Connect with us

india

മഹാകുംഭമേളയില്‍ നിന്നുള്ള വരുമാനം 2 ലക്ഷം കോടിയെന്ന് യോഗി; ശമ്പളം കിട്ടിയിട്ട് രണ്ട് മാസമായെന്ന് പ്രയാഗ്‌രാജിലെ ശുചീകരണ തൊഴിലാളി

സമൂഹമാധ്യമങ്ങളില്‍ വന്ന വീഡിയോയിലാണ് യുവാവിന്റെ ദാരുണാവസ്ഥ വെളിവാകുന്നത്.

Published

on

മഹാകുംഭമേളയില്‍ നിന്നുള്ള വരുമാനം രണ്ട് ലക്ഷം കോടിയെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിക്കുമ്പോഴും പ്രയാഗ്‌രാജിലെ ശുചീകരണ തൊഴിലാളിക്ക് രണ്ട് മാസമായി ശമ്പളം കിട്ടിയില്ലെന്ന് റിപ്പോര്‍ട്ട്. സമൂഹമാധ്യമങ്ങളില്‍ വന്ന വീഡിയോയിലാണ് യുവാവിന്റെ ദാരുണാവസ്ഥ വെളിവാകുന്നത്. ഹിന്ദി മാധ്യമമായ ദൈനിക് ഭാസ്‌കറാണ് വീഡിയോ പുറത്ത് വിട്ടത്.

വിഡിയോയില്‍ യുവാവ് തനിക്ക് ഭക്ഷണം കഴിക്കാന്‍ പണം നല്‍കാമോ എന്ന് ചോദിക്കുന്നതും താങ്കള്‍ ഇവിടെ ജോലി ചെയ്യുന്നില്ലേ പണം ലഭിക്കുന്നില്ലേ എന്ന് വീഡിയോ എടുത്ത വ്യക്തി തിരിച്ച് ചോദിക്കുന്നതും കാണാം. അപ്പോള്‍ യുവാവ് കുംഭമേളയില്‍ ശുചീകരണ പ്രവര്‍ത്തനം ചെയ്യുകയാണ് തന്റെ തൊഴിലെന്നും എന്നാല്‍ രണ്ട് മാസമായി ശമ്പളം ലഭിച്ചിട്ടില്ലെന്നും വെളിപ്പെടുത്തി. ആരാണ് ശമ്പളം നല്‍കേണ്ടതെന്ന ചോദ്യത്തിന് അത് തനിക്കറിയില്ലെന്നാണ് യുവാവ് പറയുന്നത്.

കുംഭമേളയില്‍ നിന്നും രണ്ട് ലക്ഷം കോടി രൂപയോ അതിലധികമോ വരുമാനം ലഭിക്കുമെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രസ്താവന ഇറക്കിയതിന് പിന്നാലെയാണ് കുംഭമേളയിലെ സാധാരണ ശുചീകരണ തൊഴിലാളിക്ക് രണ്ട് മാസമായി വേതനം ലഭിച്ചിട്ടില്ലെന്ന് വെളിപ്പെടുത്തല്‍ വരുന്നത്.

45 ദിവസത്തിനുള്ളില്‍ ഏകദേശം 450 ദശലക്ഷം ഭക്തര്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്ന മഹാ കുംഭമേള സംസ്ഥാനത്തിന്റെ ജി.ഡി.പിയില്‍ ഒരു ശതമാനത്തിലധികം വര്‍ധനവുണ്ടാക്കുമെന്നും കണക്കുകള്‍ പുറത്ത് വരുന്നുണ്ട്. 2019ല്‍ പ്രയാഗ്‌രാജില്‍ നടന്ന അര്‍ദ്ധ കുംഭമേള സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് 1.2 ലക്ഷം കോടി രൂപ സംഭാവന നല്‍കിയതായി യോഗി ആദിത്യനാഥ് പറഞ്ഞു.

‘ഈ വര്‍ഷം 40 കോടി ഭക്തര്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന മഹാ കുംഭമേള രണ്ട് ലക്ഷം കോടി രൂപയുടെ സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു,’ യോഗി അടുത്തിടെ ഒരു വാര്‍ത്താ ചാനലിനോട് പറഞ്ഞു.

