Connect with us

Culture

മൂന്നാം ഏകദിനം: ലങ്കയ്ക്ക് ടോസ്; ബാറ്റിങ്

Published

on

പല്ലെകലെ: ഇന്ത്യയ്‌ക്കെതിരായ മൂന്നാം ഏകദിനത്തില്‍ ലങ്ക ബാറ്റിങ്് തുടങ്ങി. ടോസ് നേടിയ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ കപുഗേദര ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.
അവസാന നിമിഷം തോല്‍വി ഏറ്റുവാങ്ങിയ കഴിഞ്ഞ ഏകദിന ടീമില്‍ നിന്നും രണ്ട് മാറ്റങ്ങളുമായാണ് ലങ്ക ഇറങ്ങിയത്. തരംഗയ്ക്ക് പകരം തിരിമന്നയും ഗുണതിലകയ്ക്ക് പകരം ഛണ്ഡിമലും കളിക്കും.അതേസമയം ഇന്ത്യ നിരയില്‍ മാറ്റങ്ങളില്ല.

ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച് അഞ്ചു മത്സര പരമ്പരയില്‍ 2-0ന് മുന്നില്‍ നില്‍ക്കുന്ന ഇന്ത്യക്ക് ഇന്നത്തെ മത്സരം കൂടി ജയിക്കാനായാല്‍ പരമ്പര സ്വന്തമാവും. ഇന്ത്യ-ശ്രീലങ്ക ഏകദിന പരമ്പരയിലെ മൂന്നാം മത്സരം ഞായറാഴ്ച ഉച്ചയ്ക്ക് 2.30 മുതല്‍ പല്ലെക്കീല്‍ മൈതാനത്ത്.

