Connect with us

india

വഖഫ് ഭേദഗതി ബില്ലിനെ ഒറ്റക്കെട്ടായി എതിര്‍ക്കാനുള്ള തീരുമാനവുമായി ഇന്ത്യാ സഖ്യം

പ്രതിപക്ഷ പാര്‍ട്ടികള്‍ ബില്ലിനെ ഒറ്റക്കെട്ടായി എതിര്‍ക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ പറഞ്ഞു.

Published

on

വഖഫ് ഭേദഗതി ബില്ലിനെ ഒറ്റക്കെട്ടായി എതിര്‍ക്കാനുള്ള തീരുമാനവുമായി ഇന്ത്യാ സഖ്യം. പ്രതിപക്ഷ പാര്‍ട്ടികള്‍ ബില്ലിനെ ഒറ്റക്കെട്ടായി എതിര്‍ക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ ഭരണഘടന വിരുദ്ധവും ഭിന്നിപ്പ് ഉണ്ടാക്കുന്നതുമായ അജണ്ടയെ പരാജയപ്പെടുത്തുന്നതിന് പ്രതിപക്ഷ പാര്‍ട്ടികള്‍ പാര്‍ലമെന്റില്‍ ഒന്നിച്ച് പ്രവര്‍ത്തിക്കുമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. പാര്‍ലമെന്റില്‍ ചേര്‍ന്ന ഇന്ത്യാ സഖ്യ പാര്‍ട്ടികളുടെ യോഗത്തിലാണ് തീരുമാനം.

പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ യോഗത്തില്‍ ബില്ലിലെ നിലപാട് കോണ്‍ഗ്രസ് വ്യക്തമാക്കി. പ്രതിപക്ഷം നാളെ ലോക്‌സഭയിലും പിന്നീട് രാജ്യസഭയിലും ബില്ലിനെ എതിര്‍ക്കാനാണ് തീരുമാനം. അതേസമയം മുഴുവന്‍ പ്രതിപക്ഷ പാര്‍ട്ടികളും യോഗത്തില്‍ പങ്കെടുത്തു.

ഭരണപക്ഷം പ്രകോപനമുണ്ടാക്കിയാലും സഭക്കുള്ളില്‍ തുടരുാനാണ് നീക്കം. ചര്‍ച്ചയില്‍ നിന്ന് മാറിനില്‍ക്കില്ലെന്നും ഇറങ്ങി പോവില്ലെന്നും സഭയ്ക്കുള്ളില്‍ നിന്ന് ശക്തമായ എതിര്‍ വാദം ഉയര്‍ത്തുകയും വോട്ടെടുപ്പ് ആവശ്യപ്പെടാനും പ്രതിപക്ഷം തീരുമാനിച്ചു.

അതേസമയം നാളെ ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് വഖഫ് നിയമഭേദഗതി ബില്‍ നാളെ പാര്‍ലമെന്റില്‍ അവതരിപ്പിക്കും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഓപ്പറേഷന്‍ സിന്ദൂര്‍; പാകിസ്താന്‍ ഓഹരി വിപണിയില്‍ ഇടിവ്

കറാച്ചി സ്റ്റോക്ക് എക്‌സ്‌ചേഞ്ച് 5.5 ശതമാനം തകര്‍ച്ച നേരിട്ടു

Published

on

ഇന്ത്യന്‍ സായുധസേനയടെ ഓപ്പറേഷന്‍ സിന്ദൂരിനുശേഷം പാകിസ്താന്‍ ഓഹരി വിപണിയില്‍ ഇടിവ്. കറാച്ചി സ്റ്റോക്ക് എക്‌സ്‌ചേഞ്ച് 5.5 ശതമാനം തകര്‍ച്ച നേരിട്ടു. പാകിസ്താന്റെ പ്രധാന ഓഹരി വിപണി സൂചികയായ കറാച്ചി -100 ഇന്നത്തെ ആദ്യ വ്യാപാരത്തില്‍ 6,272 പോയിന്റ്,ഏകദേശം 6 ശതമാനം ഇടിഞ്ഞു.

കഴിഞ്ഞദിവസത്തിലെ ക്ലോസിംഗ് പോയിന്റായ 113,568.51 നെ അപേക്ഷിച്ച് 107,296.64 എന്ന ഏറ്റവും താഴ്ന്ന നിലയിലെത്തി. അര്‍ദ്ധരാത്രിക്ക് ശേഷം ഇന്ത്യ പാകിസ്താനില്‍ ആക്രമണം നടത്തിയതോടെ വിപണിയില്‍ വലിയ സമ്മര്‍ദ്ദമാണ് പ്രതീക്ഷിച്ചിരുന്നത്.