അതേസമയം മഹാകുംഭമേള വലിയതോതില്‍ മലിനീകരണം ഉണ്ടാക്കുന്നുവെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. പ്രയാഗ്‌രാജില്‍ നടന്നുകൊണ്ടിരിക്കുന്ന മഹാകുംഭമേളയില്‍ വിശ്വാസികള്‍ കുളിക്കുന്ന സംഗമ വെള്ളത്തില്‍ ഉയര്‍ന്ന അളവില്‍ മലമൂത്ര വിസര്‍ജ്യത്തിലൂടെയുണ്ടാവുന്ന ബാക്ടീരിയയുടെ സാന്നിധ്യമുണ്ടെന്ന കേന്ദ്ര മലിനീകരണ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് വന്നിരുന്നു. ഇത് വലിയ തോതിലുള്ള ചര്‍ച്ചകള്‍ക്ക് വഴിവെക്കുകയും വിവാദങ്ങളുണ്ടാക്കുകയും ചെയ്തിരുന്നു.

തിങ്കളാഴ്ച, ജലത്തിന്റെ ഗുണനിലവാരം കുറഞ്ഞതായി കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് ദേശീയ ഹരിത െ്രെടബ്യൂണലിനെ അറിയിച്ചിരുന്നു. ഉയര്‍ന്ന തോതിലുള്ള മലമൂത്ര വിസര്‍ജനം വഴി ഉണ്ടാവുന്ന ഫീക്കല്‍ കോളിഫോം ബാക്ടീരിയയുടെ അളവ് വെള്ളത്തില്‍ വര്‍ധിച്ചിട്ടുള്ളതായും റിപ്പോര്‍ട്ടുണ്ടായിരുന്നു.

കുംഭമേളക്കിടയില്‍ ആള്‍ക്കൂട്ട അപകടങ്ങള്‍, തീപിടിത്തം, വാഹനാപകടം എന്നിവ നടന്ന പശ്ചാത്തലത്തില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പ്രതിഷേധിച്ചിരുന്നു. വി.ഐ.പികള്‍ക്ക് പ്രത്യേക സൗകര്യങ്ങള്‍ നല്‍കുമ്പോള്‍ സാധാരണക്കാരായ തീര്‍ത്ഥാടകരെ യു.പിയിലെ ബി.ജെ.പി സര്‍ക്കാര്‍ അവഗണിക്കുകയാണെന്നും മമത പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

അഹമ്മദാബാദില്‍ ക്രിസ്ത്യന്‍ പള്ളിക്ക് നേരെ ആക്രമണം നടത്തി സംഘ്പരിവാര്‍

Published

on

അഹമ്മദാബാദ്: അഹമ്മദാബാദിലെ ഒധവിൽ ക്രിസ്ത്യൻ പള്ളിക്ക് നേരെ സംഘ്പരിവാർ ആക്രമണം. വിഎച്ച്പി, ബജ്റം​ഗ് ദൾ പ്രവർത്തകരാണ് പള്ളി ആക്രമിച്ചത്.

ഈസ്റ്റർ ദിനത്തിലെ ചടങ്ങുകൾക്കിടെയാണ് ആക്രമണമുണ്ടായത്. ആയുധങ്ങളുമായി പള്ളിക്കകത്തേക്ക് പ്രവർത്തകർ ഇരച്ചു കയറുകയായിരന്നു. പള്ളിയിലുണ്ടായിരുന്ന സ്ത്രീകളെയും കുട്ടികളെയും ആക്രമിച്ചു എന്നും ആരോപണമുണ്ട്.

