Connect with us

News

യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന കാറുകള്‍ക്ക് 25 ശതമാനം നികുതി ചുമത്തും; ഡോണള്‍ഡ് ട്രംപ് 

കാറിന്റെ നിര്‍മാണം യു.എസിലാണെങ്കില്‍ ഒരു നികുതിയും ബാധകമാവില്ലെന്നും ട്രംപ് പറഞ്ഞു

Published

on

ഏപ്രില്‍ ആദ്യവാരത്തില്‍ കൂടുതല്‍ തീരുവ ചുമത്തുന്നതിന്റെ തുടക്കമായി യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന കാറുകള്‍ക്ക് 25 ശതമാനം നികുതി ചുമത്തുമെന്ന് ഡോണള്‍ഡ് ട്രംപ്. അതേസമയം, കാറിന്റെ നിര്‍മാണം യു.എസിലാണെങ്കില്‍ ഒരു നികുതിയും ബാധകമാവില്ലെന്നും ട്രംപ് പറഞ്ഞു.

ഏപ്രില്‍ മൂന്ന് മുതല്‍ പുതിയ തീരുവ നിലവില്‍ വരന്നതോടെ കാറുകളുടെ വില ഉയര്‍ത്താന്‍ യു.എസിലെ കമ്പനികള്‍ നിര്‍ബന്ധിതരാവും. വില വര്‍ധനവ് വില്‍പനയില്‍ ഇടിവുണ്ടാക്കുമോയെന്നാണ് കമ്പനികളുടെ ആശങ്ക.

യു.എസില്‍ നിര്‍മാണം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ട്രംപിന്റെ നടപടി. എട്ട് മില്യണ്‍ കാറുകളും ചെറുകിട ട്രക്കുകളുമായി ഏകദേശം 244 ബില്യണ്‍ ഡോളറിന്റെ വാഹനങ്ങളാണ് കഴിഞ്ഞ വര്‍ഷം ഇറക്കുമതി ചെയ്തത്. മെക്‌സികോ, ജപ്പാന്‍, ദക്ഷിണകൊറിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് കൂടുതലായി വാഹനങ്ങള്‍ ഇറക്കുമതി ചെയ്തത്. 197 ബില്യണ്‍ ഡോളറിന്റെ വാഹനഘടകങ്ങളും യു.എസ് ഇറക്കുമതി ചെയ്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

ട്രംപിന്റെ ഭീഷണിക്ക് പിന്നാലെ യു.എസ് ഉല്‍പന്നങ്ങള്‍ക്കുള്ള തീരുവ ഒഴിവാക്കി ഇസ്രാഈല്‍

98 ശതമാനം യു.എസ് ഉല്‍പന്നങ്ങള്‍ക്കും ഇസ്രാഈല്‍ തീരുവ ചുമത്തുന്നില്ല

Published

on

വ്യാപാര പങ്കാളികള്‍ക്കെതിരെ അധിക തീരുവ ചുമത്തുമെന്ന ട്രംപിന്റെ ഭീഷണിക്ക് പിന്നാലെ യു.എസ് ഉല്‍പന്നങ്ങള്‍ക്ക് ചുമത്തിയിരുന്ന തീരുവ ഒഴിവാക്കി ഇസ്രാഈല്‍. ഇസ്രാഈല്‍ ധനകാര്യമന്ത്രി നിര്‍ ബറാകാത് കൂടി ഒപ്പിട്ടാല്‍ യു.എസ് ഉല്‍പന്നങ്ങള്‍ക്ക് ചുമത്തുന്ന മുഴുവന്‍ തീരുവയും ഒഴിവാക്കുമെന്ന് നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു.

വിപണി കൂടുതല്‍ തുറക്കുന്നതിന്റെ ഭാഗമായാണ് തീരുവ കുറക്കുന്നതെന്ന് ഇസ്രാഈല്‍ പറഞ്ഞിരുന്നു. സമ്പദ്‌വ്യവസ്ഥ വൈവിധ്യവല്‍ക്കരിക്കാനും ജീവിതച്ചെലവ് കുറക്കാനും നീക്കം സഹായിക്കുമെന്നാണ് പ്രതീക്ഷയെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ഇസ്രാഈലിന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് യു.എസ്. 34 ബില്യണ്‍ ഡോളറിന്റെ വ്യാപാരമാണ് 2024ല്‍ ഇസ്രാഈലും യു.എസും തമ്മില്‍ നടത്തിയത്. അതേസമയം, സാമ്പത്തികമായ നേട്ടത്തിനൊപ്പം യു.എസുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും തീരുമാനം സഹായിക്കുമെന്നാണ് പ്രതീക്ഷയെന്നും ഇസ്രാഈല്‍ അറിയിച്ചു. നേരത്തെ ഇസ്രാഈലും യു.എസും തമ്മില്‍ സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പിട്ടിരുന്നു. ഇതുപ്രകാരം 98 ശതമാനം യു.എസ് ഉല്‍പന്നങ്ങള്‍ക്കും ഇസ്രാഈല്‍ തീരുവ ചുമത്തുന്നില്ല. നിലവില്‍ യു.എസില്‍ നിന്നുള്ള കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്കാണ് ഇസ്രാഈല്‍ പ്രധാനമായും തീരുവ ചുമത്തുന്നത്.

