Connect with us

india

ഇന്ത്യ ഹേറ്റ് ലാബ് റിപ്പോര്‍ട്ട്: ബി.ജെ.പി എം.എല്‍.എയുടെ അക്കൗണ്ടുകള്‍ റിമൂവ് ചെയ്ത് മെറ്റ

ഇയാളുടെ രണ്ട് ഫേസ്ബുക്ക് അക്കൗണ്ടുകളും മൂന്ന് ഇൻസ്റ്റഗ്രാം അക്കൗണ്ടുകളും നീക്കം ചെയ്തു.

Published

on

വിദ്വേഷ പ്രസംഗത്തിന് കുപ്രസിദ്ധനായ തെലങ്കാനയിലെ ബി.ജെ.പി എം.എൽ.എ ടി. രാജാ സിങ്ങിനെതിരെ നടപടിയുമായി ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകളുടെ മാതൃകമ്പനിയായ മെറ്റ. ഇയാളുടെ രണ്ട് ഫേസ്ബുക്ക് അക്കൗണ്ടുകളും മൂന്ന് ഇൻസ്റ്റഗ്രാം അക്കൗണ്ടുകളും നീക്കം ചെയ്തു. മതന്യൂനപക്ഷങ്ങളെ ലക്ഷ്യംവെച്ചുള്ള വിദ്വേഷ പ്രസംഗങ്ങളിൽ ഇന്ത്യയിൽ വൻ വർധനയുണ്ടായയെന്ന ഇന്ത്യ ഹേറ്റ് ലാബ് റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് മെറ്റയുടെ നടപടി.

രാജാസിങ് 2024ൽ 32 വിദ്വേഷ പ്രസംഗങ്ങളാണ് നടത്തിയതെന്നും ഇതിൽ 22 എണ്ണം അക്രമത്തിന് പ്രേരിപ്പിക്കുന്നതാണെന്നും ഇന്ത്യ ഹേറ്റ് ലാബ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. പ്രധാനമായും മുസ്‍ലിം വിഭാഗത്തിനുനേരെ അക്രമത്തിന് പ്രേരിപ്പിക്കുകയും ചിലതിൽ ക്രിസ്ത്യാനികളെ ലക്ഷ്യമിടുകയും ചെയ്തു.

32 പ്രസംഗങ്ങളിൽ 16 എണ്ണം യൂട്യൂബിലും 13 എണ്ണം ഫേസ്ബുക്കിലുമാണ് അപ്ലോഡ് ചെയ്തതെന്നും ഇന്ത്യ ഹേറ്റ് ലാബ് റിപ്പോർട്ടിൽ വിശദീകരിക്കുകയുണ്ടായി. രാജാസിങ്ങിന്റെ റദ്ദാക്കിയ ഫേസ്ബുക്ക് അക്കൗണ്ടുകൾ ദശലക്ഷം ആളുകളാണ് ഫോളോ ചെയ്യുന്നത്. ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ 1,55,000 പേരും പിന്തുടരുന്നുണ്ടായിരുന്നു.

2024ൽ മതന്യൂനപക്ഷങ്ങളെ ലക്ഷ്യംവെച്ചുള്ള വിദ്വേഷ പ്രസംഗങ്ങളിൽ ഇന്ത്യയിൽ 74 ശതമാനം വർധന ഉണ്ടായതായി യു.എസ് ആസ്ഥാനമായുള്ള ഇന്ത്യ ഹേറ്റ് ലാബ് റിപ്പോർട്ടിൽ പറയുന്നു. ഇത് ഫെബ്രുവരി പത്തിനാണ് പ്രസിദ്ധീകരിച്ചത്.

