Culture
സാഹചര്യങ്ങള്‍ നിര്‍ബന്ധിച്ചാല്‍ രാഷ്ട്രീയത്തില്‍ ചേരും: കമല്‍ഹാസന്‍

ചെന്നൈ: രജനികാന്തിനു പിന്നാലെ തമിഴ് സിനിമയിലെ മെഗാതാരമായ കമല്‍ ഹാസനും രാഷ്ട്രീയത്തിലേക്ക്. തമിഴ് ചാനലായ തന്തി ടി.വിക്ക് നല്‍കിയ അഭിമുഖത്തിലാണ് താന്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കുമെന്നതിന്റെ സൂചനകള്‍ കമല്‍ നല്‍കിയത്. ട്വിറ്ററിലൂടെ അണ്ണാ ഡി.എം.കെയെ വിമര്‍ശിക്കുന്ന കമല്‍ ഡി.എം.കെയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ക്ക് പിന്നാലെയാണ് താന്‍ ഭാവിയില്‍ രാഷ്ട്രീയത്തില്‍ പ്രവേശിച്ചേക്കാമെന്ന സൂചന അദ്ദേഹം നല്‍കിയത്.
മുക്കാല്‍ മണിക്കൂറോളം നീണ്ട അഭിമുഖത്തില്‍ വിവിധ കാര്യങ്ങളെക്കുറിച്ച് കമല്‍ സംസാരിച്ചു. മുന്‍ മുഖ്യമന്ത്രി ജയലളിത അന്തരിച്ചതിനു ശേഷം മാത്രം അവരെപ്പറ്റി സംസാരിച്ചതിനു കാരണമെന്ത് എന്ന ചോദ്യത്തിന് തന്റെ ഉടമസ്ഥതയിലുള്ള ‘രാജ്കമല്‍ ഫിലിംസ്’ ഒരു ചെറിയ കമ്പനിയാണ് എന്നായിരുന്നു മറുപടി. വിരുമാണ്ടി എന്ന തന്റെ സിനിമയെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങള്‍ക്കു പിന്നില്‍ ജയലളിതയാണെന്ന് അറിഞ്ഞത് വളരെ വൈകിയാണെന്നും കമല്‍ പറഞ്ഞു. ജയലളിതയുടെ കാലത്ത് താന്‍ നിശ്ശബ്ദനായി ഇരിക്കുകയായിരുന്നില്ലെന്നും സര്‍ക്കാറിനെതിരെ കോടതിയില്‍ പോയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഡി.എം.കെ തലവന്‍ എം. കരുണാനിധിയുമായി വളരെ നല്ല ബന്ധമാണുള്ളത്. രാഷ്ട്രീയക്കാരന്‍ എന്നതല്ല, കലാകാരന്‍ എന്നതാണ് അദ്ദേഹത്തോടുള്ള ബഹുമാനം. 1983-ല്‍ ഡി.എം.കെയില്‍ ചേരാന്‍ കരുണാനിധി ആവശ്യപ്പെട്ടിരുന്നു. പിന്നീട് എം.ജി.ആറും ഇക്കാര്യം ചോദിച്ചു. രണ്ടുതവണയും താന്‍ നിരസിക്കുകയാണുണ്ടായത്. – കമല്‍ പറഞ്ഞു. താന്‍ വിമര്‍ശനം പഠിച്ചു വരുന്നേയുള്ളൂ എന്നും കൂടുതല്‍ അറിവ് നേടുന്നതോടെ തന്റെ വിമര്‍ശനങ്ങള്‍ക്കും മൂര്‍ച്ച കൂടുമെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയത്തില്‍ ചേരുമോ എന്ന ചോദ്യത്തിന് ‘എന്റെ കൈവശമുള്ള പണം കൊണ്ട് ഒരു രാഷ്ട്രീയ പാര്‍ട്ടി തുടങ്ങാനാവുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?’ എന്ന മറുചോദ്യമായിരുന്നു കമലിന്റെ മറുപടി. ‘പക്ഷേ, ഇന്നത്തെ അവസ്ഥയില്‍ ശുദ്ധമായ പണം ഉണ്ടാക്കുന്നതിനെപ്പറ്റിയാണ് ഞാനാലോചിക്കുന്നത്. രാഷ്ട്രീയത്തില്‍ പ്രവേശിക്കുമോ എന്ന് ചോദിക്കരുത്. ഇപ്പോഴത്തെ സാഹചര്യങ്ങളില്‍ ആര്‍ക്കും വേണമെങ്കില്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കാം…’ തനിക്കു മേലുണ്ടാകുന്ന സമ്മര്‍ദങ്ങള്‍ക്കനുസരിച്ച് രാഷ്ട്രീയ പ്രവേശം സംബന്ധിച്ച തീരുമാനമെടുക്കുമെന്നും കമല്‍ പറഞ്ഞു.
