Connect with us

More

പറവ: കേരളീയ മുസ്‌ലിം ജീവിതത്തിന്റെ സര്‍ഗാത്മക പ്രതിരോധം

Published

on

സാബിര്‍ കോട്ടപ്പുറം

സൂക്ഷമമായ സാമുഹിക നിരീക്ഷണമുള്ള വ്യക്തിയാണ് നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്‍ എന്നതിന് അദ്ദേഹത്തിന്റെ സിനിമകള്‍ വലിയ തെളിവാണ്. ആ ശ്രീനിവാസനാണ് ബിരിയാണിയില്‍ ഉപ്പ് കുറഞ്ഞു പോയതിനു മൊഴി ചൊല്ലുന്ന കിളിച്ചുണ്ടന്‍ മാമ്പഴം പോലൊരു സിനിമക്ക് കഥ എഴുതിയത്. 2000 ല്‍ പോയിട്ട് 1940-50 കളില്‍ പോലും ഉണ്ടാവാന്‍ സാധ്യത ഇല്ലാത്ത അന്യഗ്രഹ മുസ്‌ലിം ജീവിതമായിരുന്നു ആ സിനിമയുടെ പശ്ചാത്തലം.

ആറാം തമ്പുരാന്‍ എന്ന ചിത്രത്തില്‍ ഒരു രംഗമുണ്ട്. കോവിലകം എപ്പോഴാണ് പൊളിക്കുന്നത് എന്നറിയാന്‍ കൊളപ്പള്ളിയില്‍ നിന്നും വന്ന സംഘത്തോട് ജഗന്നാഥന്‍ (മോഹന്‍ലാല്‍) പരിഹാസത്തോടെ പറയുകയാണ്. ബോംബ് വെച്ച് തകര്‍ക്കാനാണ് ഉദ്ദേശിക്കുന്നത്, ബോംബ് ആകുമ്പോള്‍ മലപ്പുറത്തു നിന്നും ഈസിയായി കിട്ടുംന്ന്. ഈ ചിത്രം ഷൂട്ട് ചെയ്യുന്ന സമയത്തോ അതിനു മുന്‍പോ മലപ്പുറം ജില്ലയില്‍ നിന്ന് ബോംബ് ശേഖരങ്ങള്‍ പിടി കൂടുകയോ വാര്‍ത്തകളില്‍ നിരന്തരം നിറഞ്ഞു നില്‍ക്കുകയോ ചെയ്യുന്ന സംഭവങ്ങള്‍ ഒന്നുമുണ്ടായിട്ടില്ല . എന്നിട്ടും സിനിമ യില്‍ ഈസിയായി ബോംബ് കിട്ടുന്ന സ്ഥലമാക്കി മലപ്പുറം മാറുകയാണ്.

ഈ വാര്‍പ്പ് മാതൃകകള്‍ക്ക് വലിയ മാറ്റം ഒന്നും 2017 ആയിട്ടും ഉണ്ടായിട്ടില്ല എന്നാണു പുലി മുരുകനിലെ കായിക്കയിലൂടെ നമ്മള്‍ കണ്ടത്. കാട്ടില്‍ ജീവിക്കുന്ന മൂപ്പന്‍ വരെ ശുദ്ധ മലയാളം പറയുമ്പോഴും മംഗലാപുരം നഗരത്തില്‍ ജീവിക്കുന്ന കായിക്കന്റെ വസ്ത്രവും ഭാഷയും ആ പഴയ വാര്‍പ്പ് മാതൃക തന്നെ. മീശ മാധവനില്‍ ആകെ ഒരു മുസ്‌ലിം കുടുംബമാണ് ഉള്ളത്. അവര്‍ക്ക് മാത്രം സിനിമയില്‍ നിന്നും മാറി നിന്ന് കൊണ്ടുള്ള ഭാഷയാണ്. തിരുവനന്തപുരത്തെ മുസ്‌ലിം തിരുവനന്തപുരം സ്ലാങ്ങും കോഴിക്കോട്ടുകാരന്‍ കോഴിക്കോടന്‍ സ്ലാങ്ങും മലപ്പുറത്തെ ഹിന്ദു മലപ്പുറം സ്ലാങ്ങും സംസാരിക്കുന്ന നാട്ടിലാണ് കേരളത്തിലെ നാലിലൊന്ന് വരുന്ന മുസ്‌ലിം ജീവിതങ്ങളെ സിനിമയില്‍ ഇങ്ങനെ കൃത്യമായി അപരവല്‍ക്കരിച്ഛത്. മുസ്‌ലിം ജീവിതങ്ങള്‍ സ്‌ക്രീനില്‍ ഇങ്ങനെയൊക്കെ മതി എന്ന ധാരണകള്‍ക്കെതിരായ വലിയ പ്രതിരോധമാണ് സൌബിന്‍ ഷാഹിറും അന്‍വര്‍ റഷീദും പറവയിലൂടെ തീര്‍ത്തത്. കേരളീയ മുസ്‌ലിം ജീവിതത്തില്‍ നിന്നും അടുത്തിടെ ഉണ്ടായ വലിയ സര്‍ഗാത്മക പ്രതിരോധമാണ് പറവ.
കാറ്റും വെയിലും മഴയും കൊള്ളുന്ന, ദുഃഖം വരുമ്പോള്‍ കരയുന്ന സന്തോഷം വന്നാല്‍ ചിരിക്കുന്ന അന്നത്തെ അന്നത്തിനായി ജീവിതത്തോട് പട വെട്ടുന്ന മറ്റെല്ലാവരെയും പോലെ സ്വാഭാവിക ജീവിതം തന്നെയാണ് മുസ്‌ലിം സമൂഹവും ഇവിടെ നയിക്കുന്നതെന്ന് പറവ കാണിച്ച് തരുന്നു. നാല് കെട്ടിന്റെ അപകര്‍ഷതാ ബോധമോ ദേശീയനല്ലാത്തെ മുസ്‌ലിമിനെ നേരിടേണ്ട സമ്മര്‍ദ്ദ മോ പറവയിലെ കഥാപാത്രങ്ങള്‍ക്കില്ല. മട്ടാഞ്ചേരി യിലെ മുസ്‌ലിമിന് മലബാര്‍ ഭാഷ പറയേണ്ട ഗതികെടുമില്ല. അവന്‍ തൊപ്പിയും താടിയും പച്ച ജഴ്‌സിയും അണിഞ്ഞ് ജീവിക്കുകയാണ്. പച്ച ബ്ലൗസ് വലിയൊരു രാഷ്ട്രീയ പ്രശന്മാക്കിയവരുടെ നടുവിലെക്കാണ് ഇമ്രാന്‍ (ദുല്ഖര്‍ സല്‍മാന്‍ ) പച്ച ജഴ്‌സിയും അണിഞ്ഞു വരുന്നത്. ഇമ്രാന്റെ നാടോ വീടോ പശ്ചാത്തലമോ ഒന്നും സിനിമ പറയുന്നില്ല. മിക്ക സീനിലും താടി വെട്ടി ഒതുക്കിയ, തൊപ്പി വെച്ച് നടക്കുന്ന ഇമ്രാനെയാണ് നമ്മള്‍ കാണുന്നത്. അനാഥ പെണ്‍കുട്ടിയെ കല്യാണം കഴിപ്പിക്കാന്‍ മുന്‍കൈ എടുക്കുന്ന, മാതാപിതാക്കളെ സംരക്ഷിക്കേണ്ടത് എങ്ങനെ എന്ന് പഠിപ്പിച്ച് കൊടുക്കുന്ന, സുഹൃത്തുക്കള്‍ അരയില്‍ ഒളിപ്പിച്ച് വെച്ച കത്തി പുറത്തെടുത്ത് വലിച്ചെറിയുന്ന, മദ്യപാനത്തില്‍ നിന്നും ഗുണ്ടാ സംസ്‌കാരത്തില്‍ നിന്നും അവരെ പിന്‍വലിപ്പിക്കുന്ന ഓരോ വീടിന്റെ അടുക്കളയിലും സ്വാതന്ത്ര്യത്തോടെ കയറി ചെല്ലാന്‍ പറ്റുന്ന വെളിച്ചമായി ഇമ്രാന്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. ഇസ്‌ലാാമോഫോബിയ കാലത്തെ ‘ഇസ്‌ലാം’ തന്നെയാണ് ഇമ്രാന്‍. അഭിനേതാക്കള്‍, ക്യാമറ, സംഗീതം എല്ലാം മികച്ചു നിന്നിട്ടുണ്ട്. ഇചാപ്പിയോടും ഹസീബിനോടും പ്രത്വേക ഇഷ്ടം.

