Connect with us

kerala

വോട്ടെണ്ണലിനിടെ ക്രമസമാധാന പ്രശ്നങ്ങളുണ്ടായാല്‍ വിജയാഘോഷം ജില്ലാ ഭരണകൂടത്തിന് വിലക്കാം: മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

വോട്ടെണ്ണല്‍ നടപടികളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് തിടുക്കമില്ലെന്നും വേഗതയേക്കാള്‍ സുതാര്യതയ്ക്കാണ് പ്രാധാന്യം നല്‍കുന്നതെന്നും രത്തന്‍ യു. ഖേല്‍ക്കര്‍.

Published

on

തിരുവനന്തപുരം: വോട്ടെണ്ണല്‍ നടപടികളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് തിടുക്കമില്ലെന്നും വേഗതയേക്കാള്‍ സുതാര്യതയ്ക്കാണ് പ്രാധാന്യം നല്‍കുന്നതെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു. ഖേല്‍ക്കര്‍. സര്‍വീസ് വോട്ടുകള്‍ കൂടി ഉള്‍പ്പെടുത്തിയതോടെ സംസ്ഥാനത്തെ ആകെ പോളിങ് ശതമാനം 79.70 ലേക്ക് എത്തി. മെയ് ഒന്നാം തീയതി വരെ 20,028 സര്‍വീസ് വോട്ടുകളാണ് ലഭിച്ചത്. സര്‍വീസ് വോട്ടുകള്‍ ഒഴികെ 73.63 ശതമാനമായിരുന്നു പോളിങ്. നിലവില്‍ ഇത് 79.70 ശതമാനമായി ഉയര്‍ന്നു. വോട്ടെണ്ണല്‍ തുടങ്ങുന്നതിന് തൊട്ടുമുന്‍പ് വരെ സര്‍വീസ് വോട്ടുകള്‍ സ്വീകരിക്കും.

അതേസമയം പോസ്റ്റല്‍ വോട്ടുകളുടെ മണ്ഡലാടിസ്ഥാനത്തിലുള്ള കണക്കുകള്‍ വോട്ടെണ്ണലിന് മുന്‍പ് പുറത്തുവിടില്ല. ആദ്യം എണ്ണുന്നത് തപാല്‍ വോട്ടുകളായിരിക്കും. എന്നാല്‍ വിവരങ്ങള്‍ തത്സമയം അറിയാന്‍ മാധ്യമങ്ങള്‍ക്ക് മാത്രമായി പ്രത്യേക ലിങ്ക് അനുവദിക്കില്ല. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പൊതുവായ ലിങ്ക് വഴി വിവരങ്ങള്‍ ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.

വോട്ടെണ്ണല്‍ സംബന്ധിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍പെട്ടാല്‍ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്നും രത്തന്‍ അറിയിച്ചു.

എന്നാല്‍ വോട്ടെണ്ണലിനിടെ ക്രമസമാധാന പ്രശ്നങ്ങളുണ്ടായാല്‍ വിജയാഘോഷങ്ങള്‍ നിരോധിക്കാന്‍ ജില്ലാ ഭരണകൂടത്തിന് അധികാരമുണ്ടാകും. മെയ് ആറ് വരെ മാതൃകാ പെരുമാറ്റച്ചട്ടം നിലനില്‍ക്കുമെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.

Advertisement

നാളെ രാവിലെ എട്ട് മണിക്ക്് വോട്ടെണ്ണല്‍ ആരംഭിക്കും. ഉദ്യോഗസ്ഥര്‍ക്കും മറ്റുമായി QR കോഡ് അധിഷ്ഠിത ഐഡി കാര്‍ഡുകളാണ് നല്‍കിയിരിക്കുന്നത്. വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ കര്‍ശന സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ശിഹാബ് തങ്ങൾ റിലീഫ് സെൽ സൗജന്യ മെഡിക്കൽ ക്യാമ്പ്

