Connect with us

News

നരനായാട്ടിന് പിന്നാലെ ഗസ്സയില്‍ കരയുദ്ധം തുടങ്ങുമെന്ന് സൂചന നല്‍കി ഇസ്രാഈല്‍

സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 413 പേര്‍ ഇന്നലെ നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു

Published

on

ഗസ്സയിലെ നരനായാട്ടിന് പിന്നാലെ കരയുദ്ധം തുടങ്ങുമെന്ന് സൂചന നല്‍കി ഇസ്രാഈല്‍. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 413 പേര്‍ ഇന്നലെ നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനു പിന്നാലെ കിഴക്കന്‍ ഗസ്സയില്‍ നിന്ന് ആളുകളോട് ഒഴിഞ്ഞുപോകാന്‍ ഇസ്രാഈല്‍ സേന നിര്‍ദേശിച്ചു. വെടിനിര്‍ത്തല്‍ ചര്‍ച്ച പരാജയപ്പെട്ടതിന്റെ ഉത്തരവാദി ഹമാസെന്ന് യുഎസ് കുറ്റപ്പെടുത്തി.

താല്‍ക്കാലിക വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് മുന്നറിയിപ്പില്ലാതെ ഗസ്സക്കു നേരെ ഇസ്രാഈല്‍ നടത്തിയ കൂട്ടക്കൊരുതിയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 413 ആയി. 660ലേറെ പേര്‍ക്ക് പരിക്കേറ്റു. നിരവധി സ്ത്രീകളും കുട്ടികളും മരിച്ചവരില്‍ ഉള്‍പ്പെടും. ബന്ദികളെ കൈമാറാന്‍ തയാറായില്ലെങ്കില്‍ മാരകമായ ആക്രമണമായിരിക്കും നടക്കുയെന്ന് ഇസ്രാഈല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു ഹമാസിന് താക്കീത് നല്‍കി. ഗസ്സയുടെ വിവിധ ഭാഗങ്ങളില്‍ വ്യോമാക്രമണം തുടരുന്നതിനൊപ്പം കരയാക്രമണത്തിനുള്ള ഒരുക്കങ്ങളും ഇസ്രാഈല്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി ബയ്ത് ഖാനൂന്‍ ഉള്‍പ്പെടെ കിഴക്കന്‍ ഗസ്സയില്‍ നിന്ന് ആളുകളോട് ഒഴിഞ്ഞു പോകാന്‍ ഇസ്രാഈല്‍ സേന മുന്നറിയിപ്പ് നല്‍കി. ഹമാസനെ അമര്‍ച്ച ചെയ്യുക, ഇസ്രഈല്‍ സുരക്ഷ ഉറപ്പാക്കുക എന്നിവയും യുദ്ധലക്ഷ്യങ്ങളാണെന്ന് നെത്യാഹു പറഞ്ഞു.

ട്രംപിന്റെ പൂര്‍ണ പിന്തുണയോടെയാണ് ഇസ്രാഈലിന്റെ ഈ നരനായാട്ട്. ഇസ്രാഈലിനെയും അമേരിക്കയെയും ഭീതിയിലാക്കാന്‍ ഉദ്ദേശിക്കുന്ന ഹമാസും ഹൂതികളുമടക്കം വിലനല്‍കേണ്ടിവരുമെന്ന് വൈറ്റ് ഹൗസ് വക്താവ് പ്രതികരിച്ചു. ഗസ്സയിലെ കൂട്ടക്കുരുതിക്ക് അമേരിക്ക ഉത്തരവാദിയാണെന്നും അന്താരാഷ്ട്ര സമൂഹം അടിയന്തര നടപടി സ്വീകരിക്കണമെന്നും ഹമാസ് ആവശ്യപ്പെട്ടു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പത്തുവയസ്സുകാരി പീഡനത്തിനിരയായ സംഭവം: പ്രതിക്ക് 43 വര്‍ഷം തടവ്

Published

on

കോഴിക്കോട് വാണിമേലില്‍ പത്തുവയസ്സുകാരിയെ നിരന്തരം ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ സംഭവത്തില്‍ പ്രതിക്ക് 43 വര്‍ഷം തടവും ഒരു ലക്ഷത്തി അയ്യായിരം രൂപ പിഴയും വിധിച്ചു. പരപ്പുപാറ സ്വദേശി ഷൈജു(42)വിനെയാണ് ശിക്ഷിച്ചത്. നാദാപുരം ഫാസ്റ്റ് ട്രാക്ക് കോടതിയുടേതാണ് വിധി.

2023 ലാണ് സംഭവം. പെണ്‍കുട്ടി വീട്ടുകാര്‍ക്കൊപ്പം വാടകവീട്ടിലായിരുന്നു താമസം. ഇതതിനിടെയാണ് പ്രതി കുട്ടിയെ ലൈംഗിക അതിക്രമത്തിന് വിധേയമാക്കിയത്. പത്തുവയസ്സുകാരിയുടെ പരാതിയില്‍ വളയം പൊലീസാണ് കേസെടുത്തത്.

 

 

Continue Reading

News

കരിങ്കടലില്‍ വെടിനിര്‍ത്താന്‍ റഷ്യ-യുക്രൈന്‍ ധാരണ

സൗദി അറേബ്യയില്‍ അമേരിക്കയുടെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയിലാണ് വെടിനിര്‍ത്താന്‍ തീരുമാനമായത്.

