Connect with us

Video Stories

‘ഒരിക്കലും മാറരുത് ലിറ്റില്‍ ബ്രോ…’ നെയ്മറിന് സുവാരസിന്റെ യാത്രാ മംഗളം

Published

on

ലയണല്‍ മെസ്സിക്കു പിന്നാലെ നെയ്മറിന് വിടനല്‍കി ബാര്‍സ മുന്നേറ്റ നിരയിലെ നിര്‍ണായക താരമായ ലൂയിസ് സുവാരസും. ഒന്നിച്ചു കഴിഞ്ഞ ദിവസങ്ങള്‍ അമൂല്യമായിരുന്നുവെന്നും നെയ്മര്‍ ഇപ്പോഴുള്ളതുപോലെ മാറ്റമൊന്നുമില്ലാതെ ഇനിയും തുടരണമന്നും സുവാരസ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. മത്സരത്തിനു ശേഷം നെയ്മറിനെ ആലിംഗനം ചെയ്തു നില്‍ക്കുന്ന ഫോട്ടോ സഹിതമാണ് സുവാരസ് സഹതാരത്തിന് യാത്രാമംഗളം നേര്‍ന്നത്.

‘എന്റെ സുഹൃത്തേ, ഇനി വരുന്ന എല്ലാ കാര്യങ്ങളിലും ഞാന്‍ നിനക്ക് നന്മ നേരുന്നു. നിന്റെ പിന്തുണക്കും ഞാന്‍ നിന്നില്‍ നിന്ന് പഠിച്ചെടുത്ത കാര്യങ്ങല്‍ക്കും നാം ഒന്നിച്ചുണ്ടായിരുന്നപ്പോഴത്തെ അസുലഭ മുഹൂര്‍ത്തങ്ങള്‍ക്കും നന്ദി… ഇപ്പോഴുള്ളതു പോലെ തന്നെ തുടരുക. ഒരിക്കലും മാറരുത്. അനിയന് സ്‌നേഹത്തോടെ…’ എന്നാണ് ഉറുഗ്വേ താരം സാമൂഹ്യ മാധ്യമമായ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

ബാര്‍സലോണയുമായുള്ള കരാര്‍ ഏകപക്ഷീയമായി റദ്ദാക്കി പി.എസ്.ജിയില്‍ ചേരാന്‍ തീരുമാനിച്ച നെയ്മര്‍ക്കെതിരെ സ്പാനിഷ് ക്ലബ്ബിന്റെ ആരാധകര്‍ വന്‍ പ്രതിഷേധമുയര്‍ത്തുന്നതിനിടെയാണ് മെസ്സിയും സുവാരസും സഹതാരത്തിന് യാത്രാ മൊഴി നല്‍കിയത്. ഡ്രസ്സിങ് റൂമില്‍ തന്റെയും നെയ്മറിന്റെയും അടുത്തടുത്തുള്ള റാക്കുകളുടെ ചിത്രം അടങ്ങുന്ന വീഡിയോ പോസ്റ്റ് ചെയ്താണ് മെസ്സി നെയ്മറിനോടുള്ള സ്‌നേഹം പ്രകടിപ്പിച്ചത്.

222 ദശലക്ഷം യൂുറോ എന്ന റെക്കോര്‍ഡ് തുകയ്ക്ക് നെയ്മര്‍ ക്ലബ്ബ് വിടുന്നതോടെ ബാര്‍സയുടെ വിഖ്യാതമായ ‘എം.എസ്.എന്‍’ യുഗത്തിനാണ് അറുതി വരുന്നത്. മെസ്സിയും നെയ്മറും സുവാരസും അടങ്ങുന്ന ഈ ത്രയം ഫുട്‌ബോള്‍ ലോകത്തെ ഏറ്റവും അപകടകാരികളായാണ് വിലയിരുത്തപ്പെട്ടിരുന്നത്. പി.എസ്.ജിയിലെത്തുന്ന നെയ്മര്‍ ലോകത്ത് ഏറ്റവുമധികം വേതനം പറ്റുന്ന കായികതാരമായി മാറും. പ്രതിവര്‍ഷം 30 ദശലക്ഷം യൂറോ ആണ് ശമ്പള ഇനത്തില്‍ മാത്രം നെയ്മറിന് ലഭിക്കുക എന്നാണ് വാര്‍ത്തകള്‍.

Video Stories

പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു

Published

on

പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു. എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രണ്ട് റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡുകളും അഞ്ച് ഹാന്‍ഡ് ഗ്രനേഡുകളും ഉള്‍പ്പെടെ വെടിമരുന്ന് ശേഖരം കണ്ടെടുത്തതായി സംസ്ഥാന പോലീസ് മേധാവി ചൊവ്വാഴ്ച പറഞ്ഞു.

പഞ്ചാബിലെ സ്ലീപ്പര്‍ സെല്ലുകളെ പുനരുജ്ജീവിപ്പിക്കാന്‍ പാകിസ്ഥാനിലെ ഭീകരസംഘടനകള്‍ നടത്തിയ കോര്‍ഡിനേറ്റഡ് ഓപ്പറേഷനാണ് പ്രാഥമിക അന്വേഷണം സൂചിപ്പിക്കുന്നത്,” ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് ഗൗരവ് യാദവ് എക്സില്‍ ഒരു പോസ്റ്റില്‍ പറഞ്ഞു.