അതേ സമയം കഴിഞ്ഞ മത്സരത്തില്‍ ജയം കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടമായ ശ്രീലങ്കക്ക് പരമ്പര സജീവമാക്കി നിര്‍ത്തണമെങ്കില്‍ ഇന്നത്തെ മത്സരം ജയിച്ചേ പറ്റൂ. 2019ലെ ലോകകപ്പ് യോഗ്യത നേടണമെങ്കില്‍ പരമ്പരയില്‍ രണ്ട് മത്സരങ്ങളിലെങ്കിലും ജയിക്കേണ്ടത് ലങ്കക്ക് അത്യാവശ്യമാണ്. പല്ലെകലെയില്‍ നടന്ന രണ്ടാം മത്സരത്തിലെ സ്ലോ ഓവര്‍ റേറ്റിന്റെ പേരില്‍ ക്യാപ്റ്റന്‍ ഉപുല്‍ തരംഗയ്ക്ക് രണ്ട് മത്സര വിലക്കേര്‍പ്പെടുത്തിയതിനാല്‍ ചമര കപുഗേതരയായിരിക്കും ഇന്ന് ലങ്കയെ നയിക്കുക. തരംഗയ്ക്കു പകരക്കാരനായി ദിനേശ് ചണ്ഡിമാല്‍ ടീമിലെത്തും. ഫീല്‍ഡിങിനിടെ തോളിന് പരിക്കേറ്റ ഓപണര്‍ ധനുഷ്‌ക ഗുണ തിലകയ്ക്കു പകരം ലാഹിരു തിരിമന്നെയായിരിക്കും നിരോഷന്‍ ഡിക്‌വെല്ലയോടൊപ്പം ഇന്നിങ്‌സ് ഓപണ്‍ ചെയ്യുക. കഴിഞ്ഞ മത്സരത്തില്‍ ഇന്ത്യന്‍ മുന്‍നിരയെ ഗൂഗ്ലികളിലൂടെ വട്ടം കറക്കിയ അകില ധനഞ്ജയ പ്രകടനം ആവര്‍ത്തിക്കുമെന്നാണ് ലങ്ക പ്രതീക്ഷിക്കുന്നത്. അതേ സമയം കഴിഞ്ഞ മത്സരത്തില്‍ ഒരു ഘട്ടത്തില്‍ ഏഴ് വിക്കറ്റിന് 131 എന്ന നിലയില്‍ നിന്നും ഭുവനേശ്വര്‍ കുമാറും മുന്‍ ക്യാപ്റ്റന്‍ ധോണിയും ചേര്‍ന്ന് മത്സരം വിജയിപ്പിച്ചതോടെ ഇന്ത്യയുടെ ആത്മവിശ്വാസം വര്‍ധിച്ചിട്ടുണ്ട്. ടീം തെരഞ്ഞെടുപ്പില്‍ ക്യാപ്റ്റന്‍ ധോണി പുതിയ പരീക്ഷണങ്ങള്‍ക്കു തയാറാവുമോ എന്നാണ് ഇന്നത്തെ മത്സരത്തില്‍ ഇനി അറിയാനുള്ളത്. അക്‌സര്‍ പട്ടേല്‍, യജുവേന്ദ്ര ചാഹല്‍ എന്നിവര്‍ തന്നെയാവും സ്പിന്‍ ഡിപാര്‍ട്‌മെന്റിനെ നയിക്കുക. രണ്ടാം ഏകദിനത്തില്‍ കെ.എല്‍ രാഹുലിനേയും കേദാര്‍ ജാദവിനേയും മൂന്ന്, നാല് സ്ഥാനങ്ങളില്‍ ഇറക്കി ബാറ്റിങില്‍ നടത്തിയ പരീക്ഷണം പരാജയപ്പെട്ടെങ്കിലും ഇത്തരം പരീക്ഷണങ്ങള്‍ തുടരുമെന്ന് തന്നെയാണ് ക്യാപ്റ്റന്‍ കോലി പറയുന്നത്. ഓള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ പരിക്കിനെ തുടര്‍ന്ന് ഇന്നത്തെ മത്സരത്തില്‍ കളിക്കുമോ എന്ന കാര്യത്തില്‍ അവ്യക്തത നിലനില്‍ക്കുന്നുണ്ട്. പാണ്ഡ്യ പുറത്തിരിക്കുകയാണെങ്കില്‍ കുല്‍ദീപ് യാദവ്, ശര്‍ദുല്‍ താക്കൂര്‍ എന്നിവരിലൊരാള്‍ക്ക് അഞ്ചാം ബൗളറായി അവസരം ലഭിച്ചേക്കും. കഴിഞ്ഞ അഞ്ചു മത്സരങ്ങളിലും ടോസ് ഭാഗ്യം ലഭിച്ച കോലി രണ്ടാമത് ബാറ്റ് ചെയ്യാനാണ് തീരുമാനിച്ചിരുന്നത്. ലോകകപ്പിന് തയാറെടുപ്പുകള്‍ നടത്തുന്നതിനാല്‍ ഇക്കാര്യത്തില്‍ പുനരാലോചനക്കും അദ്ദേഹം തയാറായേക്കും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കർഷകർ കടുത്ത പ്രതിസന്ധിയിൽ; കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടണം: കൊടിക്കുന്നിൽ സുരേഷ്

Published

on

ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന കുട്ടനാട്ടിലെയും അപ്പർ കുട്ടനാട്ടിലെയും നെൽകർഷകർ നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് നേരിടുന്ന കടുത്ത പ്രതിസന്ധി ലോക്സഭയിൽ ഉന്നയിച്ച് കൊടിക്കുന്നിൽ സുരേഷ് എംപി.

നെല്ല് സംഭരണ പ്രക്രിയയിലെ ഗുരുതരമായ വീഴ്ച, സംസ്ഥാന സർക്കാരിന്റെയും ബന്ധപ്പെട്ട വകുപ്പുകളുടെയും നിസ്സംഗത, കാലതാമസമുളള സംഭരണം, നിശ്ചിത നിരക്കിൽ കർഷകർക്ക് താങ്ങുവില ലഭിക്കാത്തത് എന്നിവ കർഷകരെ ദുരിതത്തിൽ ആക്കിയിട്ടുണ്ട്.