Art
ഇന്നുവീണ മുറിവ് നാളെ അറിവല്ലേ… ‘തെരുവിന്റെ മോൻ’ മ്യൂസിക് വീഡിയോയുമായി വേടൻ

Film
ജനപ്രിയ താരങ്ങളുടെ പക്കാ ഫൺ എന്റെർറ്റൈനെർ; “ധീരൻ” വരുന്നു ഈ ജൂലൈയിൽ..
പോസ്റ്ററിൽ മാല പടക്കം പിടിച്ചു നിൽക്കുന്ന നായകൻ രാജേഷ് മാധവനും കൂടാതെ സഹതാരങ്ങളായ ജഗദീഷ്, സുധീഷ്, മനോജ് കെ ജയൻ, അശോകൻ എന്നിവരെയും കാണാം.

‘ജാൻ.എ.മൻ’, ‘ജയ ജയ ജയ ജയ ഹേ’, ‘ഫാലിമി’ എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ലക്ഷ്മി വാര്യരും ഗണേഷ് മേനോനും ചേർന്ന് നിർമിക്കുന്ന “ധീരൻ” സിനിമയുടെ റിലീസ് അപ്ഡേറ്റ് അണിയറപ്രവർത്തകർ പുറത്തുവിട്ടു. ജൂലൈയിൽ ചിത്രം പ്രദർശനത്തിനെത്തുമെന്ന അപ്ഡേറ്റ് പോസ്റ്ററാണ് പുറത്തിറങ്ങിയത്. പോസ്റ്ററിൽ മാല പടക്കം പിടിച്ചു നിൽക്കുന്ന നായകൻ രാജേഷ് മാധവനും കൂടാതെ സഹതാരങ്ങളായ ജഗദീഷ്, സുധീഷ്, മനോജ് കെ ജയൻ, അശോകൻ എന്നിവരെയും കാണാം. ഇതിന് മുൻപ് ഇറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്റെ പോസ്റ്ററുകൾ സൂചിപ്പിക്കുന്നത് തീർത്തും പക്കാ ഫൺ എന്റെർറ്റൈനെർ തന്നെയാകും ‘ധീരൻ’ എന്നാണ്. ഭീഷ്മപർവം എന്ന ഒറ്റ മെഗാഹിറ്റ് ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതനായ ദേവദത്ത് ഷാജി സംവിധായകനാകുന്നു എന്ന സവിശേഷതയും ധീരനുണ്ട്. ചിത്രത്തിന്റെ രചനയും ദേവദത്ത് തന്നെയാണ്.
