Connect with us

kerala

ഈ ഇരട്ടത്താപ്പ് ലജ്ജാകരം

ഈ പശ്ചാത്തലത്തിലാണ് നീതിപീഠത്തിന്റെ ഭാഗത്തുനിന്നുള്ള കര്‍ശന മുന്നറിയിപ്പ് സര്‍ക്കാറിനുമേലുണ്ടായിരിക്കുന്നത്.

Published

on

പ്രതിഷേധ സമരങ്ങളോടുള്ള സംസ്ഥാന സര്‍ക്കാറിന്റെ ലജ്ജാകരമായ ഇരട്ടത്താപ്പിനെ ഹൈക്കോടതി തുറന്നു കാണിച്ചിരിക്കുകയാണ്. സ്വന്തക്കാര്‍ക്ക് സമരത്തിന്റെ പേരില്‍ എന്തു ആഭാസവുമാകാമെന്നും എന്നാല്‍ സാധാരണക്കാരുടെ ന്യായമായ പ്രതിഷേധങ്ങള്‍പോലും വകവെച്ചുനല്‍കാന്‍ തയാറല്ലെന്നുമുള്ള സമീപനമാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. നിയമവും നീതിയും തങ്ങള്‍ക്കനുകൂലമാണെങ്കില്‍ മാത്രം അനുസരിക്കുമെന്നും അല്ലാത്തപക്ഷം അവയുടെ സ്ഥാനം ചവറ്റു കൊട്ടയിലായിരിക്കുമെന്നുള്ള നില ഒരു ഭരണകൂടം തന്നെ കൈക്കൊള്ളുമ്പോള്‍ ആ പ്രദേശത്തെ ക്രമസമാധാന നില എന്തായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. അതിന്റെ നിദര്‍ശനമാണ് സംസ്ഥാനത്തിന്റെ ഇന്നത്തെ കുത്തഴിഞ്ഞ അവസ്ഥാ വിശേഷം.

ഈ പശ്ചാത്തലത്തിലാണ് നീതിപീഠത്തിന്റെ ഭാഗത്തുനിന്നുള്ള കര്‍ശന മുന്നറിയിപ്പ് സര്‍ക്കാറിനുമേലുണ്ടായിരിക്കുന്നത്. റോഡു തടഞ്ഞുള്ള പ്രതിഷേധങ്ങളോടും സമ്മേളനങ്ങളോടും സര്‍ക്കാറിന് ഇരട്ട സമീപനമോയെന്ന് ചോദിച്ച കോടതി വഞ്ചിയൂരിലടക്കകം കോടതിയലക്ഷ്യമുണ്ടായ സംഭവങ്ങ ളില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ ചാര്‍ ട്ട് ഒരാഴ്ച്ചക്കം ഹാജരാക്കാന്‍ നിര്‍ദ്ദേശിച്ചിരിക്കുകയുമാണ്. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിനുമുന്നില്‍ സമരം ചെയ്യുന്ന ആശാവര്‍ക്കര്‍മാര്‍ കെട്ടിയ ടാര്‍പോളിന്‍ അഴിച്ചുമാറ്റിയ പൊലീസ് കണ്ണൂരില്‍ വഴിതടഞ്ഞ് പന്തല്‍കെ ട്ടി സി.പി.എം നടത്തിയ പ്രതിഷേധത്തില്‍ നടപടിയെടു ക്കാത്തത് എന്തുകൊണ്ടെന്നും കോടതി ചോദിച്ചിരിക്കുകയാണ്. കണ്ണൂരിലെ പന്തല്‍ നീക്കാന്‍ ശ്രമിച്ചപ്പോള്‍ പാര്‍ട്ടി ഭാരവാഹി തടഞ്ഞുവെന്ന് വിശദീകരിച്ച പൊലീസിനോട് ഇയാള്‍ക്കെതിരെ എന്തു നടപടി സ്വീകരിച്ചുവെന്നും കോടതി ആരായുകയുണ്ടായി. ഇത്തരം സംഭവങ്ങളില്‍ മോട്ടോര്‍ വാഹന നിയമത്തിലും പൊതുമുതല്‍ നശിപ്പിക്കല്‍ നിയമത്തിലും ശക്തമായ വ്യവസ്ഥകളുണ്ടെന്നും കേസില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതുകൊണ്ടുമാത്രമായില്ലെന്നും ശക്തമായ തുടര്‍ നടപടികള്‍ ഉണ്ടാകണമെന്നും കോടതി ആവശ്യപ്പെട്ടിരിക്കുകയാണ്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിരവധി വിശദീകരണങ്ങള്‍ നല്‍കിയെങ്കിലും അതിലെല്ലാം കോടതി അതൃപ്തി രേഖപ്പെടുത്തു കയാണ് ചെയ്തിരിക്കുന്നത്.