മില്ലുകളുടെ സംഭരണം വൈകുന്നതു മൂലം കർഷകർക്ക് ഉൽപന്നങ്ങൾ കൃത്യസമയത്ത് വിൽക്കാൻ കഴിയുന്നില്ല. തുടർച്ചയായി ഉറപ്പുനൽകിയിട്ടും സംഭരണ സംവിധാനത്തിൽ യാതൊരു പുരോഗതിയുമില്ലാത്തത് കർഷകരുടെ ജീവിതോപാധിയേ തന്നെ തകർക്കുന്ന സാഹചര്യമുണ്ടാക്കുന്നുവെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി ചൂണ്ടിക്കാട്ടി.

നേരത്തെയും ഈ പ്രശ്നം വിവിധ തലങ്ങളിൽ ഉന്നയിച്ചിരുന്നുവെങ്കിലും, സംയോജിത സംഭരണ സംവിധാനത്തിന്റെ അഭാവം വലിയ തോതിലുള്ള അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കും വഴിവെക്കുന്നു. കൃഷി വകുപ്പിന്റെയും സിവിൽ സപ്ലൈസ് വകുപ്പിന്റെയും നിലപാട് കർഷകവിരുദ്ധമാണെന്നും എംപി കുറ്റപ്പെടുത്തി.

നെല്ലിൻ്റെ സമയോചിതമായ ശേഖരണം, കർഷകർക്ക് താങ്ങുവില ഉറപ്പ്, സംഭരണത്തിനായുള്ള മതിയായ അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഉറപ്പാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഉടൻ നടപടി സ്വീകരിക്കണം. ഇത് സംബന്ധിച്ചുള്ള അടിയന്തര ഇടപെടലിന് ആവശ്യമായ എല്ലാ നടപടികളും കേന്ദ്ര മന്ത്രാലയങ്ങളിലുമെൻ്റെ ഭാഗത്ത് നിന്ന് അടിയന്തരമായി ഉണ്ടാകണമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി ആവശ്യപ്പെട്ടു.

Continue Reading

kerala

റിമാൻഡിലായ മകനെ കണ്ട് പുറത്തിറങ്ങിയ മാതാവ് കുഴഞ്ഞുവീണ് മരിച്ചു

പൊലീസ് ഉദ്യോഗസ്ഥരും സ്റ്റേഷനില്‍ വിവിധ ആവശ്യങ്ങള്‍ക്ക് വന്ന നാട്ടുകാരും ഉടന്‍ സൂസമ്മയെ പൊലീസ് ജീപ്പില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.

Published

on

വാറന്‍റ് കേസില്‍ കോടതി റിമാന്‍ഡ് ചെയ്ത മകനെ പൊലീസ് സ്റ്റേഷനില്‍ ചെന്ന് കണ്ട് പുറത്തേക്കിറങ്ങിയ മാതാവ് കുഴഞ്ഞുവീണ് മരിച്ചു. ഇലന്തൂര്‍ പൂക്കോട് പരിയാരം പുതിയത്ത് വീട്ടില്‍ കുഞ്ഞച്ചന്‍റെ ഭാര്യ സൂസമ്മയാണ് (60) മരിച്ചത്. ഇന്നലെ രാവിലെ 11.30 ന് പത്തനംതിട്ട പൊലീസ് സ്റ്റേഷന് മുന്നിലാണ് സംഭവം.

കോടതി റിമാന്‍ഡ് ചെയ്ത മകന്‍ ചെറിയാനെ (43) പൊലീസ് സ്റ്റേഷനില്‍ സന്ദര്‍ശിച്ചശേഷം പുറത്തിറങ്ങിയ സൂസമ്മ ട്രാഫിക് സ്റ്റേഷന് മുന്‍വശത്തെ കല്‍ക്കെട്ടില്‍ ഇരിക്കുമ്പോള്‍ കുഴഞ്ഞുവീഴുകയായിരുന്നു.

