്. മേയാന്‍വിട്ട എരുമയെ തിരഞ്ഞ് എത്തിയപ്പോഴായിരുന്നു ആക്രമണം.

ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. കാലടി സ്വദേശിയായ ഏലിയാസ് നരസിംഹരാജ താലൂക്കിലെ മടവൂര്‍ ഗ്രാമത്തിലാണ് ഇപ്പോള്‍ താമസിക്കുന്നത്. മേയാന്‍വിട്ട എരുമയെ അന്വേഷിച്ച് മകനൊപ്പമാണ് ഏലിയാസ് കാട്ടില്‍ എത്തിയത്. കാട്ടാന പിന്നില്‍ നിന്നാണ് ആക്രമിച്ചത്. തലയ്‌ക്കേറ്റ ഗുരുതര പരിക്ക് ആണ് മരണ കാരണം.

അങ്കമാലി കാലടിയില്‍ നിന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മടവൂരിലേക്ക് കുടിയേറിയ കര്‍ഷക കുടുംബത്തിലെ അംഗമാണ് ഏലിയാസ്.

Continue Reading

Film

പരീക്ഷണ സിനിമകൾക്കുള്ള മികച്ച വേദിയാണ് ഐഎഫ്എഫ്‌കെയെന്ന് സംവിധായകർ

ഏഴാം ദിനം ടാഗോർ തിയറ്ററിൽ നടന്ന മീറ്റ് ദി ഡയറക്ടർ പരിപാടിയിൽ സംവിധായകരായ ഫാസിൽ മുഹമ്മദ്, ജിതിൻ ഐസക് തോമസ്, ഈജിപ്ഷ്യൻ അഭിനേതാവായ അഹ്‌മദ് കമൽ എന്നിവരാണ് പങ്കെടുത്തത്.

Published

on

സർഗാത്മകതയ്ക്ക് വിലക്കുകളില്ലാതെ മികച്ച കലാസൃഷ്ടികൾ പ്രദർശിപ്പിക്കാൻ കഴിയുന്ന വേദിയാണ് കേരള രാജ്യാന്തര ചലച്ചിത്ര മേളയെന്ന് സംവിധായകർ. ഏഴാം ദിനം ടാഗോർ തിയറ്ററിൽ നടന്ന മീറ്റ് ദി ഡയറക്ടർ പരിപാടിയിൽ സംവിധായകരായ ഫാസിൽ മുഹമ്മദ്, ജിതിൻ ഐസക് തോമസ്, ഈജിപ്ഷ്യൻ അഭിനേതാവായ അഹ്‌മദ് കമൽ എന്നിവരാണ് പങ്കെടുത്തത്.

വളരെ കുറഞ്ഞ ചിലവിൽ ചിത്രീകരിച്ച ചിത്രമായിട്ടും ‘പാത്ത്’ന് മികച്ച പ്രേക്ഷക പ്രതികരണമാണ് ഐ എഫ് എഫ് കെയിൽ ലഭിച്ചത് എന്നതിൽ സന്തോഷമുണ്ടന്ന് സംവിധായകൻ ജിതിൻ ഐസക് തോമസ് പറഞ്ഞു. പൊന്നാനിയിലെ അയൽക്കാരും സുഹൃത്തുക്കളും അടങ്ങുന്ന ചെറിയൊരു ടീമിന്റെ പരിശ്രമമാണ് ‘ഫെമിനിച്ചി ഫാത്തിമ’ എന്ന് ഫാസിൽ പറഞ്ഞു. സ്വന്തം വീട്ടിലെ സ്ത്രീജീവിതങ്ങളാണ് താൻ ആവിഷ്‌കരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ സിനിമയെ ശ്രദ്ധാപൂർവമാണ് വീക്ഷിക്കുന്നതെന്നും അതേ സമയം ഈജിപ്ഷ്യൻ സിനിമ നേരിടുന്ന സെൻസർഷിപ്പ് പ്രശ്‌നങ്ങളെ കുറിച്ചും ഈജിപ്ഷ്യൻ അഭിനേതാവ് അഹ്‌മദ് കമൽ സാംസാരിച്ചു. മീര സാഹിബ് മോഡറേറ്ററായ ചർച്ചയിൽ ബാബു കിരിയത്ത് നന്ദി അറിയിച്ചു. 29-ാമത് രാജ്യാന്തര ചലച്ചിത്ര മേലായിലെ മീറ്റ് ദി ഡയറക്ട്‌ടേഴ്‌സ് പരിപാടിയുടെ അവസാനത്തെ പതിപ്പായിരുന്നു ഇത്.