വഞ്ചിയൂരിലടക്കം ഗതാഗതം തടസപ്പെടുത്തി യോഗങ്ങള്‍ നടത്തിയത് സംബന്ധിച്ച കോടതിയലക്ഷ്യ ഹരജികള്‍ പരിഗണിക്കവേയാണ് സമരങ്ങളോടുള്ള സമീപനത്തിലെ സര്‍ക്കാറിന്റെ ഇരട്ടത്താപ്പിനെ ഹൈക്കോടതി വിവസ്ത്ര മാക്കിയിരിക്കുന്നത്. പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി ബ്രാഞ്ച് മുതല്‍ സംസ്ഥാനതലം തരെ വിവിധ ഘടകങ്ങ ളുടേതായി നടന്നിട്ടുള്ള സമ്മേളനങ്ങളില്‍ പല ഘട്ടങ്ങളിലും വഴിയടച്ച് ഗതാഗത സ്വാതന്ത്ര്യത്തിന് കൂച്ചുവില ങ്ങിടപ്പെട്ട സംഭവങ്ങള്‍ സംസ്ഥാനത്തെമ്പാടും അരങ്ങേറിയത് നഗ്‌നമായ യാഥാര്‍ത്ഥ്യമാണ്. ഭരണ സിരാകേന്ദ്ര ത്തിന്റെ മൂക്കിനു താഴെ തിരുവനന്തപുരം വഞ്ചിയൂരിലേ തുള്‍പ്പെടെ പല പൊതുയോഗങ്ങളും കോടതി കയറുക യും ചെയ്തിരുന്നു. മുടന്തന്‍ ന്യായങ്ങളുമായാണ് പാര്‍ട്ടിയും സര്‍ക്കാറുമെല്ലാം അവയെ നേരിട്ടിരുന്നത്. സമരങ്ങളും പ്രതിഷേധങ്ങളും നടക്കുമ്പോള്‍ സാധാരണ ജീ വിതത്തിന് തടസമുണ്ടാകുന്നത് സ്വാഭാവികമാണെന്ന വി ശദീകരണമായിരുന്നു പാര്‍ട്ടിയുടേതെങ്കില്‍ നിയമം നടപ്പാക്കുന്നതില്‍ പാര്‍ട്ടി നേതൃത്വത്തിന്റെ സഹകരണം ലഭിക്കുന്നില്ലെന്നഅങ്ങേയറ്റം ദുര്‍ബലവും ദയനീയവുമായ വാദഗതിയാണ് സര്‍ക്കാറില്‍ നിന്നും പൊലീസില്‍ നിന്നു മുണ്ടായത്.

