Connect with us

More

ഖത്തറില്‍ ലോകകപ്പ്: രണ്ടാമത് തൊഴില്‍ക്ഷേമ റിപ്പോര്‍ട്ട് സുപ്രീംകമ്മിറ്റി പുറത്തുവിട്ടു

Published

on

ദോഹ: 2022 ലോകകപ്പിനായുള്ള സ്റ്റേഡിയങ്ങളുടെ നിര്‍മാണപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സുപ്രീംകമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി രണ്ടാമത് വാര്‍ഷിക തൊഴില്‍ ക്ഷേമ പുരോഗതി റിപ്പോര്‍ട്ട് പുറത്തുവിട്ടു. കഴിഞ്ഞവര്‍ഷം ജനുവരി മുതല്‍ ഈ ഫെബ്രുവരി വരെയുള്ള കാലയളവിലെ തൊഴിലാളി ക്ഷേമപ്രവര്‍ത്തനങ്ങളും അനുബന്ധകാര്യങ്ങളുമാണ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കാനായി സുപ്രീംകമ്മിറ്റി നടപ്പാക്കിയ പദ്ധതികളുടെ പുരോഗതിയും വിശദീകരിച്ചിട്ടുണ്ട്. തൊഴിലാളി ക്ഷേമത്തില്‍ നേരിടേണ്ടിവന്ന വെല്ലുവിളികളും എങ്ങനെ മറികടന്നുവെന്നതും വ്യക്തമാക്കുന്നു. തൊഴിലാളികളുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിനായി സുപ്രീംകമ്മിറ്റി ഇനി നടപ്പാക്കാന്‍ പോകുന്ന പദ്ധതികളും മുന്‍ഗണനകളും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.
സുപ്രീംകമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങളില്‍ തൊഴിലാളി ക്ഷേമത്തിന് വലിയ പ്രാധാന്യം നല്‍കുന്നുണ്ടെന്ന് സുപ്രീംകമ്മിറ്റി സെക്രട്ടറി ജനറല്‍ ഹസന്‍ അല്‍ തവാദി പറഞ്ഞു. മിഡില്‍ഈസ്റ്റില്‍ ആദ്യമായി നടക്കുന്ന ഫിഫ ലോകകപ്പിന് ആഗോള സാമൂഹിക പൈതൃകം സൃഷ്ടിക്കാന്‍ ഇതിലൂടെ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എട്ടു നിര്‍മാണസ്ഥലങ്ങളിലായി 13,000ത്തോളം തൊഴിലാളികളാണ് തൊഴില്‍ ചെയ്യുന്നത്. 53 മില്യണ്‍ തൊഴില്‍മണിക്കൂറുകള്‍ പിന്നിട്ടു.വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ഡിവിഷന്റെ സ്തുത്യര്‍ഹമായ പ്രവര്‍ത്തനമാണ് തൊഴില്‍ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ കാര്യമായ പുരോഗതി കൈവരിക്കാന്‍ കാരണമായത്.
തൊഴിലാളികളുടെ താമസ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതു മുതല്‍ നിര്‍മാണ സ്ഥലങ്ങളിലെ ക്ഷേമം, റിക്രൂട്ട്‌മെന്റിലെ നൈതികത, ഓഹരിപങ്കാളികളുമായുള്ള ഇടപെടല്‍ എന്നിവയെല്ലാം കാര്യക്ഷമമാക്കാന്‍ കഴിഞ്ഞു. റിക്രൂട്ട്‌മെന്റിലെ നൈതികതയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഓഡിറ്റ് ചെയ്യുന്നതിനായി 2200 മണിക്കൂറുകളാണ് ഇതുമായി ബന്ധപ്പെട്ട ടീം ചെലവഴിച്ചത്. തൊഴിലാളി താമസകേന്ദ്രങ്ങളിലെ പരിശോധനയ്ക്കായി 1400 മണിക്കൂറുകളും നിര്‍മാണസ്ഥലങ്ങളിലെ പരിശോധനയ്ക്കായി 1000 മണിക്കൂറുകളും ചെലവഴിച്ചു. മൂന്നു കരാറുകാരെ കരിമ്പട്ടികയില്‍പ്പെടുത്തുകയും തൊഴിലാളി ക്ഷേമകാര്യങ്ങളിലെ മോശം പെരുമാറ്റത്തിന്റെപേരില്‍ ഒന്‍പത് കരാറുകാരെ പിരിച്ചുവിടുകയും ചെയ്തു.