Continue Reading

kerala

അനുവാദമില്ലാതെ യുവതിയുടെ ചിത്രം സിനിമയില്‍ ഉപയോഗിച്ചു; ആന്റണി പെരുമ്പാവൂരിന് 1,68,000 പിഴ

2016ല്‍ പുറത്തിറങ്ങിയ ഒപ്പം സിനിംമയിലാണ് യുവതിയുടെ ചിത്രം ഉപയോഗിച്ചത്

Published

on

അനുവാദമില്ലാതെ അപകീര്‍ത്തി വരും വിധം യുവതിയുടെ ചിത്രം സിനിമയില്‍ ഉപയോഗിച്ചതിന് നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിന് പിഴ. 1,68,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് ചാലക്കുടി മുന്‍സിഫ് കോടതിയുടെ വിധി. സിനിമയില്‍ ഫോട്ടോ ഉപയോഗിച്ചെന്ന ചൂണ്ടിക്കാട്ടി ചാലക്കുടി കാടുകുറ്റി സ്വദേശിയായ പ്രിന്‍സി ഫ്രാന്‍സിസ് ആണ് പരാതി നല്‍കിയത്.

2016ല്‍ ആണ് ഒപ്പം പുറത്തിറങ്ങിയത്. പ്രിയദര്‍ശന്റെ സംവിധാനത്തില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിച്ച് മോഹന്‍ലാല്‍ നായകനായ ചിത്രത്തിലെ 29ാം മിനിറ്റില്‍ പൊലീസ് ക്രൈം ഫയല്‍ മറിക്കുമ്പോള്‍ ക്രൂരമായി കൊല്ലപ്പെട്ട യുവതിയുടെ ഫോട്ടോ എന്നനിലയിലാണ് പ്രിന്‍സി ഫ്രാന്‍സിസിന്റെ ചിത്രമുള്ളത്. അനുമതിയില്ലാതെ ചിത്രം ഉപയോഗിച്ചത് മാനസിക വിഷമത്തിന് കാരണമായെന്ന് കാണിച്ച് കൊരട്ടി പൊലീസില്‍ പരാതി നല്‍കിയെങ്കിലും കേസെടുത്തിരുന്നില്ല.

തുടര്‍ന്ന് 2017ല്‍ ചാലക്കുടി കോടതിയില്‍ പരാതി നല്‍കി. ആന്റണി പെരുമ്പാവൂര്‍, പ്രിയദര്‍ശന്‍, അസി. ഡയറക്ടര്‍ മോഹന്‍ദാസ് എന്നിവരെ കക്ഷിചേര്‍ത്തിരുന്നു. ഫോട്ടോ അധ്യാപികയുടേതല്ലെന്നാണ് എതിര്‍കക്ഷികള്‍ വാദിച്ചത്. സിനിമയില്‍നിന്ന് ഈ ഭാഗം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും സിനിമ പ്രവര്‍ത്തകര്‍ നിഷേധിച്ചു. ഇപ്പോഴും ഫോട്ടോ ഒഴിവാക്കിയിട്ടില്ല. എട്ടു വര്‍ഷമായി നിയമപോരാട്ടം നടത്തിയാണ് നീതി ലഭിച്ചതെന്നും സാധാരണക്കാരായ സ്ത്രീകള്‍ക്കായാണ് നിയമനടപടിക്ക് മുന്നിട്ടിറങ്ങിയതെന്നും പ്രിന്‍സി ഫ്രാന്‍സിസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Continue Reading

kerala

ആശമാര്‍ക്ക് പിന്നാലെ നിരാഹാര സമരത്തിനൊരുങ്ങി വനിതാ കോണ്‍സ്റ്റബിള്‍ റാങ്ക് ഹോള്‍ഡര്‍മാര്‍

ഉദ്യോഗാര്‍ഥികളായ മൂന്ന് പേരാണ് ഇന്നുമുതല്‍ നിരാഹാരമിരിക്കുന്നത്.

Published

on

ആശമാര്‍ക്ക് പിന്നാലെ സെക്രട്ടറിയേറ്റിനു മുന്നില്‍ നിരാഹാര സമരം നടത്താനൊരുങ്ങി വനിതാ കോണ്‍സ്റ്റബിള്‍ റാങ്ക് ഹോള്‍ഡര്‍മാരും. റാങ്ക് ലിസ്റ്റ് കാലാവധി അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ 30 ശതമാനത്തില്‍ താഴെ ഉദ്യോഗാര്‍ഥികള്‍ക്ക് മാത്രമാണ് നിയമനം ലഭിച്ചത്. ഈ പശ്ചാത്തലത്തിലാണ് ഉദ്യോഗാര്‍ഥികള്‍ സമരത്തിലേക്ക് കടക്കുന്നത്.

ഉദ്യോഗാര്‍ഥികളായ മൂന്ന് പേരാണ് ഇന്നുമുതല്‍ നിരാഹാരമിരിക്കുന്നത്. മറ്റുള്ളവര്‍ വാമൂടിക്കെട്ടി സമരം ചെയ്യും. 967 ഉദ്യോഗാര്‍ത്ഥികളില്‍ 259 പേര്‍ക്ക് മാത്രമാണ് ഇതുവരെ നിയമന ശിപാര്‍ശകള്‍ ലഭിച്ചത്. ഉയര്‍ന്ന കട്ടോഫും ശാരീരിക ക്ഷമത പരീക്ഷയും അടക്കം പൂര്‍ത്തിയാക്കി ലിസ്റ്റില്‍ പ്രവേശിച്ച ഇവരുടെ റാങ്ക് ലിസ്റ്റ് കാലാവധി ഏപ്രില്‍ 19 നാണ് അവസാനിക്കുക.

Continue Reading

Trending