Connect with us

More

ഐ ലീഗില്‍ പന്ത് തട്ടാന്‍ കേരളവും; 18ന് അന്തിമ തീരുമാനം

Published

on

കൊല്‍ക്കത്ത: കേരള ബ്ലാസ്‌റ്റേഴ്‌സിലൂടെ ഫുട്‌ബോള്‍ വിപ്ലവത്തിന് തുടക്കമിട്ട മലയാളക്കരക്ക് വീണ്ടുമൊരു സന്തോഷ വാര്‍ത്ത. വിവ കേരളക്കു ശേഷം മലയാളനാട്ടില്‍ നിന്ന് പുതിയൊരു ക്ലബ് കൂടി ഐലീഗ് ഫുട്‌ബോളില്‍ പന്തുതട്ടാനൊരുങ്ങുന്നു. മലപ്പുറം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗോകുലം എഫ്‌സിയാണ് ഐലീഗില്‍ അടുത്ത സീസണില്‍ പന്തുതട്ടാനൊരുങ്ങുന്നത്. ഐ ലീഗിലേക്ക് പുതിയ രണ്ട് ടീമുകള്‍ക്കുവേണ്ടി അധികൃതര്‍ അപേക്ഷ ക്ഷണിച്ചിരുന്നു. നാല് ക്ലബ്ബുകളാണ് ഓള്‍ ഇന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്റെ പരിഗണനയിലുള്ളത്. കേരളത്തില്‍ നിന്നുള്ള ഗോകുലം എഫ്.സിയും ബംഗളൂരുവില്‍ നിന്നുള്ള ഓസോണ്‍ എഫ്.സിയും താല്‍പര്യം പ്രകടിപ്പിച്ച് എ.ഐ.എഫ്.എഫിന്റെ ലേല കമ്മിറ്റി്ക്കു മുമ്പാകെ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ ടീമുകളുടെ കാര്യത്തില്‍ ഈ മാസം 18നായിരിക്കും അന്തിമ തീരുമാനമുണ്ടാവുകയെന്ന് ഐ ലീഗ് അധികൃതര്‍ അറിയിച്ചു. ഐ ലീഗ് രണ്ടാം ഡിവിഷനില്‍ കളിക്കുന്ന ടീമായ ഓസോണ്‍ നേരിട്ട് ഫസ്റ്റ് ഡിവിഷനിലെത്താനാണ് ശ്രമിക്കുന്നത്. കോര്‍പറേറ്റ് എന്‍ട്രി വഴിയാണ് ഈ രണ്ടു ടീമുകളും ലീഗിലെത്തുക. അതെ സമയം ഐ ലീഗില്‍ കളിക്കുമെന്ന് പ്രതീക്ഷിച്ച കേരള എവര്‍ഗ്രീന്‍ എഫ്‌സി ഇത്തവണ ഐ ലീഗിനു ഉണ്ടാവില്ല. ഐ ലീഗിന് അപേക്ഷ സമര്‍പ്പിക്കാനുള്ള ഫോം എവര്‍ഗ്രീന്‍ കൈപറ്റിയിരുന്നുവെങ്കിലും ഐലീഗിനായുള്ള ബിഡ് എവര്‍ഗ്രീന്‍ എഫ്‌സി ഇതുവരെ സമര്‍പ്പിച്ചിട്ടില്ല. ഗുജറാത്ത്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ക്ലബ്ബുകളാണ് ഐ ലീഗിലേക്ക് താല്‍പര്യം പ്രകടിപ്പിച്ചിട്ടുള്ള മറ്റു രണ്ട് ക്ലബ്ബുകള്‍. കേരളത്തില്‍ നിന്ന് അവസാനം ഐ ലീഗ് കളിച്ച ടീം വിവ കേരളയാണ് (ചിരാഗ് യുണൈറ്റഡ്) 2011-2012 സീസണില്‍ അവര്‍ തരം താഴ്ത്തപെട്ടു. പിന്നീട് ക്ലബ് തന്നെ ഇല്ലാതാവുകയും ചെയ്തു. മലപ്പുറമാകും ഗോകുലം എഫ്‌സിയുടെ ഹോംഗ്രൗണ്ട്. ഗോകുലം എഫ്.സിയെ ഐ ലീഗില്‍ ഉള്‍പ്പെടുത്തിയാല്‍ മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ ഗോകുലം എഫ്.സിയുടെ ഹോം മത്സരങ്ങള്‍ക്ക് അവസരം ലഭിച്ചേക്കും.