കഴിഞ്ഞ ജനുവരി മുതല്‍ ഈ ഫെബ്രുവരി വരെയുള്ള കാലയളവിലെ സുപ്രീംകമ്മിറ്റിയുടെ വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ഡിവിഷന്റെ നേട്ടങ്ങളും പിന്നിട്ട നാഴികക്കല്ലുകളും റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു. ഉപദേശകസേവനങ്ങള്‍ക്കും നൈതിക റിക്രൂട്ട്‌മെന്റ് ഓഡിറ്റ് പരിശീലനത്തിനുമായി വെറൈറ്റിനെയും തൊഴിലാളി ക്ഷേമപ്രവര്‍ത്തനങ്ങളുടെയും മറ്റും നിരീക്ഷണത്തിനായി സ്വതന്ത്ര മൂന്നാംകക്ഷിയായി ഇംപാക്റ്റ് ലിമിറ്റഡിനെയും നിയോഗിച്ചത് ഇക്കാലയളവിലായിരുന്നു.
സുപ്രീംകമ്മിറ്റിയും ആഗോള തൊഴിലാളി സംഘടനകളിലൊന്നായ ബില്‍ഡിങ് ആന്റ് വൂഡ് വര്‍ക്കേഴ്‌സ് ഇന്റര്‍നാഷണല്‍(ബിഡബ്ല്യുഐ) ട്രേഡ യൂണിയനും തമ്മില്‍ ധാരണാപത്രം ഒപ്പുവച്ചു.
സംയുക്ത ആരോഗ്യ, സുരക്ഷാപരിശോധനകള്‍ക്ക് തുടക്കംകുറിക്കുകയും ചെയ്തു. തൊഴിലാളികളുടെ പരാതികള്‍ പരിഹരിക്കുന്നതിനായി ഹോട്ട്്‌ലൈന്‍, സമഗ്രമായ ഐടി ഓഡിറ്റ് പ്ലാറ്റ്‌ഫോം, തൊഴിലാളിക്ഷേമ മാനദണ്ഡങ്ങളുടെ രണ്ടാം എഡീഷന്റെപ്രസിദ്ധീകരണം എന്നിവയും ഇക്കാലയളവിലെ നേട്ടങ്ങളാണ്. വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ഡിവിഷന്‍ തൊഴിലാളി ക്ഷേമത്തിനായി നടപ്പാക്കുന്ന കര്‍മപദ്ധതികളും റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നുണ്ട്.
വേനല്‍ മാസങ്ങളില്‍ തൊഴിലാളികള്‍ക്ക് ആശ്വാസകരമായ രീതിയില്‍ കൂളിങ് സാങ്കേതികവിദ്യ നടപ്പാക്കുന്നതിന്റെ പുരോഗതി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. തൊഴിലാളികള്‍ നേരിടേണ്ടിവരുന്ന അജ്ഞാത പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് പരാതിപരിഹാര ഹോട്ട്‌ലൈന്‍, തൊഴിലാളികളുടെ പോഷകാഹാര ഉപഭോഗത്തെ നിരീക്ഷിക്കുന്നതിനും ഹൈപ്പര്‍ടെന്‍ഷന്‍, പ്രമേഹം എന്നിവ പോലെയുള്ള പ്രാഥമിക ആരോഗ്യപ്രശ്‌നങ്ങള്‍ തിരിച്ചറിയുന്നതിനും വെയ്ല്‍കോര്‍ണല്‍ മെഡിസിന്റെ പങ്കാളിത്തത്തോടെ പദ്ധതി എന്നിവ നടപ്പാക്കുന്നുണ്ട്.
തൊഴിലാളികളുടെ അവകാശസംരക്ഷണത്തില്‍ വലിയ പുരോഗതി കൈവരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. സുപ്രീംകമ്മിറ്റി അഡൈ്വസറി യൂണിറ്റ് ചീഫ് ഖാലിദ് അല്‍ ഖുബൈസി പറഞ്ഞു. കഴിഞ്ഞവര്‍ഷം ഫെബ്രുവരിയിലായിരുന്നു ആദ്യ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘രാഹുലുമായി ഒരു പ്രശ്‌നവുമില്ല’: ചാണ്ടി ഉമ്മന്‍

ന്റെ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി പുതുപ്പള്ളിയില്‍ വരുമ്പോള്‍ താന്‍ എങ്ങനെ ബഹിഷ്‌കരിക്കുമെന്ന് ചാണ്ടി ഉമ്മന്‍ ചോദിച്ചു