അതേസമയം ഇന്ത്യയ്ക്കെതിരായ നടപടിക്ക് പാക് സൈന്യത്തിന് പൂര്‍ണ അധികാരം നല്‍കിയതായി പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരിഫ്. പാകിസ്താന്‍ സൈന്യം പ്രതികരണം തീരുമാനിക്കുമെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിവരം പുറത്ത് വിട്ട് പാകിസ്താന്‍ PMO.

പാകിസ്താനില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. അടിയന്തര സാഹചര്യത്തെ നേരിടാന്‍ തയ്യാറായിരിക്കാന്‍ ആശുപത്രികള്‍ക്കും പാക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. ആഭ്യന്തര, അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ 36 മണിക്കൂറിലേക്ക് നിര്‍ത്തിവച്ചു. വ്യോമപാത പൂര്‍ണ്ണമായും അടച്ചു. പാക് പഞ്ചാബിലെയും ഇസ്ലാമാബാദിലെയും സ്‌കൂളുകളും അടച്ചു.

Continue Reading

india

ഓപ്പറേഷന്‍ സിന്ദൂര്‍; തിരിച്ചടിയില്‍ മസ്ഊദ് അസ്ഹറിന്റെ വീട് തകര്‍ന്നു; സഹോദരിയടക്കം 14 പേര്‍ കൊല്ലപ്പെട്ടു

കൊല്ലപ്പെട്ടവരില്‍ 10 പേര്‍ കുടുംബാംഗങ്ങളും നാലുപേര്‍ അടുത്ത അനുയായികളുമാണ്

Published

on

പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യന്‍ സായുധസൈന്യം നടത്തിയ ഓപ്പറേഷന്‍ സിന്ദൂരില്‍ ജയ്‌ഷെ മുഹമ്മദ് തലവന്‍ മസ്ഊദ് അസ്ഹറിന്റെ വീട് തകര്‍ന്നതായും കുടുംബത്തിലെ 14 പേര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ട്. കൊല്ലപ്പെട്ടവരില്‍ 10 പേര്‍ കുടുംബാംഗങ്ങളും നാലുപേര്‍ അടുത്ത അനുയായികളുമാണ്. ഇക്കാര്യം ജെയ്‌ഷെ മുഹമ്മദ് സ്ഥിരീകരിച്ചിട്ടുണ്ട്. ‘തന്റെ കുടുംബത്തിലെ പത്ത് പേര്‍ കൊല്ലപ്പെട്ടു. എന്നാല്‍ തനിക്ക് ഖേദമോ നിരാശയോ ഇല്ല. സര്‍വ്വശക്തനായ അല്ലാഹുവിനെ കാണാനുള്ള സമയം മാറ്റിവയ്ക്കാന്‍ കഴിയുന്നതല്ല. അവര്‍ ഒരുമിച്ചാണ് സ്വര്‍ഗത്തിലേക്ക് പോയത്. അവരുടെ വേര്‍പാടിന് അല്ലാഹു നിശ്ചയിച്ച സമയം ഇതായിരുന്നു. ഇനി ആരും കരുണ പ്രതീക്ഷിക്കരുത്. ശവസംസ്‌കാര പ്രാര്‍ത്ഥനകള്‍ ഇന്ന് നടക്കും’- മസൂദ് അസര്‍ പ്രസ്താവനയില്‍ പറയുന്നു.

ഇന്ന് ഇന്ത്യന്‍ സൈന്യം നടത്തിയ ഓപ്പറേഷന്‍ സിന്ദൂരിലാണ് മസൂദ് അസറിന്റെ പത്ത് കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടത്. അസറിന്റെ സഹോദരിയും ഭര്‍ത്താവും ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി സൂചന. ഇന്ന് പുലര്‍ച്ചെ നടന്ന ആക്രമണത്തില്‍ പാകിസ്താനിലെയും പാക് അധീന കശ്മീരിലെയും ഒമ്പത് ഭീകരകേന്ദ്രങ്ങള്‍ കരസേന തകര്‍ത്തിരുന്നു. നാല് ജയ്‌ശെ മുഹമ്മദ്, മൂന്ന് ലശ്കറെ ത്വയ്യിബ, രണ്ട് ഹിസ്ബുല്‍ മുജാഹിദീന്‍ കേന്ദ്രങ്ങളാണ് സൈന്യം തകര്‍ത്തത്. പാക് സൈനിക കേന്ദ്രങ്ങള്‍ ആക്രമിച്ചിട്ടില്ലെന്നും കരസേന വ്യക്തമാക്കി. ആക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു. 55 പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. ആക്രമണമുണ്ടായ വിവരം പാക് പ്രധാനമന്ത്രിയും സ്ഥിരീകരിച്ചിട്ടുണ്ട്.