kerala

നിവിന്‍ പോളിക്കെതിരായ പീഡന പരാതി; യുവതിയുടെ മൊഴി രേഖപ്പെടുത്തുന്നു

പരാതിക്കാരിയുടെ ഭർത്താവിന്‍റെ മൊഴിയും എസ്.ഐ.ടി രേഖപ്പെടുത്തുന്നുണ്ട്

Published

on

കൊച്ചി: നടൻ നിവിൻ പോളിക്കെതിരെ ബലാത്സംഗ പരാതി ഉന്നയിച്ച യുവതിയുടെ വിശദമായ മൊഴി രേഖപ്പെടുത്തുന്നു. ആലുവ ക്രൈംബ്രാഞ്ച് ഓഫീസിലേക്കാണ് യുവതിയേയും ഭർത്താവിനേയും അന്വേഷണ സംഘം വിളിച്ചുവരുത്തിയത്. പരാതിക്കാരിയുടെ ഭർത്താവിന്‍റെ മൊഴിയും എസ്.ഐ.ടി രേഖപ്പെടുത്തുന്നുണ്ട്.

ദുബായിൽ വെച്ച് തന്നെ പീഡിപ്പിച്ചുവെന്ന് പരാതിയിൽ പറയുന്ന ദിവസം നിവിൻ കേരളത്തിലുണ്ടായിരുന്നെന്ന് വാദത്തെപ്പറ്റി പൊലീസ് അന്വേഷിക്കട്ടേയെന്ന് യുവതി പറഞ്ഞു. ദുബായിൽ വച്ച് നിവിനും സംഘവും തന്നെ ബലാത്സംഗം ചെയ്തുവെന്നായിരുന്നു യുവതിയുടെ പരാതി.

പീഡനം നടന്നുവെന്ന് യുവതി പറയുന്ന ദിവസം നിവിന്‍ തന്റെ കൂടെയായിരുന്നുവെന്നും ചിത്രങ്ങള്‍ തെളിവായി ഉണ്ടെന്നും വിനീത് റിപ്പോര്‍ട്ടറിനോട് പറഞ്ഞിരുന്നു. കൊച്ചിയില്‍ വര്‍ഷങ്ങള്‍ക്കുശേഷം എന്ന സിനിമയുടെ ചിത്രീകരണ വേളയിലായിരുന്നു തങ്ങളെന്നും വിനീത് പറഞ്ഞു. കൂടെയുണ്ടായിരുന്നതിന് തെളിവായി ചിത്രീകരണ ദിവസത്തെ ഫോട്ടോകളും വിനീത് ശ്രീനിവാസന്‍ മാധ്യമങ്ങള്‍ക്ക് കൈമാറിയിരുന്നു.

പിന്നാലെയാണ് തനിക്കെതിരായ വ്യാജ പീഡന പരാതിയില്‍ അന്വേഷണം വേണമെന്നും ഗൂഢാലോചനയുണ്ടെങ്കില്‍ പുറത്തുകൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് നിവിന്‍ പോളി പരാതി നല്‍കിയത്. ഡിജിപിക്കും സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിനുമാണ് നിവിന്‍ പരാതി നല്‍കിയത്.

Continue Reading

kerala

ആർഎസ്എസ് നേതാവ് റാം മാധവിനെയും അജിത് കുമാർ കണ്ടു; കൂടിക്കാഴ്ച കോവളത്തെ ഹോട്ടലിൽ വച്ച്

2023 ഡിസംബറിൽ കോവളത്തെ ഹോട്ടലിൽ വച്ചായിരുന്നു കൂടിക്കാഴ്ച

Published

on

തിരുവനന്തപുരം: എഡിജിപി എംആര്‍ അജിത്കുമാര്‍ ആര്‍എസ്എസ് നേതാവ് റാം മാധവുമായി കൂടിക്കാഴ്ച നടത്തിയെന്ന് സ്പെഷ്യല്‍ ബ്രാഞ്ച റിപ്പോര്‍ട്ട്. രണ്ട് തവണ കൂടിക്കാഴ്ച നടന്നുവെന്നും തിരുവനന്തപുരത്തെ കോവളത്ത് വെച്ചായിരുന്നു കൂടിക്കാഴ്ചയെന്നുമാണ് റിപ്പോര്‍ട്ട്. തിരുവന്തപുരത്ത് നടന്ന ആര്‍എസ്എസിന്റെ ചിന്തന്‍ ശിബിരത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു കൂടിക്കാഴ്ചയെന്നാണ് വിരം.

