Connect with us

Video Stories

ഫാസിസ്റ്റ് ആക്രോശം താജ്മഹലിനോടുമോ

Published

on

സംസ്‌കാരങ്ങളെ അംഗീകരിക്കലാണ് മനുഷ്യ വികാസത്തിന്റെ മാനകം. പ്രാദേശികമായ സംസ്‌കാരങ്ങളെ പരിപോഷിപ്പിക്കുമ്പോള്‍ തന്നെ മനുഷ്യന്‍ ഇന്നെത്തിച്ചേര്‍ന്ന പുരോഗതിക്ക് തണല്‍ ലഭിച്ചിട്ടുള്ളത് ഇതര സംസ്‌കാരിക വൈജാത്യങ്ങളുടെ ആലിംഗനങ്ങളാലാണ്. ലോകത്ത് സര്‍വാംഗീകൃതമാണ് ഇന്ത്യയുടെ സാംസ്‌കാരിക ബഹുസ്വരതയിലുള്ള അകൈതവമാര്‍ന്ന ഈ പങ്ക്. വിവിധ മത-ജാതി-ഗോത്ര വിഭാഗങ്ങള്‍ ഒരുദ്യാനത്തിലേതെന്ന പോലെ പരിലസിക്കുന്ന നമ്മുടെ മാതൃഭൂമിയില്‍ നിന്ന് ഒരു സംസ്‌കാരത്തെ മാത്രം അടര്‍ത്തിയെടുത്ത് മറ്റുള്ളതിനെയെല്ലാം അപനിര്‍മിക്കുക എന്ന നിര്‍ഭാഗ്യകരമായ ദൗത്യത്തിലാണ് രാജ്യത്തെ പ്രമുഖ കക്ഷിയും അതിന്റെ നേതൃത്വവും ഭരണകൂടവും ഇന്നെത്തിച്ചേര്‍ന്നിട്ടുള്ളത് എന്നത് ആഴ്ചകളോ മാസങ്ങളോ ആയുള്ള കേവല പൗരന്റെ ഉത്കണ്ഠയല്ല. ചരിത്രത്തെ തന്നിഷ്ടത്തിന് സ്വയം നിര്‍മിക്കുകയും ഭാവിതലമുറയെയും സാധാരണക്കാരെയും അതിലേക്ക് ആവാഹിക്കുകയും ചെയ്യുന്ന ഭരണകൂടവും അതിന് ചുക്കാന്‍പിടിക്കുന്ന നവ ഫാസിസ തത്വശാസ്ത്രവും ലോകൈകാത്ഭുതമായ താജ്മഹലിനെയും പിടിമുറുക്കിയിരിക്കുന്നുവെന്നതാണ് ഏറ്റവും പുതിയ ഉത്തരേന്ത്യന്‍ വര്‍ത്തമാനം.
രാജ്യത്തെ വര്‍ഗീയക്കോമരങ്ങളിലൊന്നായ ഇപ്പോഴത്തെ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയുടെ ഭരണത്തിന്‍കീഴില്‍ താജ്മഹല്‍ എന്ന സപ്താല്‍ഭുതങ്ങളിലൊന്നിന് കണ്ണേറേറ്റിരിക്കുന്നു. 1632ല്‍ പണിതീര്‍ത്ത ഈ പളുങ്കുവെണ്ണക്കല്‍ മന്ദിരത്തെ ആ സംസ്ഥാനത്തിന്റെ വിനോദ സഞ്ചാര ഭൂപടത്തില്‍ നിന്ന് ഒഴിവാക്കിയാണ് നവ ഫാസിസ്റ്റുകള്‍ പാഴ്മുറംകൊണ്ട് സൂര്യപ്രഭയെ മറയ്ക്കാന്‍ പാഴ്ശ്രമം നടത്തുന്നത്. കഴിഞ്ഞ ദിവസം യു.