പൊലീസിന്റെ ഈ നിവൃത്തികേടിനുകൂടി ലഭിച്ച മറുപടിയാണ് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനങ്ങള്‍. എന്നാല്‍ ഇതേ സര്‍ക്കാറും നിയമപാലകരുമാകട്ടേ പ്രതിപക്ഷത്തിന്റെയും ബഹുജനങ്ങളുടെയും ഭാഗത്തു നിന്നുണ്ടാകുന്ന പ്രതിഷേധങ്ങളെയും സമരങ്ങളെയും അടിച്ചമര്‍ത്താന്‍ കാണിക്കുന്നത് അതിരു കവിഞ്ഞ ആവേ ശവുമാണ്. ആ സമയത്ത് നീതിയും നിയമവുമെല്ലാം ഓര്‍മയിലേക്ക് ഓടിയെത്തുന്ന പൊലീസ് കടുത്ത വകുപ്പുകള്‍ ചുമത്തിയും ക്രൂരമര്‍ദ്ദനങ്ങള്‍ക്കിരയാക്കിയുമാണ് സമരക്കാരെ നേരിട്ടുകൊണ്ടിരിക്കുന്നത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ജനസദസ്സുമായി ബന്ധപ്പെട്ട് പൊലീസ് സ്വീകരിച്ച സമീപനം ഈ ഇരട്ടത്താപ്പിന്റെ മാഞ്ഞുപോ കാത്ത ഉദാഹരണങ്ങളാണ്. തീര്‍ത്തും ജനാധിപത്യ മാര്‍ഗത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ക്രൂരമായി തല്ലിച്ചതക്കുകയും മാരക പരിക്കുകളേല്‍പ്പിക്കുകയും ചെയ്തപ്പോള്‍ ഈ കിരാത നടപടിയെ തള്ളിപ്പറയുന്നതിന് പകരം ജീവന്‍രക്ഷാ പ്രവര്‍ത്തനമെന്ന് ഓമനപ്പേരിട്ട് പൊലീസിനും അക്രമികള്‍ക്കും പ്രോത്സാഹനം നല്‍കുകയാണ് ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍ ചെയ്തത്. ഇക്കഴിഞ്ഞ ദിവസം സെക്രട്ടറിയേറ്റ് നടയില്‍ സമരം ചെയ്യുന്ന ആശാവര്‍ക്കര്‍മാരുടെ സമരപ്പന്തലിലെ ടാര്‍പോളിന്‍ ഊരിക്കൊണ്ടുപോയതിലൂടെയും സമരങ്ങളോടുള്ള അസഹിഷ്ണുത തന്നെയാണ് ഭരണകൂടം പ്രകടമാക്കിയത്. കോടതിയുടെ രൂക്ഷവിമര്‍ശനത്തിന്റെ പശ്ചാത്തലത്തിലെങ്കിലും സമരങ്ങോളോട് ജനാധിപത്യ സമീപനം സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറാകേണ്ടതുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കൊല്ലത്ത് പൊലീസ് ഉദ്യോഗസ്ഥന്‍ ജീവനൊടുക്കിയ നിലയില്‍

കിളികൊല്ലൂര്‍ എസ് എസ് ബി ഗ്രേഡ് എസ് ഐ ഓമനക്കുട്ടനാണ് ആത്മഹത്യ ചെയ്തത്.

Published

on

കൊല്ലത്ത് പൊലീസ് ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്തു. കിളികൊല്ലൂര്‍ എസ് എസ് ബി ഗ്രേഡ് എസ് ഐ ഓമനക്കുട്ടനാണ് ആത്മഹത്യ ചെയ്തത്. ഇന്ന് രാവിലെ വീട്ടിലെ മുറിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു.

കഴിഞ്ഞ കുറച്ചധികം ദിവസങ്ങളായി ഓമനക്കുട്ടന്‍ മാനസികസമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു. കൂടാതെ എസ്എസ്ബിയില്‍ നിന്ന് തനിക്ക് ഒഴിയണം എന്നാവശ്യപ്പെട്ട് മേലുദ്യോഗസ്ഥരെ അടക്കം സമീപിക്കുകയും ലെറ്റര്‍ അയക്കുകയും ചെയ്തതായി സഹപ്രവര്‍ത്തകര്‍ വ്യക്തമാക്കി. എസ്എസ്ബിയില്‍ തുടരുന്നത് തനിക്ക് മാനസിക സമ്മര്‍ദ്ദം ഉണ്ടാകുന്നതായി ഓമനക്കുട്ടന്‍ ചൂണ്ടിക്കാണിച്ചിരുന്നു. ആത്മഹത്യയുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചു. സേനയ്ക്കുള്ളിലെ സമ്മര്‍ദ്ദമാണോ മരണകാരണം എന്നടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കും.