Continue Reading

kerala

‘ബിജെപിയില്‍ നിന്ന് മര്യാദയോ നീതിയോ ലഭിച്ചില്ല’; ബിജെപി വയനാട് മുന്‍ ജില്ലാ അധ്യക്ഷന്‍ കെ.പി മധു കോണ്‍ഗ്രസില്‍ ചേര്‍ന്നു

കെപിസിസി വര്‍ക്കിംഗ് പ്രസിഡന്‍റ് ടി സിദ്ദിഖ് എംഎല്‍എ, ഐസി ബാലകൃഷ്ണന്‍ എംഎല്‍എ, സണ്ണി ജോസഫ് എംഎല്‍എ, മുന്‍മന്ത്രി പികെ ജയലക്ഷ്മി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു അംഗത്വം ഏറ്റുവാങ്ങിയത്. 

Published

on

ബിജെപി വയനാട് മുന്‍ജില്ലാ അധ്യക്ഷന്‍ കെ പി മധു കോണ്‍ഗ്രസില്‍. വയനാട് ഡിസിസി ഓഫീസിലെത്തിയ മധുവിന് ഡിസിസി പ്രസിഡന്‍റ് എന്‍ഡി അപ്പച്ചന്‍ അംഗത്വ രശീതി കൈമാറി. കെപിസിസി വര്‍ക്കിംഗ് പ്രസിഡന്‍റ് ടി സിദ്ദിഖ് എംഎല്‍എ, ഐസി ബാലകൃഷ്ണന്‍ എംഎല്‍എ, സണ്ണി ജോസഫ് എംഎല്‍എ, മുന്‍മന്ത്രി പികെ ജയലക്ഷ്മി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു അംഗത്വം ഏറ്റുവാങ്ങിയത്.

ബിജെപിയില്‍ നിന്ന് മര്യാദയോ നീതിയോ ലഭിച്ചില്ലെന്നും കോണ്‍ഗ്രസില്‍ ചേരാനുള്ള തീരുമാനമെടുത്തത് ദീര്‍ഘമായ ആലോചനകള്‍ക്ക് ശേഷമെന്നും മധു പ്രതികരിച്ചു.വയനാട്ടിൽ വന്യജീവി ആക്രമണ സമരത്തിനിടെ ക്രിസ്ത്യൻ പുരോഹിതർക്കെതിരെ നടത്തിയ പരാമർശത്തെ തുടർന്നാണ് മധുവിനെ ജില്ലാ പ്രസിഡൻറ് സ്ഥാനത്തു നിന്ന് ബിജെപി മാറ്റിയത്.

നവംബര്‍ 26 നാണ് കെ പി മധു ബി ജെ പി വിടുന്നത്. നേതൃത്വവുമായിയുള്ള ഭിന്നതയെ തുടർന്നാണ് രാജി. ബിജെപിയിൽ തമ്മിലടിയും ഗ്രൂപ്പിസവുമാണെന്ന് മധു ആരോപിക്കുന്നു. തൃശൂരിൽ ബി ജെ പി ജയിച്ചത് സെലിബ്രിറ്റി സ്ഥാനാർത്ഥിയായത് കൊണ്ടാണെന്നും എല്ലാ പഞ്ചായത്തിലും സെലിബ്രിറ്റികൾക്ക് മത്സരിക്കാൻ ആവില്ലെന്നും മധു അന്ന് പറഞ്ഞിരുന്നു. കഴിഞ്ഞ അര നൂറ്റാണ്ടായി കേരളത്തിൽ പ്രവർത്തിക്കുന്ന ബി ജെ പിക്ക് ഒരു മാറ്റവുമുണ്ടാക്കാനായില്ലെന്നും അദ്ദേഹം വിമർശിച്ചു.

Continue Reading

Trending