പി സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ ടൂറിസം ലഘുലേഖയിലും ഭൂപടത്തിലും താജ്മഹല്‍ തീര്‍ത്തും ഒഴിവാക്കപ്പെട്ടിരിക്കുന്നത് പോകട്ടെ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മുഖ്യപുരോഹിതനായ ഗോരഖ്പൂര്‍ ഗോരഖ് ക്ഷേത്രത്തിന്റെ സചിത്ര വിവരണം പുതുതായി ഉള്‍പെടുത്തുകയും ചെയ്തിരിക്കുന്നു. താജ്മഹല്‍ ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗമല്ലെന്നും അത് രാമായണവും മഹാഭാരതവുമാണെന്നും ഏതാനും ദിവസം മുമ്പ് മാത്രമാണ് ഈ സാംസ്‌കാരിക വിരോധി അയല്‍സംസ്ഥാനമായ ബീഹാറില്‍ചെന്ന് തട്ടിവിട്ടത് എന്നതോര്‍ക്കുമ്പോള്‍ ഇതൊരു കൈപ്പിഴ മാത്രമായി കാണാനാവില്ലതന്നെ. ചെങ്കോട്ടയും താജ്മഹലും പാര്‍ലമെന്റ് മന്ദിരവുമെല്ലാം അടിമത്വത്തിന്റെ പ്രതീകങ്ങളാണെന്നും അവ പൊളിക്കാന്‍ യു.പി സര്‍ക്കാര്‍ തീരുമാനിച്ചാല്‍ പിന്തുണക്കുമെന്നും ഇതിനിടയില്‍ സമാജ്‌വാദി പാര്‍ട്ടി നേതാവും മുന്‍മന്ത്രിയുമായ അസംഖാനും വ്യക്തമാക്കിയിരിക്കുന്നു.
മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്‍ മണ്‍മറഞ്ഞ തന്റെ പ്രിയതമ മുംതാസിന്റെ നിത്യസ്മരണക്കായി നിര്‍മിച്ച താജ്മഹല്‍ മന്ദിരം നാലു നൂറ്റാണ്ടിനിപ്പുറവും ഒട്ടനവധി വിനോദ സഞ്ചാരികളെയാണ് ആകര്‍ഷിക്കുന്നത്. ഇന്ത്യയിലേക്കെത്തുന്ന വിനോദ സഞ്ചാരികളില്‍ ഏറിയകൂറും കാണാനിഷ്ടപ്പെടുന്നത് ഹൃദയധമനികളെ ത്രസിപ്പിക്കുന്ന ഈ മണിമന്ദിരത്തെയാണ്. പ്രതിവര്‍ഷം പത്തു ലക്ഷത്തോളം പേരാണ് താജ്മഹല്‍ കാണാനായി ഉത്തര്‍പ്രദേശിലെ ആഗ്ര പട്ടണത്തിലെത്തിക്കൊണ്ടിരിക്കുന്നത്. നിരവധിയായ ഭാവനകള്‍ക്കും ഗാനങ്ങള്‍ക്കും ഈ മണിമന്ദിരവും യമുനാതീര പരിസരവും പ്രമേയമായിട്ടുണ്ട്. ചുരുക്കത്തില്‍ ഇന്ത്യക്കാരന്റെ സ്വകാര്യഅഹങ്കാരമാണ് ആഗ്രയും താജ്മഹലും. ഒരുകാലത്ത് ഉത്തരേന്ത്യയുടെ ഇന്നത്തെ കലാസാഹിത്യ പ്രൗഢിക്ക് പേര്‍ഷ്യന്‍ സംസ്‌കാരം നല്‍കിയ സംഭാവന അമൂല്യമാണ്. മുഗളരുടെ തലസ്ഥാനമായ ആഗ്രയാണ് ഇന്ത്യയെ ഇന്നത്തെ നിലയിലേക്ക് ഒരുമിപ്പിച്ച രാഷ്ട്രീയകേന്ദ്രവും തലസ്ഥാനവും. സഹസ്രാബ്ദങ്ങളായി ഇന്ത്യയില്‍ രൂപപ്പെട്ട ഇത്തരം സാംസ്‌കാരിക ബിംബങ്ങള്‍ നമുക്ക് ഉത്തരേന്ത്യയിലെവിടെയും കാണാം. സാംസ്‌കാരിക ചൈതന്യങ്ങളാണവയെല്ലാം. അതുകൊണ്ടുതന്നെയാണ് ഉന്നത നീതിപീഠം താജ്മഹല്‍, യമുനാസംരക്ഷണത്തിന് ഭരണകൂടങ്ങളെ പലതവണയായി ഓര്‍മിപ്പിച്ചുകൊണ്ടിരിക്കുന്നതും. എന്നാല്‍ മലര്‍ന്നു കിടന്നു തുപ്പുക മാത്രമാണ് യഥാര്‍ഥത്തില്‍ ഈ അപനിര്‍മിതികളിലൂടെ രാജ്യത്തെ ഗോള്‍വാള്‍ക്കര്‍ സിദ്ധാന്തക്കാരും അവരുടെ പിണിയാളുകളും ചെയ്തുകൊണ്ടിരിക്കുന്നത്.
നമ്മുടെ പ്രധാനമന്ത്രിയുടെ സ്വന്തം സംസ്ഥാനത്തും മഹാരാഷ്ട, മധ്യപ്രദേശ്, ഹരിയാന തുടങ്ങിയ സംഘികള്‍ക്ക് അധികാരമുള്ള ഇടങ്ങളിലുമെല്ലാം പാഠപുസ്തകങ്ങളിലൂടെ വസ്തുതകളെ വളച്ചൊടിച്ച് പുത്തന്‍ ഹിന്ദുത്വ അജണ്ട പ്രചരിപ്പിക്കുകയാണ് രാജ്യത്തെ ഭരണയന്ത്രം തിരിക്കുന്നവര്‍. ആദ്യമായി ഇക്കൂട്ടര്‍ക്ക് കേന്ദ്രാധികാരം കിട്ടിയപ്പോള്‍ തുടങ്ങിയതാണ് ചരിത്രത്തെ തമസ്‌കരിക്കുകയും ഏകോന്മുഖമായ സാംസ്‌കാരികതയിലേക്ക് ജനമനസ്സുകളെ പിടിച്ചിരുത്തുകയും ചെയ്യുക എന്ന ഹീനതന്ത്രം. ചരിത്രകാരന്മാരും ബുദ്ധിജീവികളും നൊബേല്‍ സമ്മാനിതരായ എഴുത്തുകാരും സ്വതന്ത്ര ചിന്താഗതിക്കാരും മാധ്യമ പ്രവര്‍ത്തകരും മതേതര വിശ്വാസികളും മതജാതി ന്യൂനപക്ഷ വിഭാഗങ്ങളുമൊക്കെ ഇതിനെതിരെ അന്നുമുതല്‍ പ്രതികരിക്കുന്നുണ്ടെങ്കിലും യാതൊരു പ്രയോജനവുമുണ്ടായിട്ടില്ല. വാര്‍ത്തകളെയും പ്രതിഷേധങ്ങളെയും തുടര്‍ന്ന് യു.