Continue Reading

kerala

തലയിലെ മുറിവിന് സ്റ്റിച്ചിട്ടത് രണ്ട് ദിവസത്തിന് ശേഷം; കോഴിക്കോട് മെഡിക്കല്‍ കോളജിനെതിരെ ആരോപണവുമായി പേവിഷബാധയേറ്റ് മരിച്ച കുട്ടിയുടെ കുടുംബം

കോഴിക്കോട് മെഡിക്കല്‍ കോളജിനെതിരെ ആരോപണവുമായി വാക്‌സിനെടുത്തിട്ടും പേ വിഷബാധയേറ്റ് മരിച്ച മലപ്പുറത്തെ അഞ്ച് വയസുകാരിയുടെ കുടുംബം.

Published

on

കോഴിക്കോട് മെഡിക്കല്‍ കോളജിനെതിരെ ആരോപണവുമായി വാക്‌സിനെടുത്തിട്ടും പേ വിഷബാധയേറ്റ് മരിച്ച മലപ്പുറത്തെ അഞ്ച് വയസുകാരിയുടെ കുടുംബം. മെഡിക്കല്‍ കോളജിലെത്തിച്ച് രണ്ട് ദിവസത്തിനു ശേഷമാണ് തലയിലെ മുറിവിന് സ്റ്റിച്ചിട്ടതെന്ന് കുട്ടിയുടെ പിതാവ് സല്‍മാന്‍ ഫാരിസ് ആരോപിച്ചു. ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ 48 മണിക്കൂര്‍ കഴിഞ്ഞു വരാന്‍ പറഞ്ഞ് വിട്ടിലേക്ക് അയക്കുകയായിരുന്നുവെന്നും പിതാവ് പറയുന്നു.

നായയുടെ കടിയേറ്റ കുട്ടിയെ അര മണിക്കൂറിനകം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെട്ടിച്ചിരുന്നു. എന്നാല്‍ അവിടെ ഇതിന് ചികിത്സയില്ലെന്ന് പറഞ്ഞതോടെ കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തിക്കുകയായിരുന്നു. എന്നാല്‍ മെഡിക്കല്‍ കോളജില്‍ കുട്ടിയുമായി അരമണിക്കൂര്‍ കാത്ത് നില്‍ക്കേണ്ടി വന്നുവെന്നും പിതാവ് പറയുന്നു.

48 മണിക്കൂര്‍ കഴിഞ്ഞാണ് അടുത്ത ചികിത്സ ഉള്ളൂ എന്നാണ് പറഞ്ഞത് ആശുപത്രിയില്‍ നിന്നും പറഞ്ഞതെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു. തലയിലാണ് പ്രധാന മുറിവെന്നും എന്നാല്‍ അത് ചികിത്സിക്കാനോ ഒബ്‌സര്‍വേഷനില്‍ വെക്കാനോ ഡോക്ടര്‍മാര്‍ തയ്യാറായില്ലെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഒരാള്‍ പോലും വിളിച്ചില്ലെന്ന് കുടുംബം പറയുന്നു.

മലപ്പുറം പെരുവള്ളൂരില്‍ പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന അഞ്ച് വയസുകാരി പെരുവള്ളൂര്‍ കാക്കത്തടം സ്വദേശി സല്‍മാന്‍ ഫാരിസിന്റെ മകള്‍ സിയയാണ് മരിച്ചത്. മാര്‍ച്ച് 29 ന് വീടിനടുത്തുള്ള കടയില്‍ പോയി മടങ്ങി വരുന്നതിനിടെയാണ് സിയയെ തെരുവുനായ ആക്രമിച്ചത്. തലയിലും കാലിലുമാണ് കടിയേറ്റത്. കുട്ടിയെ രക്ഷിക്കുന്നതിനിടെ അയല്‍വാസിക്കും പരുക്കേറ്റു. മൂന്ന് ഡോസ് പ്രതിരോധ വാക്‌സിന്‍ എടുത്തിട്ടും കടുത്ത പനി അനുഭവപ്പെടുകയും പിന്നാലെ പേ വിഷബാധ സ്ഥിരീകരിക്കുകയായിരുന്നു.