Health

സംസ്ഥാനത്ത് വീണ്ടും നിപ; വൈറസ് ബാധ വളാഞ്ചേരി സ്വദേശിക്ക്

പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ ചികിത്സയിലാണ് ഇവര്‍

Published

on

മലപ്പുറം: കേരളത്തില്‍ വീണ്ടും നിപ സ്ഥിരീകരിച്ചു. വളാഞ്ചേരി സ്വദേശിയായ 42കാരിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ ചികിത്സയിലാണ് ഇവര്‍. കഴിഞ്ഞ നാലുദിവസമായി പനിയും ശ്വാസതടസ്സവും നേരിട്ടതിനെ തുടര്‍ന്നാണ് യുവതിയെ പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിപ ലക്ഷണങ്ങള്‍ കണ്ടതോടെ സ്രവം പരിശോധനയ്ക്കായി പുനെയിലേക്ക് അയക്കുകയായിരുന്നു. അവിടെ നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

ചികിത്സയില്‍ തുടരുന്ന യുവതിക്ക് കടുത്ത പനി തുടരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഒരുവര്‍ഷത്തിനിടെ മൂന്നാം തവണയാണ് മലപ്പുറത്ത് നിപ സ്ഥിരികരിച്ചത്. നേരത്തെ വണ്ടൂരില്‍ നിപ ബാധിച്ച് യുവാവ് മരിച്ചിരുന്നു.

Continue Reading

india

രാജ്യത്തിനെതിരായ ആക്രമണങ്ങളെ ഒറ്റക്കെട്ടായി നേരിടണം: മുസ്‌ലിം ലീഗ്‌

സര്‍വ കക്ഷി യോഗത്തില്‍ പിന്തുണയര്‍പ്പിച്ച് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി

Published

on

രാജ്യത്തിനെതിരെയുള്ള എല്ലാ വിധ ഭീകരവാദ പ്രവർത്തനങ്ങളെയും അതിന് നേതൃത്വം കൊടുക്കുന്ന സംഘങ്ങളെയും നേരിടുന്നതിന് രാജ്യം ഒറ്റക്കെട്ടായി നിൽക്കണമെന്നും അതിന് മുസ്ലിം ലീഗ് പാർട്ടിയുടെ എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്നും പ്രധാന മന്ത്രി വിളിച്ച് ചേർത്ത സർവ്വകക്ഷി യോഗത്തിൽ പങ്കെടുത്ത് മുസ്ലിം ലീഗ് പാർലമെന്ററി പാർട്ടി ലീഡറും ദേശീയ ഓർഗനൈസിംഗ് സെക്രട്ടറിയുമായ ഇ.ടി മുഹമ്മദ് ബഷീർ എംപി പറഞ്ഞു.

ഇത്തരം വിധ്വംസക പ്രവർത്തനങ്ങൾ ഉണ്ടാവുമ്പോൾ രാജ്യം ഒന്നിച്ച് നിന്ന് നേരിടണമെന്നും ന്യൂഡൽഹിയിൽ ചേർന്ന സർവ്വ കക്ഷി യോഗത്തിൽ പങ്കെടുത്ത് ഇ.ടി പറഞ്ഞു. അന്താരാഷ്ട്ര സമൂഹം ഇന്ത്യയെടുത്ത നിലപാടിനോട് അതി ശക്തമായ പിന്തുണയും യോജിപ്പും പ്രകടിപ്പിക്കുകയുണ്ടായി. 27 പേരുടെ ജീവൻ നഷ്ടമായ പഹൽഗാം ഭീകരാക്രമണത്തിന്റെ ഭീകരത സമൂഹത്തിൽ വലിയ പ്രയാസമാണ് സ്രഷ്ടിച്ചത്. ഇതിന് തിരിച്ചടിയായി ഓപ്പറേഷൻ സിന്ദൂരിന് നേതൃത്വം നൽകിയ സൈനികരെയും ഇ.ടി മുഹമ്മദ് ബഷീർ എംപി പ്രശംസിച്ചു.