Published

on

റഷ്യയും യുക്രൈനും തമ്മില്‍ കരിങ്കടലില്‍ വെടിനിര്‍ത്താന്‍ ധാരണയായി. സൗദി അറേബ്യയില്‍ അമേരിക്കയുടെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയിലാണ് വെടിനിര്‍ത്താന്‍ തീരുമാനമായത്. യുഎസ് ഉദ്യോഗസ്ഥരും ഉക്രെയ്‌നില്‍ നിന്നും റഷ്യയില്‍ നിന്നുമുള്ള പ്രതിനിധികളും തമ്മില്‍ മൂന്ന് ദിവസത്തെ തീവ്രമായ സമാന്തര ചര്‍ച്ചകള്‍ക്ക് ശേഷമാണ് കരാര്‍ വരുന്നത്, കഴിഞ്ഞയാഴ്ച സമ്മതിച്ച ഊര്‍ജ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് മേലുള്ള പണിമുടക്ക് നിര്‍ത്തലാക്കുന്നതില്‍ ബുദ്ധിമുട്ട് നിലനില്‍ക്കുന്നുണ്ടെങ്കിലും ഏറ്റവും പുതിയ കരാര്‍ എത്രത്തോളം ഫലപ്രദമാകുമെന്ന് കണ്ടറിയണം.
അതേസമയം ധാരണ നിലവില്‍ വരുന്നതിനു മുമ്പായി ചില ഉപരോധങ്ങള്‍ പിന്‍വലിക്കണമെന്ന് റഷ്യ ആവശ്യപ്പെട്ടിട്ടു. ധാരണ അനുസരിക്കാന്‍ യുക്രൈന്‍ പ്രസിഡന്റിനോട് അമേരിക്ക നിര്‍ദേശിക്കണമെന്നും റഷ്യ ആവശ്യപ്പെട്ടു.

വെടിനിര്‍ത്തല്‍ നിലവില്‍ വന്നാല്‍ യുക്രൈനിന് ഇനി കരിങ്കടല്‍ വഴി ധാന്യ കയറ്റുമതിക്ക് തടസ്സമുണ്ടാവില്ല. ഊര്‍ജോത്പാദന കേന്ദ്രങ്ങള്‍ ആക്രമിക്കില്ല, ചരക്ക് കപ്പലുകള്‍ സൈനിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കില്ല തുടങ്ങിയ ധാരണകളിലേക്കും ഇരു രാജ്യങ്ങളും എത്തിയിട്ടുണ്ട്.

റഷ്യയില്‍ നിന്നുള്ള കാര്‍ഷികോല്‍പ്പന്നങ്ങളുടെയും വളത്തിന്റെയും കയറ്റുമതിക്ക് മേലെ ഏര്‍പ്പെടുത്തിയിരുന്ന ഉപരോധം നീക്കിയേക്കും. ഇത് സംബന്ധിച്ച് റഷ്യയ്ക്ക് അമേരിക്ക ഉറപ്പ് നല്‍കിയിട്ടുണ്ട്. റിയാദില്‍ ഉണ്ടാക്കിയ കരാറുകള്‍ക്ക് അനുസൃതമായി ചര്‍ച്ചകളില്‍ മധ്യസ്ഥത വഹിക്കുന്നത് തുടരുമെന്ന് അമേരിക്ക പ്രതിജ്ഞയെടുത്തു.

Continue Reading

kerala

യാക്കോബായ സഭക്ക് പുതിയ ഇടയന്‍; പുതിയ കാതോലിക്കയായി ഡോ. ജോസഫ് മാര്‍ ഗ്രിഗോറിയോസ് സ്ഥാനമേറ്റു

ബസേയിലോസ് ജോസഫ് കാതോലിക്ക എന്നാകും ഇനി സ്ഥാനപ്പേര്.

Published

on

യാക്കോബായ സഭയുടെ പുതിയ കാതോലിക്കയായി ഡോ ജോസഫ് മാര്‍ ഗ്രിഗോറിയോസ് സ്ഥാനമേറ്റു. ബസേയിലോസ് ജോസഫ് കാതോലിക്ക എന്നാകും ഇനി സ്ഥാനപ്പേര്. അന്തോഖ്യ സിംഹാസന പാരമ്പര്യം ഉയര്‍ത്തിപ്പിടിച്ച് മുന്നോട്ട് പോകുമെന്ന് സഭയോടുള്ള വിധേയത്വം പ്രഖ്യാപിച്ച് ശ്രേഷ്ഠ കാതോലിക്ക ബാവ വ്യക്തമാക്കി.

ബെയ്‌റൂത്തിലെ അച്ചാനെ സെന്റ് മേരീസ് കത്തീഡ്രല്‍ പള്ളിയില്‍ ഇഗ്‌നാത്തിയോസ് അപ്രേം രണ്ടാമന്‍ പാത്രിയര്‍ക്കീസ് ബാവയുടെ മുഖ്യ കാര്‍മികത്വത്തിലായിരുന്നു സ്ഥാനാരോഹണ ചടങ്ങുകള്‍. കേന്ദ്ര സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധി സംഘത്തേയും 700ലധികം വരുന്ന വിശ്വാസി സമൂഹത്തെയും സാക്ഷിയാക്കിയാണ് ജോസഫ് മാര്‍ ഗ്രിഗോറിയോസ് സ്ഥാനമേറ്റത്.

കുര്‍ബാനമധ്യേയുള്ള ചടങ്ങുകള്‍ക്ക് ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രീയര്‍ക്കീസ് ബാവാ കാര്‍മികത്വം വഹിച്ചു.

Continue Reading

Trending