പി സര്‍ക്കാര്‍ പുതിയ ന്യായീകരണവുമായി രംഗത്തിറങ്ങിയിട്ടുണ്ടെങ്കിലും ബ്രോഷറില്‍ പ്രതിപാദിച്ചിരിക്കുന്ന ടൂറിസം കേന്ദ്രങ്ങളെല്ലാം ഒരു മതവിഭാഗവുമായി ബന്ധപ്പെട്ടതാണെന്നത് അധികാരികള്‍ക്ക് മായ്ക്കാനായിട്ടില്ല. രാമജന്മഭൂമിയുടെ പേരില്‍ തകര്‍ത്ത ബാബരി മസ്ജിദ് നിന്ന സ്ഥലത്തെക്കുറിച്ച് അതേ സിദ്ധാന്തം തന്നെയാണ് അവതരിപ്പിച്ചിരിക്കുന്നത്. മഥുരയും അലഹബാദിലെ കുംഭമേളയും അയോധ്യ, വൃന്ദാവന്‍, അവാധ്, ബുന്ദേല്‍ഖണ്ട് തുടങ്ങിയവയും വിതരണം ചെയ്തുതുടങ്ങിയ ഔദ്യോഗിക രേഖയിലുണ്ട്.
എണ്ണമറ്റ ജനകോടികള്‍ ചോരയും വിയര്‍പ്പും ഒഴുക്കി നേടിയെടുത്തുതന്ന രാഷ്ട്ര സ്വാതന്ത്ര്യവും റിപ്പബ്ലിക്കും ഇന്ത്യയുടെ സാകല്യ സംസ്‌കാരികതയും കേവലമൊരു പ്രതിഷേധ സമരത്തിന്റെ പോലും അവകാശവാദമില്ലാതെ അധികാര സിംഹാസനങ്ങളില്‍ ഉണ്ടുമയങ്ങുന്ന നവമാടമ്പിമാര്‍ക്ക് വെറും കടലകൊറിക്കുന്ന ആലസ്യം മാത്രമാകുന്നത് ത്യാഗിവര്യന്മാരുടെ പിന്‍മുറക്കാര്‍ക്കും രാജ്യത്തെ പട്ടിണിപ്പാവങ്ങള്‍ക്കും അത്ര നിസ്സാരമാവില്ല. ഇന്ത്യ എന്നത് അവരുടെ പ്രാണവായു തന്നെയാണ്. 1992ല്‍ തകര്‍ക്കപ്പെട്ട ബാബരി മസ്ജിദും സംഘി പട്ടികയിലെ ആയിരക്കണക്കിന് പള്ളികളും മാത്രമല്ല, രാജ്യത്തെ ദലിത്-ഗോത്ര മുസല്‍മാനാദി ജനവിഭാഗങ്ങളൊക്കെ തൊണ്ടയിലെ എല്ലിന്‍ കഷണമായിത്തന്നെ ഇവര്‍ക്കുമുന്നില്‍ തുടര്‍ന്നുകൊണ്ടേയിരിക്കുക തന്നെ ചെയ്യും. ഇവിടെ പരാജയപ്പെടുന്നത് സനാതന ധര്‍മത്തില്‍ പറയുന്ന സത്യവും നീതിയും തന്നെയാകും. താജ്മഹലിന്റെ വെണ്‍പ്രഭ പോലെ അത് ലോകമുള്ള കാലത്തോളം പ്രശോഭിച്ചുകൊണ്ടേയിരിക്കും. ഏതുകൊടും വിഷമാലിന്യത്തെയും തിരിച്ചറിഞ്ഞ് തടുക്കുന്ന മാര്‍ബിള്‍ ശിലകള്‍പോലെ.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