രാജേഷ് മാധവൻ നായകനാകുന്ന ധീരനിൽ ജഗദീഷ്, മനോജ് കെ ജയൻ, ശബരീഷ് വർമ്മ, അശോകൻ, വിനീത്, സുധീഷ്, അഭിരാം രാധാകൃഷ്ണൻ എന്നിവരാണ് മറ്റ് താരങ്ങൾ. അശ്വതി മനോഹരനാണ് നായിക. ഇവരെ കൂടാതെ സിദ്ധാർഥ് ഭരതൻ, അരുൺ ചെറുകാവിൽ, ശ്രീകൃഷ്ണ ദയാൽ (ഇൻസ്പെക്ടർ ഋഷി, ജമ, ദ ഫാമിലി മാൻ ഫെയിം), ഇന്ദുമതി മണികണ്ഠൻ (മെയ്യഴകൻ, ഡ്രാഗൺ ഫെയിം), വിജയ സദൻ, ഗീതി സംഗീത, അമ്പിളി (പൈങ്കിളി ഫെയിം) എന്നിവരും ധീരനിലെ മുഖ്യ താരങ്ങളാണ്.
അർബൻ മോഷൻ പിക്ചർസും, UVR മൂവീസ്, JAAS പ്രൊഡക്ഷൻസ് എന്നിവരാണ് സഹനിർമ്മാതാക്കൾ. സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന ലോഹിതദാസിന്റെ മകൻ ഹരികൃഷ്ണൻ ലോഹിതദാസ് ആണ് ധീരന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം: മുജീബ് മജീദ്, എഡിറ്റിംഗ്: ഫിൻ ജോർജ്ജ് വർഗീസ്, പ്രൊഡക്ഷൻ കൺട്രോളർ- പ്രണവ് മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ- സുനിൽ കുമാരൻ, ലിറിക്‌സ്- വിനായക് ശശികുമാർ, കോസ്റ്യൂംസ്- സമീറ സനീഷ്, മേക്കപ്പ്- സുധി സുരേന്ദ്രൻ, ആക്ഷൻ ഡയറക്ടർസ്- മഹേഷ് മാത്യു, മാഫിയ ശശി, അഷ്‌റഫ് ഗുരുക്കൾ, സൗണ്ട് ഡിസൈൻ- വിക്കി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- സുധീഷ് രാമചന്ദ്രൻ, പിആർഒ- വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റീൽസ്- റിഷാജ് മുഹമ്മദ്, ഡിസൈൻസ്- യെല്ലോ ടൂത്ത്സ്, ഡിസ്ട്രിബൂഷൻ- ഐക്കൺ സിനിമാസ് റിലീസ്.
Film
മാനേജറെ മര്‍ദിച്ചെന്ന കേസ്; നടന്‍ ഉണ്ണി മുകുന്ദൻ്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതി തീര്‍പ്പാക്കി
വിവാദങ്ങളിൽ പ്രതികരിക്കാൻ ഉണ്ണി മുകുന്ദൻ ഇന്ന് വൈകിട്ട് 4:30ന് കൊച്ചിയിൽ മാധ്യമങ്ങളെ കാണും

-
News3 days ago
വടക്കന്‍ ഗസ്സയിലെ അവസാന ആശുപത്രി ഇസ്രാഈല്‍ ഉത്തരവിനെത്തുടര്‍ന്ന് ഒഴിപ്പിച്ചു
-
kerala2 days ago
സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്
-
india1 day ago
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; 24 വയസ്സുകാരി മരിച്ചു
-
Art4 hours ago
ഇന്നുവീണ മുറിവ് നാളെ അറിവല്ലേ… ‘തെരുവിന്റെ മോൻ’ മ്യൂസിക് വീഡിയോയുമായി വേടൻ
-
EDUCATION5 hours ago
പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.28 ശതമാനം വിജയം
-
kerala7 hours ago
തിരുവനന്തപുരത്ത് ആളൊഴിഞ്ഞ പറമ്പില്‍നിന്ന് തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തി
-
india7 hours ago
സിക്കിമില്‍ മണ്ണിടിച്ചില്‍; മൂന്ന് മരണം; കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു
-
india10 hours ago
പ്രതിഷേധം ഫലം: അടിമാലി സര്‍ക്കാര്‍ സ്കൂളിലെ ഇംഗ്ലീഷ് മീഡിയം തുടരാന്‍ തീരുമാനം