Published

on

By

കുന്നത്ത്പാലം : കുന്നത്ത്പാലം – മാത്തറ മുസ്‌ലിം ലീഗ് കമ്മിറ്റി സംയുക്ത ശിഹാബ് തങ്ങൾ റിലീഫ് സെൽ ആസ്റ്റർ മിംസിന്റെ സഹകരണത്തോടെ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും. സെപ്റ്റംബർ 20ന് ഞായറാഴ്ച രാവിലെ 10മണി മുതൽ ഉച്ചക്ക് ഒരു മണി വരെ മാത്തറ അങ്ങാടിയിൽ വെച്ച് നടക്കുന്ന ക്യാമ്പ് എം. എ റസാഖ് മാസ്റ്റർ എം. എൽ. എ ഉദ്ഘാടനം ചെയ്യും. ക്യാമ്പിൽ വിദഗ്ദ ഡോക്ടറുടെ പരിശോധന, ഇ.സി.ജി (ഡോക്ടർ നിർദേശിക്കുന്നവർക്ക്), ബ്ലഡ് പ്രഷര്‍, പ്രമേഹ രോഗ നിര്‍ണ്ണയം, ബോഡി മാസ് ഇന്‍ഡക്‌സ് എന്നിവ ഉണ്ടായിരിക്കും. ക്യാമ്പ് രെജിസ്ട്രേഷൻ 9037574748 (ജെംഷി), 7510943356 (നൗഫല്‍), 9846660990 (ഫവാസ്)

യോഗത്തില്‍ റിലീഫ് സെല്‍ ചെയര്‍മാന്‍ എം. അബ്ദുല്‍ ലത്തീഫ് അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ കെ.വി ഷക്കീര്‍ സ്വാഗതം പറഞ്ഞു. ടി.പി.എം സാദിഖ്, എന്‍.കെ മുഹ്‌സിന്‍, എം. നൗഫല്‍, കെ. ഹസ്സന്‍കോയ, എം. നിസാര്‍, വി.ടി ജംഷീദ്, എം. മുഹമ്മദ് റഫീഖ്, സി.എം മുഹാദ്, സി. മിര്‍ഷാദ് പ്രസംഗിച്ചു.

Continue Reading

kerala

പന്ത്രണ്ടായിരത്തോളം പുതിയ ജീവനക്കാരെ നിയമിക്കാൻ ഒരുങ്ങി എസ്.ബി.ഐ; രാജ്യത്താകെ 250 പുതിയ ശാഖകളും തുറക്കും

Published

on

നടപ്പ് സാമ്പത്തിക വർഷത്തിൽ വിവിധ തസ്തികകളിലായി ഏകദേശം 12,000 ജീവനക്കാരെ നിയമിക്കാനും, രാജ്യത്തുടനീളം 250-ഓളം പുതിയ ശാഖകൾ ആരംഭിക്കാനും പദ്ധതിയിട്ട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ). ബാങ്ക് ചെയർമാൻ സി.എസ്. ഷെട്ടിയാണ് സുപ്രധാനമായ ഈ പ്രഖ്യാപനം നടത്തിയത്. പി.ടി.ഐക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

വിരമിക്കലുകളും പുതിയ പ്രവർത്തന ആവശ്യകതകളും അനുസരിച്ച് റിക്രൂട്ട്മെന്റ് കണക്കുകളിൽ ചെറിയ മാറ്റങ്ങൾ വന്നേക്കാമെങ്കിലും, സാമ്പത്തിക വർഷാവസാനത്തോടെ ലക്ഷ്യമിട്ട 12,000 നിയമനങ്ങളും പൂർത്തിയാക്കാൻ കഴിയുമെന്നാണ് ബാങ്കിന്റെ പ്രതീക്ഷ. ക്ലാറിക്കൽ, ഓഫീസർ തസ്തികകളിലാകും പ്രധാനമായും ഈ വർഷത്തെ നിയമനങ്ങൾ നടക്കുക. കഴിഞ്ഞ വർഷം 1,500 സ്പെഷ്യലിസ്റ്റ് ഐ.ടി ഓഫീസർമാരെ നിയമിച്ചുകൊണ്ട് വലിയ തോതിലുള്ള റിക്രൂട്ട്മെന്റ് നടത്തിയിരുന്നുവെങ്കിലും, ഈ വർഷം ഐ.ടി വിഭാഗത്തിൽ അത്രയധികം വലിയ തോതിലുള്ള നിയമനങ്ങളുടെ ആവശ്യമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