film

‘എമ്പുരാന്‍ കാണില്ല, ഇത്തരം സിനിമാ നിര്‍മ്മാണത്തില്‍ നിരാശന്‍’: രാജീവ് ചന്ദ്രശേഖര്‍

മോഹന്‍ലാലിനെ നായകനാക്കി പ്രിഥ്വിരാജ് സുകുമാരന്‍ ഒരുക്കിയ ചിത്രം എമ്പുരാനെ തള്ളി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.

Published

on

മോഹന്‍ലാലിനെ നായകനാക്കി പ്രിഥ്വിരാജ് സുകുമാരന്‍ ഒരുക്കിയ ചിത്രം എമ്പുരാനെ തള്ളി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. എമ്പുരാന്‍ കാണില്ലെന്നും ഇത്തരം സിനിമാനിര്‍മ്മാണത്തില്‍ നിരാശയുണ്ടെന്നും അദ്ദേഹം പറഞ്ഞു. മോഹന്‍ലാല്‍ ആരാധകരും അസ്വസ്ഥരാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

സത്യം വളച്ചൊടിച്ച് ഒരു കഥ കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്ന ഏതൊരു സിനിമയും പരാജയപ്പെടുക തന്നെ ചെയ്യുമെന്നും രാജീവ് ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം ചിത്രത്തിന്റെ ഉള്ളടക്കം പുറത്ത് വരുന്നതിന് മുമ്പ് എമ്പുരാന്‍ കാണുമെന്ന് രാജീവ് ചന്ദ്രശേഖര്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

എന്നാല്‍ സിനിമ റിലീസായതിനു പിന്നാലെ മോഹന്‍ലാലിനും പൃഥ്വിരാജിനുമെതിരെ വ്യാപക സൈബര്‍ ആക്രമണങ്ങളും പ്രതിഷേധങ്ങളും നടക്കുകയാണ്. പിന്നാലെ ചിത്രത്തില്‍ മാറ്റങ്ങള്‍ വരുത്തുമെന്നും വിവാദഭാഗങ്ങള്‍ നീക്കം ചെയ്യുമെന്നും അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു.

രാജീവ് ചന്ദ്രശേഖറിന്റെ ഫേസ്ബുക്ക് കുറിപ്പ്

ലൂസിഫര്‍ കണ്ടിരുന്നു, എനിക്ക് അത് ഇഷ്ടപ്പെട്ടു. ലൂസിഫറിന്റെ തുടര്‍ച്ചയാണെന്ന് കേട്ടപ്പോള്‍ എമ്പുരാന്‍ കാണുമെന്ന് ഞാന്‍ പറഞ്ഞിരുന്നു.
എന്നാല്‍ ഇപ്പോള്‍ സിനിമയുടെ നിര്‍മ്മാതാക്കള്‍ തന്നെ സിനിമയില്‍ 17 ഭേദഗതികള്‍ വരുത്തിയിട്ടുണ്ടെന്നും ചിത്രം വീണ്ടും സെന്‍സര്‍ഷിപ്പിന് വിധേയമാകുന്നുണ്ടെന്നും എനിക്ക് മനസ്സിലായി. മോഹന്‍ലാല്‍ ആരാധകരെയും മറ്റ് പ്രേക്ഷകരെയും അസ്വസ്ഥരാക്കുന്ന വിഷയങ്ങള്‍ സിനിമയിലുണ്ടെന്ന് എനിക്ക് മനസ്സിലായി.
ഒരു സിനിമയെ ഒരു സിനിമയായി കാണണം. അതിനെ ചരിത്രമായി കാണാന്‍ കഴിയില്ല. സത്യം വളച്ചൊടിച്ച് ഒരു കഥ കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്ന ഏതൊരു സിനിമയും പരാജയപ്പെടുക തന്നെ ചെയ്യും.
അപ്പോള്‍, ലൂസിഫറിന്റെ ഈ തുടര്‍ച്ച ഞാന്‍ കാണുമോ?- ഇല്ല.
ഇത്തരത്തിലുള്ള സിനിമാനിര്‍മ്മാണത്തില്‍ ഞാന്‍ നിരാശനാണോ? – അതെ.

കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു എമ്പുരാന്‍ തിയേറ്ററുകളില്‍ എത്തിയത്. ചിത്രത്തിന് വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. എന്നാല്‍ പിന്നാലെ വിവാദവും ഉയര്‍ന്നിരുന്നു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ചിത്രത്തിലെ ചില പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടി എമ്പുരാനെതിരെ ബഹിഷ്‌കരണാഹ്വാനവുമായി സംഘപരിവാര്‍ രംഗത്തെത്തി. ബുക്ക് ചെയ്ത ടിക്കറ്റുകള്‍ വരെ ചിലര്‍ ക്യാന്‍സല്‍ ചെയ്തിരുന്നു. ചിത്രത്തിനെതിരെ ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസറും രംഗത്തെത്തിയിരുന്നു.