Published

on

ന്യൂഡല്‍ഹി: രാഹുള്‍ മാങ്കൂട്ടത്തിലുമായി പ്രശ്‌നങ്ങളുണ്ടെന്ന ആരോപണങ്ങള്‍ തള്ളി ചാണ്ടി ഉമ്മന്‍. രാഹുലുമായി ഒരു തര്‍ക്കവുമില്ലെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു. തന്റെ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി പുതുപ്പള്ളിയില്‍ വരുമ്പോള്‍ താന്‍ എങ്ങനെ ബഹിഷ്‌കരിക്കുമെന്ന് ചാണ്ടി ഉമ്മന്‍ ചോദിച്ചു.

കഴിഞ്ഞ ദിവസം രാഹുലുമായി സംസാരിച്ചിരുന്നു. ഇന്ന് കല്ലറയില്‍ കാണാം എന്ന് പറഞ്ഞതാണ്. എന്നാല്‍ ഷെഡ്യൂളില്‍ മാറ്റം വന്നു. ഇന്നും നാളെയും ഡല്‍ഹിയില്‍ നില്‍ക്കേണ്ട സാഹചര്യമുണ്ടായി. ഇതേ തുടര്‍ന്ന് പിന്നീട് കാണാം എന്ന് അറിയിക്കുകയായിരുന്നുവെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.

തന്റെ പിതാവിന്റെ കല്ലറയെ ചൊല്ലിയുള്ള തര്‍ക്കം സഹിക്കാനാവുന്നില്ലെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. തുറന്നു കിടക്കുന്ന പള്ളിയും കല്ലറയുമാണ്. ആര്‍ക്കും എപ്പോഴും സന്ദര്‍ശിക്കാം. മരിച്ചുപോയ പിതാവിനെ ഇനിയും ബുദ്ധിമുട്ടിക്കരുതെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.

കോണ്‍ഗ്രസിനെതിരെ വിമര്‍ശനം ഉന്നയിച്ച് രംഗത്തത്തിയ പി സരിന് തെറ്റുപറ്റിയെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. സരിന്‍ തെറ്റ് തിരുത്തണം. പാര്‍ട്ടി ഒരു തീരുമാനം എടുത്തു കഴിഞ്ഞാല്‍ അത് അനുസരിക്കണമെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.

Continue Reading

kerala

‘ബിജെപിയുമായി ചര്‍ച്ച നടത്തി, അവര്‍ കയ്യൊഴിഞ്ഞപ്പോഴാണ് സിപിഎമ്മിലേക്ക് പോയത്’: വി.ഡി സതീശന്‍

കോൺഗ്രസിലെ സംവിധാനം അനുസരിച്ചു തന്നെയാണ് സ്ഥാനാർഥികളെ തീരുമാനിച്ചത്

Published

on

പി.സരിൻ തന്നെക്കുറിച്ച് പറഞ്ഞത് മന്ത്രി എം.ബി.രാജേഷ് എഴുതിക്കൊടുത്ത വാചകങ്ങളാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. കോൺഗ്രസിൽ സ്ഥാനാർഥിയാകാൻ കഴിയില്ലെന്നു കണ്ടപ്പോഴാണ് സരിൻ സിപിഎമ്മിനെ സമീപിച്ചത്. അവർ അതിൽ അനുകൂല നിലപാടും എടുത്തു. സിപിഎം എംഎൽഎമാരും മന്ത്രിമാരും തന്നെക്കുറിച്ച് പറഞ്ഞ അതേ കാര്യങ്ങളാണ് സരിനും ആവർത്തിക്കുന്നതെന്നു സതീശൻ ആരോപിച്ചു.

‘‘ഞാൻ അഹങ്കാരിയാണ്, ധാർഷ്ട്യക്കാരനാണ് തുടങ്ങിയ കാര്യങ്ങൾ സിപിഎം പറയുന്നതിൽ പരാതിയില്ല. കാരണം അങ്ങനെയൊക്കെ ‘ഒരാളെക്കുറിച്ച്’ പറയാൻ അവർക്ക് ആഗ്രഹമുണ്ട്. കടക്കുപുറത്ത് എന്നു പറയുന്ന ഒരാളോട് ഇതൊക്കെ പറയാൻ അവർക്ക് ആഗ്രഹമുണ്ട്. സരിൻ പറഞ്ഞതെല്ലാം സിപിഎമ്മിന്റെ വാക്കുകളാണ്. അതിനപ്പുറത്തൊന്നും കാണുന്നില്ല.