Continue Reading

kerala

ആരോഗ്യ ജാഗ്രതാ മുദ്രാവാക്യവുമായി സൈക്കിള്‍ റാലി

Published

on

സ്‌പോര്‍ട്‌സ് അതോരിറ്റി ഓഫ് ഇന്ത്യ കോഴിക്കോട് ഘടകവും കാലിക്കറ്റ് പ്രസ് ക്‌ളബും സംയുക്തമായി സംഘടിപ്പിച്ച ഫിറ്റ് ഇന്ത്യ സണ്‍ഡേസ് ഓണ്‍ സൈക്കിള്‍ റാലി കമാല്‍ വരദൂര്‍ ഫ്‌ലാഗ് ഓഫ് ചെയ്യുന്നു. സായ് അത്ലറ്റിക്‌സ് കോച്ച് നവിന്‍ മാലിക് സമീപം.

കോഴിക്കോട്: ആരോഗ്യ ജാഗ്രതാ മുദ്രാവാക്യവുമായി ആവേശത്തോടെ അവര്‍ അണിനിരന്നു. പ്രായമോ,സാഹചര്യങ്ങളോ തടസമായില്ല. തിരക്കേറിയ ഔദ്യോഗിക ജീവിതത്തിലും, ജോലി നല്‍കുന്ന അതിസമര്‍ദ്ദങ്ങളിലും മാനസികാരോഗ്യമുള്‍പ്പെടെ വെല്ലുവിളിക്കപ്പെടുമ്പോഴും ആരോഗ്യ പരിപാലന മുദ്രാവാക്യവുമായി ഒത്തുചേര്‍ന്നത് മാധ്യമ പ്രവര്‍ത്തകരും കായികതാരങ്ങളും. സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയും കാലിക്കറ്റ് പ്രസ് ക്ലബ്ബും സംയുക്തമായി ഫിറ്റ് ഇന്ത്യ സണ്‍ഡേസ് ഓണ്‍ സൈക്കിള്‍ ക്യാമ്പയിന്‍ കോഴിക്കോട് നഗരത്തിന് പുതിയ അനുഭവമായി. സൈക്കിള്‍ റാലി രാജ്യാന്തര കായിക മാധ്യമ പ്രവര്‍ത്തകന്‍ കമാല്‍ വരദൂര്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. ആരോഗ്യ പരിപാലനമെന്നത് അടിസ്ഥാന മുദ്രാവാക്യമായി സ്വീകരിക്കാന്‍ നമ്മള്‍ ഏറെ വൈകിയതായി അദ്ദേഹം പറഞ്ഞു. യൂറോപ്പും അമേരിക്കയും ആഫ്രിക്കയുമെല്ലാം കായിക വേദികളില്‍ മാത്രമല്ല മികവ് പുലര്‍ത്തുന്നത്. അവര്‍ ആരോഗ്യപരിപാലന രീതികള്‍ അക്കാദമികതലം മുതല്‍ പ്രാവര്‍ത്തികമാക്കുന്നതാണ് ആ രാജ്യങ്ങളിലെ ഫിറ്റ്‌നസ് വിജയമെന്ന് അദ്ദേഹം പറഞ്ഞു. സൈക്കിള്‍ റാലി കോഴിക്കോട് ബീച്ച് കോര്‍പ്പറേഷന്‍ ഓഫീസിന്റെ മുന്നില്‍ നിന്ന് ഫ്‌ലാഗ് ഓഫ് ചെയ്തു. ചടങ്ങില്‍ സായി അത്‌ലറ്റിക്‌സ് കോച്ച് നവീന്‍ മാലിക് അധ്യക്ഷനായിരുന്നു. പ്രസ് ക്‌ളബ് വൈസ് പ്രസിഡണ്ട് ബിജുനാഥ് സ്വാഗതം പറഞ്ഞു.

Continue Reading

Trending