1,165 വിദ്വേഷ പ്രസംഗങ്ങളാണ് 2024ൽ രാജ്യത്ത് നടന്നത്. ഇതിൽ 98.5 ശതമാനം വിദ്വേഷ പ്രസംഗങ്ങളും മുസ്‍ലിംകളെ ലക്ഷ്യം വെച്ചുള്ളതാണെന്നും അതിൽ മൂന്നിൽ രണ്ട് ഭാഗത്തിലധികവും ബി.ജെ.പിയുടെയോ സഖ്യകക്ഷികളുടെയോ നിയന്ത്രണത്തിലുള്ള സംസ്ഥാനങ്ങളിലാണ് നടന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

വിദ്വേഷ പ്രസംഗങ്ങളെ തുടർന്ന് 2020ൽ ഇയാളെ മെറ്റയുടെ പ്ലാറ്റ് ഫോമുകളിൽനിന്ന് വിലക്കിയിരുന്നുവെങ്കിലും മറ്റു പേരുകളിൽ അക്കൗണ്ട് തുറന്ന് വിദ്വേഷ പ്രസ്താവനകൾ പ്രചരിപ്പിക്കുന്നത് തുടർന്നു. വിദ്വേഷ പ്രസംഗത്തിന്റെ പേരിൽ 2022 ആഗസ്റ്റിൽ ഇയാളെ തെലങ്കാന പൊലീസ് അറസ്റ്റു ചെയ്യുകയുണ്ടായി.

2024ൽ മതന്യൂനപക്ഷങ്ങളെ ലക്ഷ്യംവെച്ചുള്ള വിദ്വേഷ പ്രസംഗങ്ങളിൽ ഇന്ത്യയിൽ 74 ശതമാനം വർധന ഉണ്ടായതായി യു.എസ് ആസ്ഥാനമായുള്ള ഇന്ത്യ ഹേറ്റ് ലാബ് റിപ്പോർട്ടിൽ പറയുന്നു. ഇത് ഫെബ്രുവരി പത്തിനാണ് പ്രസിദ്ധീകരിച്ചത്.

1,165 വിദ്വേഷ പ്രസംഗങ്ങളാണ് 2024ൽ രാജ്യത്ത് നടന്നത്. ഇതിൽ 98.5 ശതമാനം വിദ്വേഷ പ്രസംഗങ്ങളും മുസ്‍ലിംകളെ ലക്ഷ്യം വെച്ചുള്ളതാണെന്നും അതിൽ മൂന്നിൽ രണ്ട് ഭാഗത്തിലധികവും ബി.ജെ.പിയുടെയോ സഖ്യകക്ഷികളുടെയോ നിയന്ത്രണത്തിലുള്ള സംസ്ഥാനങ്ങളിലാണ് നടന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഹിമാചല്‍ പ്രദേശില്‍ മണ്ണിടിച്ചിലില്‍; ആറ് മരണം

കുളു ജില്ലയിലെ മണികര്‍ണിയിലാണ് മണ്ണിടിച്ചിലില്‍ ഉണ്ടായത്

Published

on

ഹിമാചല്‍ പ്രദേശില്‍ മണ്ണിടിച്ചിലില്‍ 6 പേര്‍ മരിച്ചു. കുളു ജില്ലയിലെ മണികര്‍ണിയിലാണ് മണ്ണിടിച്ചിലില്‍ ഉണ്ടായത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ ഒരു വഴിയോര കച്ചവടക്കാരനും ഒരു കാര്‍ ഡ്രൈവറും സംഭവസ്ഥലത്തുണ്ടായിരുന്ന മൂന്ന് വിനോദസഞ്ചാരികളും ഉള്‍പ്പെടുന്നുവെന്നാണ് വിവരം.

‘മണികരണ്‍ ഗുരുദ്വാരയ്ക്ക് സമീപമാണ് മണ്ണിടിച്ചിലുണ്ടായത്. അവിടെ ഒരു മരം കടപുഴകി വീണു. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പൊലീസ് സംഘവും മറ്റ് ജില്ലാ അധികൃതരും സ്ഥലത്തുണ്ട്” കുളു എംഎല്‍എ സുന്ദര്‍ സിംഗ് താക്കൂര്‍ എഎന്‍ഐയോട് പറഞ്ഞു. ഇന്ന് വൈകിട്ട് 5 മണിയോടെയാണ് അപകടം. മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ ജയറാം താക്കൂര്‍ മണ്ണിടിച്ചിലില്‍ ജീവന്‍ നഷ്ടപ്പെട്ടതില്‍ ദുഃഖം രേഖപ്പെടുത്തുകയും ദുരിതബാധിതരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുകയും ചെയ്തു.

