Connect with us

kerala

മലപ്പുറത്ത് നോമ്പ് കാലത്ത് വെള്ളം കിട്ടാതെ മരിച്ചവരുടെ ലിസ്റ്റ് സുരേന്ദ്രൻ പുറത്ത് വിടണം – പി.കെ ഫിറോസ്

ഓരോ ദിവസവും നുണ പ്രചാരണത്തിൽ ഗവേഷണം നടത്തുന്ന വ്യക്തിയാണ് കെ സുരേന്ദ്രൻ

Published

on

കോഴിക്കോട് : മലപ്പുറത്ത് നോമ്പ് കാലത്ത് വെള്ളം കിട്ടാതെ മരിച്ചവരുടെ ലിസ്റ്റ് സുരേന്ദ്രൻ പുറത്ത് വിടണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ്. ബി.ജെ.പി നേതാവ് കെ സുരേന്ദ്രൻ്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഓരോ ദിവസവും നുണ പ്രചാരണത്തിൽ ഗവേഷണം നടത്തുന്ന വ്യക്തിയാണ് അദ്ദേഹം. ലൗ ജിഹാദ്, ഹലാൽ വിവാദം തുടങ്ങിയ വിഷയങ്ങളിൽ പറഞ്ഞ നുണകൾ ആവർത്തിക്കുകയാണ് സുരേന്ദ്രൻ. നൂറ് നുണകൾ ആവർത്തിക്കുമ്പോൾ സത്യമാകും എന്ന തത്വത്തെയാണ് ഇദ്ദേഹം ആശ്രയിക്കുന്നത്. രാമനാട്ടുകര മുതൽ എടപ്പാൾ വരെ നോമ്പ് കാലത്ത് യാത്ര ചെയ്യാൻ സുരേന്ദ്രൻ തയ്യാറായാൽ കൂടെ യൂത്ത് ലീഗും ഉണ്ടാവും.

കച്ചവടമില്ലാത്ത സ്ഥലങ്ങളിൽ നോമ്പ് കാലത്ത് ഹോട്ടലുകൾ അടച്ചിടും. ഇത് കച്ചവടത്തിൽ സ്വാഭാവികമാണ്. എന്നാൽ ഇത്തരം വെറുപ്പ് പ്രചരിപ്പിക്കുന്ന വ്യക്തികളോട് സർക്കാർ സ്വീകരിക്കുന്ന നിലപാട് പ്രതിഷേധാർഹമാണെന്നും ഫിറോസ് കൂട്ടിച്ചേർത്തു. കേരളത്തിൻ്റെ ഉദ്യോഗസ്ഥ തലത്തിൽ സാമുദായിക പ്രാതിനിധ്യത്തിൽ മുസ്‌ലിംകൾ അനർഹമായി നേടിയിട്ടുണ്ടെന്നാണ് സുരേന്ദ്രൻ്റെ മറ്റൊരു കണ്ടെത്തൽ. ആധികാരിക പഠന രേഖയായ നരേന്ദ്രൻ കമ്മീഷൻ റിപ്പോർട്ട് പ്രകാരം ഏഴായിരത്തിലേറെ തസ്തികകൾ മുസ്‌ലിംകൾക്ക് നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്. ഒന്നാമത്തെ നഷ്ടം മുസ്‌ലിം വിഭാഗത്തിനും രണ്ടാമത്തെ നഷ്ടം ലത്തീൻ കത്തോലിക്ക വിഭാഗത്തിനുമാണ്. വസ്തുത ഇതായിരിക്കെ പിന്നോക്ക സംവരണം മുസ്‌ലിം സമുദായം കയ്യടക്കി എന്ന് പറയുന്നത് എന്തടിസ്ഥാനത്തിലാണ്.?