എമ്പുരാനിലുളളത് ഹിന്ദു വിരുദ്ധ അജണ്ടയെന്നാണ് ആര്‍എസ്എസ് മുഖപത്രത്തില്‍ പറയുന്നത്. 2002ലെ കലാപത്തില്‍ ഹിന്ദുക്കളെ വില്ലന്മാരായി ചിത്രീകരിക്കുന്നതിലൂടെ പൃഥ്വിരാജ് നടപ്പിലാക്കിയത് രാഷ്ട്രീയ അജണ്ടയാണെന്നും മോഹന്‍ലാലിന്റെ വേഷം ആരാധകരെ ചതിക്കുന്നതെന്നും ഓര്‍ഗനൈസര്‍ ലേഖനത്തില്‍ കുറിച്ചിരുന്നു.

 

Continue Reading

Video Stories

‘കശ്മീർ ഫയൽസും കേരള സ്റ്റോറിയും തുടങ്ങി നട്ടാൽ കിളിർക്കാത്ത നുണയും അപരമത വിദ്വേഷവുമായി ഇറങ്ങിയ സിനിമകളുടെ “ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്” വേണ്ടി വാദിച്ചവരാണ്‌ എമ്പുരാന് എതിരെ കടന്നു വന്നിരിക്കുന്നത്’

സംഘപരിവാറിന്റെ വിദ്വേഷത്തിന്റെ ഫാക്ടറിയിലെ വെറുപ്പ് മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിന് നേര്‍ക്ക് തുപ്പണ്ട.

Published

on

തിയറ്ററുകളില്‍ മോഹന്‍ലാല്‍ ചിത്രം എമ്പുരാന്‍ തരംഗം ആഞ്ഞടിക്കുന്നതിനിടെ സിനിമക്കും നടന്‍മാരായ മോഹന്‍ലാലിനും പൃഥ്വിരാജിനും മുരളി ഗോപിക്കുമെതിരെ സോഷ്യല്‍ മീഡിയയില്‍ വിദ്വേഷ പ്രസ്താവനകളും കമന്റുകളും വ്യാപിപ്പിക്കുകയാണ് സംഘ്പരിവാര്‍ അനുകൂലികള്‍. സംഘ്പരിവാര്‍ രാഷ്ട്രീയത്തിനെതിരായ സിനിമയിലെ വിമര്‍ശനമാണ് ഇവരുടെ പ്രകോപനം. എന്നാല്‍, നടക്കുന്ന ഹേറ്റ് കാമ്പയിന്‍ ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് തുറന്നടിക്കുകയാണ് പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തില്‍.

‘കശ്മീര്‍ ഫയല്‍സും കേരള സ്റ്റോറിയും തുടങ്ങി നട്ടാല്‍ കിളിര്‍ക്കാത്ത നുണയും അപരമത വിദ്വേഷവുമായി ഇറങ്ങിയ സിനിമകളുടെ ”ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്” വേണ്ടി വാദിച്ചവര്‍ തന്നെയാണ് എമ്പുരാന് എതിരെ കടന്നു വന്നിരിക്കുന്നത്. സംഘപരിവാറിന്റെ വിദ്വേഷത്തിന്റെ ഫാക്ടറിയിലെ വെറുപ്പ് മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിന് നേര്‍ക്ക് തുപ്പണ്ട. പുരികക്കൊടി തൊട്ട് വിരലുകള്‍ വരെ അഭിനയിക്കുന്ന മഹാപ്രതിഭ എന്ന് തെല്ലും അതിശയോക്തി കലര്‍ത്തി ഈ നടനെ വിശേഷിപ്പിക്കുന്നത് കഴിഞ്ഞ പല പതിറ്റാണ്ട് കാലത്തായി അദ്ദേഹം പകര്‍ന്നാടിയ വേഷങ്ങളുടെ അഭിനയത്തികവ് കൊണ്ടാണ്.