Continue Reading

india

ഓപ്പറേഷന്‍ സിന്ദൂര്‍; രാജ്യത്തെ 16 വിമാനത്താവളങ്ങള്‍ അടച്ചു; 165 ലധികം വിമാനങ്ങള്‍ റദ്ദാക്കി

അമൃത്സര്‍, ശ്രീനഗര്‍ വ്യോമാതിര്‍ത്തി നിയന്ത്രണങ്ങള്‍ കാരണം മെയ് 10 ന് പുലര്‍ച്ചെ വരെ അടച്ചിടും

Published

on

ഇന്ത്യന്‍ സേന നടപ്പിലാക്കിയ ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായി രാജ്യത്തെ 16 വിമാനത്താവളങ്ങള്‍ അടച്ചു. വിവിധ ആഭ്യന്തര വിമാനത്താവളങ്ങളില്‍ നിന്നുള്ള 165 ലധികം വിമാനങ്ങള്‍ റദ്ദാക്കിയതായി ഇന്‍ഡിഗോ ഇന്ന് അറിയിച്ചു. അമൃത്സര്‍, ശ്രീനഗര്‍ വ്യോമാതിര്‍ത്തി നിയന്ത്രണങ്ങള്‍ കാരണം മെയ് 10 ന് പുലര്‍ച്ചെ വരെ അടച്ചിടും.

”വ്യോമമേഖലാ നിയന്ത്രണങ്ങളെക്കുറിച്ചുള്ള സര്‍ക്കാര്‍ വിജ്ഞാപനം കാരണം, ഒന്നിലധികം വിമാനത്താവളങ്ങളില്‍ നിന്നുള്ള 165-ലധികം ഇന്‍ഡിഗോ വിമാനങ്ങള്‍ (അമൃത്സര്‍,ബിക്കാനീര്‍,ചണ്ഡീഗഢ്, ധര്‍മ്മശാല, ഗ്വാളിയോര്‍, ജമ്മു, ജോധ്പൂര്‍, കിഷന്‍ഗഡ്, ലേ,രാജ്‌കോട്ട്”, ശ്രീനഗര്‍) എന്നിവയിലേക്കുള്ള വിമാന സര്‍വീസുകള്‍ 2025 മെയ് 10, IST പ്രകാരം രാവിലെ 5:29 വരെ റദ്ദാക്കിയിരിക്കുന്നു,” ഇന്‍ഡിഗോ എയര്‍ലൈന്‍ പ്രസ്താവനയില്‍ പറഞ്ഞു.

വിമാന ടിക്കറ്റുകള്‍ മുടങ്ങിയാല്‍ യാത്രക്കാര്‍ക്ക് അടുത്ത ലഭ്യമായ വിമാനത്തില്‍ ബുക്കിംഗ് പുനഃക്രമീകരിക്കുകയോ അധിക ചെലവില്ലാതെ ബുക്കിംഗ് റദ്ദാക്കുകയോ ചെയ്യാമെന്നും മുഴുവന്‍ ടിക്കറ്റും റീഫണ്ട് ചെയ്യുമെന്നും എയര്‍ലൈന്‍ അറിയിച്ചു.

വടക്കും പടിഞ്ഞാറും മേഖലയിലെ ലേ, തോയിസ്, ശ്രീനഗര്‍, ജമ്മു, അമൃത്സര്‍, പത്താന്‍കോട്ട്, ചണ്ഡിഗഡ്, ജോധ്പൂര്‍, ജയ്സാല്‍മേര്‍, ജാംനഗര്‍, ഭട്ടിന്‍ഡ, ഭുജ്, ധരംശാല, ഷിംല, രാജ്‌കോട്ട്, പോര്‍ബന്തര്‍ തുടങ്ങിയ 16 വിമാനത്താവളങ്ങള്‍ അടച്ചു. യാത്രക്കാര്‍ വിമാന കമ്പനികളുടെ വെബ്‌സൈറ്റ് നിര്‍ദേശങ്ങള്‍ പരിശോധിക്കണമെന്നും മുന്നറിയിപ്പ് നല്‍കി.

Continue Reading

Trending