Continue Reading

india

ഛത്തീസ്ഗഡില്‍ 50 മാവോയിസ്റ്റുകള്‍ സുരക്ഷാ സേനയ്ക്ക് മുന്‍പാകെ കീഴടങ്ങി

തലയ്ക്ക് ലക്ഷങ്ങള്‍ വിലയിട്ട മാവോയിസ്റ്റുകളും ഇക്കൂട്ടത്തിലുണ്ട്

Published

on

ഛത്തീസ്ഗഡിലെ ബിജാപൂരില്‍ 50 മാവോയിസ്റ്റുകള്‍ സുരക്ഷാ സേനയ്ക്ക് മുന്‍പാകെ കീഴടങ്ങി. സായുധ സേനകള്‍ നടപടി കടുപ്പിച്ചതോടെയാണ് സംഘം ബിജാപുര്‍ എസ്പിക്ക് മുന്നില്‍ കീഴടങ്ങിയത്. തലയ്ക്ക് ലക്ഷങ്ങള്‍ വിലയിട്ട മാവോയിസ്റ്റുകളും ഇക്കൂട്ടത്തിലുണ്ട്. വനിതകളും പുരുഷന്‍മാരുമടങ്ങുന്ന സംഘമാണ് കീഴടങ്ങിയത്.

സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ കഴിഞ്ഞയാഴ്ച 22 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടിരുന്നു. ബസ്തറില്‍ കഴിഞ്ഞ രണ്ടുമാസത്തിനിടെ 35 മാവോയിസ്റ്റുകളെയാണ് വധിച്ചിട്ടുള്ളത്. ഒരു കോടി രൂപ തലയ്ക്ക് വിലയിട്ടിരുന്ന ചലപതി എന്ന് വിളിക്കപ്പെടുന്ന മാവോയിസ്റ്റ് നേതാവ് ജയറാം റെഡ്ഡിയെ ജനുവരിയില്‍ സുരക്ഷാ സേന വധിച്ചിരുന്നു.

Continue Reading

india

ഒഡീഷയില്‍ ട്രെയിന്‍ പാളം തെറ്റി അപകടം; ഏഴുപേര്‍ക്ക് പരിക്ക്

ബെംഗളൂരു-കാമാക്യ എസി എക്‌സ്പ്രസ് ട്രെയിനാണ് കട്ടക്ക് ജില്ലയിലെ നിര്‍ഗുണ്ടിയില്‍ പാളം തെറ്റിയത്

Published

on

ഒഡീഷയില്‍ ട്രെയിന്‍ പാളം തെറ്റി അപകടം. അപകടത്തില്‍ ഏഴുപേര്‍ക്ക് പരിക്കേറ്റു. ബെംഗളൂരു-കാമാക്യ എസി എക്‌സ്പ്രസ് ട്രെയിനാണ് കട്ടക്ക് ജില്ലയിലെ നിര്‍ഗുണ്ടിയില്‍ പാളം തെറ്റിയത്. ഇന്ന് രാവിലെ 11.54ഓടെയാണ് സംഭവം.

പരിക്കേറ്റ ഏഴുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ഒഡീഷ ഫയര്‍ സര്‍വീസ് ഡയറക്ടര്‍ ജനറല്‍ സുദന്‍സു സാരംഗി അറിയിച്ചു. പരിക്കേറ്റവരുടെ എണ്ണം പത്തിലേറെ കൂടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്‍ഡിആര്‍എഫും ഒഡീഷ ഫയര്‍ സര്‍വീസ് സംഘവും അപകട സ്ഥലത്തുണ്ട്.

Continue Reading

Trending