പൊലീസ് ഉദ്യോഗസ്ഥരും സ്റ്റേഷനില്‍ വിവിധ ആവശ്യങ്ങള്‍ക്ക് വന്ന നാട്ടുകാരും ഉടന്‍ സൂസമ്മയെ പൊലീസ് ജീപ്പില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. സൂസമ്മ ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. നേരത്തേ ഹൃദയവാല്‍വ് മാറ്റി വെക്കുകയും ചെയ്തിരുന്നു.

2022 ഒക്‌ടോബര്‍ 12ന് പത്തനംതിട്ട പൊലീസ് രജിസ്റ്റര്‍ ചെയ്ത പൊതുമുതല്‍ നശിപ്പിച്ചെന്ന കേസില്‍ പ്രതിയായ ചെറിയാനെതിരെ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വാറന്‍റ് പുറപ്പെടുവിച്ചിരുന്നു.

ചൊവ്വാഴ്ച രാവിലെ കോടതിയില്‍ നേരിട്ട് ഹാജരായ ചെറിയാനെ മജിസ്‌ട്രേറ്റ് റിമാന്‍ഡ് ചെയ്തു. തുടര്‍ നടപടികള്‍ക്കായി ചെറിയാനെ പൊലീസ് സ്റ്റേഷനില്‍ എത്തിച്ച വിവരം അറിഞ്ഞാണ് അമ്മ സൂസമ്മ കാണാനെത്തിയത്.

Continue Reading

kerala

‘പരിചരിച്ച എല്ലാവർക്കും നന്ദി’; കിഡ്നി മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് ശേഷം ഡിസ്ചാർജ് ആയി അബ്ദുൾ നാസർ

കിഡ്നി സംബന്ധമായ അസുഖങ്ങളെ തുടർന്ന് ഒരു വർഷമായി മെഡിക്കൽ ട്രസ്റ്റ്‌ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

Published

on

കിഡ്നി മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് ശേഷം പിഡിപി ചെയർമാൻ അബ്ദുന്നാസർ മഅ്ദനി ആശുപത്രി വിട്ടു. ഒരു മാസത്തെ ചികിത്സയ്ക്ക് ശേഷമാണ് അദ്ദേഹം ആശുപത്രി വിട്ടത്. കിഡ്നി സംബന്ധമായ അസുഖങ്ങളെ തുടർന്ന് ഒരു വർഷമായി മെഡിക്കൽ ട്രസ്റ്റ്‌ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഡോക്ടർ ഇക്ബാലിന്റെ നേതൃത്വത്തിൽ കിഡ്നി മാറ്റിവച്ച ശേഷമാണ് ഇപ്പോഴത്തെ മടക്കം.

ചികിത്സയുമായി ബന്ധപ്പെട്ട് എല്ലാവർക്കും നന്ദി അറിയിച്ച ശേഷമാണ് മഅ്ദനി ആശുപത്രി വിട്ടത്. നേരത്തെ രണ്ട് വട്ടം അത്യാസന്ന നിലയിൽ മഅ്ദനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർ ചികിത്സയ്ക്കായി മൂന്ന് മാസം മഅ്ദനിയും കുടുംബവും കൊച്ചിയിൽ തുടരും.

നേരത്തെ പേരിട്രേണിയൽ – ഹീമോ ഡയാലിസിസുകൾ സംയുക്തമായി ചെയ്തിട്ടും രക്തസമ്മർദ്ദം നിരന്തരം ഉയരുകയും താഴുകയും ചെയ്യുന്ന അതിസങ്കീർണമായ ശാരീരിക അവസ്ഥയെ വിവിധ സമയങ്ങളിൽ മഅ്ദനി അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. ശസ്ത്രക്രിയക്ക് ശേഷം അണുബാധ ഉണ്ടാകാതിരിക്കാനും സൂക്ഷ്മമായ ശാരീരിക നിരീക്ഷണവും ഒരു വർഷക്കാലത്തോളം ദീർഘമായി നീളുന്ന ആശുപത്രി സമാനമായ ജീവിത സാഹചര്യവും ആവശ്യമാണ്.

Continue Reading

Trending