ഇതിനെല്ലാം പരിഹാരമായ ജാതി സെൻസൻസ് നടത്താൻ ബി.ജെ.പി തയ്യാറുണ്ടോ എന്നും ഫിറോസ് ചോദിച്ചു. യഥാർത്ഥത്തിൽ അധ്യക്ഷസ്ഥാനം നഷ്ടപ്പെട്ട സുരേന്ദ്രൻ ബി.ജെ.പിക്ക് വെച്ച കെണിയാണിത്. ഒരു മുസ്‌ലിം എം.പിയെ പോലും പാർലമെൻ്റിലേക്ക് പറഞ്ഞയക്കാത്ത ബി.ജെ.പിയാണ് മുസ്‌ലിംകൾക്ക് മുസ്‌ലിം ലീഗ് വാരിക്കോരി നൽകുന്നു എന്ന് പറയുന്നത്. 27 ശതമാനം മുസ്‌ലിംകൾ ഉള്ള കേരളത്തിൽ 14 ശതമാനം മാത്രമാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മുസ്‌ലിം പ്രാതിനിധ്യം. അർഹത പെട്ടത് പോലും മുസ്‌ലിം വിഭാഗത്തിന് ഇല്ലെന്നിരിക്കെ കണക്ക് വെച്ച് സംസാരിക്കാൻ സുരേന്ദ്രനെ വെല്ലുവിളിക്കുന്നുവെന്നും ഫിറോസ് വ്യക്തമാക്കി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

എം.ആര്‍ അജിത് കുമാറിനെതിരായ കേസ്; അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതില്‍ വിജിലന്‍സിന് കോടതിയുടെ ശകാരം

എഡിജിപി എം.ആര്‍ അജിത് കുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതില്‍ വിജിലന്‍സിന് കോടതിയുടെ ശകാരം.

Published

on

എഡിജിപി എം.ആര്‍ അജിത് കുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതില്‍ വിജിലന്‍സിന് കോടതിയുടെ ശകാരം. തിരുവനന്തപുരം വിജിന്‍സ് കോടതിയുടേതാണ് ശകാരം. വിജിലന്‍സിനോട് അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കുവാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിജിലന്‍സ് തയ്യാറായിരുന്നില്ല.

റിപ്പോര്‍ട്ട് സര്‍ക്കാറിന് സമര്‍പ്പിച്ചിട്ടുണ്ടെന്നായിരുന്നു വിജിലന്‍സ് കോടതിയെ അറിയിച്ചത്. കോടതിയില്‍ സമര്‍പ്പിക്കാതെ എന്തിന് റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചുവെന്ന് കോടതി ചോദിച്ചു. ഡിവൈഎസ്പി ഷിബു പാപ്പച്ചന്‍ കോടതിയില്‍ ഹാജരായാണ് ഇക്കാര്യം അറിയിച്ചത്. തുടര്‍ന്ന് ഈ മാസം 12ന് റിപ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കാന്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടു.

നേരത്തെ പലതവണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിജിലന്‍സ് സാവകാശം തേടിയിരുന്നു. അഡ്വ. നാഗരാജു സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.

Continue Reading

india

കേരളത്തിലെ അണക്കെട്ടുകള്‍ക്ക് സുരക്ഷ കൂട്ടിയെന്ന് കേന്ദ്രത്തിന്റെ ജാഗ്രത നിര്‍ദേശം

സംസ്ഥാനത്തെ എല്ലാ അണക്കെട്ടുകള്‍ക്കും സുരക്ഷ കൂട്ടി കേന്ദ്രം. കൂടുതല്‍ പോലീസ് വിന്യായം ഏര്‍പ്പെടുത്തി.

Published

on

സംസ്ഥാനത്തെ എല്ലാ അണക്കെട്ടുകള്‍ക്കും സുരക്ഷ കൂട്ടി കേന്ദ്രം. കൂടുതല്‍ പോലീസ് വിന്യായം ഏര്‍പ്പെടുത്തി. വൈദ്യുത ഉല്‍പ്പാദന, ജലസേചന ഡാമുകള്‍ ഉള്‍പ്പെടെയുളളവക്കാണ് സുരക്ഷ ശക്തമാക്കിയിരിക്കുന്നത്. കേന്ദ്രത്തിന്റെ അടുത്ത അറിയിപ്പ് ലഭിക്കും വരെ വൈദ്യുത ഉല്‍പ്പാദന കേന്ദ്രങ്ങള്‍ക്കടക്കം അധിക സുരക്ഷ ഉണ്ടായിരിക്കും. പാകിസ്താന്‍ സംഘര്‍ഷ സാഹചര്യം നിലനില്‍ക്കുന്നതിനിടെയാണ് അടിയന്തര സാഹചര്യം നേരിടാനുളള തയ്യാറെടുപ്പുകള്‍ കേന്ദ്രം കൈക്കൊണ്ടിരിക്കുന്നത്.