Continue Reading

india

കര്‍ണാടക മുന്‍ ഡിജിപി വീടിനുള്ളില്‍ കുത്തേറ്റ് മരിച്ച നിലയില്‍

ഓം പ്രകാശിന്റെ ഭാര്യ ഉൾപ്പെടെയുള്ള ബന്ധുക്കൾക്ക് കൊലപാതകത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു

Published

on

ബെംഗളൂരു: കർണാടക മുൻ ഡിജിപി വീട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ. 2015 മുതൽ 17 വരെ കർണാടക പൊലീസ് മേധാവി ആയിരുന്ന ബിഹാർ സ്വദേശി ഓം പ്രകാശ് (68) ആണു കൊല്ലപ്പെട്ടത്. ഭാര്യയെ പൊലീസ് കസ്റ്റഡ‍ിയിൽ എടുത്തു. 5 മണിയോടെയാണ് ബെംഗളൂരു എച്ച്എസ്ആർ ലേഔട്ടിലെ വീട്ടിൽ ഓം പ്രകാശിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഓം പ്രകാശിന്റെ ശരീരത്തില്‍ നിരവധി കുത്തേറ്റ മുറിവുകൾ ഉണ്ടായിരുന്നു. രക്തത്തിൽ കുളിച്ചുകിടന്ന ഓം പ്രകാശിന്റെ മൃതദേഹം പൊലീസാണ് ആശുപത്രിയിലേക്കു മാറ്റിയത്.

ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. ഓം പ്രകാശിന്റെ ഭാര്യ ഉൾപ്പെടെയുള്ള ബന്ധുക്കൾക്ക് കൊലപാതകത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. കൊലപാതകത്തിലേക്കു നയിച്ച കാരണമെന്ത്, ഇതിൽ ആർക്കെല്ലാം പങ്കുണ്ട് എന്നീ വിവരങ്ങളെല്ലാം വ്യക്തമാകണമെങ്കിൽ സംഭവ സമയം വീട്ടിൽ ഉണ്ടായിരുന്നവരെ വിശദമായി ചോദ്യം ചെയ്താൽ മാത്രമേ കഴിയൂ എന്നാണ് പൊലീസ് നിലപാട്. അസാധാരണമായ മരണത്തിനാണു പൊലീസ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. 1981 കർണാടക കേഡർ ഐപിഎസ് ഉദ്യോഗസ്ഥനായ ഓം പ്രകാശ് കർണാടക ഫയർ ആൻഡ് റെസ്ക്യു സർവീസിന്റെ ചുമതലയും വഹിച്ചിരുന്നു.

Continue Reading

india

മുസ്ലിംകള്‍ക്ക് ഹോളിക്ക് വീട്ടില്‍ ഇരിക്കാം; വിദ്വേഷ പ്രസ്താവന നടത്തിയ ഉദ്യോഗസ്ഥന് ക്‌ളീന്‍ ചിറ്റ് നല്‍കി യുപി പോലീസ്

പരാതിക്കാരന്‍ ഉന്നയിച്ച കാര്യങ്ങള്‍ക്ക് തെളിവില്ലെന്ന് പ്രസ്താവിച്ച് ക്‌ളീന്‍ ചിറ്റ് നല്‍കുകയായിരുന്നു

Published

on

ഹോളി ദിനവുമായി ബന്ധപ്പെട്ട് വിവാദ പ്രസ്താവന നടത്തിയ സമ്പല്‍ സര്‍ക്കിള്‍ ഓഫീസര്‍ അനൂജ് കുമാര്‍ ചൗധരിക്ക് യു പി പോലീസ് ക്‌ളീന്‍ ചിറ്റ് നല്‍കി. മുസ്ലിംകള്‍ക്ക് ദേഹത്ത് കളര്‍ ആവുന്നത് ഇഷ്ടമല്ലെങ്കില്‍ ഹോളി ദിവസം വീട്ടിലിരിക്കാം എന്നായിരുന്നു അനൂജ് കുമാര്‍ ചൗധരിയുടെ പരാമര്‍ശം. ഇത് വിവാദമായതിന് പിന്നാലെ മുന്‍ ഐപിഎസ് ഉദ്യോഗസ്ഥനായ അമിതാഭ് താക്കൂര്‍ ആണ് പരാമര്‍ശത്തിനെതിരെ പരാതി നല്‍കിയത്.

എന്നാല്‍, പോലീസ് സൂപ്രണ്ടിന്റെ മേല്‍നോട്ടത്തില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പരാതിക്കാരന്‍ ഉന്നയിച്ച കാര്യങ്ങള്‍ക്ക് തെളിവില്ലെന്ന് പ്രസ്താവിച്ച് ക്‌ളീന്‍ ചിറ്റ് നല്‍കുകയായിരുന്നു.

Continue Reading

Trending