2023 ഡിസംബറിൽ കോവളത്തെ ഹോട്ടലിൽ വച്ചായിരുന്നു കൂടിക്കാഴ്ച. തൃശൂരിൽവച്ച് ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയെ അജിത് കുമാർ സന്ദർശിച്ചതിന് ഇടനിലക്കാരനായി പ്രവർത്തിച്ചതും കൈമനം ജയകുമാറാണ്. ദത്താത്രേയയുമായി കൂടിക്കാഴ്ച നടത്തിയത് എഡിജിപിയും ബിജെപി നേതൃത്വവും സമ്മതിച്ചതിനു പിന്നാലെയാണ് റാം മാധവുമായുള്ള കൂടിക്കാഴ്ച വിവരവും പുറത്തുവരുന്നത്.

സുരേഷ് ഗോപിയുടെ മകളുടെ വിവാഹവുമായി ബന്ധപ്പെട്ട ഒരുക്കങ്ങളില്‍ തൃശ്ശൂരും ഗുരുവായൂരിലുമായി അജിത്ത് കുമാര്‍ സജീവമായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റാം മാധവുമായി എഡിജിപി സ്ഥാനത്തുള്ള എംആര്‍ അജിത് കുമാര്‍ എന്തിനാണ് പലതവണ കൂടിക്കാഴ്ച നടത്തിയതെന്ന ചോദ്യമാണ് ഉയരുന്നത്.

Continue Reading

Film

‘ഏജ് ഈസ് ജസ്റ്റ് എ നമ്പര്‍’; 69 വയസ്സില്‍ എഐ പഠിക്കാന്‍ ഉലകനായകന്‍ അമേരിക്കയിലേക്ക്‌

90 ദിവസത്തെ കോഴ്സ് പഠിക്കാനായി അദ്ദേഹം തിരഞ്ഞെടുത്തത് അമേരിക്കയിലെ ഒരു വലിയ സ്ഥാപനമാണ്

Published

on

വീണ്ടും പഠിക്കാൻ ഒരുങ്ങിയിരിക്കുകയാണ് ഉലകനായകൻ കമൽ ഹാസൻ. എ ഐ ഡിപ്ലോമ കോഴ്സ് പഠിക്കുന്നതിനായാണ് താരം അമേരിക്കയിൽ പോയിരിക്കുന്നത്. 90 ദിവസത്തെ കോഴ്സ് പഠിക്കാനായി അദ്ദേഹം തിരഞ്ഞെടുത്തത് അമേരിക്കയിലെ ഒരു വലിയ സ്ഥാപനമാണ്. കരാറിലേർപ്പെട്ടിരിക്കുന്ന ഷൂട്ടിങ്ങുകള്‍ പൂർത്തിയാക്കാൻ ഉള്ളതിനാൽ 45 ദിവസം മാത്രമേ താരം കോഴ്‌സ് അറ്റൻഡ് ചെയ്യുകയുള്ളൂ.

പുത്തന്‍ സാങ്കേതികള്‍ വിദ്യകളില്‍ അറിവ് നേടുന്നതില്‍ നിന്ന് ഈ പ്രായം എന്നെ പിന്നോട്ട് വലിക്കുന്നില്ലായെന്ന് കമൽ ഹാസൻ പറയുന്നു.

“പുതിയ സാങ്കേതികവിദ്യയില്‍ എനിക്കു വലിയ താല്പര്യമാണുള്ളത്. എന്റെ സിനിമകള്‍ പരിശോധിച്ചാല്‍ പുതിയ സാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്തുന്നതായി കാണാനാകും. സിനിമയാണ് എന്റെ ജീവിതം. എന്റെ സാമ്പാദ്യങ്ങള്‍ എല്ലാം പലവഴിയിലൂടെ സിനിമയിലേക്കു തന്നെയാണ് പോയിരിക്കുന്നത്. ഞാനൊരു നടൻ മാത്രമല്ല, ഒരു നിർമാതാവ് കൂടിയാണ്,” കമല്‍ ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തില്‍ പറഞ്ഞു.

Continue Reading

Trending