പടിഞ്ഞാറന്‍ അതിര്‍ത്തിയിലെയും വടക്കേ ഇന്ത്യയിലെയും സംസ്ഥാനങ്ങള്‍ ഉടന്‍ തയ്യാറെടുപ്പ് നടത്തണമെന്ന് കേന്ദ്ര നിര്‍ദേശം. എയര്‍ റെയ്ഡ് സൈറന്‍ സ്ഥാപിക്കുക, അടിയന്തര ഒഴുപ്പിക്കല്‍ തുടങ്ങിയവയില്‍ ജനങ്ങള്‍ക്ക് പരശീലനം നല്‍കാന്‍ ആണ് നിര്‍ദേശം. ഇതനുസരിച്ച് 259 ഇടങ്ങളില്‍ നാളെ മോക് ട്രില്‍ നടത്തും.

Continue Reading

kerala

കാട്ടാക്കടയില്‍ 15 കാരനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി പ്രിയരഞ്ജന് ജീവപര്യന്തം തടവും 10 ലക്ഷം രൂപ പിഴയും

കാട്ടാക്കടയില്‍ 15 കാരന്‍ ആദി ശേഖറിനെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതി പ്രിയരഞ്ജന് ജീവപര്യന്തം കഠിന തടവ് ശിക്ഷയും 10 ലക്ഷം രൂപ പിഴയും.

Published

on

തിരുവനന്തപുരം കാട്ടാക്കടയില്‍ 15 കാരന്‍ ആദി ശേഖറിനെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതി പ്രിയരഞ്ജന് ജീവപര്യന്തം കഠിന തടവ് ശിക്ഷയും 10 ലക്ഷം രൂപ പിഴയും. പിഴത്തുക കുട്ടിയുടെ മാതാപിതാക്കള്‍ക്ക് നല്‍കണമെന്നും കോടതി വിധിച്ചു. വഞ്ചിയൂര്‍ അഡീഷണല്‍ സെഷന്‍സ് ആറാം കോടതിയാണ് പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്.

ക്ഷേത്ര മതിലില്‍ മൂത്രമൊഴിച്ചത് കണ്ടതോടെ കുട്ടി പ്രതിയെ ചോദ്യം ചെയ്തതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു.

അപകട മരണമാണെന്ന പ്രതിയുടെ വാദം കോടതി തള്ളി. കോടതിവിധിയില്‍ പൂര്‍ണമായ തൃപ്തി ഇല്ലെന്നും സമൂഹത്തിനുള്ള സന്ദേശമായി വിധി മാറണമെന്നും ആദിശേഖരന്റെ പിതാവ് പ്രതികരിച്ചു.

2023 ആഗസ്റ്റ് 30നായിരുന്നു വീടിന് സമീപമുള്ള ക്ഷേത്രത്തിലെ ഗ്രൗണ്ടില്‍ കളിച്ച ശേഷം മടങ്ങുകയായിരുന്ന അരുണ്‍കുമാര്‍-ദീപ ദമ്പതികളുടെ മകന്‍ ആദിശേഖറിനെ പ്രതി പ്രിയരഞ്ജന്‍ കാറിടിപ്പിച്ചു കൊലപ്പെടുത്തിയത്. അതേസമയം പ്രതി ആദിശേഖറിന്റെ അകന്ന ബന്ധുവാണ്. കുട്ടിയെ മനഃപൂര്‍വം വാഹനം ഇടിപ്പിച്ചതെന്ന സംശയത്തിന് ബലം നല്‍കുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

മനപ്പൂര്‍വമല്ലാത്ത നരഹത്യക്കാണ് പൊലീസ് ആദ്യം കേസെടുത്തിരുന്നത്. സി.സി.ടി.വി ദൃശ്യങ്ങളില്‍നിന്ന് ആസൂത്രിത കൊലപാതകമാണെന്ന് തെളിഞ്ഞതോടെ പ്രിയരഞ്ജനെതിരെ കൊലപാതകക്കുറ്റം ചുമത്തി കേസെടുക്കുകയും ചെയ്തു.

Continue Reading

Trending