മലയാളത്തിന്റെ തലപ്പൊക്കമുള്ള രണ്ടു ബ്രാന്‍ഡുകളില്‍ ഒന്നാണ് മോഹന്‍ലാല്‍, the Big M’s. അതിനൊരു കോട്ടം വരുത്താനുള്ള കെല്‌പ്പൊന്നും ബജ്രംഗികള്‍ക്ക് വാളയാര്‍ അതിര്‍ത്തിക്കിപ്പുറം ഈ നാട് തന്നിട്ടില്ല തരുകയും ഇല്ല. സബര്‍മതി പുഴയിലൂടെ എത്ര വെള്ളം ഒഴുകി പോയാലും അതില്‍ നിങ്ങള്‍ എത്ര കഴുകിയാലും മായാത്ത കറയാണ് നിങ്ങളുടെ ചെയ്തികളിലൂടെ നിങ്ങളുടെ ശരീത്തിലുള്ളത് …. ആ അഴുക്കിന്റെ അഹങ്കാരത്തില്‍ മോഹന്‍ലാലിനും സിനിമക്കും നേരെ ചാടണ്ട, അത് കൊണ്ട് വിട്ടു പിടി, മോനെ അപ്പച്ചട്ടിയില്‍ അരി വറക്കരുതെ…. തൊട്രാ പാക്കലാം’ -രാഹുല്‍ ഫേസ്ബുക് കുറിപ്പില്‍ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഇന്നലെ തന്നെ എമ്പുരാന്‍ കണ്ടിരുന്നു.

KGFഉം പുഷ്പയും ഒക്കെ വന്നു മലയാളക്കര കീഴടക്കി പോയപ്പോള്‍ മലയാളി കൊട്ടും കുരവയുമായി ആര്‍ത്തുവിളിച്ചപ്പോഴും ഇങ്ങനെ ഒന്ന് നമുക്കില്ലല്ലോ എന്ന് തെല്ല് അസൂയ നമുക്കുണ്ടായിരുന്നു. കേരളത്തിന്റെ ആ പ്രദേശിക അഭിമാനബോധത്തിലേക്കാണ് പൃഥ്വിരാജ് എമ്പുരാനിലൂടെ സേഫ് ലാന്റ് ചെയ്തിരിക്കുന്നത്.

മേക്കിങ് കൊണ്ടും സാങ്കേതികത്തികവ് കൊണ്ടും മലയാളം പറയുന്ന ഒരു പാന്‍ ഇന്ത്യന്‍ സിനിമ തന്നെയാണ് എമ്പുരാന്‍. മോഹന്‍ലാലും മഞ്ജു വാര്യരും പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും ബൈജു സന്തോഷും തൊട്ട് പേര് അറിയാത്ത വിദേശ അഭിനേതാക്കള്‍ വരെ തകര്‍ത്തിട്ടുണ്ട്. ടിക്കറ്റ് എടുത്തവര്‍ക്ക് ഓരോ ഫ്രെയിമും മുതലാകുന്നുണ്ട് എന്ന് ചുരുക്കം.

എന്നാല്‍ സിനിമയില്‍ പറഞ്ഞിരിക്കുന്ന രാഷ്ട്രീയത്തിന്റെ പേരില്‍ മോഹന്‍ലാലിനും പൃഥ്വിരാജിനും മുരളി ഗോപിക്കുമെതിരെ നടക്കുന്ന ഹേറ്റ് ക്യാംപെയ്ന്‍ ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ല. കശ്മീര്‍ ഫയല്‍സും കേരള സ്റ്റോറിയും തുടങ്ങി നട്ടാല്‍ കിളിര്‍ക്കാത്ത നുണയും അപരമത വിദ്വേഷവുമായി ഇറങ്ങിയ സിനിമകളുടെ ”ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്” വേണ്ടി വാദിച്ചവര്‍ തന്നെയാണ് എമ്പുരാന് എതിരെ കടന്നു വന്നിരിക്കുന്നത്. ബജറംഗിയെന്ന് പറഞ്ഞപ്പോള്‍ തന്നെ അത് തങ്ങളാണെന്ന തിരിച്ചറിവിന് എന്തായാലും അഭിവാദ്യങ്ങള്‍. ആ തിരിച്ചറിവ് നാളെകളിലേക്കുള്ള തിരുത്തലിന്റെ കാരണമാകട്ടെ.