ലക്ഷക്കണക്കിന് ജീവനക്കാരുമായി രാജ്യത്തെ മുൻനിര തൊഴിലുടമ

നിലവിലെ കണക്കുകൾ പ്രകാരം 2.45 ലക്ഷത്തിലധികം ജീവനക്കാരുള്ള എസ്.ബി.ഐ, രാജ്യത്തെ ഏറ്റവും വലിയ തൊഴിലുടമകളിൽ ഒന്നാണ്. ബാങ്കിന്റെ വാർഷിക റിപ്പോർട്ട് അനുസരിച്ച്, കഴിഞ്ഞ വർഷം മാത്രം വിവിധ വിഭാഗങ്ങളിലായി 25,633 നിയമനങ്ങളാണ് ബാങ്ക് പൂർത്തിയാക്കിയത്. ഇതിൽ 4,640 ഓഫീസർമാരും, 19,340 അസോസിയേറ്റുകളും, 1,653 കരാർ ജീവനക്കാരും ഉൾപ്പെടുന്നു. പുതിയ ശാഖകളുടെ കടന്നുവരവോടെ രാജ്യത്തെ ബാങ്കിംഗ് സേവനങ്ങൾ കൂടുതൽ ആളുകളിലേക്ക് എത്തിക്കാനാണ് എസ്.ബി.ഐ ലക്ഷ്യമിടുന്നത്.

Advertisement
Continue Reading

kerala

മുസ്‌ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ സമ്മേളനം “ഇൻസാഫ് ബാഗ്” സപ്തംബർ 9,10,11 തീയതികളിൽ കോഴിക്കോട്

Published

on

അനീതിയുടെ കാലത്ത് യുവതയുടെ തിരുത്ത് എന്ന തലവാചകം ഉയർത്തിപ്പിടിച്ചുകൊണ്ട് മുസ്ലിം യൂത്ത് ലീഗ് സംഘടിപ്പിക്കുന്ന കോഴിക്കോട് ജില്ലാ സമ്മേളനം സെപ്റ്റംബർ 9, 10,11 തീയതികളിൽ കോഴിക്കോട് ബി. പോക്കർ സാഹിബ് നഗറിൽ സെന്റർവെച്ച് നടക്കും.

സപ്തംബർ 9 ന് വൈകിട്ട് 5 മണിക്ക് കോഴിക്കോട് ട്രേഡ് സെന്ററിന് സമീപത്ത് സമ്മേളനം നഗരിയിൽ പതാക ഉയർത്തും.

ശേഷം സർഗ്ഗ സായാഹ്നം സംഘടിപ്പിക്കും.

സെപ്റ്റംബർ പത്തിന് രാവിലെ 9 മണിക്ക് കോഴിക്കോട് ലീഗ് ഹൗസിൽ ജില്ലയിലെ വൈറ്റ് ഗാർഡ് റജിസ്റ്റേർ ചെയ്ത മെമ്പർമാരുടെ പ്രത്യേക ക്യാമ്പ് സംഘടിപ്പിക്കും.മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ക്യാമ്പ് ഉദ്ഘാടനം ചെയ്യും.
ഡോക്ടർ സുലൈമാൻ മേൽപ്പത്തൂർ പ്രതിനിധികൾക്ക് ക്ലാസ് എടുക്കും.