കോൺഗ്രസിലെ സംവിധാനം അനുസരിച്ചു തന്നെയാണ് സ്ഥാനാർഥികളെ തീരുമാനിച്ചത്. കെപിസിസി പ്രസിഡന്റും രമേശ് ചെന്നിത്തലയും ഞാനും കൂടിച്ചേർന്നാണ് തീരുമാനം എടുത്തത്. എല്ലാ മുതിർന്ന നേതാക്കളോടും കൂടിയാലോചിച്ചു. സ്ഥാനാർഥിയാകാൻ സരിന് താൽപര്യമുണ്ട്. സിപിഎമ്മുമായി കൂടിയാലോചന നടത്തുന്ന ഒരാളെ ഞങ്ങൾ എങ്ങനെ സ്ഥാനാർഥിയാക്കും’’–സതീശൻ ചോദിച്ചു.

ബിജെപിയുമായി സരിന്‍ ആദ്യം ചര്‍ച്ച നടത്തി. ബിജെപി സ്ഥാനാര്‍ത്ഥിയാകാന്‍ പറ്റുമോയെന്ന് ശ്രമിച്ചു. പാര്‍ട്ടി നേതാക്കള്‍ സ്ഥാനാര്‍ത്ഥികളാകാന്‍ ഉണ്ടെന്ന് അവര്‍ അറിയിച്ചു. ബിജെപിയില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ പറ്റില്ലെന്ന് അറിഞ്ഞതിനെത്തുടര്‍ന്നാണ് സരിന്‍ സിപിഎമ്മിനെ സമീപിച്ചത്. അവര്‍ അനുകൂല സമീപനമാണ് നല്‍കിയത്. അതേത്തുടര്‍ന്നാണ് സരിന്‍ എന്നെക്കുറിച്ച് സിപിഎം നരേറ്റീവ് പറഞ്ഞത്. കഴിഞ്ഞ നിയമസഭയില്‍ സിപിഎം എംഎല്‍എമാരും മന്ത്രിയും നിയമസഭയില്‍ പറഞ്ഞകാര്യമാണ് സരിന്‍ ആവര്‍ത്തിച്ചത്.

Continue Reading

Film

‘അമ്മയെ തേടിയുള്ള യാത്ര എന്നെ ഇസ്ലാമിൽ എത്തിച്ചു; മതം മാറ്റം അച്ഛൻ എതിർത്തില്ല’: യുവൻ ശങ്കർ രാജ

2011ൽ ഹൃദയാഘാതത്തെ തുടർന്നാണ് യുവന്റെ അമ്മ മരിക്കുന്നത്

Published

on

തമിഴിലെ സൂപ്പർഹിറ്റ് സം​ഗീത സംവിധായകനാണ് യുവൻ ശങ്കർ രാജ. ഇളയരാജയുടെ മകനായി സിനിമയിലേക്ക് ചുവടുവെച്ച യുവൻ സം​ഗീത രം​ഗത്ത് തന്റേതായ സ്ഥാനം നേടിയെടുക്കുകയായിരുന്നു. 2014ൽ യുവൻ ഇസ്ലാം മതം സ്വീകരിച്ചു. ഇപ്പോൾ ഇസ്ലാ‌മിലേക്ക് മതം മാറാനുണ്ടായ കാരണം എന്തെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. അമ്മയുടെ മരണശേഷം കടുത്ത മദ്യപനായായെന്നും അമ്മയ്ക്കുവേണ്ടിയുള്ള തിരച്ചിലാണ് തന്നെ ഇസ്ലാമിൽ എത്തിച്ചത് എന്നുമാണ് യുവൻ പറയുന്നത്.