ഒരു കേന്ദ്ര ഏജന്‍സിയുമായി ചേര്‍ന്ന് നടത്തിയ സംയുക്ത ഓപ്പറേഷനില്‍, എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ഓപ്പറേഷനില്‍ പഞ്ചാബ് പോലീസ് തീവ്രവാദ ഹാര്‍ഡ്വെയര്‍ ശേഖരം കണ്ടെടുത്തു.

രണ്ട് ആര്‍പിജികള്‍, രണ്ട് ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസുകള്‍ (ഐഇഡി), അഞ്ച് ഹാന്‍ഡ് ഗ്രനേഡുകള്‍, ഒരു വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍ സെറ്റ് എന്നിവ കണ്ടെടുത്തതായി അദ്ദേഹം പറഞ്ഞു.

അമൃത്സറിലെ സ്റ്റേറ്റ് സ്പെഷ്യല്‍ ഓപ്പറേഷന്‍ സെല്ലിന്റെ പോലീസ് സ്റ്റേഷനില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Continue Reading

Video Stories

കളിക്കുന്നതിനിടെ ഗേറ്റും മതിലും തകര്‍ന്നുവീണു; അഞ്ചു വയസ്സുകാരന്‍ മരിച്ചു

സുഹൃത്തുക്കളുമൊത്ത് കളിക്കുന്നതിനിടെ ഗേറ്റും മതിലും തകര്‍ന്നുവീണ് അഞ്ചു വയസ്സുകാരന്‍ മരിച്ചു.

Published

on

പാലക്കാട്: സുഹൃത്തുക്കളുമൊത്ത് കളിക്കുന്നതിനിടെ ഗേറ്റും മതിലും തകര്‍ന്നുവീണ് അഞ്ചു വയസ്സുകാരന്‍ മരിച്ചു. എലപ്പുള്ളി നെയ്തല ഇരട്ടകുളം കൃഷ്ണകുമാര്‍-അംബിക ദമ്പതികളുടെ മകന്‍ അഭിനത്താണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് അഞ്ചോടെ കൂട്ടുകാരുമായി സമീപത്തെ പറമ്പില്‍ കളിക്കാന്‍ പോയതായിരുന്നു.

കാലപ്പഴക്കം ചെന്ന ഗേറ്റില്‍ തൂങ്ങിക്കളിക്കുന്നതിനിടെ ഗേറ്റും മതിലും തകര്‍ന്ന് കുട്ടിയുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. ആദ്യം താലൂക്ക് ആശുപത്രിയിലും പിന്നീട് ജില്ല ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ജില്ല ആശുപത്രി മോര്‍ച്ചറിയില്‍.

Continue Reading

Celebrity

‘ഡിയര്‍ ലാലേട്ടന്’ ലയണല്‍ മെസ്സിയുടെ ഓട്ടോഗ്രാഫ്

സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

Published

on

സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന് ഫുട്ബാള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ ഓട്ടോഗ്രാഫ്. അര്‍ജന്റീനിയന്‍ ജേഴ്‌സിയില്‍ ‘ഡിയര്‍ ലാലേട്ടന്’ എന്നെഴുതിയ ജേഴ്‌സിയാണ് മോഹന്‍ലാലിന് സമ്മാനമായി ലഭിച്ചിട്ടുള്ളത്. സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. രാജേഷ് ഫിലിപ്പും രാജീവ് മാങ്ങോട്ടിലുമാണ് മോഹന്‍ലാലിന് മെസ്സിയുടെ ജേഴ്‌സി സമ്മാനിച്ചത്. ഇരുവര്‍ക്കും സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ നന്ദി അറിയിച്ചു.

‘ജീവിതത്തിലെ ചില നിമിഷങ്ങള്‍ വാക്കുകള്‍ കൊണ്ട് പറയാന്‍ പറ്റാത്തത്ര ആഴമുള്ളതാണ്. അവ എപ്പോഴും നിങ്ങളോടൊപ്പം നിലനില്‍ക്കും. ഇന്ന്, അത്തരമൊരു നിമിഷം ഞാന്‍ അനുഭവിച്ചു. സമ്മാനപ്പൊതി അഴിക്കുമ്പോള്‍, എന്റെ ഹൃദയമിടിപ്പ് കൂടുന്നുണ്ടായിരുന്നു – ഇതിഹാസം, ലയണല്‍ മെസി ഒപ്പിട്ട ഒരു ജേഴ്‌സി എനിക്ക് ലഭിച്ചിരിക്കുകയാണ്. അതില്‍ എന്റെ പേര്, അദ്ദേഹത്തിന്റെ സ്വന്തം കൈപ്പടയില്‍ എഴുതിയിരിക്കുന്നു. മെസിയെ വളരെക്കാലമായി ആരാധിക്കുന്ന ഒരാളെന്ന നിലയില്‍, കളിക്കളത്തിലെ അദ്ദേഹത്തിന്റെ മികവിന് മാത്രമല്ല, എളിമയ്ക്കും സഹാനുഭൂതിക്കും, ഇത് ശരിക്കും സവിശേഷമായിരുന്നു. ഡോ. രാജീവ് മാങ്ങോട്ടില്‍, രാജേഷ് ഫിലിപ്പ് എന്നീ രണ്ട് പ്രിയ സുഹൃത്തുക്കളില്ലാതെ അവിശ്വസനീയ നിമിഷം സാധ്യമാകുമായിരുന്നില്ല. എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് നന്ദി,’- മോഹന്‍ലാല്‍ കുറിച്ചു.

Continue Reading

Trending