എന്തായാലും സംഘപരിവാറിന്റെ വിദ്വേഷത്തിന്റെ ഫാക്ടറിയിലെ വെറുപ്പ് മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിന് നേര്‍ക്ക് തുപ്പണ്ട. പുരികക്കൊടി തൊട്ട് വിരലുകള്‍ വരെ അഭിനയിക്കുന്ന മഹാപ്രതിഭ എന്ന് തെല്ലും അതിശയോക്തി കലര്‍ത്തി ഈ നടനെ വിശേഷിപ്പിക്കുന്നത് കഴിഞ്ഞ പല പതിറ്റാണ്ട് കാലത്തായി അദ്ദേഹം പകര്‍ന്നാടിയ വേഷങ്ങളുടെ അഭിനയത്തികവ് കൊണ്ടാണ്. മലയാളത്തിന്റെ തലപ്പൊക്കമുള്ള രണ്ടു ബ്രാന്‍ഡുകളില്‍ ഒന്നാണ് മോഹന്‍ലാല്‍ , the Big M’s. അതിനൊരു കോട്ടം വരുത്താനുള്ള കെല്‌പ്പൊന്നും ബജ്രംഗികള്‍ക്ക് വാളയാര്‍ അതിര്‍ത്തിക്കിപ്പുറം ഈ നാട് തന്നിട്ടില്ല തരുകയും ഇല്ല.

സബര്‍മതി പുഴയിലൂടെ എത്ര വെള്ളം ഒഴുകി പോയാലും അതില്‍ നിങ്ങള്‍ എത്ര കഴുകിയാലും മായാത്ത കറയാണ് നിങ്ങളുടെ ചെയ്തികളിലൂടെ നിങ്ങളുടെ ശരീത്തിലുള്ളത് …. ആ അഴുക്കിന്റെ അഹങ്കാരത്തില്‍ മോഹന്‍ലാലിനും സിനിമക്കും നേരെ ചാടണ്ട, അത് കൊണ്ട് വിട്ടു പിടി,

മോനെ അപ്പച്ചട്ടിയില്‍ അരി വറക്കരുതെ…. തൊട്രാ പാക്കലാം

Continue Reading

News

‘നിങ്ങളുടെ താല്‍പര്യത്തിനല്ല സഭ നടത്തുന്നത്’; ലോക്‌സഭയില്‍ പ്രതിപക്ഷത്തോട് കയര്‍ത്ത് സ്പീക്കര്‍

അതേസമയം തുറമുഖബില്‍ ലോക്‌സഭയില്‍ കോണ്‍ഗ്രസ് അവതരിപ്പിച്ചു.

Published

on

ലോക്‌സഭയില്‍ വീണ്ടും പ്രതിപക്ഷത്തോട് കയര്‍ത്ത് സ്പീക്കര്‍. വിവധ വിഷയങ്ങളിലെ അടിയന്തര പ്രമേയം തള്ളിയതില്‍ പ്രതിപക്ഷം പ്രതിഷേധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പ്രതിപക്ഷത്തോട് സ്പീക്കര്‍ കയര്‍ത്തത്. നിയമങ്ങളും ചട്ടങ്ങളും അനുസരിച്ചാണ് സഭാ നടപടികളെന്നും. നിങ്ങളുടെ താല്‍പര്യത്തിനല്ല സഭ നടത്തുന്നതെന്നുമാണ് സ്പീക്കര്‍ പറഞ്ഞത്.

അതേസമയം തുറമുഖബില്‍ ലോക്‌സഭയില്‍ കോണ്‍ഗ്രസ് അവതരിപ്പിച്ചു. കേന്ദ്ര മന്ത്രി അര്‍ജുന്‍ റാം മേഘ് വാളാണ് ബില്‍ അവതരിപ്പിച്ചത്. എന്നാല്‍ സ്പീക്കറുടെ നിലപാടില്‍ കോണ്‍ഗ്രസ് പ്രതിഷേധം തുടരുകയാണ്.

Continue Reading

Trending