2011ൽ ഹൃദയാഘാതത്തെ തുടർന്നാണ് യുവന്റെ അമ്മ മരിക്കുന്നത്. 2013വരെ താൻ തുടർച്ചയായി കരയുമായിരുന്നു. തന്റെ ജോലിയിൽ ശ്രദ്ധിക്കാനായില്ലെന്നും കടുത്ത പരാജയത്തിലൂടെ കടന്നുപോയെന്നുമാണ് യുവൻ പറഞ്ഞത്. അമ്മയുടെ അപ്രതീക്ഷിത വിയോഗമാണ് എന്നെ മതം മാറ്റത്തിന് പ്രേരിപ്പിച്ചത്. ചില വര്‍ക്കിന്റെ കാര്യത്തിനായി എനിക്ക് മുംബൈയിലേക്ക് വരുണമായിരുന്നു. തിരിച്ച് ചെന്നൈയില്‍ എത്തിയപ്പോള്‍ അമ്മയ്ക്ക് കടുത്ത ചുമ ആരംഭിച്ചു. ഞാനും സഹോദരിയും ചേര്‍ന്ന് അമ്മയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അമ്മയുടെ കൈപിടിച്ച് ഞാന്‍ ഇരിക്കുകയായിരുന്നു. പെട്ടെന്ന് അമ്മയുടെ കൈഊര്‍ന്നു വീണു. കരയുന്നതിനൊപ്പം അമ്മയുടെ ആത്മാവ് എവിടെയാണ് പോയത് എന്ന് ഞാന്‍ അമ്പരപ്പെട്ടു. ആ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് എന്നെ അള്ളാഹുവില്‍ എത്തിയത്.

അമ്മയുടെ മരണശേഷം ഞാന്‍ ഒരു ‘ലോസ്റ്റ് ചൈല്‍ഡ്’ ആയി മാറി. അമ്മയെ എവിടെ കണ്ടെത്തും എന്ന് എനിക്ക് അറിയുമായിരുന്നില്ല. ഇടയ്ക്കിടെ അമ്മയെ സ്വപ്‌നം കാണും. അമ്മ എവിടെയോ ഉണ്ട്. പക്ഷേ, അതെവിടെയാണ്? ആ വഴിക്കുള്ള അന്വേഷണം നടത്തിക്കൊണ്ടിരുന്നു. അതെന്നെ വല്ലാതെ പിടിച്ചുലച്ചു. അമ്മയുടെ മരണശേഷം മദ്യപാനത്തിലും പുകവലിയിലും അഭയം കണ്ടെത്തി. അതിനുമുന്‍പ് പാര്‍ട്ടികളില്‍ പോയിരുന്നെങ്കിലും മദ്യപാനമോ പുകവലി ശീലമോ ഉണ്ടായിരുന്നില്ലെന്നും യുവന്‍ പറഞ്ഞു.

‘പെട്ടെന്ന് ഒരുനാള്‍ തനിക്ക് എല്ലാറ്റിനുമുള്ള ഉത്തരം ലഭിച്ചു. നമുക്ക് ചുറ്റും നടക്കുന്നതൊന്നുമല്ല കാര്യം. മുകളിലിരുന്ന് ഒരാള്‍ എല്ലാം എഴുവെച്ചിട്ടുണ്ട്. അതനുസരിച്ചേ കാര്യങ്ങള്‍ നടക്കൂ എന്ന് എനിക്ക് ബോധ്യമായി. ഈ പ്രക്രിയ എന്ന പഠിപ്പിച്ചത് ഇസ്‌ലാണ്. അമ്മ നല്ല ഒരിടത്ത് എവിടെയോ ഉണ്ടെന്നാണ് വിശ്വാസം. നമ്മെ സൃഷ്ടിച്ച ദൈവത്തിന് മാത്രമേ നമ്മെ വഴിനടത്താനും സന്തോഷം നല്‍കാനും കഴിയൂ. ഇതാണ് ഇസ്‌ലാം തന്നെ പഠിപ്പിച്ചത്. അമ്മ മറ്റൊരിടത്ത് സന്തോഷത്തോടെ കഴിയാന്‍ ദൈവത്തോട് പ്രാര്‍ഥിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മതം മാറുന്നതിനെക്കുറിച്ച് അച്ഛനോട് പറഞ്ഞപ്പോള്‍ അദ്ദേഹം തന്റെ തീരുമാനത്തെ പിന്തുണച്ചുവെന്നും യുവന്‍ കൂട്ടിച്ചേര്‍ത്തു. വീട്ടില്‍ ഏറ്റവും അവസാനം ഞാന്‍ ഇത് പറഞ്ഞത് അച്ഛനോടാണ്. ഇസ്‌ലാം മതം സ്വീകരിച്ചപ്പോൾ അച്ഛൻ ഇളയരാജ തടഞ്ഞില്ല. ദിവസവും അഞ്ചുനേരം ദൈവത്തോട് പ്രാർത്ഥിക്കുമെന്ന് പറയുന്ന ഒരാളെ തടയുന്നത് എന്തിനാണെന്നായിരുന്നു അച്ഛൻ ചോദിച്ചതെന്ന് യുവൻ പറഞ്ഞു.

Continue Reading

Trending