Continue Reading

india

കൊടും ഭീകരനെ കൊലപ്പെടുത്തി ഇന്ത്യന്‍ സൈന്യം; കൊല്ലപ്പെട്ടത് അബ്ദുല്‍ റൗഫ് അസര്‍

ജെയ്ശെ മുഹമ്മദ് സുപ്രീം കമാൻഡറായ അബ്ദുൽ റൗഫ് അസ്ഹർ 1999ലെ കാണ്ഡഹാർ വിമാനം റാഞ്ചലിന്‍റെ സൂത്രധാരനാണ്

Published

on

ന്യൂഡൽഹി: ഓപറേഷൻ സിന്ദൂരിൽ ജയ്ശെ മുഹമ്മദ് തലവൻ മസ്ഊസ് അസ്ഹറിന്‍റെ സഹോദരന്‍ അബ്ദുൽ റൗഫ് അസ്ഹറും കൊല്ലപ്പെട്ടു. ജെയ്ശെ മുഹമ്മദ് സുപ്രീം കമാൻഡറായ അബ്ദുൽ റൗഫ് അസ്ഹർ 1999ലെ കാണ്ഡഹാർ വിമാനം റാഞ്ചലിന്‍റെ സൂത്രധാരനാണ്. ആക്രമണത്തിൽ പരിക്കേറ്റ ഇയാൾ പാകിസ്താനിലെ സൈനിക ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലുള്ള ബഹാവൽപുരിൽ ഇന്ത്യൻ നടത്തിയ ആക്രമണത്തിലാണ് അബ്ദുൽ റൗഫിന് ഗുരുതര പരിക്കേറ്റത്.

ബഹാവൽപുരിലെ ജാമിഅ മസ്ജിദ് സുബ്ഹാനല്ല ആക്രമണത്തിൽ തന്റെ കുടുംബത്തിലെ 10 അംഗങ്ങളും നാല് അടുത്ത കൂട്ടാളികളും കൊല്ലപ്പെട്ടതായി ജയ്‌ശെ മുഹമ്മദ് തലവനായ മസ്ഊദ് അസ്ഹർ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. മൂത്ത സഹോദരിയും ഭർത്താവും, അനന്തരവനും ഭാര്യയും, മറ്റൊരു മരുമകളും, കുടുംബത്തിലെ അഞ്ച് കുട്ടികളും ഉൾപ്പെടുന്നതായി അസ്ഹറിന്റേതായി അവകാശപ്പെടുന്ന പ്രസ്താവനയിൽ പറയുന്നു. ആക്രമണത്തിൽ അസ്ഹറിന്റെ അടുത്ത അനുയായിയും അമ്മയും മറ്റു രണ്ട് കൂട്ടാളികളും മരിച്ചു. ഈ ക്രൂരമായ പ്രവൃത്തി എല്ലാ അതിരുകളെയും ലംഘിച്ചു. ഇനി കരുണ പ്രതീക്ഷിക്കേണ്ടെന്നും തിരിച്ചടിക്കുമെന്നും പ്രസ്താവനയിലുണ്ട്.

1999ൽ വിമാനത്തിലെ തട്ടിക്കൊണ്ടുപോയ യാത്രക്കാരെ മോചിപ്പിക്കാനായി ഇന്ത്യ വിട്ടയച്ച ഭീകരനാണ് മസ്ഊദ് അസ്ഹർ. 2019ൽ, ഐക്യരാഷ്ട്രസഭ അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചിരുന്നു.

അതേസമയം പഹൽഗാം ഭീകരാക്രമണത്തിന്‍റെ തിരിച്ചടിയായി ഇന്ത്യൻ സെന നടത്തിയ പ്രത്യാക്രമണത്തിൽ നൂറിലേറെ ഭീകരർ കൊല്ലപ്പെട്ടെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് സർവകക്ഷി യോഗത്തിൽ പറഞ്ഞു. സ്ഥിതിഗതികൾ വഷളാക്കാൻ ഇന്ത്യ ആഗ്രഹിക്കുന്നില്ല. എന്നാൽ, പാകിസ്താൻ പ്രകോപിപ്പിച്ചാൽ തിരിച്ചടിക്കുമെന്നും സർവകക്ഷിയോഗത്തിൽ രാജ്നാഥ് സിങ് പറഞ്ഞു. പാക് അധീന കശ്മീരിലെയും പാകിസ്താനിലേയും ഒമ്പത് ഭീകര ക്യാമ്പുകളിലാണ് ‘ഓപറേഷൻ സിന്ദൂർ’ എന്ന പേരിൽ ആക്രമണം നടത്തിയത്.

Continue Reading

Trending