Advertisement

ഉച്ചയ്ക്ക് 2 30 ന് ജില്ലയിലെ ആയിരം യൂണിറ്റുകളിൽ നിന്ന് രജിസ്റ്റർ ചെയ്ത മൂന്നു പ്രതിനിധികളും മേൽ കമ്മിറ്റി ഭാരവാഹികളും ഉൾപ്പെടെ 5000ത്തോളം പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേളനം ആരംഭിക്കും.കോഴിക്കോട് ട്രേഡ് സെൻററിൽ പ്രത്യേകം സജ്ജീകരിച്ച സദസ്സിലാണ് സമ്മേളനം നടക്കുക.രാത്രി 10 മണി വരെ സമ്മേളനം തുടരും.

സമ്മേളനം മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ സമ്മേളനം ഉദ്ഘാടനം ചെയ്യും.
വ്യവസായ, ഐ.ടി വകുപ്പ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി,
പിഎംഎ സലാം, ഡോ എം കെ മുനീർ, എംകെ രാഘവൻ എംപി, അഡ്വ കെ.ജയന്ത് എം എൽ എ എന്നിവർ പങ്കെടുക്കും.

ടിഎ അഹമ്മദ് കബീർ, പികെ ഫിറോസ് എം എൽ എ എന്നിവർ പ്രഭാഷണം നടത്തും.

മന്ത്രിമാരായ എൻ ഷംസുദ്ദീൻ, കെഎം ഷാജി, പികെ ബഷീർ,വി അബ്ദുൽഗഫൂർ എന്നിവരുമായി സമ്മേളന പ്രതിനിധികൾ ഫേസ് ടു ഫേസ് സംഘടിപ്പിക്കും.

Advertisement

എം സി മായിൻ ഹാജി,ഉമർ പാണ്ടികശാല,പാറക്കൽ അബ്ദുള്ള എം എൽ എ,സി.പി. ചെറിയ മുഹമ്മദ്,യുസി രാമൻ,ഷാഫി ചാലിയം,വി.എം ഉമ്മർ മാസ്റ്റർ,എം എ റസാഖ് മാസ്റ്റർ എം.എൽ.എ,ടിടി ഇസ്മായിൽ,സൂപ്പി നരിക്കാട്ടേരി,പി.ഇസ്മായിൽ,എൻ സി അബൂബക്കർ,ആഷിക് ചെലവൂർ,സാജിദ് നടുവണ്ണൂർ, ടിപിഎം ജിഷാൻ,സി കെ കാസിം എം എൽ എ, സാഹിബ് മുഹമ്മദ്
എന്നിവർ ആശംസകളർപ്പിക്കും.

വിവിധ സെഷനുകളിൽ സികെ സുബൈർ
ഹാരിസ് ബീരാൻ എംപി,ടിപി അഷ്റഫലി എം എൽ എ,അഡ്വ ഫൈസൽ ബാബു എം എൽ എ,അഡ്വ ഫാത്തിമ തഹ്‌ലിയ എം എൽ എ,അഡ്വ ഷിബു മീരാൻ,പി എം എ സമീർ എം എൽ എ,റാഷിദ് ഗസ്സാലി,മുസ്തഫ തൻവീർ,
സംവിധായകൻ ഹർഷദ്, എന്നിവർ സംസാരിക്കും.

പ്രശസ്ത ആക്ടിവിസ്റ്റും ഗായികയുമായ നേഹ സിങ് റാത്തോർ സമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കും.

സമ്മേളനത്തിന് നാമകരണം ചെയ്ത മുൻ എംപിയും ഭരണ ഘടന നിർമ്മാണ സഭാ അംഗവുമായിരുന്ന ബി പോക്കർ സാഹിബിന്റെ ചരിത്രാവിഷ്കാരത്തോട് കൂടി സമ്മേളനം രാത്രി 10 മണിക്ക് സമാപിക്കും. പതിനൊന്നാം തിയ്യതി ജില്ല പ്രവർത്തക സമിതി യോഗത്തോടെ സമ്മേളനം സമാപിക്കും.

Advertisement
Continue Reading

Trending